HOME
DETAILS

ഭിന്നശേഷിക്കാര്‍ക്ക് റെയില്‍വേ തിരിച്ചറിയല്‍ കാര്‍ഡ്; കൂടുതല്‍ പേര്‍ക്ക് ലഭ്യമാക്കാന്‍ ശ്രമം തുടങ്ങി

  
backup
August 24, 2016 | 7:06 PM

%e0%b4%ad%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b6%e0%b5%87%e0%b4%b7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b1%e0%b5%86

കോഴിക്കോട്: ഭിന്നശേഷിക്കാര്‍ക്ക് സുഖകരയാത്ര വാഗ്ദാനം ചെയ്യാന്‍ ആരംഭിച്ച റെയില്‍വേയുടെ തിരിച്ചറിയല്‍ കാര്‍ഡ് സംവിധാനം കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ റെയില്‍വേ ശ്രമം തുടങ്ങി.

തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ഭിന്നശേഷിക്കാര്‍ക്ക് ഇ.ടിക്കറ്റിംഗ് മുഖേന റെയില്‍വേ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിച്ചതോടെ മികച്ച പ്രതികരണമാണ് ഈ സംവിധാനത്തിന് ലഭിച്ചത്. ടിക്കറ്റ് കിട്ടാതെ പ്രയാസത്തിലായിരുന്നു മിക്ക ഭിന്നശേഷിക്കാരും.
അത്യാവശ്യഘട്ടങ്ങളില്‍ സൗകര്യപ്രദമായ ട്രെയിന്‍ യാത്ര ഇവര്‍ക്ക് സാധ്യമായിരുന്നില്ല. മിക്കപ്പോഴും ഇവര്‍ സീറ്റു കിട്ടാതെ നിന്നാണ് യാത്ര ചെയ്തിരുന്നത്.

കൃത്യമായ ബുദ്ധിവളര്‍ച്ചയില്ലാത്ത ചിലര്‍ മിക്കപ്പോഴും തിരിച്ചു പോകാറുമാണ് പതിവ്. ഈ സാഹചര്യത്തിലാണ് ഭിന്നശേഷിക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് പദ്ധതി നടപ്പാക്കിയത്. ഫോട്ടോ പതിച്ച കാര്‍ഡ് എത്തിയതോടെ സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമായി.
റെയില്‍വേയെ ആശ്രയിക്കുന്ന ഭിന്നശേഷിക്കാരുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. ഇതോടെയാണ് കൂടുതല്‍ പേരിലേക്ക് സംവിധാനം ഏര്‍പ്പെടുത്താന്‍ ശ്രമം ആരംഭിച്ചത്. തിരിച്ചറിയല്‍ കാര്‍ഡിനായി ഭിന്നശേഷിക്കാര്‍ക്ക് ഏറ്റവും അടുത്ത നഗരത്തിലെ സീനിയര്‍ ഡിവിഷനല്‍ മാനേജരുടെ അടുത്താണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

വോട്ടര്‍ ഐ.ഡിയുടെ കോപ്പി, ജനനത്തീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വിലാസം തെളിയിക്കുന്ന രേഖകള്‍, രണ്ടു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ടുകോപ്പി എന്നിവയാണ് അപേക്ഷിക്കാന്‍ വേണ്ടത്.
അപേക്ഷ സമര്‍പ്പിച്ച് ഒരു മാസം കഴിഞ്ഞിട്ടും ഐഡി കാര്‍ഡ് ലഭിക്കാത്തവര്‍ ഡിവിഷനല്‍ ഓഫിസറുമായി ബന്ധപ്പെട്ട് അതേ ഐഡി കാര്‍ഡ് വാങ്ങണം. ബന്ധപ്പെട്ട എല്ലാ വിവരങ്ങള്‍ക്കും തിരുവനന്തപുരം ഡിവിഷനിലെ ഹെല്‍പ് ലൈന്‍ നമ്പറായ 04712326483 എന്ന നമ്പറിലും ബന്ധപ്പെടാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലൈംഗിക പീഡന കേസ്; മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  13 days ago
No Image

മൂന്നാറില്‍ സ്‌കൈ ഡൈനിംങില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങി; രക്ഷപ്പെടുത്താന്‍ ശ്രമം, സാങ്കേതിക തകരാറെന്ന് അധികൃതര്‍

Kerala
  •  13 days ago
No Image

അൽ ഖുസൈസിൽ അജ്ഞാത മൃതദേഹം: മരിച്ചയാളെ തിരിച്ചറിയാൻ പൊതുജനസഹായം തേടി ദുബൈ പൊലിസ്

uae
  •  13 days ago
No Image

'രോഹിത് വെമുല ബില്‍' ക്യാംപസുകളിലെ ജാതിവിവേചനം തടയാന്‍ പുതിയ ബില്ലവതരിപ്പിച്ച് കര്‍ണാടക

National
  •  13 days ago
No Image

ബി.എല്‍.ഒയെ കൈയേറ്റം ചെയ്ത സംഭവം: കാസര്‍കോട് സി.പി.എം ലോക്കല്‍ സെക്രട്ടറി റിമാന്‍ഡില്‍

Kerala
  •  13 days ago
No Image

ഡിറ്റ് വാ ചുഴലിക്കാറ്റ്: ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്

Kerala
  •  13 days ago
No Image

പുടിൻ ഇന്ത്യയിലേക്ക്: സന്ദർശനം ഡിസംബർ 4, 5 തീയതികളിൽ; ട്രംപിന്റെ താരീഫ് ഭീഷണിയടക്കം ചർച്ചയാകും

latest
  •  14 days ago
No Image

വധൂവരന്‍മാരെ അനുഗ്രഹിക്കാനെത്തി ബി.ജെ.പി നേതാക്കള്‍; ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടെ വേദി തകര്‍ന്ന് താഴേക്ക്

National
  •  14 days ago
No Image

പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത് ആചാരമല്ലെന്ന് ഭക്തരെ ബോധ്യപ്പെടുത്തണം; കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി

Kerala
  •  14 days ago
No Image

'അവളുടെ പിതാവ് കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണ്' പെണ്‍വീട്ടുകാര്‍ നല്‍കിയ 30 ലക്ഷം സ്ത്രീധനത്തുക തിരിച്ചു നല്‍കി വരന്‍ 

Kerala
  •  14 days ago