
ഹർഷിന: നീതിക്ക് ഇനിയും കത്രികപ്പൂട്ടിടരുത്
കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിനി ഹർഷിന അനുഭവിച്ച വേദനയ്ക്കും മഴയും വെയിലുമേറ്റ് നടത്തിയ സഹനസമരത്തിനും ശുഭാന്ത്യമുണ്ടാകുമെന്ന പ്രതീക്ഷ നൽകുന്നതാണ് പുറത്തുവന്നിരിക്കുന്ന പൊലിസ് റിപ്പോർട്ട്. കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. മെഡിക്കൽ കോളജ് ആഭ്യന്തര അന്വേഷണ സമിതിയും ആരോഗ്യവകുപ്പും മാറിമാറി അന്വേഷിച്ചിട്ടും 'കണ്ടെത്താനാകാത്ത' കാര്യമാണ് പൊലിസ് അന്വേഷണത്തിലൂടെ തെളിയുന്നത്. ഇത് പൊലിസിന്റെ അന്വേഷണ മികവാണെന്ന് ആഭ്യന്തര വകുപ്പുപോലും കരുതുന്നുണ്ടാകില്ല എന്നത് വേറെ കാര്യം. വസ്തുതകൾ പുറത്തുവരാൻ ഹർഷിന പറഞ്ഞതുപോലെ കത്രിക താൻ വിഴുങ്ങിയതാണോ അല്ലയോ എന്ന് കണ്ടെത്തിയാൽ മാത്രം മതിയാകുമായിരുന്നു.
അതാണിപ്പോൾ വന്നിരിക്കുന്നതും. ഇനിയെങ്കിലും സർക്കാർ കണ്ണുതുറക്കണം. ഹർഷിനയ്ക്ക് സഹിക്കേണ്ടിവന്ന ദുരിതത്തിനും സാമ്പത്തിക നഷ്ടത്തിനുമൊക്കെ ന്യായമായ നഷ്ടപരിഹാരത്തിനൊപ്പം ഈ ക്രൂരതയ്ക്ക് കാരണക്കാരായവർക്ക് തക്കശിക്ഷ വാങ്ങിക്കൊടുക്കുക എന്നതും ഉത്തരവാദപ്പെട്ട സർക്കാരിന്റെ കടമയാണ്. ഹർഷിനയ്ക്ക് നീതി കിട്ടുമെന്ന് ആരോഗ്യമന്ത്രി ഇന്നലെയും ആവർത്തിച്ചു. ഇതിനുമുമ്പും മന്ത്രി നീതിവാചകം ആവർത്തിച്ചിരുന്നുവെങ്കിലും 'സ്ത്രീസുരക്ഷ'യുടെ കാലത്തും സമരപന്തലിൽതന്നെ കഴിയുകയായിരുന്നു ഈ വീട്ടമ്മ. എങ്കിലും ഇപ്പോഴത്തെ പ്രസ്താവനയെ വിശ്വാസത്തിലെടുക്കാം. കാരണം പൊലിസിന്റെ അന്വേഷണത്തിൽ ഒരു കുറ്റകൃത്യം നടന്നുവെന്ന് കണ്ടെത്തിയിരിക്കുകയാണ്. ഇര നീതി അർഹിക്കുന്നു.
