HOME
DETAILS

കാരുണ്യ മാതൃകകളെത്തേടി ഗവര്‍ണറുടെ വിളിയെത്തി

  
backup
August 02, 2021 | 7:48 PM

9565-2


തിരുവനന്തപുരം: മതത്തിന്റെയും ജാതിയുടെയും അതിര്‍വരമ്പുകളില്ലാത്ത ആ മഹനീയ മാതൃക കാണിച്ച എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയര്‍മാരെ തേടി എത്തിയത് ഗവര്‍ണറുടെ അഭിനന്ദന ഫോണ്‍കോളും ഒപ്പം രാജ് ഭവനില്‍ ഒന്നിച്ച് ഭക്ഷണം കഴിക്കാന്‍ ക്ഷണവും.
കൊവിഡ് ബാധിച്ച് മരിച്ച തമിഴ്‌നാട് സ്വദേശി ദേവരാജന്റെ അന്ത്യകര്‍മങ്ങള്‍ക്ക് നിലമ്പൂര്‍ സെന്റ് മാത്യൂസ് സി.എസ്.ഐ പള്ളിയില്‍ നേതൃത്വം നല്‍കിയ വിഖായ പ്രവര്‍ത്തകരെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നേരിട്ടുവിളിച്ച് അഭിനന്ദിച്ചത്. എസ്.കെ.എസ്.എസ്.എഫ് സന്നദ്ധ സേവന വിഭാഗമായ വിഖായയുടെ മലപ്പുറം ജില്ലാ കോ ഓഡിനേറ്റര്‍ റഷീദ് ഫൈസിയെ വിളിച്ചാണ് ഗവര്‍ണര്‍ അഭിനന്ദനം അറിയിച്ചത്.

 


പ്രവര്‍ത്തകര്‍ ചെയ്ത സേവനം മാതൃകാപരമാണെന്നും ഇതില്‍ താന്‍ അതിയായി സന്തോഷിക്കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.


വിഖായയുടേത് മാനവികതയുടെ സേവനമാണ്. മലപ്പുറത്ത് വരുമ്പോള്‍ എല്ലാവരെയും നേരിട്ട് കാണാന്‍ ആഗ്രഹമുണ്ട്. തന്റെ കൂടെ ഉച്ചഭക്ഷണമോ അത്താഴമോ കഴിക്കാന്‍ വിഖായ പ്രവര്‍ത്തകരെ ക്ഷണിക്കാനും ഗവര്‍ണര്‍ മറന്നില്ല. ആരോഗ്യ ദേവരാജന്റെ അന്ത്യകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വിഖായ ടീം അംഗങ്ങളുടെ വിവരങ്ങളും ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഘത്തിലുണ്ടായിരുന്ന റശീദ് ഫൈസി കാളികാവ്, കബീര്‍ മാളിയേക്കല്‍, നാസര്‍ ബദരി നീലാഞ്ചേരി, നാസര്‍ പാലക്കല്‍വെട്ട, ഫസലുദ്ദിന്‍ തുവ്വൂര്‍, മൊയ്തുട്ടി കല്ലാമൂല, സിദ്ദീഖ് തരിപ്രമുണ്ട, സലാം ഫൈസി പുല്‍വെട്ട, നസ്‌റുദ്ദീന്‍ തരിപ്രമുണ്ട, ശബീബ് ഇരിങ്ങാട്ടിരി എന്നിവരെയാണ് ഗവര്‍ണര്‍ അഭിനന്ദിച്ചത്.


കഴിഞ്ഞ ദിവസമായിരുന്നു തമിഴ്‌നാട് വിരുദനഗര്‍ സ്വദേശി തമ്മനായകം വട്ടി ആരോഗ്യ ദേവരാജ് അപകടത്തില്‍ ചികിത്സയിലിരിക്കെ മരിച്ചത്. മരണശേഷം കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്‌കാര ശുശ്രൂഷകള്‍ പ്രതിസന്ധിയിലായി.
ഇരുപതു വര്‍ഷത്തിലേറെയായി നിലമ്പൂരിനടുത്തുള്ള കാളികാവില്‍ ആണ് ദേവരാജന്റെ കുടുംബം താമസിക്കുന്നത്. മരണാനന്തര ചടങ്ങുകള്‍ എങ്ങനെ ചെയ്യുമെന്നറിയാതെ നിസ്സഹായരായി ഇരിക്കുന്ന കുടുംബത്തിന് സഹായവുമായി എസ്.കെ.എസ്.എസ്.എഫ് വിഖായ പ്രവര്‍ത്തകര്‍ എത്തുകയായിരുന്നു. നിലമ്പൂര്‍ സെന്റ് മാത്യൂസ് സി.എസ്.ഐ പള്ളിക്കകത്ത് വച്ച് ദേവരാജന് അന്ത്യകര്‍മങ്ങളൊരുക്കുകയും അന്ത്യകൂദാശക്ക് മാത്രം പള്ളി വികാരി നേതൃത്വം നല്‍കുകയും ചെയ്തു.


