HOME
DETAILS

80:20 അനുപാതം റദ്ദാക്കല്‍ വ്യത്യസ്ത തട്ടുകളില്‍ സി.പി.എം നേതാക്കള്‍

  
backup
June 14, 2021 | 11:29 PM

5612196810-2

 

സ്വന്തം ലേഖകന്‍
കണ്ണൂര്‍: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയ വിഷയത്തില്‍ സി.പി.എമ്മില്‍ ഭിന്നാഭിപ്രായം തുടരുന്നു.
ഹൈക്കോടതി ഉത്തരവിനു പിന്നാലെ കോടതി വിധി നടപ്പാക്കുമെന്നു മന്ത്രിസഭയിലെ മുതിര്‍ന്ന അംഗം കൂടിയായ സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എം.വി ഗോവിന്ദന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കോടതി വിധിയെ വിമര്‍ശിച്ച് സി.പി.എം സംസ്ഥാനസമിതി അംഗം കൂടിയായ കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി ജയരാജന്‍ രംഗത്തെത്തിയതോടെയാണു ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ പാര്‍ട്ടിയിലെ ഭിന്നത പുറത്തുവന്നത്. കേരള മുസ്‌ലിം ജമാഅത്ത് വയനാട് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച വെര്‍ച്വല്‍ സെമിനാറിലായിരുന്നു എം.വി ജയരാജന്റെ പരാമര്‍ശം. കേരളത്തിലെ സാമൂഹ്യാവസ്ഥ പരിഗണിക്കാതെയാണു വിധിയുണ്ടായതെന്നു സെമിനാറില്‍ എം.വി ജയരാജന്‍ തുറന്നടിച്ചു.
പാലോളി കമ്മിറ്റി റിപ്പോര്‍ട്ട് കോടതി ആഴത്തില്‍ പഠിക്കേണ്ടിയിരുന്നു. മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനെടുത്ത തീരുമാനം തെറ്റല്ലെന്നും എം.വി ജയരാജന്‍ വ്യക്തമാക്കി. സി.പി.ഐ കേന്ദ്ര കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രനെയും കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് ടി. സിദ്ദിഖിനെയും സാക്ഷിയാക്കിയായിരുന്നു എം.വി ജയരാജന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.


പാലോളി കമ്മിറ്റി ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തീര്‍ച്ചയായും സ്‌കോളര്‍ഷിപ്പ് അടക്കമുള്ള ആനുകൂല്യങ്ങള്‍ നടപ്പാക്കി. ന്യൂനപക്ഷങ്ങളുടെ കൂട്ടത്തില്‍പ്പെടുന്ന ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ പിന്നോക്കാവസ്ഥ പരിഹരിക്കണമെന്നുള്ള ആവശ്യം ഉയര്‍ന്നുവന്നിട്ടുണ്ട്. അത് അവഗണിക്കണമെന്ന് ആര്‍ക്കും അഭിപ്രായമില്ല.


ഒരുകൂട്ടരുടെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ വേണ്ടിയുള്ള നടപടികള്‍ മറ്റൊരു കൂട്ടരുടെ പിന്നോക്കാവസ്ഥ തടയാനായിക്കൂടാ. നമുക്ക് കഴിയാവുന്നതു പിന്നോക്കാവസ്ഥയില്‍ കഴിയുന്ന എല്ലാവരുടെയും പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള ശാസ്ത്രീയമായ ശരിയായ തീരുമാനങ്ങള്‍ കൈക്കൊള്ളലാണ്. ദൗര്‍ഭാഗ്യവശാല്‍ കോടതിവിധി അതിനു സഹായകരമായ വിധത്തിലല്ല വന്നത്. കോടതി കേരളത്തിന്റെ സാമൂഹ്യ സാഹചര്യങ്ങളെ ശരിയായി വിശകലനം ചെയ്യണമായിരുന്നു. 2008ല്‍ പാലോളി കമ്മിറ്റി ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സ്‌കോളര്‍ഷിപ്പ് അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കാനുള്ള കാരണങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിക്കണമായിരുന്നു. കൊവിഡ് കാലത്ത് വാദങ്ങള്‍ നിരത്തിവയ്ക്കാന്‍ അധികസമയം കിട്ടിയില്ലെങ്കിലും അതു പഠിക്കാന്‍ ചുമതലപ്പെടുത്താനെങ്കിലും ഒരു കൂട്ടരെ നിയോഗിക്കാമായിരുന്നുവെന്നുമാണ് എം.വി ജയരാജന്‍ വ്യക്തമാക്കിയത്.


