
റബര്‍ മാര്‍ക്കറ്റിങ് സംഘത്തിന്റെ നികുതി രേഖകള്‍ സമര്‍പ്പിച്ചില്ല 81 ലക്ഷം പിഴ അടയ്ക്കാന്‍ നോട്ടീസ്
പാലാ : മീനച്ചില്‍ റബര്‍ മാര്‍ക്കറ്റിങ് സംഘം വില്പന നികുതി രേഖകള്‍ സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് 81 ലക്ഷം രൂപ അടയ്ക്കാന്‍ നോട്ടീസ്. 2010 മുതല്‍ 2015 വരെയുള്ള വാങ്ങലുകളും വില്പനയും സംബന്ധിച്ച രേഖകള്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയതാണ് പിഴയക്ക് കാരണമായത്.
ജീവനക്കാരുടെ അലംഭാവമാണ് ഇത്രയും ഭീമമായ തുക പിഴ നല്‍കേണ്ട സാഹചര്യം ഉണ്ടാക്കിയതെന്ന് സംഘം അധികൃതര്‍ പറയുന്നു. നികുതി സംഭന്ധിച്ച് ഓഫീസ് ചുമതലയിലുള്ള ഏഴ് ജീവനക്കാര്‍ക്ക് സംഘം ഭരണസമിതി നോട്ടീസ് നല്‍കിയിട്ടുണ്ട്. വന്‍സാമ്പത്തിക പ്രതിസന്ധിയില്‍ ഞെരുങ്ങുന്ന സൊസൈറ്റിക്ക്ഇത് വലിയ പ്രഹരമായിരിക്കുകയാണ്. ജീവനക്കാരുടെ കെടുകാര്യസ്ഥതമൂലം മുമ്പും ഒട്ടേറെതവണ വിവിധ വകുപ്പുകളിലായി വന്‍തുക പിഴ നല്‍കേണ്ട സ്ഥിതി ഉണ്ടായിട്ടുണ്ടെന്നും ആക്ഷേപമുണ്ട്.
ഉത്തരവാദിത്തത്തില്‍ പിഴവുകാട്ടിയ ഏഴ് ജീവനക്കാരില്‍ നിന്ന് പിഴ സംഖ്യ ഈടാക്കാനാണ് സംഘത്തിന്റെ തീരുമാനം. 15 ദിവസത്തിനകം കണക്ക് കൃത്യമായി നല്‍കണമെന്നും അല്ലെങ്കില്‍ തുക ഈടാക്കുമെന്നും സംഘം ജീവനക്കാരെ അറിയിച്ചിട്ടുണ്ട്. സംഘം നല്കിയ ചെക്കുകള്‍ മടങ്ങിയതിനാല്‍ ബാങ്കുകള്‍ക്കും വന്‍തുക പിഴയായി നല്‍കേണ്ടി വന്നിട്ടുണ്ട്. സൊസൈറ്റിയാണ് പിഴ നല്‍കേണ്ടതെന്നാണ് ജീവനക്കാര്‍ പറയുന്നത്. വിരമിച്ച ഒട്ടേറെ ജവനക്കാരുടെ ഗ്രാറ്റുവിറ്റി തുക സംഘം വകമാറ്റി ചെലവഴിച്ചെന്നും ജീവനക്കാര്‍ ആരോപിക്കുന്നു.
മീനച്ചില്‍ റബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിയില്‍ നിന്നും റബര്‍ വാങ്ങിയ ഇനത്തില്‍ റബ്കോ നല്കിയ 5.90 ലക്ഷം രൂപ കര്‍ഷകര്‍ക്ക് നല്‍കാതെ വകമാറ്റിയതായി കര്‍ഷക സംഘടനകളും ആരോപിക്കുന്നുണ്ട്. ജീവനക്കാര്‍ക്കായി രൂപം നല്‍കിയിട്ടുള്ള എംപ്ലായിസ് ബെനഫിറ്റ് ഫണ്ടിലേക്ക് ജീവനക്കാരുടെ വിഹിതമായി പിരിച്ച തുക കാണാനില്ലെന്നാണ് മറ്റൊരു ആരോപണം. റബര്‍ സൊസൈറ്റി നടത്തിയ ചിട്ടിയില്‍ നിന്നും തുക മുന്‍കൂര്‍ കൈപ്പറ്റിയവര്‍ തിരികെ അടക്കാത്തതിനെ തുടര്‍ന്ന് ചിട്ടി നടത്തിപ്പും താറുമാറായതായി ചിട്ടി നിക്ഷേപകര്‍ പറയുന്നു. സംഘം ഡിപ്പോകളില്‍ ജീവനക്കാര്‍ ക്രമക്കേട് നടത്തിയതായി സഹകരണ സംഘം ഓഡിറ്റര്‍മാര്‍ കണ്ടെത്തുകയും റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംഘത്തിനു നഷ്ടമായ തുക ജീവനക്കാരില്‍ നിന്ന് ഈടാക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ഇതോടൊപ്പം അപഹരണങ്ങള്‍ക്കെതിരെ കേസ് എടുക്കണമെന്നും ശുപാര്‍ശ ചെയ്തിരുന്നു.
