HOME
DETAILS

മാണിയുടെ തിരിച്ചുപോക്കിന് തടയിടാന്‍ സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും വാഗ്ദാന പെരുമഴ

  
backup
August 23, 2016 | 7:05 PM

%e0%b4%ae%e0%b4%be%e0%b4%a3%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%aa%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf

കൊല്ലം: കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം യു.ഡി.എഫിലേയ്ക്കു തിരിച്ചുപോകുന്നത് തടയാന്‍ സി.പി.എമ്മും ബി.ജെ.പിയും നീക്കംതുടങ്ങി. തല്‍ക്കാലം പ്രശ്‌നാധിഷ്ഠിത സഹകരണവും പിന്നീട് ഇടതുമുന്നണി പ്രവേശനവുമാണ് സി.പി.എം മാണിക്കു നല്‍കിയ വാഗ്ദാനം. മകന്‍ ജോസ് കെ. മാണിയെ കേന്ദ്രസഹമന്ത്രിയാക്കാമെന്നു മാത്രമല്ല, മാണിയുടെ നോമിനിയെ റബര്‍ ബോര്‍ഡ് ചെയര്‍മാനാക്കാമെന്നും വിവിധ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ മാണിയുടെ പ്രതിനിധികളെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളാക്കാമെന്നുമുള്ള വ്യക്തമായ ഉറപ്പാണ് ബി.ജെ.പി നല്‍കിയിരിക്കുന്നത്.

കൂടാതെ എന്‍.ഡി.എയില്‍ നേരിട്ട് ഉള്‍പ്പെടുത്തുകയും മാണി തയാറാണെങ്കില്‍ അദ്ദേഹത്തെ കേരളത്തിലെ എന്‍.ഡി.എ ചെയര്‍മാനുമാക്കും. ഒപ്പം മാണിയുടെ ഒന്നോരണ്ടോ നോമിനികള്‍ക്ക് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ പദവികളും വാഗ്ദാനം ചെയ്തിട്ടുണ്ട്. മാണിയെ കൂടെക്കൊണ്ടുവരുന്നതില്‍ വിജയിച്ചാല്‍ അതിനു നേതൃത്വം നല്‍കുന്ന സംസ്ഥാന ബി.ജെ.പി നേതാക്കള്‍ക്ക് കേന്ദ്രത്തില്‍ പാര്‍ട്ടി പദവികളോ മറ്റു സ്ഥാനങ്ങളോ നല്‍കുമെന്നും കേന്ദ്ര നേതൃത്വം അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. മാണി എന്‍.ഡി.എയിലേക്കു പോയാല്‍ പി.ജെ ജോസഫും മോന്‍സ് ജോസഫും യു.ഡി.എഫിലേയ്ക്കു തിരിച്ചുപോയേക്കുമെന്നു മനസിലാക്കി അവര്‍ക്കുമുണ്ട് കൈനിറയെ വാഗ്ദാനങ്ങള്‍.

എന്നാല്‍, മാണി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ യു.ഡി.എഫ് ബന്ധം ഇപ്പോഴും നിലനിര്‍ത്തുന്നതും കേന്ദ്രത്തില്‍ യു.പി.എയുടെ ഭാഗമായി തുടരുന്നതും ബി.ജെ.പിയെ അസ്വസ്ഥമാക്കുന്നുണ്ട്. കേന്ദ്രത്തില്‍ പ്രശ്‌നാധിഷ്ഠിത പിന്തുണയെന്ന് പറഞ്ഞെങ്കിലും ജോസ് കെ. മാണി ലോക്‌സഭയിലും ജോയി എബ്രഹാം രാജ്യസഭയിലും യു.പി.എയുടെ ഭാഗമായാണ് തുടുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാകട്ടെ യു.ഡി.എഫുമായുള്ള ബന്ധം വേര്‍പെടുത്തി പ്രാദേശിക നേതാക്കള്‍ക്ക് ലഭിച്ച പദവികള്‍ നഷ്ടപ്പെടുത്തുന്നത് പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന ആശങ്കയും മാണിക്കുണ്ട്. അത് പരിഹരിക്കുന്നതിന് പ്രാദേശികാടിസ്ഥാനത്തില്‍ വീതംവയ്ക്കാന്‍ ബി.ജെ.പിക്കോ കേന്ദ്ര സര്‍ക്കാരിനോ പദവികളുമില്ല.

