HOME
DETAILS

മാണിയുടെ തിരിച്ചുപോക്കിന് തടയിടാന്‍ സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും വാഗ്ദാന പെരുമഴ

  
backup
August 23 2016 | 19:08 PM

%e0%b4%ae%e0%b4%be%e0%b4%a3%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%aa%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf

കൊല്ലം: കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം യു.ഡി.എഫിലേയ്ക്കു തിരിച്ചുപോകുന്നത് തടയാന്‍ സി.പി.എമ്മും ബി.ജെ.പിയും നീക്കംതുടങ്ങി. തല്‍ക്കാലം പ്രശ്‌നാധിഷ്ഠിത സഹകരണവും പിന്നീട് ഇടതുമുന്നണി പ്രവേശനവുമാണ് സി.പി.എം മാണിക്കു നല്‍കിയ വാഗ്ദാനം. മകന്‍ ജോസ് കെ. മാണിയെ കേന്ദ്രസഹമന്ത്രിയാക്കാമെന്നു മാത്രമല്ല, മാണിയുടെ നോമിനിയെ റബര്‍ ബോര്‍ഡ് ചെയര്‍മാനാക്കാമെന്നും വിവിധ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ മാണിയുടെ പ്രതിനിധികളെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളാക്കാമെന്നുമുള്ള വ്യക്തമായ ഉറപ്പാണ് ബി.ജെ.പി നല്‍കിയിരിക്കുന്നത്.

കൂടാതെ എന്‍.ഡി.എയില്‍ നേരിട്ട് ഉള്‍പ്പെടുത്തുകയും മാണി തയാറാണെങ്കില്‍ അദ്ദേഹത്തെ കേരളത്തിലെ എന്‍.ഡി.എ ചെയര്‍മാനുമാക്കും. ഒപ്പം മാണിയുടെ ഒന്നോരണ്ടോ നോമിനികള്‍ക്ക് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ പദവികളും വാഗ്ദാനം ചെയ്തിട്ടുണ്ട്. മാണിയെ കൂടെക്കൊണ്ടുവരുന്നതില്‍ വിജയിച്ചാല്‍ അതിനു നേതൃത്വം നല്‍കുന്ന സംസ്ഥാന ബി.ജെ.പി നേതാക്കള്‍ക്ക് കേന്ദ്രത്തില്‍ പാര്‍ട്ടി പദവികളോ മറ്റു സ്ഥാനങ്ങളോ നല്‍കുമെന്നും കേന്ദ്ര നേതൃത്വം അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. മാണി എന്‍.ഡി.എയിലേക്കു പോയാല്‍ പി.ജെ ജോസഫും മോന്‍സ് ജോസഫും യു.ഡി.എഫിലേയ്ക്കു തിരിച്ചുപോയേക്കുമെന്നു മനസിലാക്കി അവര്‍ക്കുമുണ്ട് കൈനിറയെ വാഗ്ദാനങ്ങള്‍.

എന്നാല്‍, മാണി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ യു.ഡി.എഫ് ബന്ധം ഇപ്പോഴും നിലനിര്‍ത്തുന്നതും കേന്ദ്രത്തില്‍ യു.പി.എയുടെ ഭാഗമായി തുടരുന്നതും ബി.ജെ.പിയെ അസ്വസ്ഥമാക്കുന്നുണ്ട്. കേന്ദ്രത്തില്‍ പ്രശ്‌നാധിഷ്ഠിത പിന്തുണയെന്ന് പറഞ്ഞെങ്കിലും ജോസ് കെ. മാണി ലോക്‌സഭയിലും ജോയി എബ്രഹാം രാജ്യസഭയിലും യു.പി.എയുടെ ഭാഗമായാണ് തുടുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാകട്ടെ യു.ഡി.എഫുമായുള്ള ബന്ധം വേര്‍പെടുത്തി പ്രാദേശിക നേതാക്കള്‍ക്ക് ലഭിച്ച പദവികള്‍ നഷ്ടപ്പെടുത്തുന്നത് പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന ആശങ്കയും മാണിക്കുണ്ട്. അത് പരിഹരിക്കുന്നതിന് പ്രാദേശികാടിസ്ഥാനത്തില്‍ വീതംവയ്ക്കാന്‍ ബി.ജെ.പിക്കോ കേന്ദ്ര സര്‍ക്കാരിനോ പദവികളുമില്ല.

