HOME
DETAILS

കാരുണ്യ മാതൃകകളെത്തേടി ഗവര്‍ണറുടെ വിളിയെത്തി

  
backup
August 02, 2021 | 7:48 PM

9565-2


തിരുവനന്തപുരം: മതത്തിന്റെയും ജാതിയുടെയും അതിര്‍വരമ്പുകളില്ലാത്ത ആ മഹനീയ മാതൃക കാണിച്ച എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയര്‍മാരെ തേടി എത്തിയത് ഗവര്‍ണറുടെ അഭിനന്ദന ഫോണ്‍കോളും ഒപ്പം രാജ് ഭവനില്‍ ഒന്നിച്ച് ഭക്ഷണം കഴിക്കാന്‍ ക്ഷണവും.
കൊവിഡ് ബാധിച്ച് മരിച്ച തമിഴ്‌നാട് സ്വദേശി ദേവരാജന്റെ അന്ത്യകര്‍മങ്ങള്‍ക്ക് നിലമ്പൂര്‍ സെന്റ് മാത്യൂസ് സി.എസ്.ഐ പള്ളിയില്‍ നേതൃത്വം നല്‍കിയ വിഖായ പ്രവര്‍ത്തകരെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നേരിട്ടുവിളിച്ച് അഭിനന്ദിച്ചത്. എസ്.കെ.എസ്.എസ്.എഫ് സന്നദ്ധ സേവന വിഭാഗമായ വിഖായയുടെ മലപ്പുറം ജില്ലാ കോ ഓഡിനേറ്റര്‍ റഷീദ് ഫൈസിയെ വിളിച്ചാണ് ഗവര്‍ണര്‍ അഭിനന്ദനം അറിയിച്ചത്.

 


പ്രവര്‍ത്തകര്‍ ചെയ്ത സേവനം മാതൃകാപരമാണെന്നും ഇതില്‍ താന്‍ അതിയായി സന്തോഷിക്കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.


വിഖായയുടേത് മാനവികതയുടെ സേവനമാണ്. മലപ്പുറത്ത് വരുമ്പോള്‍ എല്ലാവരെയും നേരിട്ട് കാണാന്‍ ആഗ്രഹമുണ്ട്. തന്റെ കൂടെ ഉച്ചഭക്ഷണമോ അത്താഴമോ കഴിക്കാന്‍ വിഖായ പ്രവര്‍ത്തകരെ ക്ഷണിക്കാനും ഗവര്‍ണര്‍ മറന്നില്ല. ആരോഗ്യ ദേവരാജന്റെ അന്ത്യകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വിഖായ ടീം അംഗങ്ങളുടെ വിവരങ്ങളും ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഘത്തിലുണ്ടായിരുന്ന റശീദ് ഫൈസി കാളികാവ്, കബീര്‍ മാളിയേക്കല്‍, നാസര്‍ ബദരി നീലാഞ്ചേരി, നാസര്‍ പാലക്കല്‍വെട്ട, ഫസലുദ്ദിന്‍ തുവ്വൂര്‍, മൊയ്തുട്ടി കല്ലാമൂല, സിദ്ദീഖ് തരിപ്രമുണ്ട, സലാം ഫൈസി പുല്‍വെട്ട, നസ്‌റുദ്ദീന്‍ തരിപ്രമുണ്ട, ശബീബ് ഇരിങ്ങാട്ടിരി എന്നിവരെയാണ് ഗവര്‍ണര്‍ അഭിനന്ദിച്ചത്.


കഴിഞ്ഞ ദിവസമായിരുന്നു തമിഴ്‌നാട് വിരുദനഗര്‍ സ്വദേശി തമ്മനായകം വട്ടി ആരോഗ്യ ദേവരാജ് അപകടത്തില്‍ ചികിത്സയിലിരിക്കെ മരിച്ചത്. മരണശേഷം കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്‌കാര ശുശ്രൂഷകള്‍ പ്രതിസന്ധിയിലായി.
ഇരുപതു വര്‍ഷത്തിലേറെയായി നിലമ്പൂരിനടുത്തുള്ള കാളികാവില്‍ ആണ് ദേവരാജന്റെ കുടുംബം താമസിക്കുന്നത്. മരണാനന്തര ചടങ്ങുകള്‍ എങ്ങനെ ചെയ്യുമെന്നറിയാതെ നിസ്സഹായരായി ഇരിക്കുന്ന കുടുംബത്തിന് സഹായവുമായി എസ്.കെ.എസ്.എസ്.എഫ് വിഖായ പ്രവര്‍ത്തകര്‍ എത്തുകയായിരുന്നു. നിലമ്പൂര്‍ സെന്റ് മാത്യൂസ് സി.എസ്.ഐ പള്ളിക്കകത്ത് വച്ച് ദേവരാജന് അന്ത്യകര്‍മങ്ങളൊരുക്കുകയും അന്ത്യകൂദാശക്ക് മാത്രം പള്ളി വികാരി നേതൃത്വം നല്‍കുകയും ചെയ്തു.


