HOME
DETAILS

ആടുവളര്‍ത്തലിലൂടെ വിജയം കൊയ്ത് അസീസ്

  
backup
August 25, 2016 | 10:19 PM

%e0%b4%86%e0%b4%9f%e0%b5%81%e0%b4%b5%e0%b4%b3%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%82%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%82


പാലക്കാട്: 19 വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുമ്പോള്‍ പട്ടാമ്പിക്കാരന്‍ അസീസിന് കുറച്ചു സ്ഥലം വാങ്ങി കൃഷി ചെയ്യണമെന്ന മോഹമായിരുന്നു ഉണ്ടായിരുന്നത്. കൂട്ടിന് ഗള്‍ഫിലെ കുറച്ചു ചങ്ങാതിമാരും ചേര്‍ന്നതോടെ അസീസ് കൃഷിയോടൊപ്പം ആടുവളത്താനും തീരുമാനിച്ചു. അതിര്‍ത്തി ഗ്രാമമായ എരുത്തേമ്പതിയിലെ സീഡ് ഫാമിനടുത്തായി എട്ട് ഏക്കര്‍ തെങ്ങിന്‍ തോട്ടം വാങ്ങി താമസം തുടങ്ങിയപ്പോഴാണ് ആടു വളര്‍ത്തലിന്റെ ആശയം മനസില്‍ വന്നത്. ഭാര്യ ആമിനയും മക്കള്‍ അസ്‌ന, അന്‍സാര്‍, അന്‍സിബ് എന്നിവരോടൊപ്പം ആടു വളര്‍ത്തല്‍ സംരംഭം തുടങ്ങി 55 ആടുകളുമായി തൊഴില്‍ ആരംഭിച്ചത്. മൂന്നു മാസം മുതല്‍ പ്രായമുള്ള ആട്ടിന്‍ കുട്ടികളെ തള്ളയോടൊപ്പം ഏകദേശം 12000 മുതല്‍ 15000 രൂപ വരെ നല്‍കി വാങ്ങി. ബീറ്റല്‍ ക്രോസ്, ജമുനപ്യാരി, മലബാറി എന്നി വിഭാഗത്തില്‍പെട്ട ജനസുകളാണ് തിരഞ്ഞെടുക്കുന്നത്. കോഴിപ്പാറ, വാണിയംകുളം ചന്തയുമാണ് പ്രധാനമായി ആട്ടിന്‍ കുട്ടികളെ ലഭിക്കുന്ന സ്ഥലം. ചെറിയ കണ്ണികള്‍ മാത്രമുള്ള കമ്പി വേലികെട്ടി കൃഷിയിടത്തെ സുരക്ഷിതമാക്കി. വെള്ളം കുടിക്കാനുള്ള തൊട്ടികളും. തീറ്റയിടാനുള്ള പെട്ടികളും കിടക്കാന്‍ നാലടി ഉയരത്തില്‍ തട്ടുകളും നിര്‍മിച്ചു വൃത്തിയും ബുദ്ധിയുമുള്ള ജീവിയാണ് ആട് എന്നതാണ് അസീസിന്റെ കണ്ടെത്തല്‍. അതിനാല്‍ ദിവസവും കൂട് വൃത്തിയാക്കും.
കാലത്ത് 10 ന് ആടിനെ തുറന്നുവിടും. അല്ലെങ്കില്‍ ജലദോഷമോ പനിയോ പിടിക്കും. സമീകൃത ആഹാരവും, ചോളപ്പൊടിയും, ഗോതമ്പു മാവും ഓരോ ദിവസവും ഒരുനേരം മാറിമാറി നല്‍കും. ശുദ്ധ ജലമാണ് ഒഴിവാക്കാനാവാത്ത മറ്റൊരു ഘടകം. അല്ലെങ്കില്‍ വെള്ളമെടുക്കില്ല. വിഷമോ, രാസകീടനാശിനികളോ ഈ തൊഴിലില്‍ ആവശ്യമില്ല എന്നത് ഒരു വ്യത്യസ്ഥതയാണ്.
പച്ചപുല്ല് തന്നെയാണ് ആടുകളുടെ പ്രധാന തീറ്റ അതിനായി മൂന്ന് ഏക്കര്‍ പുല്ലു കൃഷിയമുണ്ട്, കാലത്ത് തെങ്ങിന്‍ തോപ്പില്‍ ഇറക്കിവിടുന്ന ഇവ വൈകുന്നേരം നലോടെ കൂട്ടിനരികിലേക്ക് തിരിച്ചെത്തും. എന്തെങ്കിലും പരിക്കോ മുറിവോ ഉണ്ടോ എന്ന് ഓരോ ആടിനെയും പരിശോധിച്ച് മാത്രമേ കൂട്ടില്‍ കയറ്റൂ. സാധാരണയായി ആടുകള്‍ക്ക് വലിയ രോഗങ്ങള്‍ പിടിപെടാറില്ല. വിരശല്യമോ, ദഹനക്കേടോ വരും അന്നേരം നാട്ടിലെ പഴമക്കാരുടെ ഇടയില്‍ നിന്നും പകര്‍ന്നെടുത്ത പൊടികൈ പ്രയോഗം ഗുണം ചെയ്യും.
പ്രജനത്തിന് വേണ്ടി വളര്‍ത്തുന്ന ആടുകളിലെ ഒന്നാന്തരം ആടുകളെ നിലനിര്‍ത്തും. പരിസരത്തെ ചെറുകിട ആടുകര്‍ഷകരും പ്രജനനത്തിന് ഇപ്പോള്‍ ഇവിടെയെത്തുന്നു. 10 മാസം പ്രായമായാല്‍ വിപണനത്തിന് തയ്യാറാകും. പെരുന്നാളും, ഉത്സവകാലവും പറയുന്ന വില നല്‍കി വാങ്ങാന്‍ ആവശ്യക്കാര്‍ തോപ്പിലെത്തും. 100 ശതമാനം അധ്വാനത്തിനു പ്രതിഫലം കിട്ടുമെന്നാണ് അസീസിന്റെ അഭിപ്രായം.
നന്നായി സംരക്ഷിച്ചാല്‍ ആടുകച്ചവടം ലാഭകരമാക്കാന്‍ പറ്റുമെങ്കിലും അസുഖങ്ങള്‍ പിടിപെടാതെ സംരക്ഷിക്കണം ഗള്‍ഫിലെ സുഹൃത്തുക്കളുടെ പിന്‍ബലം കൂടിയുള്ളതിനാല്‍ അസീസ് ഇപ്പോള്‍ നന്നായി കൃഷിയും ആടുവളര്‍ത്തലും മുന്നോട്ട് കൊണ്ടുപോകുന്നു

