HOME
DETAILS

മാലിന്യം നിറഞ്ഞ് പാര്‍വതീ പുത്തനാര്‍

  
backup
August 22, 2016 | 8:16 PM

%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b1%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%8d-%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%a4



കഠിനംകുളം: തലസ്ഥാന ജില്ലയുടെ ഹൃദയഭാഗത്തുകൂടി ഒഴുകി  കഠിനംകുളം കായലില്‍ അവസാനിക്കുന്ന പതിനെട്ടു കിലോമീറ്റര്‍ നീളമുള്ള പാര്‍വതീ പുത്തനാര്‍ മാലിന്യം കൊണ്ട് നിറഞ്ഞു.  
ഒരുകാലത്ത് ആയിരക്കണക്കിനു പേര്‍ക്ക് തെളിനീര് നല്‍കുകയും  മൂന്നു ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുകയും ചെയ്തിരുന്ന പുത്തനാര്‍  ഇന്ന് നാശത്തിന്റെ വക്കിലാണ്. അറവുമാടുകളുടെഅവശിഷ്ടങ്ങളും ഫ്‌ളാറ്റുകളിലും  ആശുപത്രികളിലും  വീടുകളിലും  നിന്നുമുള്ള മാലിന്യങ്ങളും  പായലും ചെളിയും നിറഞ്ഞ്  ആറ്  തീര്‍ത്തും വികൃതമായിക്കഴിഞ്ഞു. വര്‍ഷങ്ങള്‍ക്കു മുന്‍പ് നാറ്റ്പാക്ക് നടത്തിയ പഠനത്തില്‍ ഇവിടെ  മാരകമായ രാസവസ്തുക്കളുടെ സാനിധ്യമുണ്ടെന്ന് കണ്ടെത്തിയിരുന്നു.
തിരുവനന്തപുരത്തേക്കുള്ള ജലഗതാഗതത്തിന്  ചരിത്രത്തില്‍ നിര്‍ണായക സ്ഥാനമായിരുന്നു  പുത്തനാറിനുണ്ടായിരുന്നത്. ഇന്നിപ്പോള്‍ ഒരു കൊതുമ്പുവള്ളത്തിനു പോലും സഞ്ചരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.  
പാര്‍വതീ പുത്തനാറിനെ കോവളം നീലേശ്വരം ജലപാതയുടെ ഭാഗമാക്കുമെന്നു  മാറി മാറി വന്ന  സര്‍ക്കാരുകള്‍  പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായില്ല. ജലഗതാഗതം പുനരാരംഭിക്കുന്നതിനും ടൂറിസം വികസനത്തിനും കോടികള്‍ ചിലവാക്കി ജോലികള്‍ നടത്തിയെങ്കിലും   ഫലം കണ്ടില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പ് പുത്തനാര്‍ ഒഴുകുന്ന കരിക്കകത്തും ചാന്നാങ്കരയിലും സ്‌കൂള്‍ വാഹനങ്ങള്‍ മറിഞ്ഞു കുട്ടികള്‍ മരിച്ചതിനെ തുടര്‍ന്ന് ആറിന്റെ  ഇരു വശങ്ങളും കൈവരികെട്ടി സംരഷിക്കുമെന്നു പ്രഖ്യാപനമുണ്ടായിരുന്നു.അതും നടപ്പായില്ല.
പുത്തനാറിനെ പഴയ പ്രതാപത്തിലേക്ക് മടക്കുന്നതിന്  സംസ്ഥാന ബജറ്റില്‍  തുക വകയിരുത്തിയിട്ടുണ്ട്. ഇത് പ്രതീക്ഷകള്‍ക്കു വക നല്‍കുന്നുണ്ടെങ്കിലും  കഴിഞ്ഞ സര്‍ക്കാരുകളുടെ കാലത്തെ അനുഭവങ്ങള്‍ ആവര്‍ത്തിക്കുമോയെന്ന ആശങ്കയും ജനത്തിനുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജൂലൈ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍

Kerala
  •  15 hours ago
No Image

ആ വെളിച്ചവും മാഞ്ഞു

Kerala
  •  15 hours ago
No Image

'വിദ്യാര്‍ഥികളെ പിന്തുണക്കാനായിരുന്നെങ്കില്‍ ജന്തര്‍മന്ദറില്‍ എത്തുമായിരുന്നു, ഇനിയും ജനതയെ വിഡ്ഢിയാക്കാനാവില്ല' മോദിയുടെ വസതിക്കു മുന്നില്‍ നടത്തിയ കോണ്‍ഗ്രസ് പ്രതിഷേധത്തെ രൂക്ഷമായി വിമര്‍ശിച്ച്  വാങ്ചുക്കിന്റെ ഭാര്യ

National
  •  15 hours ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഗുജറാത്തിലും മഹാരാഷ്ട്രയിലും കനത്ത മഴ: കേരളത്തില്‍ നിന്നുള്ള ട്രെയിനുകള്‍ വഴിതിരിച്ചു വിടുന്നു

National
  •  15 hours ago
No Image

ഡല്‍ഹിയിലെ സി.ജെ.പി സമരത്തിന് പിന്തുണ; സംസ്ഥാന വ്യാപകമായി എസ്.എഫ്.ഐ പ്രതിഷേധം,സംഘര്‍ഷം, ജലപീരങ്കി

Kerala
  •  16 hours ago
No Image

സമസ്ത ജന.സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ വഫാത്തായി

organization
  •  16 hours ago
No Image

'ലഹരിമരുന്ന് കേസില്‍ കുടുക്കും' വിദ്യാര്‍ഥി സമരക്കാര്‍ക്ക് നേരെ മുംബൈ പൊലിസിന്റെ ഭീഷണി; വീഡിയോ പുറത്തു വന്നതിന് പിന്നാലെ നടപടി

National
  •  17 hours ago
No Image

അസം പ്രളയം: 24 മണിക്കൂറില്‍ പത്ത് മരണം; 6 ലക്ഷത്തിലേറെ പേര്‍ ദുരിത ബാധിതര്‍

National
  •  17 hours ago
No Image

ട്രോളിങ് നിരോധനം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം; മത്സ്യലഭ്യത കുറഞ്ഞു, വിപണിയില്‍ പൊള്ളുന്ന വില

Kerala
  •  17 hours ago
No Image

ജന്തര്‍മന്ദര്‍ പ്രക്ഷോഭം: 'അടച്ചിട്ട മെട്രോ സ്‌റ്റേഷനുകള്‍ ഉച്ചയോടെ തുറക്കണം, അല്ലെങ്കില്‍ ഇടപെടും'  താക്കീതുമായി സുപ്രിം കോടതി 

National
  •  18 hours ago