HOME
DETAILS

മാണിയുടെ തിരിച്ചുപോക്കിന് തടയിടാന്‍ സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും വാഗ്ദാന പെരുമഴ

  
backup
August 23, 2016 | 7:05 PM

%e0%b4%ae%e0%b4%be%e0%b4%a3%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%aa%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf

കൊല്ലം: കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം യു.ഡി.എഫിലേയ്ക്കു തിരിച്ചുപോകുന്നത് തടയാന്‍ സി.പി.എമ്മും ബി.ജെ.പിയും നീക്കംതുടങ്ങി. തല്‍ക്കാലം പ്രശ്‌നാധിഷ്ഠിത സഹകരണവും പിന്നീട് ഇടതുമുന്നണി പ്രവേശനവുമാണ് സി.പി.എം മാണിക്കു നല്‍കിയ വാഗ്ദാനം. മകന്‍ ജോസ് കെ. മാണിയെ കേന്ദ്രസഹമന്ത്രിയാക്കാമെന്നു മാത്രമല്ല, മാണിയുടെ നോമിനിയെ റബര്‍ ബോര്‍ഡ് ചെയര്‍മാനാക്കാമെന്നും വിവിധ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ മാണിയുടെ പ്രതിനിധികളെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളാക്കാമെന്നുമുള്ള വ്യക്തമായ ഉറപ്പാണ് ബി.ജെ.പി നല്‍കിയിരിക്കുന്നത്.

കൂടാതെ എന്‍.ഡി.എയില്‍ നേരിട്ട് ഉള്‍പ്പെടുത്തുകയും മാണി തയാറാണെങ്കില്‍ അദ്ദേഹത്തെ കേരളത്തിലെ എന്‍.ഡി.എ ചെയര്‍മാനുമാക്കും. ഒപ്പം മാണിയുടെ ഒന്നോരണ്ടോ നോമിനികള്‍ക്ക് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ പദവികളും വാഗ്ദാനം ചെയ്തിട്ടുണ്ട്. മാണിയെ കൂടെക്കൊണ്ടുവരുന്നതില്‍ വിജയിച്ചാല്‍ അതിനു നേതൃത്വം നല്‍കുന്ന സംസ്ഥാന ബി.ജെ.പി നേതാക്കള്‍ക്ക് കേന്ദ്രത്തില്‍ പാര്‍ട്ടി പദവികളോ മറ്റു സ്ഥാനങ്ങളോ നല്‍കുമെന്നും കേന്ദ്ര നേതൃത്വം അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. മാണി എന്‍.ഡി.എയിലേക്കു പോയാല്‍ പി.ജെ ജോസഫും മോന്‍സ് ജോസഫും യു.ഡി.എഫിലേയ്ക്കു തിരിച്ചുപോയേക്കുമെന്നു മനസിലാക്കി അവര്‍ക്കുമുണ്ട് കൈനിറയെ വാഗ്ദാനങ്ങള്‍.

എന്നാല്‍, മാണി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ യു.ഡി.എഫ് ബന്ധം ഇപ്പോഴും നിലനിര്‍ത്തുന്നതും കേന്ദ്രത്തില്‍ യു.പി.എയുടെ ഭാഗമായി തുടരുന്നതും ബി.ജെ.പിയെ അസ്വസ്ഥമാക്കുന്നുണ്ട്. കേന്ദ്രത്തില്‍ പ്രശ്‌നാധിഷ്ഠിത പിന്തുണയെന്ന് പറഞ്ഞെങ്കിലും ജോസ് കെ. മാണി ലോക്‌സഭയിലും ജോയി എബ്രഹാം രാജ്യസഭയിലും യു.പി.എയുടെ ഭാഗമായാണ് തുടുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാകട്ടെ യു.ഡി.എഫുമായുള്ള ബന്ധം വേര്‍പെടുത്തി പ്രാദേശിക നേതാക്കള്‍ക്ക് ലഭിച്ച പദവികള്‍ നഷ്ടപ്പെടുത്തുന്നത് പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന ആശങ്കയും മാണിക്കുണ്ട്. അത് പരിഹരിക്കുന്നതിന് പ്രാദേശികാടിസ്ഥാനത്തില്‍ വീതംവയ്ക്കാന്‍ ബി.ജെ.പിക്കോ കേന്ദ്ര സര്‍ക്കാരിനോ പദവികളുമില്ല.

