HOME
DETAILS

ഭിന്നശേഷിക്കാര്‍ക്ക് റെയില്‍വേ തിരിച്ചറിയല്‍ കാര്‍ഡ്; കൂടുതല്‍ പേര്‍ക്ക് ലഭ്യമാക്കാന്‍ ശ്രമം തുടങ്ങി

  
backup
August 24 2016 | 19:08 PM

%e0%b4%ad%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b6%e0%b5%87%e0%b4%b7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b1%e0%b5%86

കോഴിക്കോട്: ഭിന്നശേഷിക്കാര്‍ക്ക് സുഖകരയാത്ര വാഗ്ദാനം ചെയ്യാന്‍ ആരംഭിച്ച റെയില്‍വേയുടെ തിരിച്ചറിയല്‍ കാര്‍ഡ് സംവിധാനം കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ റെയില്‍വേ ശ്രമം തുടങ്ങി.

തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ഭിന്നശേഷിക്കാര്‍ക്ക് ഇ.ടിക്കറ്റിംഗ് മുഖേന റെയില്‍വേ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിച്ചതോടെ മികച്ച പ്രതികരണമാണ് ഈ സംവിധാനത്തിന് ലഭിച്ചത്. ടിക്കറ്റ് കിട്ടാതെ പ്രയാസത്തിലായിരുന്നു മിക്ക ഭിന്നശേഷിക്കാരും.
അത്യാവശ്യഘട്ടങ്ങളില്‍ സൗകര്യപ്രദമായ ട്രെയിന്‍ യാത്ര ഇവര്‍ക്ക് സാധ്യമായിരുന്നില്ല. മിക്കപ്പോഴും ഇവര്‍ സീറ്റു കിട്ടാതെ നിന്നാണ് യാത്ര ചെയ്തിരുന്നത്.

കൃത്യമായ ബുദ്ധിവളര്‍ച്ചയില്ലാത്ത ചിലര്‍ മിക്കപ്പോഴും തിരിച്ചു പോകാറുമാണ് പതിവ്. ഈ സാഹചര്യത്തിലാണ് ഭിന്നശേഷിക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് പദ്ധതി നടപ്പാക്കിയത്. ഫോട്ടോ പതിച്ച കാര്‍ഡ് എത്തിയതോടെ സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമായി.
റെയില്‍വേയെ ആശ്രയിക്കുന്ന ഭിന്നശേഷിക്കാരുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. ഇതോടെയാണ് കൂടുതല്‍ പേരിലേക്ക് സംവിധാനം ഏര്‍പ്പെടുത്താന്‍ ശ്രമം ആരംഭിച്ചത്. തിരിച്ചറിയല്‍ കാര്‍ഡിനായി ഭിന്നശേഷിക്കാര്‍ക്ക് ഏറ്റവും അടുത്ത നഗരത്തിലെ സീനിയര്‍ ഡിവിഷനല്‍ മാനേജരുടെ അടുത്താണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

വോട്ടര്‍ ഐ.ഡിയുടെ കോപ്പി, ജനനത്തീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വിലാസം തെളിയിക്കുന്ന രേഖകള്‍, രണ്ടു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ടുകോപ്പി എന്നിവയാണ് അപേക്ഷിക്കാന്‍ വേണ്ടത്.
അപേക്ഷ സമര്‍പ്പിച്ച് ഒരു മാസം കഴിഞ്ഞിട്ടും ഐഡി കാര്‍ഡ് ലഭിക്കാത്തവര്‍ ഡിവിഷനല്‍ ഓഫിസറുമായി ബന്ധപ്പെട്ട് അതേ ഐഡി കാര്‍ഡ് വാങ്ങണം. ബന്ധപ്പെട്ട എല്ലാ വിവരങ്ങള്‍ക്കും തിരുവനന്തപുരം ഡിവിഷനിലെ ഹെല്‍പ് ലൈന്‍ നമ്പറായ 04712326483 എന്ന നമ്പറിലും ബന്ധപ്പെടാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം നിയമസഭയിൽ; ആരോപണ വിധേയനായ ​​ഡോക്ടർക്കെതിരെ മൗനം പാലിച്ച് ആരോ​ഗ്യമന്ത്രി

Kerala
  •  5 minutes ago
No Image

പൊലിസ് കസ്റ്റഡി മര്‍ദ്ദനം; സുജിത്ത് 11 കേസുകളിലെ പ്രതി; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

Kerala
  •  8 minutes ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ബി അശോകിന്റെ സ്ഥലംമാറ്റം നടപ്പാക്കുന്നത് നീട്ടി ട്രൈബ്യൂണല്‍

Kerala
  •  2 hours ago
No Image

കേരളത്തില്‍ SIR നടപടി ക്രമങ്ങള്‍ക്ക് തുടക്കം; ആദ്യ പരിശോധന അട്ടപ്പാടിയില്‍

National
  •  2 hours ago
No Image

മികച്ച റെക്കോർഡുണ്ടായിട്ടും ഇന്ത്യൻ ടീം അവനോട് ചെയ്യുന്നത് അന്യായമാണ്: മുൻ താരം

Cricket
  •  2 hours ago
No Image

'കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയാണ് ആരോഗ്യവകുപ്പ്'; രാഹുലിനെ പരോക്ഷമായി കുത്തി വീണാ ജോര്‍ജ്

Kerala
  •  3 hours ago
No Image

വോട്ടര്‍പട്ടിക പരിഷ്‌കരണം: വിശദാംശങ്ങള്‍ എങ്ങനെ ഓണ്‍ലൈനായി ശരിയാക്കാം

National
  •  3 hours ago
No Image

'ഇസ്‌റാഈല്‍ സാമ്പത്തികമായി ഒറ്റപ്പെട്ടിരിക്കുന്നു, കരകയറാന്‍ കൂടുതല്‍ സ്വയംപര്യാപ്തത കൈവരിക്കേണ്ടി വരും' ഉപരോധങ്ങള്‍ തിരിച്ചടിയാവുന്നുണ്ടെന്ന് സമ്മതിച്ച് നെതന്യാഹു

International
  •  3 hours ago
No Image

ഫ്രഞ്ച് പടയുടെ ലോകകപ്പ് ജേതാവ് ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു

Football
  •  3 hours ago
No Image

'ജനങ്ങളെ പരീക്ഷിക്കരുത്'; കടുപ്പിച്ച് ഹൈക്കോടതി, പാലിയേക്കര ടോള്‍ വിലക്ക് തുടരും

Kerala
  •  3 hours ago