HOME
DETAILS

80:20 അനുപാതം റദ്ദാക്കല്‍ വ്യത്യസ്ത തട്ടുകളില്‍ സി.പി.എം നേതാക്കള്‍

  
backup
June 14, 2021 | 11:29 PM

5612196810-2

 

സ്വന്തം ലേഖകന്‍
കണ്ണൂര്‍: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയ വിഷയത്തില്‍ സി.പി.എമ്മില്‍ ഭിന്നാഭിപ്രായം തുടരുന്നു.
ഹൈക്കോടതി ഉത്തരവിനു പിന്നാലെ കോടതി വിധി നടപ്പാക്കുമെന്നു മന്ത്രിസഭയിലെ മുതിര്‍ന്ന അംഗം കൂടിയായ സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എം.വി ഗോവിന്ദന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കോടതി വിധിയെ വിമര്‍ശിച്ച് സി.പി.എം സംസ്ഥാനസമിതി അംഗം കൂടിയായ കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി ജയരാജന്‍ രംഗത്തെത്തിയതോടെയാണു ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ പാര്‍ട്ടിയിലെ ഭിന്നത പുറത്തുവന്നത്. കേരള മുസ്‌ലിം ജമാഅത്ത് വയനാട് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച വെര്‍ച്വല്‍ സെമിനാറിലായിരുന്നു എം.വി ജയരാജന്റെ പരാമര്‍ശം. കേരളത്തിലെ സാമൂഹ്യാവസ്ഥ പരിഗണിക്കാതെയാണു വിധിയുണ്ടായതെന്നു സെമിനാറില്‍ എം.വി ജയരാജന്‍ തുറന്നടിച്ചു.
പാലോളി കമ്മിറ്റി റിപ്പോര്‍ട്ട് കോടതി ആഴത്തില്‍ പഠിക്കേണ്ടിയിരുന്നു. മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനെടുത്ത തീരുമാനം തെറ്റല്ലെന്നും എം.വി ജയരാജന്‍ വ്യക്തമാക്കി. സി.പി.ഐ കേന്ദ്ര കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രനെയും കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് ടി. സിദ്ദിഖിനെയും സാക്ഷിയാക്കിയായിരുന്നു എം.വി ജയരാജന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.


പാലോളി കമ്മിറ്റി ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തീര്‍ച്ചയായും സ്‌കോളര്‍ഷിപ്പ് അടക്കമുള്ള ആനുകൂല്യങ്ങള്‍ നടപ്പാക്കി. ന്യൂനപക്ഷങ്ങളുടെ കൂട്ടത്തില്‍പ്പെടുന്ന ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ പിന്നോക്കാവസ്ഥ പരിഹരിക്കണമെന്നുള്ള ആവശ്യം ഉയര്‍ന്നുവന്നിട്ടുണ്ട്. അത് അവഗണിക്കണമെന്ന് ആര്‍ക്കും അഭിപ്രായമില്ല.


ഒരുകൂട്ടരുടെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ വേണ്ടിയുള്ള നടപടികള്‍ മറ്റൊരു കൂട്ടരുടെ പിന്നോക്കാവസ്ഥ തടയാനായിക്കൂടാ. നമുക്ക് കഴിയാവുന്നതു പിന്നോക്കാവസ്ഥയില്‍ കഴിയുന്ന എല്ലാവരുടെയും പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള ശാസ്ത്രീയമായ ശരിയായ തീരുമാനങ്ങള്‍ കൈക്കൊള്ളലാണ്. ദൗര്‍ഭാഗ്യവശാല്‍ കോടതിവിധി അതിനു സഹായകരമായ വിധത്തിലല്ല വന്നത്. കോടതി കേരളത്തിന്റെ സാമൂഹ്യ സാഹചര്യങ്ങളെ ശരിയായി വിശകലനം ചെയ്യണമായിരുന്നു. 2008ല്‍ പാലോളി കമ്മിറ്റി ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സ്‌കോളര്‍ഷിപ്പ് അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കാനുള്ള കാരണങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിക്കണമായിരുന്നു. കൊവിഡ് കാലത്ത് വാദങ്ങള്‍ നിരത്തിവയ്ക്കാന്‍ അധികസമയം കിട്ടിയില്ലെങ്കിലും അതു പഠിക്കാന്‍ ചുമതലപ്പെടുത്താനെങ്കിലും ഒരു കൂട്ടരെ നിയോഗിക്കാമായിരുന്നുവെന്നുമാണ് എം.വി ജയരാജന്‍ വ്യക്തമാക്കിയത്.