കേസിന്റെ തുടർനടപടികൾക്ക് മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന റിപ്പോർട്ടാണ് അന്വേഷണ ഉദ്യോഗസ്ഥൻ കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫിസർക്ക് നൽകിയിരിക്കുന്നത്. ചട്ടപ്രകാരം ഡി.എം.ഒയുടെ അധ്യക്ഷതയിൽ അന്വേഷണ ഉദ്യോഗസ്ഥനേയും പബ്ലിക് പ്രോസിക്യൂട്ടറേയും ഉൾപ്പെടുത്തിയാണ് ബോർഡ് രൂപീകരിക്കേണ്ടത്. ഗൈനക്കോളജി, അനസ്തീസിയ, മെഡിസിൻ, സർജറി, ഫൊറൻസിക് മെഡിസിൻ തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടർമാരും ബോർഡിലുണ്ടാകും. ഓഗസ്റ്റ് ഒന്നിന് ബോർഡ് യോഗം ചേരുമെന്നാണ് അറിയുന്നത്. ഹർഷിനയുടെ പരാതിയിൽ മെഡിക്കൽ നെഗ്ലിജൻസ് ആക്ട് പ്രകാരം മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട്, ഗൈനക്കോളജി വിഭാഗത്തിലെ രണ്ടു ഡോക്ടർമാർ എന്നിവരെ പ്രതിചേർത്താണ് പൊലിസ് കേസെടുത്ത് അന്വേഷണം നടത്തിയത്.
പ്രസവ ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങി അഞ്ചുവർഷം തീരാവേദനയോടെ കഴിയേണ്ടിവന്ന കെ.കെ ഹർഷിന കേരളീയ മനസ്സാക്ഷിയുടെ നോവായിരുന്നു. പന്ത്രണ്ട് സെന്റീമീറ്റർ നീളമുള്ള ആർട്ടറി ഫോർസെപ്‌സെന്ന, ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന കത്രികയാണ് ഹർഷിനയുടെ വയറ്റിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. എന്നാൽ അത് തങ്ങളുടെ കത്രികയല്ലെന്ന വിചിത്രവാദത്തിലായിരുന്നു മെഡിക്കൽ കോളജ് അധികൃതർ.
2017 നവംബർ 30നാണ് ഹർഷിനയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയ നടത്തിയത്. മൂന്നാമത്തെ പ്രസവമായിരുന്നു. മുമ്പുള്ള രണ്ട് ശസ്ത്രക്രിയകളും താലൂക്ക് ആശുപത്രികളിലായിരുന്നു.
ശസ്ത്രക്രിയക്കുശേഷം ആരംഭിച്ച കഠിന വേദന തുന്നലിട്ടതിൻ്റേത് ആയിരിക്കാമെന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത്. എന്നാൽ പിന്നീട് വേദനയും അസ്വസ്ഥതയും കൂടുകയായിരുന്നു. 2022 സെപ്റ്റംബറിൽ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് മൂത്രസഞ്ചിയിൽ കുത്തിക്കയറിയ നിലയിൽ കത്രിക കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് കത്രിക പുറത്തെടുത്തതും. അപ്പോഴേക്കും വേദനയും ചികിത്സയുടെ സാമ്പത്തിക നഷ്ടവുമെല്ലാം ഹർഷിനയേയും കുടുംബത്തേയും തളർത്തിയിരുന്നു. ബിസിനസടക്കം തകർന്ന് 35 ലക്ഷത്തിലേറെ രൂപയുടെ കടക്കാരുമായി ഷർഹിനയുടെ കുടുംബം.