എന്നാല്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മാണിയുടെ പിന്തുണ നഷ്ടപ്പെട്ടാല്‍ യു.ഡി.എഫിന് ഭരണം പോകാവുന്ന സ്ഥലങ്ങളില്‍ തങ്ങളുടെ പിന്തുണയോടെ കേരളാ കോണ്‍ഗ്രസിന് അധികാരം ഉറപ്പാക്കാമെന്നാണ് സി.പി.എം നല്‍കിയിട്ടുള്ള ഉറപ്പ്. ബി.ജെ.പിയുടെ കൂടെ പോകുന്നത് ആത്മഹത്യാപരമായിരിക്കുമെന്നും അടുത്ത അഞ്ചുവര്‍ഷം കേരളം ഭരിക്കുന്ന ഇടതുമുന്നണിയുമായി സഹകരിക്കുന്നതിത് ഗുണംചെയ്യുമെന്നും ബോധ്യപ്പെടുത്താന്‍ സി.പി.എമ്മിന്റെ വിശ്വസ്തര്‍ ശ്രമം നടത്തുന്നുണ്ട്. മാണിയുടെമേല്‍ വലിയ സ്വാധീനമുള്ള ക്രിസ്ത്യന്‍ സഭാ നേതൃത്വത്തെയും സ്വാധീനിക്കാന്‍ സി.പി.എം നീക്കംനടത്തുന്നുണ്ട്. ഇക്കാര്യത്തില്‍ സി.പി.ഐയുടെ എതിര്‍പ്പ് സി.പി.എം മുഖവിലക്കെടുക്കുന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിജെപി ഇല്ലായിരുന്നെങ്കില്‍ അസം മുസ്‌ലിങ്ങള്‍ പിടിച്ചെടുത്തേനേ... തെരഞ്ഞെടുപ്പിന് മുന്‍പ് വര്‍ഗീയത പരത്തി ബിജെപിയുടെ എഐ വീഡിയോ

National
  •  7 hours ago
No Image

റഷ്യന്‍ പ്രതിപക്ഷ നേതാവിന്റെ മരണം; ശരീര സാമ്പിള്‍ രഹസ്യമായി വിദേശ ലാബില്‍ എത്തിച്ചു; വിഷബാധയേറ്റതിന് തെളിവുണ്ടെന്ന് ഭാര്യ

International
  •  7 hours ago
No Image

ഗസ്സയിലെ സയണിസ്റ്റ് നരനായാട്ട്: ഇസ്റാഈലിനെ സമ്മർദ്ദത്തിലാക്കാൻ ലക്ഷ്യമിട്ട് യൂറോപ്പ്യൻ യൂണിയൻ; കനത്ത തിരിച്ചടി

International
  •  7 hours ago
No Image

തിരുവനന്തപുരത്ത് ആറുവയസുകാരിയെ പീഡിപ്പിച്ച സംഭവം; യുവതിയും സുഹൃത്തും പിടിയില്‍

Kerala
  •  7 hours ago
No Image

ഗ്യാസ് പൈപ്പ് എലി കടിച്ചുകീറി: വാതക ചോര്‍ച്ചയെ തുടര്‍ന്ന് സ്‌ഫോടനം; വീട്ടുജോലിക്കാരി അതീവ ​ഗുരുതരാവസ്ഥയിൽ

uae
  •  8 hours ago
No Image

അബൂദബിയിലെ ഗോഡൗണിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി

uae
  •  8 hours ago
No Image

ഹൈഡ്രജന്‍ ബോംബ് നാളെ? രാഹുല്‍ ഗാന്ധിയുടെ പ്രത്യേക വാര്‍ത്ത സമ്മേളനം ഡല്‍ഹിയില്‍

National
  •  8 hours ago
No Image

‘സിഎം വിത്ത് മി’ പദ്ധതിയുമായി സർക്കാർ; ജനങ്ങളുമായുള്ള ആശയവിനിമയം ശക്തമാക്കാൻ പുതിയ സംരംഭം

Kerala
  •  9 hours ago
No Image

ഇതെന്ത് തേങ്ങ; പച്ചത്തേങ്ങ വില കുത്തനെ ഉയരുന്നു; വിളവ് കുറവും ഇറക്കുമതി തടസ്സവും പ്രതിസന്ധി

Kerala
  •  9 hours ago
No Image

വോട്ടിങ് മെഷീനില്‍ സ്ഥാനാര്‍ഥിയുടെ കളര്‍ ഫോട്ടോയും, സീരിയല്‍ നമ്പറും; പരിഷ്‌കരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

National
  •  9 hours ago