HOME
DETAILS

മാലിന്യം നിറഞ്ഞ് പാര്‍വതീ പുത്തനാര്‍

  
backup
August 22, 2016 | 8:16 PM

%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b1%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%8d-%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%a4



കഠിനംകുളം: തലസ്ഥാന ജില്ലയുടെ ഹൃദയഭാഗത്തുകൂടി ഒഴുകി  കഠിനംകുളം കായലില്‍ അവസാനിക്കുന്ന പതിനെട്ടു കിലോമീറ്റര്‍ നീളമുള്ള പാര്‍വതീ പുത്തനാര്‍ മാലിന്യം കൊണ്ട് നിറഞ്ഞു.  
ഒരുകാലത്ത് ആയിരക്കണക്കിനു പേര്‍ക്ക് തെളിനീര് നല്‍കുകയും  മൂന്നു ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുകയും ചെയ്തിരുന്ന പുത്തനാര്‍  ഇന്ന് നാശത്തിന്റെ വക്കിലാണ്. അറവുമാടുകളുടെഅവശിഷ്ടങ്ങളും ഫ്‌ളാറ്റുകളിലും  ആശുപത്രികളിലും  വീടുകളിലും  നിന്നുമുള്ള മാലിന്യങ്ങളും  പായലും ചെളിയും നിറഞ്ഞ്  ആറ്  തീര്‍ത്തും വികൃതമായിക്കഴിഞ്ഞു. വര്‍ഷങ്ങള്‍ക്കു മുന്‍പ് നാറ്റ്പാക്ക് നടത്തിയ പഠനത്തില്‍ ഇവിടെ  മാരകമായ രാസവസ്തുക്കളുടെ സാനിധ്യമുണ്ടെന്ന് കണ്ടെത്തിയിരുന്നു.
തിരുവനന്തപുരത്തേക്കുള്ള ജലഗതാഗതത്തിന്  ചരിത്രത്തില്‍ നിര്‍ണായക സ്ഥാനമായിരുന്നു  പുത്തനാറിനുണ്ടായിരുന്നത്. ഇന്നിപ്പോള്‍ ഒരു കൊതുമ്പുവള്ളത്തിനു പോലും സഞ്ചരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.  
പാര്‍വതീ പുത്തനാറിനെ കോവളം നീലേശ്വരം ജലപാതയുടെ ഭാഗമാക്കുമെന്നു  മാറി മാറി വന്ന  സര്‍ക്കാരുകള്‍  പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായില്ല. ജലഗതാഗതം പുനരാരംഭിക്കുന്നതിനും ടൂറിസം വികസനത്തിനും കോടികള്‍ ചിലവാക്കി ജോലികള്‍ നടത്തിയെങ്കിലും   ഫലം കണ്ടില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പ് പുത്തനാര്‍ ഒഴുകുന്ന കരിക്കകത്തും ചാന്നാങ്കരയിലും സ്‌കൂള്‍ വാഹനങ്ങള്‍ മറിഞ്ഞു കുട്ടികള്‍ മരിച്ചതിനെ തുടര്‍ന്ന് ആറിന്റെ  ഇരു വശങ്ങളും കൈവരികെട്ടി സംരഷിക്കുമെന്നു പ്രഖ്യാപനമുണ്ടായിരുന്നു.അതും നടപ്പായില്ല.
പുത്തനാറിനെ പഴയ പ്രതാപത്തിലേക്ക് മടക്കുന്നതിന്  സംസ്ഥാന ബജറ്റില്‍  തുക വകയിരുത്തിയിട്ടുണ്ട്. ഇത് പ്രതീക്ഷകള്‍ക്കു വക നല്‍കുന്നുണ്ടെങ്കിലും  കഴിഞ്ഞ സര്‍ക്കാരുകളുടെ കാലത്തെ അനുഭവങ്ങള്‍ ആവര്‍ത്തിക്കുമോയെന്ന ആശങ്കയും ജനത്തിനുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ എയർ ടാക്സികളും ഡ്രോണുകളും പറത്താൻ പുതിയ നിയമം; റേഡിയോ ഫ്രീക്വൻസി ചട്ടങ്ങൾ പുതുക്കി ടിഡിആർഎ

uae
  •  4 days ago
No Image

ചീത്തവിളി 'അശ്ലീല' കുറ്റകൃത്യമാകില്ല; നിർണായക വിധിയുമായി സുപ്രിംകോടതി

National
  •  4 days ago
No Image

അർജന്റീനയും സ്പെയിനും കളിക്കളത്തിൽ കീരിട പോര്; പക്ഷേ വാണിജ്യ ലോകകപ്പിൽ 'മുത്തമിട്ട്' ഇന്ത്യ!

Football
  •  4 days ago
No Image

മേഖലയെ കൂടുതൽ അശാന്തിയിലേക്ക് തള്ളിയിടരുത്; ഗൾഫ് പ്രതിസന്ധിയിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി യുഎഇ

uae
  •  4 days ago
No Image

ലോർഡ്സിൽ ചരിത്രം കുറിച്ച് ഡക്കറ്റും ബെഥേലും; ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് റെക്കോർഡ് ഓപ്പണിംഗ് കൂട്ടുകെട്ട്

Football
  •  4 days ago
No Image

തലസ്ഥാനത്ത് വൻ ഹണിട്രാപ്പ്: വ്യവസായിയിൽ നിന്ന് അഞ്ച് കോടിയും സ്വത്തുക്കളും തട്ടിയെടുത്തു; യുവതിയടക്കം നാല് പേർക്കെതിരെ കേസ്

Kerala
  •  4 days ago
No Image

‘ലിയോ നാളെ ഉറപ്പായും ഗോൾ നേടും, എന്റെ റെക്കോർഡ് അവൻ തകർക്കും’; ഫൈനലിന് മുന്നേ മെസ്സിയെക്കുറിച്ച് എംബാപ്പെയുടെ പ്രവചനം

Football
  •  4 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  4 days ago
No Image

നാഗാലാൻഡിൽ കനത്ത നാശനഷ്ടം വിതച്ച് പ്രളയവും മണ്ണിടിച്ചിലും; നാല് മരണം, എട്ടുപേരെ കാണാതായി

National
  •  4 days ago
No Image

'സംരക്ഷണം നല്‍കണം': കുംഭമേള വൈറല്‍ പെണ്‍കുട്ടി വീണ്ടും പൊലിസിന് മുന്നില്‍

Kerala
  •  4 days ago