HOME
DETAILS

അഭിനന്ദനങ്ങൾ ഈ തിരുത്തിന്

  
Web Desk
July 20 2022 | 19:07 PM

896354623526-2022


വഖ്ഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിയെ ഏൽപ്പിക്കാനുള്ള തീരുമാനത്തിൽനിന്ന് പിണറായി സർക്കാർ പിൻവാങ്ങിയ നടപടി, സംസ്ഥാനത്തെ നിയമസഭയുടെ ചരിത്രത്തിലെ തന്നെയും അപൂർവ സംഭവങ്ങളിൽ ഒന്നാണ്. സഭയുടെ മുമ്പിലെത്തുകയും ചർച്ച ചെയ്തു പാസാക്കി ഗവർണർ ഒപ്പുവയ്ക്കുകയും ചെയ്ത നിയമമാണിത്.വഖ്ഫ് ബോർഡിലെ നിയമനങ്ങൾ പി.എസ്.സിക്കു വിടുന്നതിന് അനുബന്ധ നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളു. അത്രത്തോളമെത്തിയ ഘട്ടത്തിലാണ് ഈ നിയമത്തിൽനിന്ന് തന്റെ സർക്കാർ പിൻവാങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രഖ്യാപിച്ചിരിക്കുന്നത്.


മുസ്‌ലിംകൾ ഭരണഘടനാനുസൃതമായി അനുഭവിച്ചുപോരുന്ന പല അവകാശങ്ങളെയും പിൽക്കാലത്ത് വിപരീതമായി ബാധിക്കാനിടയുള്ള നിയമ ഭേദഗതി എന്ന നിലക്ക്, വഖ്ഫ് നിയമം പാസായിപ്പോകുന്നതിൽ സഭക്കകത്ത് ജനപ്രതിനിധികളിൽ ജാഗ്രതക്കുറവുണ്ടായി എന്ന വസ്തുത, പറയാതിരിക്കാനാവുകയില്ല. ഉത്തരവാദപ്പെട്ടവരുടെ കണ്ണു വെട്ടിച്ച് ഒട്ടും ഒച്ചപ്പാടുകളുണ്ടാക്കാതെ വഖ്ഫ് ഭേദഗതി ബിൽ എങ്ങനെ ഗവർണറുടെ മുമ്പിലെത്തി! ഗവർണർ ഒപ്പിട്ടു നിയമമായി ?


എന്നാൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ള മറ്റു സംഘടനകളുമാണ് ജാഗ്രത്തായി അതു കണ്ടുപിടിച്ചത്. വിഷയം സമസ്ത നേതൃത്വം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. പല ഭാഗങ്ങളിൽനിന്നും പ്രതിഷേധസ്വരങ്ങൾ ഉയർന്നു തുടങ്ങി. കാര്യങ്ങൾ പിടിത്തം വിടുന്നോ എന്ന ഭയം സർക്കാരിനുണ്ടായി. ഏറ്റവും കൂടുതൽ മഹല്ലുകൾ കൈവശമുള്ള വലിയ മുസ്‌ലിം സംഘടന എന്ന നിലക്ക് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നേതാക്കളുമായി മുഖ്യമന്ത്രിയും വഖ്ഫ് മന്ത്രിയും ചർച്ച നടത്തി. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളെ മുഖ്യമന്ത്രി ടെലിഫോണിലും വഖ്ഫ് മന്ത്രി വി. അബ്ദുറഹ്മാൻ നേരിലും ബന്ധപ്പെട്ടു. നിയമന തീരുമാനം പുനപ്പരിശോധിക്കുമെന്ന് ജിഫ്‌രി തങ്ങൾക്ക് ഉറപ്പുനൽകി. സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തിനും ഇക്കാര്യം മുഖ്യമന്ത്രി ഉറപ്പുനൽകിയിരുന്നു. സർക്കാരിന്റെ ഇൗ ഉറപ്പിന്മേൽ പ്രതീക്ഷ അർപ്പിക്കുകയായിരുന്നു മുസ്‌ലിം സംഘടനകൾ.
ഇസ്‌ലാം, മുസ്‌ലിം, വഖ്ഫ് എന്നതൊന്നും ഭരണഘടനാ ഭാഷയല്ല. എന്നാൽ ഏതെങ്കിലും ഭരണാധികാരിക്ക് വിവേചനപരമായി ഇടപെടാൻ പറ്റാത്ത വിധം സംരക്ഷിത ഇടങ്ങളാണ് ഇതൊക്കെയും. വഖ്ഫ്, ദേവസ്വം ബോർഡുകളും നിർണിതമായ നിയമത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ക്രൈസ്തവ സ്ഥാപനങ്ങളും ദേവാലയങ്ങളും അടക്കമുള്ള മതന്യൂനപക്ഷ സ്ഥാപനങ്ങൾക്കൊക്കെയും ഈ സംരക്ഷണമുണ്ട്. ഇത് ഏതെങ്കിലും സർക്കാരിന്റെയോ രാഷ്ട്രീയ നേതൃത്വത്തിന്റെയോ കാരുണ്യമോ ഔദാര്യമോ വഴി ലഭിക്കേണ്ട ഭിക്ഷയോ ദാനമോ അല്ല. അതുകൊണ്ടുതന്നെ ഈ അവകാശങ്ങൾക്കു വേണ്ടി അവർ ആരുടെയും ചെരിപ്പിൽ തൊടേണ്ടതുമില്ല.