വിവധമതസ്ഥരുടേതടക്കം കൊവിഡ് ബാധിച്ച് മരിച്ച ആയിരത്തിലധികം പേരുടെ മൃതദേഹങ്ങള്‍ വിഖായയുടെ നേതൃത്വത്തില്‍ സംസ്‌കരിച്ചിട്ടുണ്ട്.


കൊവിഡ് ബാധിതരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിഖായയുടെ പ്രത്യേക പരിശീലനം ലഭിച്ച വിഭാഗവും പ്രവര്‍ത്തിക്കുന്നുണ്ട്.
മലപ്പുറം ജില്ലയില്‍ കൊവിഡ് കാലത്ത് 405 മൃതദേഹങ്ങള്‍ വിഖായ പ്രവര്‍ത്തകര്‍ ഇതിനോടകം സംസ്‌കരിച്ചിട്ടുണ്ട്.


വിവിധ മതത്തിലുള്ളവര്‍ക്ക് അവരുടെ ആചാരപ്രകാരം തന്നെയാണ് സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'തനിനിറം പുറത്ത്';ഡല്‍ഹിയില്‍ വെളുത്തിട്ട്, തമിഴ്‌നാട്ടിലെത്തിയപ്പോള്‍ ഇരുണ്ട നിറം, വസ്ത്രത്തിലും മാറ്റം; മോദിയുടെ മേക്കപ്പിനെ ചൊല്ലി വിവാദം

National
  •  7 days ago
No Image

മുൻഭാര്യയോടുള്ള പക; കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കാൻ ലണ്ടനിൽ നിന്ന് ആർസെനിക് വിഷം അയച്ചു: ഫാർമസിസ്റ്റ് അറസ്റ്റിൽ

International
  •  7 days ago
No Image

'ഈ കളിചിരികള്‍ സ്വന്തം ഭരണകാലത്തെ രക്തക്കറകള്‍ കഴുകിക്കളയട്ടെ' ഒബാമയുടെ നഴ്‌സറി സന്ദര്‍ശനത്തില്‍ സിറിയ ഉള്‍പെടെ യുദ്ധങ്ങളില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങളെ ഓര്‍മിപ്പിച്ച് സോഷ്യല്‍ മീഡിയ 

International
  •  7 days ago
No Image

കേരളം ചുട്ടുപൊള്ളുന്നു; പാലക്കാട് താപനില 40 ഡിഗ്രി; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  7 days ago
No Image

"ഭീഷണികളുടെ നിഴലിൽ" അമേരിക്കയുമായി ചർച്ചയ്ക്കില്ലെന്ന് ഇറാൻ; ഇസ്‌ലാമാബാദിലെ മധ്യസ്ഥ ചർച്ചകളിൽ നിന്ന് പിന്മാറാൻ സാധ്യത

International
  •  7 days ago
No Image

'മീൻ കഴിക്കാൻ ബിജെപി സർക്കാർ അനുവദിക്കില്ലെന്ന് മമത, മീൻ കിട്ടാനില്ലെന്ന് മോദി'; പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ മീനാണ് താരം  

National
  •  7 days ago
No Image

ജേക്കബ് തോമസ് പ്രതിയായ ഡ്രജ്ജര്‍ അഴിമതിക്കേസ്: കേന്ദ്ര സര്‍ക്കാരിന് പിഴ ചുമത്തിയ നടപടി സുപ്രിംകോടതി പിന്‍വലിച്ചു

Kerala
  •  7 days ago
No Image

ഗുരുവായൂരിലും സുരക്ഷാവീഴ്ച;സ്ട്രോങ് റൂം പരിസരത്തെ സി.സി.ടി.വി  പ്രവര്‍ത്തനം മണിക്കൂറുകളോളം നിലച്ചു, പരാതി നല്‍കി യു.ഡി.എഫ്

Kerala
  •  7 days ago
No Image

'സുരക്ഷിതമായി ഹോര്‍മുസ് കടക്കാന്‍ ക്രിപ്‌റ്റോ' ഇറാന്റെ പേരില്‍ ട്രാന്‍സിറ്റ് ഫീസ് ആവശ്യപ്പെട്ട് 'അജ്ഞാതര്‍' ; തട്ടിപ്പ് മുന്നറിയിപ്പുമായി ഗ്രീക്ക് അധികൃതര്‍ 

International
  •  7 days ago
No Image

നിതിന്റെ കുടുംബം അഞ്ചരക്കണ്ടി കോളജിലെത്തി; മകനെ കൊന്നവരെ കാണേണ്ടെന്ന് അച്ഛൻ; പ്രിൻസിപ്പലിനെ കാണാതെ മടങ്ങി 

Kerala
  •  7 days ago