എന്നാല്‍ ഹൈക്കോടതി ഉത്തരവ് പഠിച്ച ശേഷം മാത്രമേ തീരുമാനമെടുക്കൂവെന്നായിരുന്നു വിധിവന്ന ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. എം.വി ഗോവിന്ദന്റെ പ്രതികരണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഹൈക്കോടതി വിധി നടപ്പാക്കുമെന്നല്ലാതെ മറ്റൊന്നും മന്ത്രിക്കു പറയാന്‍ കഴിയില്ലല്ലോ എന്നായിരുന്നു അന്നു മുഖ്യമന്ത്രി എടുത്തിരുന്ന നിലപാട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തണ്ണിമത്തന്‍ ഉല്‍പ്പാദനത്തില്‍ 99 ശതമാനം സ്വയംപര്യാപ്തത; കാര്‍ഷിക രംഗത്ത് സഊദിയുടെ വന്‍ നേട്ടം

Saudi-arabia
  •  a month ago
No Image

മഹാരാഷ്ട്രയിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു; കഴിഞ്ഞ വർഷം മാത്രം 8,643 ബലാത്സംഗ കേസുകൾ

National
  •  a month ago
No Image

അപൂർവ്വങ്ങളിൽ അപൂർവമായ യാദൃശ്ചികത; അതിശയിപ്പിക്കുന്ന ലോക റെക്കോർഡ് പങ്കിട്ട് ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും!

Football
  •  a month ago
No Image

സ്‌കോട്‌ലാന്‍ഡിനെ തകര്‍ത്താല്‍ ജര്‍മനിയും വീഴും; ലോക ചരിത്രത്തിലെത്താന്‍ കാനറിപ്പടയ്ക്ക് വേണ്ടത് വെറും രണ്ട് ഗോളുകൾ!

Football
  •  a month ago
No Image

അബുദബിയിലെ തടവുകാർക്കുള്ള സ്വകാര്യ താമസ സൗകര്യങ്ങളിൽ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു

uae
  •  a month ago
No Image

മദ്യലഹരിയില്‍ ഓടിച്ച ട്രെയിലര്‍ നിയന്ത്രണം വിട്ടു; പിന്നാലെ വാഹനങ്ങളുടെ കൂട്ടയിടി, അപകടത്തില്‍പെട്ടത് ആറ് വാഹനങ്ങള്‍

Kerala
  •  a month ago
No Image

അൾട്ടിമേറ്റ് റെസ്പെക്റ്റ്; കളിയിൽ തോറ്റെങ്കിലും ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ മനസ്സ് കവർന്ന് ജോർദാൻ!

Football
  •  a month ago
No Image

'ദുബൈ-ഇറ്റ് അവാർഡ്' പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; പുരോഗതിയുടെയും നവീകരണത്തിന്റെയും പുതിയ മാതൃക

uae
  •  a month ago
No Image

'വീര്യം കുറഞ്ഞ മദ്യം വില്‍ക്കാന്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല'; യു.ഡി.എഫില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി

Kerala
  •  a month ago
No Image

യുവാക്കളിൽ ഹൃദയരോഗങ്ങൾ വർധിക്കുന്നോ? കായിക വിനോദങ്ങൾക്കിടയിലെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് യുഎഇയിലെ ഡോക്ടർമാർ

uae
  •  a month ago