ഇന്ത്യയിലെങ്ങുമായി വ്യാപിച്ചുകിടക്കുന്ന ലക്ഷക്കണക്കിന് കോടി രൂപയുടെ വഖ്ഫ് സ്വത്തുക്കൾക്കും ഈ സംരക്ഷണം ബാധകമാണ്. സമൂഹത്തിന്റെ പൊതു സ്വത്തിന്മേൽ പിടിമുറുക്കി, പിന്നീട് സമവായത്തിലൂടെ തിരിച്ചുനൽകി, അത് തങ്ങളുടെ ഔദാര്യമാണെന്നു വരുത്തിത്തീർക്കുന്നത് കേവലം രാഷ്ട്രീയ അജൻഡയാണ്. രാജ്യത്തെ വിശേഷിച്ച് കേരളത്തിലെ ഒരു ഇസ്‌ലാം മത വിശ്വാസിക്കും ഇത്തരം അന്തസ്സാര വിഹീന കാര്യങ്ങളിൽ താൽപര്യമില്ല. അതുകൊണ്ടുതന്നെയാണ് കേവലം 52 ജീവനക്കാരുടെ നിയമന കാര്യത്തിൽ പിടിച്ച്, ഇടതുമുന്നണി സർക്കാർ അന്യായം ചെയ്തപ്പോഴും പ്രകോപനപരമായ പ്രക്ഷോഭങ്ങളിൽ നിന്ന് മുസ്‌ലിം സമൂഹം വിട്ടുനിന്നത്. ബാബരി പള്ളി അർഹതയില്ലാത്തവർക്കു വിട്ടുകൊടുത്തപ്പോഴും നിയമത്തെ അനുസരിച്ചു സഹനം കൊണ്ട സമുദായമാണ് മുസ്‌ലിംകളുടേത്. അവരെ തമ്മിലടിപ്പിച്ച് വൃത്തിഹീനമായ അജൻഡ നടപ്പാക്കാനുള്ള ശ്രമം രാജ്യത്തുടനീളം നടക്കുമ്പോഴും കേരളം വിവേക പൂർവമായ തിരുത്തായി നിലകൊള്ളുമെന്നായിരുന്നു ഇവിടത്തെ മുസ്‌ലിംകൾ പ്രതീക്ഷിച്ചത്. പക്ഷേ അതുണ്ടായില്ലെന്നു മാത്രമല്ല, വഖ്ഫ് നിയമനത്തിന്റെ കാര്യത്തിൽ കേരളത്തിലെ ഏറ്റവും വലിയ പണ്ഡിത സഭയായ സമസ്തക്ക് നൽകിയ വാക്കുപോലും ലംഘിക്കുന്നു എന്ന അവസ്ഥ വന്നു. തീരുമാനത്തിൽ നിന്ന് സർക്കാർ പിറകോട്ടില്ലെന്ന വഖ്ഫ് മന്ത്രി വി. അബ്ദുറഹ്മാന്റെ നിയമസഭയിലെ പ്രഖ്യാപനം കൂടി വന്നതോടെ കാര്യങ്ങൾ കൂടുതൽ വഷളായി. പക്ഷേ സംയമനം കൈവിടാതെയുള്ള സമസ്തയുടെയും മറ്റു മുസ്‌ലിം സംഘടനകളുടെയും നിലപാടിലേക്ക് ഒടുവിൽ പിണറായി സർക്കാരിന് വരേണ്ടിവന്നു. ഈ മാറ്റത്തെ ഹൃദയപൂർവം സ്വാഗതം ചെയ്യുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നാല് തവണ എന്നെ വഞ്ചിച്ചു'; ട്രംപിന്റെ രൂക്ഷ വിമർശനം, റഷ്യക്കെതിരെ ഉപരോധ ഭീഷണി