പതിനായിരങ്ങൾ ദിനേന എത്തുന്ന മെഡിക്കൽ കോളജ് ആശുപത്രിക്ക് മുമ്പിൽ നീതി ആവശ്യപ്പെട്ടുള്ള ഹർഷിനയുടെ സമരം വാർത്തയായി. ആരോഗ്യമന്ത്രി വീണാ ജോർജ് ഇടപെട്ട് നീതിയും നഷ്ടപരിഹാരവും വാഗ്ദാനം ചെയ്തുവെങ്കിലും എല്ലാം പാഴ്‌വാക്കായി. ആദ്യം സമരം നടത്തിയപ്പോൾ മന്ത്രി നേരിട്ടെത്തി 15 ദിവസത്തിനകം അന്വേഷണം ഉൾപ്പെടെയുള്ള എല്ലാ കാര്യത്തിലും തീരുമാനമെടുക്കുമെന്ന് അറിയിച്ചു. മന്ത്രി ഉറപ്പുനൽകിയ സമയപരിധി കഴിഞ്ഞിട്ടും നടപടിയൊന്നും ഇല്ലാതായപ്പോൾ വീണ്ടും സമരം പ്രഖ്യാപിച്ചപ്പോഴാണ് മന്ത്രിസഭ രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരവും അന്വേഷണവും പ്രഖ്യാപിച്ചത്. അഞ്ചു വർഷം അനുഭവിച്ച യാതനകൾക്ക് ഈ നഷ്ടപരിഹാരം പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇക്കഴിഞ്ഞ മെയ് 22 മുതൽ ഹർഷിന വീണ്ടും അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചത്. സമരത്തെ സർക്കാർ അനുഭാവത്തോടെ കണ്ടിരുന്നില്ലെങ്കിലും 64 -ാം ദിവസം ദുരിതത്തിന് ഉത്തരവാദിയാരെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്.
അധികൃതരുടെ കൈപ്പിഴയിൽ ഹർഷിന സഹിച്ച വേദനയ്ക്ക് എത്ര നഷ്ടപരിഹാരം നൽകിയാലും അധികമാകില്ല.
അതിലേറെ വേദനയിലേക്ക് സർക്കാർ ഈ വീട്ടമ്മയെ തള്ളിവിടരുത്. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകാനാണ് ഹർഷിനയുടെ തീരുമാനം. ആരോഗ്യവകുപ്പിന് കീഴിലുള്ള കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരു സംഘം ഡോക്ടർമാർക്ക് സംഭവിച്ച കൈപ്പിഴക്ക് ന്യായമായ നഷ്ടപരിഹാരം നൽകാൻ വൈകരുത്. അതിനുള്ള നടപടിക്രമങ്ങൾ സമയബന്ധിതമായി മുമ്പോട്ടു നീങ്ങണം. ഡോക്ടർമാരുടേയും ആതുരശുശ്രൂഷാ രംഗത്തുള്ളവരുടേയും സേവനത്തെ കുറച്ചുകാണുന്നവരല്ല ആരും. അവരുടെ ശരീരത്തിന് ഒരു ചെറിയ പോറൽ പോലുമേൽക്കാതിരിക്കാനുള്ള കരുതൽ നിയമങ്ങൾക്കൊക്കെ ഉറച്ച പിന്തുണ നൽകിയവരാണ് സാധാരണക്കാർ ഉൾപ്പെടെയുള്ളവർ. ഇതേ അവകാശങ്ങളും സംരക്ഷണവും ആശുപത്രി കിടക്കയിലുള്ള രോഗികൾക്കുമുണ്ടെന്ന് ഡോക്ടർസമൂഹവും സർക്കാരും മറന്നുപോകുകയുമരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ലിസ്റ്റില്‍ യു.എ.ഇ ഇല്ല, സ്വര്‍ണത്തിന് ഏറ്റവും വില കുറവുള്ള അഞ്ച് രാജ്യങ്ങള്‍ ഇവയാണ്
Business
• an hour ago
കണ്ണൂരിൽ മെഡിക്കൽ ഷോപ്പുകാർ മരുന്ന് മാറി നൽകിയെന്ന്; എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ
Kerala
• 2 hours ago
മാനദണ്ഡം മാറിയെങ്കിലും വെട്ടിനിരത്തലൊഴിയാതെ സി.പി.എം
Kerala
