HOME
DETAILS

സൊനാലി ഫോഗട്ടിന്റെ ശരീരത്തില്‍ മുറിവുകളെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്; രണ്ടു പേര്‍ അറസ്റ്റില്‍

  
backup
August 26, 2022 | 3:59 AM

national-sonali-phogats-2-aides-arrested-for-murder12

പനാജി: ഗോവയില്‍വെച്ച് മരിച്ച ഹരിയാനയിലെ ബി.ജെ.പി നേതാവും നടിയുമായ സൊനാലി ഫോഗട്ടിന്റെ ശരീരത്തില്‍ ഒന്നിലധികം മുറിവുകളെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. അതേ സമയം മുറിവുകള്‍ ആഴത്തിലുള്ളതല്ലെന്നാണ് പൊലിസ് പറയുന്നത്. മൃതദേഹ പരിശോധന നടത്തിയ വനിത പൊലിസിന് സൊനാലിയുടെ ശരീരത്തില്‍ ആഴത്തിലുള്ള പരിക്കുകള്‍ കണ്ടെത്താന്‍ സാധിച്ചില്ലെന്ന് ഗോവ ഐ.ജി. ഒ.എസ്. ബിഷ്‌ണോയ് മാധ്യമങ്ങളോട് പറഞ്ഞു.

മുറിവുള്ളതായി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും മരണകാരണം എന്താണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ആന്തരികാവയവങ്ങള്‍ രാസ പരിശോധനക്ക് അയക്കണമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. അതിനിടെ സൊനാലിയുടെ മരണവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സൊനാലിക്കൊപ്പം ഗോവ അഞ്ജുനയിലെത്തിയ പി.എ സുധീര്‍ സാങ്!വാന്‍, സഹായി സുഖ്!വിന്ദര്‍ വസി എന്നിവരെയാണ് പൊലിസ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.

ആഗസ്റ്റ് 22നാണ് സൊനാലി സഹായികള്‍ക്കൊപ്പം ഗോവയിലെത്തിയത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് 23ന് രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഹൃദയാഘാതമെന്നായിരുന്നു നിഗമനം. ഇതിന് പിന്നാലെ സൊനാലിയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് കുടുംബം രംഗത്തെത്തി. ബന്ധുക്കള്‍ ദൂരുഹത ആരോപിച്ചതിനാല്‍ അസ്വാഭാവിക മരണത്തിന് പൊലിസ് കേസെടുക്കുകയായിരുന്നു.

സൊനാലിയുടെ സഹായികള്‍ക്കെതിരെ സഹോദരന്‍ റിങ്കു ധാക്കയാണ് പരാതി നല്‍കിയത്. മരണത്തിനുമുമ്പ് അമ്മയും സഹോദരിയും സഹോദരിയുടെ ഭര്‍ത്താവുമായും സൊനാലി ഫോണില്‍ സംസാരിച്ചിരുന്നു. ശബ്ദം പതറിയിരുന്നു. സൊനാലിയെ സഹായികള്‍ മാനഭംഗപ്പെടുത്തിയതായും വിഡിയോ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയതായും റിങ്കു പറയുന്നു.

സഹോദരിയുടെ രാഷ്ട്രീയഭാവി തകര്‍ക്കുമെന്ന് സഹായി സുധീര്‍ സാങ്‌വാന്‍ ഭീഷണിപ്പെടുത്തി. ഫോണും സ്വത്തിന്റെ രേഖകളും എ.ടി.എം കാര്‍ഡുകളും കൈയിലാക്കി. സൊനാലിയുടെ ഹരിയാനയിലെ ഫാംഹൗസിലെ സി.സി.ടി.വി കാമറകളും ലാപ്‌ടോപ്പും മറ്റും മരണത്തിന് ശേഷം മാറ്റിയെന്നും സഹോദരന്‍ ആരോപിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാറ്റും മഴയും തുടരും: സഊദിയുടെ വിവിധ ഭാഗങ്ങളില്‍ മിന്നല്‍ പ്രളയ സാധ്യതയെന്ന് NCM

Saudi-arabia
  •  a day ago
No Image

ഇന്ത്യയുടെ A+ കാറ്റഗറിയിലേക്ക് സൂപ്പർതാരം; നിർണായക തീരുമാനവുമായി ബിസിസിഐ

Cricket
  •  a day ago
No Image

ദേശീയ പണിമുടക്ക് വിമാനത്താവളങ്ങളെ ബാധിച്ചു: ഈ ന​ഗരത്തിലേക്കുള്ള സർവിസുകൾ റദ്ദാക്കി എത്തിഹാദ് എയർവേയ്സ്

uae
  •  a day ago
No Image

ചരിത്ര വിജയമെന്ന് എല്‍.ഡി.എഫ് നേതാക്കള്‍; ഭരണവിരുദ്ധ വികാരമെന്ന് യു.ഡി.എഫ്, ആത്മവിശ്വാസം കൈവിടാതെ ഇരുമുന്നണികളും

Kerala
  •  a day ago
No Image

മെസി ഇന്ത്യയിലേക്ക് വരുന്നു; 'ഗോട്ട് ടൂര്‍' പരിപാടിയില്‍ പങ്കെടുക്കും, മോദിയെ കാണും - നാല് നഗരങ്ങളിലെ പരിപാടികള്‍

National
  •  a day ago
No Image

വോട്ട് ചെയ്യാൻ രാഹുലെത്തുമോ? എത്തുമെന്ന് പ്രാദേശിക നേതാക്കൾ; ബിജെപി-ഡിവൈഎഫ്ഐ പ്രതിഷേധത്തിന് സാധ്യത; സുരക്ഷ വർധിപ്പിച്ചു

Kerala
  •  a day ago
No Image

ടി-20യിൽ ചരിത്രം കുറിക്കാൻ സഞ്ജു; പുത്തൻ നേട്ടം കണ്മുന്നിൽ

Cricket
  •  a day ago
No Image

സംസ്ഥാനത്ത് എഐ കാമറകള്‍ സ്ഥാപിക്കും

National
  •  a day ago
No Image

രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി, ബൂത്തുകളില്‍ നീണ്ട നിര; മെഷീന്‍ തകരാര്‍, പലയിടത്തും വോട്ടിങ് തടസ്സപ്പെട്ടു

Kerala
  •  a day ago
No Image

ലൈംഗിക വൈകൃത കുറ്റവാളികളെ 'വെല്‍ ഡ്രാഫ്റ്റഡ്' എന്ന് പറഞ്ഞ് ന്യായീകരിച്ചാല്‍ പൊതുസമൂഹം അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി

Kerala
  •  a day ago