എന്നാല്‍ തുടര്‍നടപടികള്‍ ഉണ്ടായില്ല. സഹകരണ വകുപ്പ് യഥാസമയം നടപടി എടുക്കാത്തതാണ് കര്‍ഷകര്‍ക്കും നിക്ഷേപകര്‍ക്കും വന്‍സാനപത്തിക നഷ്ടം ഉണ്ടായതിന് പ്രധാന കാരണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു. മീനച്ചില്‍ റബര്‍ സൊസൈറ്റിയുടെ കരൂര്‍ സെന്‍ട്രിഫ്യൂജ്ല്‍ ലാറ്റക്സ് ഫാക്ടറി ഒരു ദിവസം പ്രവര്‍ത്തിക്കാന്‍ 200 ബാരല്‍ റബര്‍പാല്‍ മതിയാകും. ഇതിന് 18-20 ലക്ഷം രൂപയാണ് വാങ്ങല്‍ വില. ഇത് സംസകാരിച്ച് വിറ്റാല്‍ കിട്ടുന്നത് 23 ലക്ഷം രൂപയാണ്. വളരെ ലാഭം കിട്ടുന്ന ഉത്പന്നമായിട്ടും ഫാക്ടറി ഒരു വര്‍ഷമായി അടച്ചിട്ടിരിക്കുകയാണ്. മീനച്ചില്‍ ലാറ്റക്സിന് ഒരു ലിറ്ററിന് 2 രൂപ വാങ്ങലുകാര്‍ അധികം നല്‍കുകയും ചെയ്യും. ഇതേ സ്ഥാപനത്തിലെ ജീവനക്കാരും വിരമിച്ച ജവനക്കാരും ചേര്‍ന്ന് രൂപം നല്കിയ ഫാക്ടറി ലാഭകരമായി പ്രവര്‍ത്തിക്കുന്നുണ്ട്.
സ്വകാര്യലാറ്റക്സ് ഉദ്പാദകരെ സഹായിക്കാനാണ് മീനച്ചില്‍ ഫാക്ടറി ഒരു വര്‍ഷമായി അടച്ചിട്ടിരിക്കുന്നതെന്ന് തൊഴാലാളി യൂണിയനുകള്‍ ആരോപിക്കുന്നു. 150ലേറെ ജീവനക്കാര്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ശമ്പളമോ, ആനുകൂല്യമോ ലഭിക്കാതെ പട്ടിണിയിലാണ്. ഇതേ സ്ഥാപനത്തിന്റെ കൂടല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന ക്രംപ് റബര്‍ ഫാക്ടറിയും അടച്ചിട്ടിരിക്കുകയാണ്.
ജീവനക്കാരുടെ അലംഭാവം മൂലം സംഘത്തിനുണ്ടായ നഷ്ടം ജീവനക്കാരില നിന്ന് തന്നെ ഈടാക്കി കര്‍ഷകരുടെ കുടിശിക തീര്‍ത്തുനല്‍കണമെന്നും കുറ്റക്കാരായ മുഴുവന്‍ ജീവനക്കാരെയും മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്നും പ്രക്ഷേഭസമിതി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ശമ്പള തട്ടിപ്പ് കേസിൽ ഡോക്ടർക്ക് 5 വർഷം തടവും 9 കോടി രൂപ പിഴയും
Kuwait
• 2 months ago
പാലക്കാട് യുവതിയെ മരിച്ചനിലയിൽ ആശുപത്രിയിലെത്തിച്ച സംഭവം; ലൈംഗികാതിക്രമമാണ് മരണകാരണമെന്ന് പൊലിസ്
Kerala
• 2 months ago
ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തി: മരണത്തിൽ ദുരൂഹത; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
National
• 2 months ago
'ഒരു ആശുപത്രി പോലും ഞങ്ങളെ ഏറ്റെടുത്തില്ല': 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ വാഗ്ദാനം ചെയ്യുന്ന ആയുഷ്മാൻ ഭാരത് പദ്ധതിക്കെതിരെ യുവതി
National
• 2 months ago
സ്വര്‍ണാഭരണങ്ങളല്ല, യുഎഇ നിവാസികള്‍ക്ക് പ്രിയം സ്വര്‍ണ നാണയങ്ങളോടും ബാറുകളോടും; ഇഷ്ടത്തിനു പിന്നിലെ കാരണമിത്
uae
• 2 months ago