എന്നാല്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മാണിയുടെ പിന്തുണ നഷ്ടപ്പെട്ടാല്‍ യു.ഡി.എഫിന് ഭരണം പോകാവുന്ന സ്ഥലങ്ങളില്‍ തങ്ങളുടെ പിന്തുണയോടെ കേരളാ കോണ്‍ഗ്രസിന് അധികാരം ഉറപ്പാക്കാമെന്നാണ് സി.പി.എം നല്‍കിയിട്ടുള്ള ഉറപ്പ്. ബി.ജെ.പിയുടെ കൂടെ പോകുന്നത് ആത്മഹത്യാപരമായിരിക്കുമെന്നും അടുത്ത അഞ്ചുവര്‍ഷം കേരളം ഭരിക്കുന്ന ഇടതുമുന്നണിയുമായി സഹകരിക്കുന്നതിത് ഗുണംചെയ്യുമെന്നും ബോധ്യപ്പെടുത്താന്‍ സി.പി.എമ്മിന്റെ വിശ്വസ്തര്‍ ശ്രമം നടത്തുന്നുണ്ട്. മാണിയുടെമേല്‍ വലിയ സ്വാധീനമുള്ള ക്രിസ്ത്യന്‍ സഭാ നേതൃത്വത്തെയും സ്വാധീനിക്കാന്‍ സി.പി.എം നീക്കംനടത്തുന്നുണ്ട്. ഇക്കാര്യത്തില്‍ സി.പി.ഐയുടെ എതിര്‍പ്പ് സി.പി.എം മുഖവിലക്കെടുക്കുന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗ്രീൻഫീൽഡിൽ ഷെഫാലി തരംഗം; ശ്രീലങ്കയെ തകർത്ത് ഇന്ത്യ ടി20 പരമ്പര സ്വന്തമാക്കി

Cricket
  •  2 days ago
No Image

പൊലീസിനെ ബോംബെറിഞ്ഞ കേസ്: 20 വർഷം ശിക്ഷിക്കപ്പെട്ട സി.പി.ഐ.എം നേതാവിന് പരോൾ

Kerala
  •  2 days ago
No Image

യുഎഇ കാലാവസ്ഥ: അബൂദബിയിലും ദുബൈയിലും 24 ഡിഗ്രി ചൂട്; രാത്രികാലങ്ങളിൽ തണുപ്പേറും

uae
  •  2 days ago
No Image

'ഫുട്ബോളിന് ഒരു ഇരുണ്ട വശമുണ്ട്'; റൊണാൾഡോയ്ക്ക് റെഡ് കാർഡ് നൽകിയതിന് വിലക്ക് നേരിട്ടെന്ന് മുൻ റഫറി

Football
  •  2 days ago
No Image

കണ്ണൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ തൂങ്ങിമരിച്ച നിലയിൽ; മരിച്ചവരിൽ പോക്സോ കേസ് പ്രതിയും

Kerala
  •  2 days ago
No Image

കുവൈത്തിൽ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് കടുത്ത നിയന്ത്രണം വരുന്നു; പുതിയ നിയമം രൂപീകരിക്കാന്‍ സമിതിയെ നിയോഗിച്ചു

Kuwait
  •  2 days ago
No Image

ആരവല്ലിയിൽ 'അനധികൃത ഖനന കൊള്ള': ഏഴ് വർഷത്തിനിടെ 7,000ത്തിലധികം എഫ്.ഐ.ആറുകൾ; വൻ നടപടിയുമായി രാജസ്ഥാൻ സർക്കാർ

National
  •  2 days ago
No Image

പണമിടപാട് തർക്കം; ഇടുക്കിയിൽ പിതാവിൻ്റെ ജ്യേഷ്ഠനെ ഇരട്ട സഹോദരങ്ങൾ കഴുത്തറുത്ത് കൊലപ്പെടുത്തി

crime
  •  2 days ago
No Image

കാസർകോട് ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ അപകടം; ഗുഡ്‌സ് ട്രെയിൻ തട്ടി കർണാടക സ്വദേശി മരിച്ചു

Kerala
  •  2 days ago
No Image

'ഭാരം കൂടിയാൽ ടീമിൽ ഇടമില്ല': പെപ്പിന്റെ മുന്നറിയിപ്പിന് പിന്നാലെ തൂക്കം തെളിയിച്ച് ഹാലൻഡ്; ടീമിൽ വലിയ മാറ്റങ്ങളെന്ന് വെളിപ്പെടുത്തൽ

Football
  •  2 days ago