HOME
DETAILS

മാലിന്യം നിറഞ്ഞ് പാര്‍വതീ പുത്തനാര്‍

  
backup
August 22, 2016 | 8:16 PM

%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b1%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%8d-%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%a4



കഠിനംകുളം: തലസ്ഥാന ജില്ലയുടെ ഹൃദയഭാഗത്തുകൂടി ഒഴുകി  കഠിനംകുളം കായലില്‍ അവസാനിക്കുന്ന പതിനെട്ടു കിലോമീറ്റര്‍ നീളമുള്ള പാര്‍വതീ പുത്തനാര്‍ മാലിന്യം കൊണ്ട് നിറഞ്ഞു.  
ഒരുകാലത്ത് ആയിരക്കണക്കിനു പേര്‍ക്ക് തെളിനീര് നല്‍കുകയും  മൂന്നു ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുകയും ചെയ്തിരുന്ന പുത്തനാര്‍  ഇന്ന് നാശത്തിന്റെ വക്കിലാണ്. അറവുമാടുകളുടെഅവശിഷ്ടങ്ങളും ഫ്‌ളാറ്റുകളിലും  ആശുപത്രികളിലും  വീടുകളിലും  നിന്നുമുള്ള മാലിന്യങ്ങളും  പായലും ചെളിയും നിറഞ്ഞ്  ആറ്  തീര്‍ത്തും വികൃതമായിക്കഴിഞ്ഞു. വര്‍ഷങ്ങള്‍ക്കു മുന്‍പ് നാറ്റ്പാക്ക് നടത്തിയ പഠനത്തില്‍ ഇവിടെ  മാരകമായ രാസവസ്തുക്കളുടെ സാനിധ്യമുണ്ടെന്ന് കണ്ടെത്തിയിരുന്നു.
തിരുവനന്തപുരത്തേക്കുള്ള ജലഗതാഗതത്തിന്  ചരിത്രത്തില്‍ നിര്‍ണായക സ്ഥാനമായിരുന്നു  പുത്തനാറിനുണ്ടായിരുന്നത്. ഇന്നിപ്പോള്‍ ഒരു കൊതുമ്പുവള്ളത്തിനു പോലും സഞ്ചരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.  
പാര്‍വതീ പുത്തനാറിനെ കോവളം നീലേശ്വരം ജലപാതയുടെ ഭാഗമാക്കുമെന്നു  മാറി മാറി വന്ന  സര്‍ക്കാരുകള്‍  പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായില്ല. ജലഗതാഗതം പുനരാരംഭിക്കുന്നതിനും ടൂറിസം വികസനത്തിനും കോടികള്‍ ചിലവാക്കി ജോലികള്‍ നടത്തിയെങ്കിലും   ഫലം കണ്ടില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പ് പുത്തനാര്‍ ഒഴുകുന്ന കരിക്കകത്തും ചാന്നാങ്കരയിലും സ്‌കൂള്‍ വാഹനങ്ങള്‍ മറിഞ്ഞു കുട്ടികള്‍ മരിച്ചതിനെ തുടര്‍ന്ന് ആറിന്റെ  ഇരു വശങ്ങളും കൈവരികെട്ടി സംരഷിക്കുമെന്നു പ്രഖ്യാപനമുണ്ടായിരുന്നു.അതും നടപ്പായില്ല.
പുത്തനാറിനെ പഴയ പ്രതാപത്തിലേക്ക് മടക്കുന്നതിന്  സംസ്ഥാന ബജറ്റില്‍  തുക വകയിരുത്തിയിട്ടുണ്ട്. ഇത് പ്രതീക്ഷകള്‍ക്കു വക നല്‍കുന്നുണ്ടെങ്കിലും  കഴിഞ്ഞ സര്‍ക്കാരുകളുടെ കാലത്തെ അനുഭവങ്ങള്‍ ആവര്‍ത്തിക്കുമോയെന്ന ആശങ്കയും ജനത്തിനുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോയുടെ വിലക്ക് നീക്കി, കിട്ടിയത് 'ഏറ്റവും എളുപ്പമുള്ള ഗ്രൂപ്പ്'; പോർച്ചുഗലിന്റെ ലോകകപ്പ് നറുക്കെടുപ്പിൽ വൻ വിവാദം

Football
  •  4 days ago
No Image

പത്രവാർത്ത വായിച്ചത് രക്ഷയായി; 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികൾ

Kerala
  •  4 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യം; പോളിംഗ് ഉദ്യോഗസ്ഥർക്ക് ആശ്വാസം

Kerala
  •  4 days ago
No Image

തിയേറ്റർ സിസിടിവി ദൃശ്യങ്ങൾ വിറ്റവർ കുടുങ്ങും; ദൃശ്യം കണ്ടവരുടെ ഐപി അഡ്രസ്സുകളും കണ്ടെത്തി

Kerala
  •  4 days ago
No Image

നിലമ്പൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തിച്ച കേസ്; മൂന്ന് യുവാക്കൾ അറസ്റ്റിൽ

Kerala
  •  4 days ago
No Image

'ഗിജോണിന്റെ അപമാനം'; അൽജീരിയയെ പുറത്താക്കാൻ ജർമ്മനിയും ഓസ്ട്രിയയും കൈകോർത്ത ലോകകപ്പ് ചരിത്രത്തിലെ കറുത്ത ഏട്

Football
  •  4 days ago
No Image

തോക്ക് ചൂണ്ടി വ്യവസായിയെ തട്ടിക്കൊണ്ടുപോയി; സംഭവം പാലക്കാട്, പൊലിസ് അന്വേഷണം തുടങ്ങി

Kerala
  •  4 days ago
No Image

വാൽപ്പാറയിൽ പുലിയുടെ ആക്രമണം: നാല് വയസ്സുകാരൻ കൊല്ലപ്പെട്ടു

Kerala
  •  4 days ago
No Image

റോഡുകളിൽ മരണക്കെണി: കന്നുകാലി മൂലമുള്ള അപകടങ്ങളിൽ വർദ്ധന; നഷ്ടപരിഹാരം നൽകാനാകില്ലെന്ന് മധ്യപ്രദേശ് സർക്കാർ

National
  •  4 days ago
No Image

രണ്ട് വയസ്സുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; അമ്മയും മൂന്നാം ഭർത്താവും അറസ്റ്റിൽ

crime
  •  4 days ago