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ധനവില വര്‍ധന: രാജ്യാന്തര സര്‍വിസുകള്‍ വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ; നിരക്കുകള്‍ കൂടും

National
  •  7 days ago
No Image

ഒരേസമയം ഒരു വിദ്യാർഥിക്ക് രണ്ട് കോളജുകളിൽ പഠിക്കാം; കാലിക്കറ്റ് സർവകലാശാല കോളജുകൾ ഷിഫ്റ്റ് സംവിധാനത്തിലേക്ക്

Kerala
  •  7 days ago
No Image

ട്രംപിനെ മുൾമുനയിൽ നിർത്തി ഇറാൻ; "ലോകത്തെ ഒന്നാം നമ്പർ ആണവ വ്യാപാരി അമേരിക്കയല്ലേ?" ഇരട്ടത്താപ്പെന്ന് വിമർശനം

International
  •  7 days ago
No Image

മണിയാർ ജലവൈദ്യുത പദ്ധതി ഉടക്കിട്ട് വ്യവസായ വകുപ്പ്; ഏറ്റെടുക്കൽ ഉപേക്ഷിച്ച്കെ.എസ്.ഇ.ബി

Kerala
  •  7 days ago
No Image

ഭരണമാറ്റമോ തുടർച്ചയോ? ജനഹിതമറിയാം നാളെ

Kerala
  •  7 days ago
No Image

പശ്ചിമ ബംഗാളിലെ ഫൽത്ത മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കി; മെയ് 21-ന് റീപോളിംഗ്

National
  •  8 days ago
No Image

സംസ്ഥാനത്തെ ആരാധനാലയങ്ങളിലെ ആഘോഷങ്ങൾ: തിരക്ക് നിയന്ത്രണത്തിന് കർശന മാർഗനിർദേശങ്ങളുമായി ഹൈക്കോടതി

Kerala
  •  8 days ago
No Image

അനുവാദമില്ലാതെ തണ്ണിമത്തൻ പറിച്ചതിനെച്ചൊല്ലി തർക്കം; ആഗ്രയിൽ 13-കാരനെ കുത്തിക്കൊലപ്പെടുത്തി

National
  •  8 days ago
No Image

കന്നുകാലികളെ കടത്തിയെന്ന് ആരോപിച്ച് ക്രൂരമർദനം; രക്ഷപ്പെടാൻ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം 20 ദിവസത്തിന് ശേഷം കണ്ടെത്തി

National
  •  8 days ago
No Image

റോഡ് മുറിച്ചുകടക്കാൻ അന്ധനെ സഹായിച്ചു; ബസ് ഡ്രൈവറെ ആദരിച്ച് ദുബൈ ആർടിഎ

uae
  •  8 days ago