HOME
DETAILS

മാലിന്യം നിറഞ്ഞ് പാര്‍വതീ പുത്തനാര്‍

  
backup
August 22, 2016 | 8:16 PM

%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b1%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%8d-%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%a4



കഠിനംകുളം: തലസ്ഥാന ജില്ലയുടെ ഹൃദയഭാഗത്തുകൂടി ഒഴുകി  കഠിനംകുളം കായലില്‍ അവസാനിക്കുന്ന പതിനെട്ടു കിലോമീറ്റര്‍ നീളമുള്ള പാര്‍വതീ പുത്തനാര്‍ മാലിന്യം കൊണ്ട് നിറഞ്ഞു.  
ഒരുകാലത്ത് ആയിരക്കണക്കിനു പേര്‍ക്ക് തെളിനീര് നല്‍കുകയും  മൂന്നു ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുകയും ചെയ്തിരുന്ന പുത്തനാര്‍  ഇന്ന് നാശത്തിന്റെ വക്കിലാണ്. അറവുമാടുകളുടെഅവശിഷ്ടങ്ങളും ഫ്‌ളാറ്റുകളിലും  ആശുപത്രികളിലും  വീടുകളിലും  നിന്നുമുള്ള മാലിന്യങ്ങളും  പായലും ചെളിയും നിറഞ്ഞ്  ആറ്  തീര്‍ത്തും വികൃതമായിക്കഴിഞ്ഞു. വര്‍ഷങ്ങള്‍ക്കു മുന്‍പ് നാറ്റ്പാക്ക് നടത്തിയ പഠനത്തില്‍ ഇവിടെ  മാരകമായ രാസവസ്തുക്കളുടെ സാനിധ്യമുണ്ടെന്ന് കണ്ടെത്തിയിരുന്നു.
തിരുവനന്തപുരത്തേക്കുള്ള ജലഗതാഗതത്തിന്  ചരിത്രത്തില്‍ നിര്‍ണായക സ്ഥാനമായിരുന്നു  പുത്തനാറിനുണ്ടായിരുന്നത്. ഇന്നിപ്പോള്‍ ഒരു കൊതുമ്പുവള്ളത്തിനു പോലും സഞ്ചരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.  
പാര്‍വതീ പുത്തനാറിനെ കോവളം നീലേശ്വരം ജലപാതയുടെ ഭാഗമാക്കുമെന്നു  മാറി മാറി വന്ന  സര്‍ക്കാരുകള്‍  പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായില്ല. ജലഗതാഗതം പുനരാരംഭിക്കുന്നതിനും ടൂറിസം വികസനത്തിനും കോടികള്‍ ചിലവാക്കി ജോലികള്‍ നടത്തിയെങ്കിലും   ഫലം കണ്ടില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പ് പുത്തനാര്‍ ഒഴുകുന്ന കരിക്കകത്തും ചാന്നാങ്കരയിലും സ്‌കൂള്‍ വാഹനങ്ങള്‍ മറിഞ്ഞു കുട്ടികള്‍ മരിച്ചതിനെ തുടര്‍ന്ന് ആറിന്റെ  ഇരു വശങ്ങളും കൈവരികെട്ടി സംരഷിക്കുമെന്നു പ്രഖ്യാപനമുണ്ടായിരുന്നു.അതും നടപ്പായില്ല.
പുത്തനാറിനെ പഴയ പ്രതാപത്തിലേക്ക് മടക്കുന്നതിന്  സംസ്ഥാന ബജറ്റില്‍  തുക വകയിരുത്തിയിട്ടുണ്ട്. ഇത് പ്രതീക്ഷകള്‍ക്കു വക നല്‍കുന്നുണ്ടെങ്കിലും  കഴിഞ്ഞ സര്‍ക്കാരുകളുടെ കാലത്തെ അനുഭവങ്ങള്‍ ആവര്‍ത്തിക്കുമോയെന്ന ആശങ്കയും ജനത്തിനുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിധി കാത്ത് കേരളം; ആവേശക്കൊടുമുടിയിൽ മുന്നണികൾ; ഇന്ദിരാ ഭവനിൽ പായസവട്ടങ്ങൾ റെഡി

