HOME
DETAILS

ജര്‍മനിയില്‍ പന്തുതട്ടാന്‍ അരീക്കോട് നിന്ന് റുമൈസ് യാത്ര തിരിച്ചു

  
Web Desk
August 24 2016 | 18:08 PM

%e0%b4%9c%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%a8%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be

അരീക്കോട്: ലോക ഫുട്്‌ബോള്‍ ചാംപ്യന്മാരുടെ നാട്ടില്‍ പന്തുതട്ടാന്‍ ഫുട്‌ബോളിന്റെ നാടായ അരീക്കോട് തെരട്ടമ്മലില്‍ നിന്നും റുമൈസ് യാത്ര തിരിച്ചു. ജര്‍മന്‍ ക്ലബ്ബായ ബയേണ്‍ മ്യൂണിക്കിലേക്കാണു കാല്‍പന്ത് കളിയില്‍ ഇന്ദ്രജാലം തീര്‍ത്ത പരിചയവുമായി റുമൈസ് പരിശീലനത്തിനായി വിമാനം കയറിയത്. ഒരാഴ്ച ദൈര്‍ഘ്യമുള്ള പരിശീലനമാണ് ജര്‍മനിയില്‍ ഒരുക്കിയിട്ടുള്ളത്. ഇന്ത്യയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അഞ്ച് പേരില്‍ ഒരാളാണു ഈ അരീക്കോട്ടുകാരന്‍.
ബജാജ് അലയന്‍സ് നടത്തിയ സെലക്ഷനിലൂടെയാണു ബയേണ്‍ മ്യൂണിക്ക് ക്ലബ്ബിലേക്കുള്ള ഇന്ത്യന്‍ സംഘത്തിലേക്ക് റുമൈസ് തിരഞ്ഞെടുക്കപ്പെട്ടത്. മുന്‍പ് നഷ്ടപ്പെട്ട വലിയ അവസരങ്ങളോടുള്ള മധുര പ്രതികാരം കൂടിയാണ് ബയേണ്‍ മ്യൂണിക്കിലെ പരിശീലനം. അണ്ടര്‍ 17 ഇന്ത്യന്‍ ക്യാംപില്‍ അംഗമായി സാഫ് കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചിരുന്നു. എന്നാല്‍ ബംഗ്ലാദേശിലേക്ക് യാത്ര തിരിക്കുന്നതിന്റെ മൂന്ന് ദിവസം മുന്‍പ് കണങ്കാലിനു പരുക്കേറ്റ് യാത്ര മുടങ്ങുകയായിരുന്നു. ജര്‍മന്‍ ക്ലബ്ബായ ഹോഫന്‍ഹേമിന്റെ സ്‌കോളര്‍ഷിപ്പും റുമൈസിനെ തേടിയെത്തി. അന്ന് പരിശീലനം തുടങ്ങുന്ന വേളയില്‍ ഇന്ത്യന്‍ ക്യാംപില്‍ ആയതിനാല്‍ ആ യാത്രയും നിരാശയോടെ ഒഴിവാക്കേണ്ടി വരികയായിരുന്നു.
2010 ലെ സന്തോഷ് ട്രോഫി ക്യാപ്റ്റന്‍ ജസീര്‍ കാരണത്തിന്റെയും സെപ്റ്റ് കോച്ച് മനോജിന്റെയും കളിപാഠമാണു റുമൈസിനു വഴികാട്ടിയത്. സെപ്റ്റ് ടീമിനൊപ്പം ദുബായ് സൂപ്പര്‍ കാപ്പിലും റുമൈസ് കിക്കെടുത്തിട്ടുണ്ട്. 2014ല്‍ മികച്ച സബ്ജൂനിയര്‍ താരത്തിനുള്ള കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ പുരസ്‌കാരവും ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സംസ്ഥാന സബ്ജൂനിയര്‍ ടീമിന്റെ ക്യാപ്റ്റനുമായി. മലപ്പുറം എം.എസ്.പി ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിയാണു റുമൈസ്. പി.ടി.എ കമ്മിറ്റിയും സഹപാഠികളും ചേര്‍ന്ന് യാത്രയപ്പ് ചടങ്ങൊരുക്കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീമിന് കൂടുതൽ ശിക്ഷ നൽകണമെന്ന ആവശ്യം അപ്പീൽ കോടതി തള്ളി, ശിക്ഷ 20 വർഷം തന്നെ

Saudi-arabia
  •  2 days ago
No Image

പന്തിനെ ഒരിക്കലും ആ ഇതിഹാസവുമായി താരതമ്യം ചെയ്യരുത്: അശ്വിൻ

Cricket
  •  2 days ago
No Image

'എവിടെ കണ്ടാലും വെടിവെക്കുക' പ്രതിഷേധക്കാര്‍ക്കെതിരെ ക്രൂരമായ നടപടിക്ക് ശൈഖ് ഹസീന ഉത്തരവിടുന്നതിന്റെ ഓഡിയോ പുറത്ത്

International
  •  2 days ago
No Image

"സഹേൽ" ആപ്പ് വഴി എക്സിറ്റ് പെർമിറ്റ്: വ്യാജ വാർത്തകളെ തള്ളി കുവൈത്ത് മാൻപവർ അതോറിറ്റി

Kuwait
  •  2 days ago
No Image

അവൻ മെസിയെക്കാൾ കൂടുതകൾ ബാലൺ ഡി ഓർ നേടും: മുൻ ബാഴ്സ താരം

Football
  •  2 days ago
No Image

രാജസ്ഥാനിൽ വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനം തകർന്നുവീണു; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ അപകടം

National
  •  2 days ago
No Image

ഗവൺമെന്റിന്റെ പ്രകടനം വിലയിരുത്താൻ പുതിയ സംവിധാനം; പുത്തൻ മാറ്റവുമായി യുഎഇ 

uae
  •  2 days ago
No Image

ലാറയുടെ 400 റൺസിന്റെ റെക്കോർഡ് തകർക്കാൻ ആ ഇന്ത്യൻ താരത്തിന് കഴിയുമായിരുന്നു: ബ്രോഡ്

Cricket
  •  2 days ago
No Image

ചില രാജ്യക്കാർക്ക് ആജീവനാന്ത ഗോൾഡൻ വിസ അനുവദിച്ചെന്ന വാർത്തകൾ തെറ്റ്; പ്രാദേശിക, അന്തർദേശീയ മാധ്യമങ്ങൾ പ്രചരിപ്പിച്ച റിപ്പോർട്ടുകൾ നിഷേധിച്ച് യുഎഇ

uae
  •  2 days ago
No Image

കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  2 days ago