ഇന്ത്യയ്ക്ക് മേലുള്ള യുഎസ് തീരുവ രൂപയെ കൂടുതൽ ദുർബലപ്പെടുത്താൻ സാധ്യത; യുഎഇയിൽ നിന്ന് നാട്ടിലേക്ക് പണം അയക്കുന്നവർക്ക് നേട്ടം
uae
• 2 months ago
ഓഗസ്റ്റ് 15 ന് ശേഷം ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന യാത്രാ ചെലവ് കൂടും; നേരത്തെ തിരിച്ചെത്തിയാൽ 2,200 ദിർഹം വരെ ലാഭിക്കാം
uae
• 2 months ago
H1N1 വ്യാപനത്തെ തുടർന്ന് കുസാറ്റ് ക്യാമ്പസ് അടച്ചു; ക്ലാസുകൾ ഓൺലൈനിലേക്ക് മാറും
Kerala
• 2 months ago
കാർ വിപണിയിൽ പുത്തൻ താരങ്ങൾ; ഓഗസ്റ്റിലെ ഏറ്റവും പുതിയ ലോഞ്ചുകളെ പരിചയപ്പെടാം
auto-mobile
• 2 months ago
കൈയക്ഷരം മോശമായതിന് കുട്ടിയുടെ കയ്യിൽ മെഴുകുതിരികൊണ്ട് പൊള്ളിച്ച് ട്യൂഷൻ ടീച്ചർ; കേസെടുത്തു
National
• 2 months ago
40കാരൻ 13കാരിയെ വിവാഹം ചെയ്തു; സാക്ഷി ആദ്യ ഭാര്യ, കൂട്ടുനിന്നത് അമ്മ, പുരോഹിതൻ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് പൊലിസ്
National
• 2 months ago
തിരുവനന്തപുരം മെഡിക്കൽ കോളേജ്: കാരണം കാണിക്കൽ നോട്ടിസിനെതിരെ ഡോ. ഹാരിസ് ചിറയ്ക്കൽ
Kerala
• 2 months ago
രാവിലെ എം.കെ സ്റ്റാലിനൊപ്പം പ്രഭാതനടത്തം; പിന്നാലെ എന്‍ഡിഎ സഖ്യം വിട്ട് ഒ. പനീര്‍സെല്‍വം
National
• 2 months ago
യുഎഇയിൽ ഓഗസ്റ്റ് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു: പെട്രോൾ വില കുറയും, ഡീസൽ വില കൂടും
uae
• 2 months ago.png?w=200&q=75)
ഡോ. ഹാരിസിനെതിരായ നോട്ടിസ്: സത്യം വെളിപ്പെടുത്തിയ ഡോക്ടർക്കെതിരെ പ്രതികാര നടപടിയെന്ന് സണ്ണി ജോസഫ്
Kerala
• 2 months ago
ഇനി ഓണക്കാലം; ന്യായവിലയില്‍ അരിയും, വെളിച്ചെണ്ണയും ഉള്‍പ്പെടെ ലഭ്യമാക്കാന്‍ സപ്ലൈക്കോ; ഓണച്ചന്ത ആഗസ്റ്റ് 25 മുതല്‍
Kerala
• 2 months ago
സഊദിയിൽ അമ്യൂസ്മെന്റ് പാർക്ക് റൈഡ് തകർന്നുവീണ് 23 പേർക്ക് പരുക്ക്; മൂന്ന് പേർ ഗുരുതരാവസ്ഥയിൽ
Saudi-arabia
• 2 months ago
ടോൾ പ്ലാസകളിൽ ഇനി വാഹനങ്ങൾ നിർത്തേണ്ട; ബാരിക്കേഡുകൾ നീക്കാൻ കേന്ദ്രം
auto-mobile
• 2 months ago
ഗൾഫിലേക്ക് കൊണ്ടുപോകാനായി അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ ലഹരിമരുന്ന്; മൂന്ന് പേർ പിടിയിൽ, യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്
Kerala
• 2 months ago
വേടനെതിരായ ബലാത്സംഗക്കേസ്; പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നു
Kerala
• 2 months ago
ഇനി തട്ടിപ്പില്‍ വീഴരുത്; സോഷ്യല്‍ മീഡിയയിലെ വ്യാജ എയര്‍ലൈന്‍ പരസ്യങ്ങള്‍ എങ്ങനെ കണ്ടെത്താം?
uae
• 2 months ago