Kerala
  •  3 days ago
No Image

"ഞങ്ങൾക്ക് മറ്റൊരു വീടില്ല": കുഞ്ഞുമാലാഖയുടെ വാക്കുകൾ കേട്ട് ശൈഖ് മുഹമ്മദ്; ജോർദാനിൽ കുടുങ്ങിയ കുടുംബത്തെ യുഎഇയിലേക്ക് തിരികെയെത്തിച്ചു

uae
  •  3 days ago
No Image

യുപിയില്‍ വിവാഹ ദിവസം വരനെ വെടിവെച്ചു കൊന്നു; പ്രതികള്‍ വധുവിന്റെ ബന്ധുക്കളെന്ന് പൊലിസ് 

National
  •  3 days ago
No Image

ഫാസ്‌ടാഗ് വിൻഡ്‌സ്‌ക്രീനിൽ ഒട്ടിച്ചില്ലെങ്കിൽ പണി കിട്ടും; 'ബ്ലാക്ക്‌ലിസ്റ്റ്' ചെയ്യുമെന്ന് എൻ.എച്ച്.എ.ഐയുടെ മുന്നറിയിപ്പ്

National
  •  3 days ago
No Image

റിയൽ എസ്റ്റേറ്റിൽ റെക്കോർഡ് കുതിപ്പുമായി ദുബൈ; ഏപ്രിലിൽ വിറ്റഴിച്ചത് 19.7 ബില്യൺ ദിർഹത്തിന്റെ അപ്പാർട്ടുമെന്റുകൾ

uae
  •  3 days ago
No Image

ബെംഗളൂരുവിൽ പൂജയുടെ പേരിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; വ്യാജ ജ്യോത്സ്യനെതിരെ കേസെടുത്ത് പൊലിസ്

National
  •  3 days ago
No Image

പ്രവാസികൾക്ക് ശുഭവാർത്ത; യുഎഇ വ്യോമാതിർത്തി തുറന്നു, ഈദ് യാത്രകൾക്ക് ടിക്കറ്റ് നിരക്ക് കുറയും

uae
  •  3 days ago
No Image

വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്ന് യുവാവ് പുറത്തേക്ക് ചാടി; ചെന്നൈ വിമാനത്താവളത്തിൽ വൻ സുരക്ഷാ വീഴ്ച

National
  •  3 days ago
No Image

'സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മുന്നില്‍ അഞ്ചു തവണ മാപ്പപേക്ഷ നല്‍കി, പശുവിനെ ദൈവമായല്ല ഉപകാരമുള്ള ഒരു മൃഗമായാണ് കണക്കാക്കിയത്' കോടതിയില്‍ സവര്‍ക്കറുടെ ചെറുമകന്‍

National
  •  3 days ago
No Image

കുഞ്ഞുമക്കളുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മകളുറങ്ങുന്ന മിനബ് സ്‌കൂള്‍ ഇനി പ്രതിരോധത്തിന്റെ മ്യൂസിയം

International
  •  3 days ago


No Image

കൂട്ടുകാര്‍ക്കൊപ്പം ഇറങ്ങിയില്ല, പിന്നെ ഇറങ്ങി, കൂട്ടുകാര്‍ തിരിച്ചു കയറിയപ്പോള്‍ കരയില്‍ അവനില്ല, ഒടുവില്‍...; കോടഞ്ചേരി പതങ്കയത്ത് വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു

Kerala
  •  3 days ago
No Image

സ്വന്തം വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ച് ആൺസുഹൃത്തിനൊപ്പം കടന്നുകളഞ്ഞു; രണ്ട് കുട്ടികളുടെ അമ്മയായ യുവതിയും ആൺസുഹൃത്തും പിടിയിൽ

Kerala
  •  3 days ago
No Image

കോഴിക്കോട് ജില്ലയിലെ നിരോധനാജ്ഞയില്‍ ഇളവ്; വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ മാത്രമെന്ന് കലക്ടര്‍

Kerala
  •  3 days ago
No Image

വില നോക്കിയാണോ താരങ്ങളെ ടീമിലിറക്കുന്നത്?; സിഎസ്കെ മാനേജ്‌മെന്റിനെതിരെ തുറന്നടിച്ച് മുൻ സിഎസ്കെ താരം

Cricket
  •  3 days ago