Kerala
  •  2 hours ago
No Image

പാകിസ്ഥാന് തിരിച്ചടി: പഞ്ചസാര സബ്‌സിഡിക്കെതിരെ ഐഎംഎഫ്, 7 ബില്യൺ ഡോളർ വായ്പാ കരാർ അപകടത്തിലെന്ന് മുന്നറിയിപ്പ്

National
  •  2 hours ago
No Image

പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തട്ടിപ്പിൽ നടപടി; എറണാകുളം കളക്ടറേറ്റ് ക്ലർക്ക് സർവീസിൽ നിന്ന് പുറത്ത്

Kerala
  •  3 hours ago
No Image

ദുബൈ മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ; മിർദിഫിൽ താൽക്കാലിക ഗതാഗത വഴിതിരിച്ചുവിടലുകൾ പ്രഖ്യാപിച്ച് ആർടിഎ

uae
  •  3 hours ago
No Image

2025-ലെ ആദ്യ അഞ്ച് മാസങ്ങളിൽ ഇന്ത്യക്കാർക്ക് ഓൺലൈൻ തട്ടിപ്പുകളിൽ 7,000 കോടി രൂപ നഷ്ടപ്പെട്ടതായി റിപ്പോർട്ട്

National
  •  3 hours ago
No Image

18 ബീച്ചുകളുടെ വികസന പദ്ധതിയുമായി ഖത്തർ; ആദ്യ ഘട്ടത്തിൽ എട്ട് ബീച്ചുകളുടെ പുനരുദ്ധാരണം

qatar
  •  4 hours ago
No Image

കാലിഫോർണിയയിലെ നടപ്പാതയിൽ മനുഷ്യ ചർമ്മത്തോട് സാദൃശ്യമുള്ള ടെഡി ബിയർ; അന്വേഷണം പാതിവഴിയിൽ

International
  •  4 hours ago
No Image

ബിടെക്, എംബിഎ ബിരുദധാരികൾ; മികച്ച വരുമാനമുള്ള ജോലിക്കാർ; കൊച്ചിയിൽ യുവതിയുൾപ്പെടെ നാല് പേരിൽ നിന്ന് പിടികൂടിയത് മാരക ലഹരിമരുന്നുകൾ

Kerala
  •  4 hours ago
No Image

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; ദോഹയിൽ നിന്നെത്തിയ ഇന്ത്യൻ വനിതയിൽ നിന്ന് പിടിച്ചെടുത്തത് 62 കോടിയോളം വിലവരുന്ന കൊക്കെയ്ൻ

qatar
  •  4 hours ago
No Image

ഹജ്ജ് 2026: തീർത്ഥാടകർക്കുള്ള സേവനം മെച്ചപ്പെടുത്താൻ പുതിയ സംവിധാനം ആരംഭിച്ച് യുഎഇ

uae
  •  5 hours ago