എന്നാല്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മാണിയുടെ പിന്തുണ നഷ്ടപ്പെട്ടാല്‍ യു.ഡി.എഫിന് ഭരണം പോകാവുന്ന സ്ഥലങ്ങളില്‍ തങ്ങളുടെ പിന്തുണയോടെ കേരളാ കോണ്‍ഗ്രസിന് അധികാരം ഉറപ്പാക്കാമെന്നാണ് സി.പി.എം നല്‍കിയിട്ടുള്ള ഉറപ്പ്. ബി.ജെ.പിയുടെ കൂടെ പോകുന്നത് ആത്മഹത്യാപരമായിരിക്കുമെന്നും അടുത്ത അഞ്ചുവര്‍ഷം കേരളം ഭരിക്കുന്ന ഇടതുമുന്നണിയുമായി സഹകരിക്കുന്നതിത് ഗുണംചെയ്യുമെന്നും ബോധ്യപ്പെടുത്താന്‍ സി.പി.എമ്മിന്റെ വിശ്വസ്തര്‍ ശ്രമം നടത്തുന്നുണ്ട്. മാണിയുടെമേല്‍ വലിയ സ്വാധീനമുള്ള ക്രിസ്ത്യന്‍ സഭാ നേതൃത്വത്തെയും സ്വാധീനിക്കാന്‍ സി.പി.എം നീക്കംനടത്തുന്നുണ്ട്. ഇക്കാര്യത്തില്‍ സി.പി.ഐയുടെ എതിര്‍പ്പ് സി.പി.എം മുഖവിലക്കെടുക്കുന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു ദിവസം പോലും പ്രചാരണത്തിനിറങ്ങിയില്ല, ഒളിവിലിരുന്ന് ജനവിധി തേടിയ ഫ്രഷ് കട്ട് സമരസമിതി ചെയര്‍മാന് മിന്നുന്ന വിജയം

Kerala
  •  5 days ago
No Image

ആനുകൂല്യങ്ങൾ എല്ലാം കെെപ്പറ്റി, ജനം നമുക്കിട്ട് തന്നെ പണി തന്നു; എൽഡിഎഫ് പരാജയത്തിൽ വിവാദ പ്രസ്താവന നടത്തി എം.എം മണി

Kerala
  •  5 days ago
No Image

അടാട്ട് ഗ്രാമപഞ്ചായത്തില്‍ മുന്‍ എം.എല്‍.എ അനില്‍ അക്കരയ്ക്ക് വിജയം

Kerala
  •  5 days ago
No Image

സഞ്ജു സാംസൺ ഓപ്പണിംഗ് റോളിൽ തിരിച്ചെത്തിയാൽ തിളങ്ങാൻ സാധ്യതയില്ല! കാരണം വ്യക്തമാക്കി മുൻ ഇന്ത്യൻ താരം

Cricket
  •  5 days ago
No Image

തീവ്രതാ പരാമര്‍ശം നടത്തിയ സി.പി.എം നേതാവ് ലസിതാ നായര്‍ക്ക് തോല്‍വി

Kerala
  •  5 days ago
No Image

ദുരഭിമാനക്കൊല: മകന്റെ ലിവ്-ഇൻ പങ്കാളിയെ വിഷം നൽകി കൊന്ന് സെപ്റ്റിക് ടാങ്കിൽ തള്ളി; പിതാവ് അറസ്റ്റിൽ

crime
  •  5 days ago
No Image

കോഴിക്കോട് എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും മേയര്‍ സ്ഥാനാര്‍ഥികള്‍ക്ക് തോല്‍വി

Kerala
  •  5 days ago
No Image

'നടിയുടെ ആദ്യ മൊഴിയില്‍ ദിലീപിന്റെ പേരുണ്ടായിരുന്നില്ല'; ഗൂഢാലോചന കുറ്റം തെളിയാതെ പോയതിന് പിന്നില്‍

Kerala
  •  5 days ago
No Image

കോട്ടയം തിരുനക്കര വാര്‍ഡില്‍ യു.ഡി.എഫിന് വിജയം; ലതികാ സുഭാഷിന് വമ്പന്‍ തോല്‍വി; മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

Kerala
  •  5 days ago
No Image

കുവൈത്തില്‍ മോശം കാലാവസ്ഥ; വിമാനങ്ങള്‍ വൈകുമെന്ന് മുന്നറിയിപ്പ്  | Kuwait Travel Alert

Kuwait
  •  5 days ago