HOME
DETAILS

80:20 അനുപാതം റദ്ദാക്കല്‍ വ്യത്യസ്ത തട്ടുകളില്‍ സി.പി.എം നേതാക്കള്‍

  
backup
June 14, 2021 | 11:29 PM

5612196810-2

 

സ്വന്തം ലേഖകന്‍
കണ്ണൂര്‍: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയ വിഷയത്തില്‍ സി.പി.എമ്മില്‍ ഭിന്നാഭിപ്രായം തുടരുന്നു.
ഹൈക്കോടതി ഉത്തരവിനു പിന്നാലെ കോടതി വിധി നടപ്പാക്കുമെന്നു മന്ത്രിസഭയിലെ മുതിര്‍ന്ന അംഗം കൂടിയായ സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എം.വി ഗോവിന്ദന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കോടതി വിധിയെ വിമര്‍ശിച്ച് സി.പി.എം സംസ്ഥാനസമിതി അംഗം കൂടിയായ കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി ജയരാജന്‍ രംഗത്തെത്തിയതോടെയാണു ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ പാര്‍ട്ടിയിലെ ഭിന്നത പുറത്തുവന്നത്. കേരള മുസ്‌ലിം ജമാഅത്ത് വയനാട് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച വെര്‍ച്വല്‍ സെമിനാറിലായിരുന്നു എം.വി ജയരാജന്റെ പരാമര്‍ശം. കേരളത്തിലെ സാമൂഹ്യാവസ്ഥ പരിഗണിക്കാതെയാണു വിധിയുണ്ടായതെന്നു സെമിനാറില്‍ എം.വി ജയരാജന്‍ തുറന്നടിച്ചു.
പാലോളി കമ്മിറ്റി റിപ്പോര്‍ട്ട് കോടതി ആഴത്തില്‍ പഠിക്കേണ്ടിയിരുന്നു. മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനെടുത്ത തീരുമാനം തെറ്റല്ലെന്നും എം.വി ജയരാജന്‍ വ്യക്തമാക്കി. സി.പി.ഐ കേന്ദ്ര കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രനെയും കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് ടി. സിദ്ദിഖിനെയും സാക്ഷിയാക്കിയായിരുന്നു എം.വി ജയരാജന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.


പാലോളി കമ്മിറ്റി ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തീര്‍ച്ചയായും സ്‌കോളര്‍ഷിപ്പ് അടക്കമുള്ള ആനുകൂല്യങ്ങള്‍ നടപ്പാക്കി. ന്യൂനപക്ഷങ്ങളുടെ കൂട്ടത്തില്‍പ്പെടുന്ന ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ പിന്നോക്കാവസ്ഥ പരിഹരിക്കണമെന്നുള്ള ആവശ്യം ഉയര്‍ന്നുവന്നിട്ടുണ്ട്. അത് അവഗണിക്കണമെന്ന് ആര്‍ക്കും അഭിപ്രായമില്ല.


ഒരുകൂട്ടരുടെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ വേണ്ടിയുള്ള നടപടികള്‍ മറ്റൊരു കൂട്ടരുടെ പിന്നോക്കാവസ്ഥ തടയാനായിക്കൂടാ. നമുക്ക് കഴിയാവുന്നതു പിന്നോക്കാവസ്ഥയില്‍ കഴിയുന്ന എല്ലാവരുടെയും പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള ശാസ്ത്രീയമായ ശരിയായ തീരുമാനങ്ങള്‍ കൈക്കൊള്ളലാണ്. ദൗര്‍ഭാഗ്യവശാല്‍ കോടതിവിധി അതിനു സഹായകരമായ വിധത്തിലല്ല വന്നത്. കോടതി കേരളത്തിന്റെ സാമൂഹ്യ സാഹചര്യങ്ങളെ ശരിയായി വിശകലനം ചെയ്യണമായിരുന്നു. 2008ല്‍ പാലോളി കമ്മിറ്റി ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സ്‌കോളര്‍ഷിപ്പ് അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കാനുള്ള കാരണങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിക്കണമായിരുന്നു. കൊവിഡ് കാലത്ത് വാദങ്ങള്‍ നിരത്തിവയ്ക്കാന്‍ അധികസമയം കിട്ടിയില്ലെങ്കിലും അതു പഠിക്കാന്‍ ചുമതലപ്പെടുത്താനെങ്കിലും ഒരു കൂട്ടരെ നിയോഗിക്കാമായിരുന്നുവെന്നുമാണ് എം.വി ജയരാജന്‍ വ്യക്തമാക്കിയത്.


