HOME
DETAILS

കാരുണ്യ മാതൃകകളെത്തേടി ഗവര്‍ണറുടെ വിളിയെത്തി

  
backup
August 02, 2021 | 7:48 PM

9565-2


തിരുവനന്തപുരം: മതത്തിന്റെയും ജാതിയുടെയും അതിര്‍വരമ്പുകളില്ലാത്ത ആ മഹനീയ മാതൃക കാണിച്ച എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയര്‍മാരെ തേടി എത്തിയത് ഗവര്‍ണറുടെ അഭിനന്ദന ഫോണ്‍കോളും ഒപ്പം രാജ് ഭവനില്‍ ഒന്നിച്ച് ഭക്ഷണം കഴിക്കാന്‍ ക്ഷണവും.
കൊവിഡ് ബാധിച്ച് മരിച്ച തമിഴ്‌നാട് സ്വദേശി ദേവരാജന്റെ അന്ത്യകര്‍മങ്ങള്‍ക്ക് നിലമ്പൂര്‍ സെന്റ് മാത്യൂസ് സി.എസ്.ഐ പള്ളിയില്‍ നേതൃത്വം നല്‍കിയ വിഖായ പ്രവര്‍ത്തകരെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നേരിട്ടുവിളിച്ച് അഭിനന്ദിച്ചത്. എസ്.കെ.എസ്.എസ്.എഫ് സന്നദ്ധ സേവന വിഭാഗമായ വിഖായയുടെ മലപ്പുറം ജില്ലാ കോ ഓഡിനേറ്റര്‍ റഷീദ് ഫൈസിയെ വിളിച്ചാണ് ഗവര്‍ണര്‍ അഭിനന്ദനം അറിയിച്ചത്.

 


പ്രവര്‍ത്തകര്‍ ചെയ്ത സേവനം മാതൃകാപരമാണെന്നും ഇതില്‍ താന്‍ അതിയായി സന്തോഷിക്കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.


വിഖായയുടേത് മാനവികതയുടെ സേവനമാണ്. മലപ്പുറത്ത് വരുമ്പോള്‍ എല്ലാവരെയും നേരിട്ട് കാണാന്‍ ആഗ്രഹമുണ്ട്. തന്റെ കൂടെ ഉച്ചഭക്ഷണമോ അത്താഴമോ കഴിക്കാന്‍ വിഖായ പ്രവര്‍ത്തകരെ ക്ഷണിക്കാനും ഗവര്‍ണര്‍ മറന്നില്ല. ആരോഗ്യ ദേവരാജന്റെ അന്ത്യകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വിഖായ ടീം അംഗങ്ങളുടെ വിവരങ്ങളും ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഘത്തിലുണ്ടായിരുന്ന റശീദ് ഫൈസി കാളികാവ്, കബീര്‍ മാളിയേക്കല്‍, നാസര്‍ ബദരി നീലാഞ്ചേരി, നാസര്‍ പാലക്കല്‍വെട്ട, ഫസലുദ്ദിന്‍ തുവ്വൂര്‍, മൊയ്തുട്ടി കല്ലാമൂല, സിദ്ദീഖ് തരിപ്രമുണ്ട, സലാം ഫൈസി പുല്‍വെട്ട, നസ്‌റുദ്ദീന്‍ തരിപ്രമുണ്ട, ശബീബ് ഇരിങ്ങാട്ടിരി എന്നിവരെയാണ് ഗവര്‍ണര്‍ അഭിനന്ദിച്ചത്.


കഴിഞ്ഞ ദിവസമായിരുന്നു തമിഴ്‌നാട് വിരുദനഗര്‍ സ്വദേശി തമ്മനായകം വട്ടി ആരോഗ്യ ദേവരാജ് അപകടത്തില്‍ ചികിത്സയിലിരിക്കെ മരിച്ചത്. മരണശേഷം കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്‌കാര ശുശ്രൂഷകള്‍ പ്രതിസന്ധിയിലായി.
ഇരുപതു വര്‍ഷത്തിലേറെയായി നിലമ്പൂരിനടുത്തുള്ള കാളികാവില്‍ ആണ് ദേവരാജന്റെ കുടുംബം താമസിക്കുന്നത്. മരണാനന്തര ചടങ്ങുകള്‍ എങ്ങനെ ചെയ്യുമെന്നറിയാതെ നിസ്സഹായരായി ഇരിക്കുന്ന കുടുംബത്തിന് സഹായവുമായി എസ്.കെ.എസ്.എസ്.എഫ് വിഖായ പ്രവര്‍ത്തകര്‍ എത്തുകയായിരുന്നു. നിലമ്പൂര്‍ സെന്റ് മാത്യൂസ് സി.എസ്.ഐ പള്ളിക്കകത്ത് വച്ച് ദേവരാജന് അന്ത്യകര്‍മങ്ങളൊരുക്കുകയും അന്ത്യകൂദാശക്ക് മാത്രം പള്ളി വികാരി നേതൃത്വം നല്‍കുകയും ചെയ്തു.