• 2 hours ago
ദുബൈയിലേക്ക് ഇന്ത്യക്കാര്‍ക്ക് രണ്ട് വര്‍ഷത്തെ വര്‍ക്ക് വിസ: എങ്ങനെ അപേക്ഷിക്കാം, യോഗ്യത, നടപടിക്രമങ്ങള്‍ അറിഞ്ഞിരിക്കാം | Dubai 2-year work visa Procedure
uae
• 3 hours ago
ദുബായ് 2 വർഷത്തെ തൊഴിൽ വിസ: എങ്ങനെ അപേക്ഷിക്കാം, ആർക്കാണ് യോഗ്യത? 2025 പുതിയ മാറ്റങ്ങൾ
uae
• 3 hours ago
ജ്യോത്സ്യനെ ഹണിട്രാപ്പില്‍ കുരുക്കി, യുവതിയോടൊപ്പം നഗ്നനാക്കി നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്ക്‌മെയില്‍; രണ്ടു പേര്‍ അറസ്റ്റില്‍
Kerala
• 3 hours ago
ഒറ്റക്കുതിപ്പില്‍ പുതു റെക്കോര്‍ഡിട്ട് സ്വര്‍ണം; പവന്‍ വില 65,000ത്തിന് തൊട്ടരികെ
Business
• 4 hours ago
ലോകത്തിലെ ഏറ്റവും വലിയ ഡ്രോൺ ലൈറ്റ് ഷോ അബുദാബിയിൽ! കിംബൽ മസ്‌കിന്റെ നോവ സ്കൈയും അനലോഗുമായും ചേർന്ന് പരിപാടി സംഘടിപ്പിക്കും
uae
• 4 hours ago
രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകളും അറിയാം | UAE Market Today
Economy
• 5 hours ago
ട്രെയിന്‍ റാഞ്ചല്‍: മുഴുവന്‍ ബന്ദികളേയും മോചിപ്പിച്ചെന്ന് പാക് സൈന്യം
International
• 5 hours ago
മീന്‍ കൊത്തിയതിനെ തുടര്‍ന്ന് അണുബാധ; യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റി
Kerala
• 6 hours ago
ആശമാര്‍ നിരാശയില്‍; ഇന്ന് പൊങ്കാലയിടും
Kerala
• 7 hours ago
ക്രൂ 10 ദൗത്യം മുടങ്ങി; സുനിത വില്യംസിന്റെ മടക്കം ഇനിയും വൈകും
Science
• 7 hours ago
ട്രംപിന് കനേഡിയൻ തിരിച്ചടി; 20 ബില്യൺ ഡോളറിന്റെ യുഎസ് ഉൽപ്പന്നങ്ങൾക്ക് കാനഡ അധിക തീരുവ ചുമത്തി
International
• 14 hours ago
റമദാനിൽ വീടുകൾക്കുള്ള അഗ്നി സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• 16 hours ago
ഹല്‍ദ്വാനി സംഘര്‍ഷം: 22 പേര്‍ക്ക് ഹൈക്കോടതി ജാമ്യം, പുറത്തിറങ്ങുന്നത് ഒരുവര്‍ഷത്തിന് ശേഷം വിശുദ്ധ റമദാനില്‍; തുണയായത് ജംഇയ്യത്തിന്റെ നിയമസഹായം
National
• 16 hours ago
പേര്യ ചുരത്തിൽ ബൈക്കുകൾ തെന്നിമാറി അപകടം; കാരണം റോഡിൽ ഓയിൽ
Kerala
• 17 hours ago
മുത്തങ്ങ ചെക്ക് പോസ്റ്റിൽ പരിശോധന; കെഎസ്ആർടിസി യാത്രക്കാരിയുടെ കൈയിൽ നിന്ന് കഞ്ചാവ് പിടികൂടി
Kerala
• 17 hours ago
കറന്റ് അഫയേഴ്സ്-12-03-2025
PSC/UPSC
• 15 hours ago
'ആർഎസ്എസ് മൂർദാബാദ്, ഗാന്ധിജി സിന്ദാബാദ്'; മുദ്രാവാക്യവുമായി തുഷാർ ഗാന്ധി
Kerala
• 15 hours ago
വിവാഹം മുടക്കാൻ അപവാദ പ്രചരണം; മകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു
Kerala
• 16 hours ago