എന്നാല്‍ ഹൈക്കോടതി ഉത്തരവ് പഠിച്ച ശേഷം മാത്രമേ തീരുമാനമെടുക്കൂവെന്നായിരുന്നു വിധിവന്ന ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. എം.വി ഗോവിന്ദന്റെ പ്രതികരണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഹൈക്കോടതി വിധി നടപ്പാക്കുമെന്നല്ലാതെ മറ്റൊന്നും മന്ത്രിക്കു പറയാന്‍ കഴിയില്ലല്ലോ എന്നായിരുന്നു അന്നു മുഖ്യമന്ത്രി എടുത്തിരുന്ന നിലപാട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ ജനാധിപത്യത്തെ ബിജെപി കശാപ്പുചെയ്യുന്നു; വോട്ട് മോഷണം നടത്താൻ ഒപ്പം തെരഞ്ഞെടുപ്പ് കമ്മിഷനും: രാഹുൽ ഗാന്ധി

National
  •  3 days ago
No Image

കൊച്ചിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ വിജിലൻസ് പിടിയിൽ

Kerala
  •  3 days ago
No Image

ഐഎഎസ് ഉദ്യോ​ഗസ്ഥൻ എൻ. പ്രശാന്തിന്റെ സസ്‌പെൻഷൻ കാലാവധി ആറു മാസത്തേക്ക് കൂടി നീട്ടി; ഉത്തരവിറക്കി ചീഫ് സെക്രട്ടറി

Kerala
  •  3 days ago
No Image

അർദ്ധരാത്രി ' നിലമ്പൂരിലെ ഏതോ കുഴിയിൽ യുവാവ് വീണു കിടപ്പുണ്ടെന്ന് സന്ദേശം', ലൊക്കേഷൻ അറിയില്ല; 10 അടി താഴ്ചയിൽ വീണ യുവാവിന് തുണയായത് സൈബർ സെല്ലും പൊലിസും

Kerala
  •  3 days ago
No Image

ഓപ്പറേഷൻ 'രക്ഷിത'ക്കിടയിലും രക്ഷയില്ല; കേരള എക്‌സ്‌പ്രസിൽ സ്ത്രീകളെ ഉപദ്രവിക്കാൻ ശ്രമിച്ച മദ്യപൻ പിടിയിൽ; സംഭവം ചങ്ങനാശ്ശേരിയിൽ

Kerala
  •  3 days ago
No Image

ഭർത്താവിനെ കൊന്ന് ബാഗിലാക്കി; മകളെ വിളിച്ചറിയിച്ച ശേഷം യുവതി നാടുവിട്ടു

National
  •  3 days ago
No Image

പഠനയാത്ര മുടങ്ങി; വിദ്യാർഥികൾ നൽകിയ അഡ്വാൻസ് തുക തിരികെ നൽകിയില്ല; ടൂർ ഓപ്പറേറ്റർമാർക്ക് 1.25 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

Kerala
  •  3 days ago
No Image

കൊടി സുനിയെ കണ്ണൂർ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഹരജി; സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

Kerala
  •  3 days ago
No Image

കയ്യിൽ കടിച്ചു, മുടി പിടിച്ച് വലിച്ചു; ഇൻഫ്ലുവൻസർ ദമ്പതികളുടെ തമ്മിൽ തല്ല്; ഭർത്താവിനെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 days ago
No Image

മത്സ്യത്തൊഴിലാളികളുടെ വലയിൽ കോടികൾ വിലമതിക്കുന്ന 'തിമിംഗല ഛർദ്ദി' കുടുങ്ങി; വൻ നിധി കോസ്റ്റൽ പൊലിസിന് കൈമാറി

Kerala
  •  3 days ago