HOME
DETAILS

മാണിയുടെ തിരിച്ചുപോക്കിന് തടയിടാന്‍ സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും വാഗ്ദാന പെരുമഴ

  
backup
August 23, 2016 | 7:05 PM

%e0%b4%ae%e0%b4%be%e0%b4%a3%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%aa%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf

കൊല്ലം: കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം യു.ഡി.എഫിലേയ്ക്കു തിരിച്ചുപോകുന്നത് തടയാന്‍ സി.പി.എമ്മും ബി.ജെ.പിയും നീക്കംതുടങ്ങി. തല്‍ക്കാലം പ്രശ്‌നാധിഷ്ഠിത സഹകരണവും പിന്നീട് ഇടതുമുന്നണി പ്രവേശനവുമാണ് സി.പി.എം മാണിക്കു നല്‍കിയ വാഗ്ദാനം. മകന്‍ ജോസ് കെ. മാണിയെ കേന്ദ്രസഹമന്ത്രിയാക്കാമെന്നു മാത്രമല്ല, മാണിയുടെ നോമിനിയെ റബര്‍ ബോര്‍ഡ് ചെയര്‍മാനാക്കാമെന്നും വിവിധ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ മാണിയുടെ പ്രതിനിധികളെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളാക്കാമെന്നുമുള്ള വ്യക്തമായ ഉറപ്പാണ് ബി.ജെ.പി നല്‍കിയിരിക്കുന്നത്.

കൂടാതെ എന്‍.ഡി.എയില്‍ നേരിട്ട് ഉള്‍പ്പെടുത്തുകയും മാണി തയാറാണെങ്കില്‍ അദ്ദേഹത്തെ കേരളത്തിലെ എന്‍.ഡി.എ ചെയര്‍മാനുമാക്കും. ഒപ്പം മാണിയുടെ ഒന്നോരണ്ടോ നോമിനികള്‍ക്ക് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ പദവികളും വാഗ്ദാനം ചെയ്തിട്ടുണ്ട്. മാണിയെ കൂടെക്കൊണ്ടുവരുന്നതില്‍ വിജയിച്ചാല്‍ അതിനു നേതൃത്വം നല്‍കുന്ന സംസ്ഥാന ബി.ജെ.പി നേതാക്കള്‍ക്ക് കേന്ദ്രത്തില്‍ പാര്‍ട്ടി പദവികളോ മറ്റു സ്ഥാനങ്ങളോ നല്‍കുമെന്നും കേന്ദ്ര നേതൃത്വം അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. മാണി എന്‍.ഡി.എയിലേക്കു പോയാല്‍ പി.ജെ ജോസഫും മോന്‍സ് ജോസഫും യു.ഡി.എഫിലേയ്ക്കു തിരിച്ചുപോയേക്കുമെന്നു മനസിലാക്കി അവര്‍ക്കുമുണ്ട് കൈനിറയെ വാഗ്ദാനങ്ങള്‍.

എന്നാല്‍, മാണി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ യു.ഡി.എഫ് ബന്ധം ഇപ്പോഴും നിലനിര്‍ത്തുന്നതും കേന്ദ്രത്തില്‍ യു.പി.എയുടെ ഭാഗമായി തുടരുന്നതും ബി.ജെ.പിയെ അസ്വസ്ഥമാക്കുന്നുണ്ട്. കേന്ദ്രത്തില്‍ പ്രശ്‌നാധിഷ്ഠിത പിന്തുണയെന്ന് പറഞ്ഞെങ്കിലും ജോസ് കെ. മാണി ലോക്‌സഭയിലും ജോയി എബ്രഹാം രാജ്യസഭയിലും യു.പി.എയുടെ ഭാഗമായാണ് തുടുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാകട്ടെ യു.ഡി.എഫുമായുള്ള ബന്ധം വേര്‍പെടുത്തി പ്രാദേശിക നേതാക്കള്‍ക്ക് ലഭിച്ച പദവികള്‍ നഷ്ടപ്പെടുത്തുന്നത് പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന ആശങ്കയും മാണിക്കുണ്ട്. അത് പരിഹരിക്കുന്നതിന് പ്രാദേശികാടിസ്ഥാനത്തില്‍ വീതംവയ്ക്കാന്‍ ബി.ജെ.പിക്കോ കേന്ദ്ര സര്‍ക്കാരിനോ പദവികളുമില്ല.