വിവധമതസ്ഥരുടേതടക്കം കൊവിഡ് ബാധിച്ച് മരിച്ച ആയിരത്തിലധികം പേരുടെ മൃതദേഹങ്ങള്‍ വിഖായയുടെ നേതൃത്വത്തില്‍ സംസ്‌കരിച്ചിട്ടുണ്ട്.


കൊവിഡ് ബാധിതരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിഖായയുടെ പ്രത്യേക പരിശീലനം ലഭിച്ച വിഭാഗവും പ്രവര്‍ത്തിക്കുന്നുണ്ട്.
മലപ്പുറം ജില്ലയില്‍ കൊവിഡ് കാലത്ത് 405 മൃതദേഹങ്ങള്‍ വിഖായ പ്രവര്‍ത്തകര്‍ ഇതിനോടകം സംസ്‌കരിച്ചിട്ടുണ്ട്.


വിവിധ മതത്തിലുള്ളവര്‍ക്ക് അവരുടെ ആചാരപ്രകാരം തന്നെയാണ് സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാത്രക്കാരിയുടെ ബാഗ് തകർത്തു; നഷ്ടപരിഹാരം നൽകുന്നതിൽ 'പിശുക്കുമായി' ഇൻഡിഗോ

National
  •  2 days ago
No Image

സഊദിയിൽ ജോലി ചെയ്യുന്നവർക്ക് ഹജ്ജിന് പോകാൻ 15 ദിവസം ശമ്പളത്തോടുകൂടിയ അവധി; നിയമം വിശദീകരിച്ച് മാനവ വിഭവശേഷി മന്ത്രാലയം

uae
  •  2 days ago
No Image

ഒന്നാമത്തെ പ്രസവമായാലും മൂന്നാമത്തെ പ്രസവമായാലും വേദന ഒന്നാണ്, വിവേചനം പാടില്ല; പ്രസവാവധി കുറച്ച തമിഴ്നാട് സർക്കാരിന്റെ ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

National
  •  2 days ago
No Image

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ടെലഗ്രാമില്‍ വില്‍പ്പന നടത്തിയെന്ന കേസ്: പ്രതി നിതിന്‍ മോഹന്‍ദാസ് അറസ്റ്റില്‍

Kerala
  •  2 days ago
No Image

ദുബൈയിലെ പ്രോപ്പർട്ടി വിസ നിയമം പരിഷ്കരിച്ചു; നിക്ഷേപകർക്ക് ഇനി എളുപ്പത്തിൽ റെസിഡൻസി പെർമിറ്റ്

uae
  •  2 days ago
No Image

പേരറിവാളന്റെ അഭിഭാഷക എൻറോൾമെന്റ്; തടയണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എംപി രാഷ്ട്രപതിക്ക് കത്തയച്ചു

National
  •  2 days ago
No Image

ഊട്ടിയിൽ ഗതാഗത നിയന്ത്രണം: മെയ് 1 മുതൽ വിനോദസഞ്ചാരികൾക്കായി പുതിയ റൂട്ടുകൾ

National
  •  2 days ago
No Image

പൊന്നാനി ഹാര്‍ബര്‍ പരിസരത്ത് യുവതിയുടെ മൃതദേഹം; ഭര്‍ത്താവ് പിടിയില്‍, കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയെന്ന് മൊഴി

Kerala
  •  2 days ago
No Image

നിതിന്‍ രാജിന്റെ മരണം; അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി 

Kerala
  •  2 days ago
No Image

'കയ്യും കാലും തല്ലിയൊടിച്ചാലും ജീവന്‍ ബാക്കിവെക്കാമായിരുന്നില്ലേ...' വരാണസിയില്‍ ആള്‍ക്കൂട്ടം അടിച്ചു കൊന്ന 36കാരന്റെ ഭാര്യ; കൊലപ്പെടുത്തിയത് തന്റെ കാറിടിച്ച യുവതിയെ സഹായിക്കാനായി ഇറങ്ങിയപ്പോള്‍

National
  •  2 days ago