എന്നാല്‍ ഹൈക്കോടതി ഉത്തരവ് പഠിച്ച ശേഷം മാത്രമേ തീരുമാനമെടുക്കൂവെന്നായിരുന്നു വിധിവന്ന ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. എം.വി ഗോവിന്ദന്റെ പ്രതികരണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഹൈക്കോടതി വിധി നടപ്പാക്കുമെന്നല്ലാതെ മറ്റൊന്നും മന്ത്രിക്കു പറയാന്‍ കഴിയില്ലല്ലോ എന്നായിരുന്നു അന്നു മുഖ്യമന്ത്രി എടുത്തിരുന്ന നിലപാട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂരിൽ മാലിന്യം നിക്ഷേപിച്ചത് ചോദ്യം ചെയ്ത യുവാവിനെ ക്രൂരമായി മർദിച്ച കേസ്; ഒളിവിൽ കഴിഞ്ഞിരുന്ന പിതാവും മക്കളും പൊലിസിൽ കീഴടങ്ങി

Kerala
  •  3 days ago
No Image

ബിഹാറിൽ മുസ്‌ലിം യുവതിയുടെ നിഖാബ് ബലമായി അഴിപ്പിച്ച് സിന്ദൂരമണിയിച്ചു; ഹിന്ദുത്വ സംഘടനകളുടെ അതിക്രമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം

National
  •  3 days ago
No Image

തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും എംഎൽഎ ബോർഡ് മാറ്റിയില്ല; എം. മുകേഷിനെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി

Kerala
  •  3 days ago
No Image

ഫ്രഞ്ച് പടയെ നേരിടും മുൻപ് ആഫ്രിക്കൻ സിംഹങ്ങൾക്ക് കനത്ത തിരിച്ചടി; മൊറോക്കോയുടെ ഗോൾവേട്ടക്കാരൻ ക്വാർട്ടറിന് പുറത്ത്!

Football
  •  3 days ago
No Image

പെട്രോൾ വില 82 രൂപയാക്കണം'; എണ്ണക്കമ്പനികളുടെ കൊള്ളലാഭത്തിന് കേന്ദ്ര സർക്കാർ കൂട്ടുനിൽക്കുന്നുവെന്ന് അരവിന്ദ് കെജ്‌രിവാൾ

National
  •  3 days ago
No Image

ഈജിപ്തിനെതിരെയുള്ള വിജയത്തിന് പിന്നാലെ അർജന്റീനയിൽ വൻ അക്രമം; ആഘോഷങ്ങൾക്കിടെ 9 പേർ അറസ്റ്റിൽ

Football
  •  3 days ago
No Image

കാറിൽ ലഹരിക്കടത്ത്: മലപ്പുറത്ത് രണ്ട് യുവാക്കൾ എംഡിഎംഎയുമായി പിടിയിൽ; ഒപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടു

Kerala
  •  3 days ago
No Image

കര്‍ണാടകയില്‍ ലോറിയും ഫോഴ്‌സ് ക്രൂയിസര്‍ ജീപ്പും കൂട്ടിയിടിച്ചു; ഏഴുപേര്‍ മരിച്ചു, രണ്ടുപേര്‍ക്ക് ഗുരുതര പരുക്ക്

National
  •  3 days ago
No Image

ഒറ്റ ഗോളില്‍ മെസിയെ വീഴ്ത്താം; ചരിത്രം കുറിക്കാൻ കിലിയൻ എംബാപ്പെ

Football
  •  3 days ago
No Image

കുത്തിവെപ്പ് ആഴ്ചയിലൊരിക്കൽ മാത്രം; ചെലവും കുറയും, പ്രമേഹ രോഗികൾക്ക് ആശ്വാസമായി പുതിയ ഇൻസുലിൻ ഇന്ത്യൻ വിപണിയിലേക്ക്

National
  •  3 days ago