എന്നാല്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മാണിയുടെ പിന്തുണ നഷ്ടപ്പെട്ടാല്‍ യു.ഡി.എഫിന് ഭരണം പോകാവുന്ന സ്ഥലങ്ങളില്‍ തങ്ങളുടെ പിന്തുണയോടെ കേരളാ കോണ്‍ഗ്രസിന് അധികാരം ഉറപ്പാക്കാമെന്നാണ് സി.പി.എം നല്‍കിയിട്ടുള്ള ഉറപ്പ്. ബി.ജെ.പിയുടെ കൂടെ പോകുന്നത് ആത്മഹത്യാപരമായിരിക്കുമെന്നും അടുത്ത അഞ്ചുവര്‍ഷം കേരളം ഭരിക്കുന്ന ഇടതുമുന്നണിയുമായി സഹകരിക്കുന്നതിത് ഗുണംചെയ്യുമെന്നും ബോധ്യപ്പെടുത്താന്‍ സി.പി.എമ്മിന്റെ വിശ്വസ്തര്‍ ശ്രമം നടത്തുന്നുണ്ട്. മാണിയുടെമേല്‍ വലിയ സ്വാധീനമുള്ള ക്രിസ്ത്യന്‍ സഭാ നേതൃത്വത്തെയും സ്വാധീനിക്കാന്‍ സി.പി.എം നീക്കംനടത്തുന്നുണ്ട്. ഇക്കാര്യത്തില്‍ സി.പി.ഐയുടെ എതിര്‍പ്പ് സി.പി.എം മുഖവിലക്കെടുക്കുന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിസ നിഷേധിച്ചു, തോമസ് പാർട്ടിക്ക് കാനഡയിൽ പ്രവേശനമില്ല; ഘാനയ്ക്ക് കനത്ത പ്രഹരം

Football
  •  14 days ago
No Image

അബുദബിയിലെ പ്രണയം, ഗർഭിണിയായതോടെ മലയാളി യുവാവ് മുങ്ങി; തിരുവനന്തപുരത്ത് ശ്രീലങ്കൻ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു!

Kerala
  •  14 days ago
No Image

അർജന്റീനയ്ക്ക് ആശ്വാസം; എമിലിയാനോ പരുക്ക് മാറി തിരിച്ചെത്തുന്നു

Football
  •  14 days ago
No Image

വൈഭവിൻ്റെ റെക്കോർഡുകൾ അനിയൻ തകർക്കുമോ? പത്താം വയസ്സിൽ സെഞ്ച്വറിയടിച്ച് ആശിർവാദ് സൂര്യവംശി!

Cricket
  •  14 days ago
No Image

കുടുംബവഴക്ക്: ഭാര്യയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമം; കുപ്രസിദ്ധ ​ഗുണ്ട 'വാവാച്ചി' പിടിയിൽ

crime
  •  14 days ago
No Image

ദെഷാംപ്‌സിന് പകരക്കാരനായി റയലിന്റെ ഇതിഹാസ താരം വരണമെന്ന് ഉസ്മാൻ ഡെംബെലെ

Football
  •  14 days ago
No Image

ലോകകപ്പിന് മുൻപ് ബ്രസീലിന് വൻ തിരിച്ചടി: ഗ്രൂപ്പ് ഘട്ടം മുഴുവൻ നെയ്മറിന് നഷ്ടമായേക്കുമെന്ന് റിപ്പോർട്ടുകൾ

Football
  •  14 days ago
No Image

'ഇത് ഞാനും ട്രംപും തമ്മിലുള്ള കരാർ, ഇറാന് ആണവായുധം അനുവദിക്കില്ല'; സമാധാന വാർത്തകൾ തള്ളി നെതന്യാഹു; യുഎസുമായി കരാറിന് ഇനിയും ദൂരമെന്ന് ഇറാൻ

International
  •  14 days ago
No Image

ഇത്തിഹാദ് റെയിൽ നിർമ്മാണം പുരോ​ഗമിക്കുന്നു; ദുബൈ-ഷാർജ എമിറേറ്റ്സ് റോഡിൽ ജൂൺ 13 മുതൽ രാത്രികാല ഗതാഗത നിയന്ത്രണം

uae
  •  14 days ago
No Image

യു.എസിന് പാരയാകാൻ പരാഗ്വെ? ലോസ് ആഞ്ചൽസിൽ ആതിഥേയരുടെ അഗ്‌നിപരീക്ഷ!

Football
  •  14 days ago