വിവധമതസ്ഥരുടേതടക്കം കൊവിഡ് ബാധിച്ച് മരിച്ച ആയിരത്തിലധികം പേരുടെ മൃതദേഹങ്ങള്‍ വിഖായയുടെ നേതൃത്വത്തില്‍ സംസ്‌കരിച്ചിട്ടുണ്ട്.


കൊവിഡ് ബാധിതരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിഖായയുടെ പ്രത്യേക പരിശീലനം ലഭിച്ച വിഭാഗവും പ്രവര്‍ത്തിക്കുന്നുണ്ട്.
മലപ്പുറം ജില്ലയില്‍ കൊവിഡ് കാലത്ത് 405 മൃതദേഹങ്ങള്‍ വിഖായ പ്രവര്‍ത്തകര്‍ ഇതിനോടകം സംസ്‌കരിച്ചിട്ടുണ്ട്.


വിവിധ മതത്തിലുള്ളവര്‍ക്ക് അവരുടെ ആചാരപ്രകാരം തന്നെയാണ് സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള 'ആർട്ടെമിസ് 3' ദൗത്യസംഘത്തെ പ്രഖ്യാപിച്ച് നാസ; ചരിത്ര ദൗത്യം 2027-ൽ, ഇത്തവണ വനിതകളില്ല!

International
  •  2 days ago
No Image

സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണി, പിന്നാലെ 'ആത്മഹത്യാ നാടകം'! വ്യവസായിയിൽ നിന്ന് 2.77 കോടി തട്ടിയ യൂത്ത് കോൺഗ്രസ് നേതാവും കൂട്ടാളിയും മംഗളൂരുവിൽ അറസ്റ്റിൽ

National
  •  2 days ago
No Image

തമിഴ്നാട്ടിൽ നിന്ന് ദുബൈയിലേക്ക് ബസ്, ടിക്കറ്റ് നിരക്ക് 10,000 രൂപ!- ആ വൈറൽ ടിക്കറ്റ് എ.ഐ നിർമ്മിതമോ?

National
  •  2 days ago
No Image

തിരുവല്ലയിലെ വ്യാപക മരംമുറി; കെഎസ്ഇബിക്കെതിരെ കടുത്ത നടപടിയുമായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്, വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്

Kerala
  •  2 days ago
No Image

പിറന്നത് 30 ഗോളുകൾ, ഒരു ഗോൾ പോലും തിരിച്ചടിക്കാനായില്ല! ഒളിമ്പിക് യോഗ്യതയിൽ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച സുഡാന്റെ ചരിത്ര തോൽവി!

Football
  •  2 days ago
No Image

കത്തുന്ന വേനലിൽ കാറുകൾക്ക് വേണം പ്രത്യേക കരുതൽ; ടയറുകൾ കേടുവരുന്നതിനും ഇന്ധന നഷ്ടത്തിനും കാരണങ്ങൾ ഇതാണ്

uae
  •  2 days ago
No Image

ദുബൈയിലെ ജുമൈറയിൽ കടൽത്തീരത്തെ റസ്റ്റോറന്റിന് സമീപം ഭീമൻ തിമിംഗല സ്രാവ്; അമ്പരപ്പോടെ ഭക്ഷണം കഴിക്കാനെത്തിയവർ

uae
  •  2 days ago
No Image

വൺവേ തെറ്റിച്ചുള്ള കെഎസ്ആർടിസിയുടെ അപകടയാത്ര; ഡ്രൈവറെയും കണ്ടക്ടറെയും സർവീസിൽ നിന്നും പിരിച്ചുവിട്ടു

Kerala
  •  2 days ago
No Image

ദൈവത്തിന്റെ കൈ, നൂറ്റാണ്ടിന്റെ ഗോൾ, തീരാപ്പകയുടെ 40 വർഷങ്ങൾ; ആസ്ടെക്കയിലെ ആ ഇതിഹാസ നിമിഷം; In-Depth Story

Football
  •  2 days ago
No Image

വേനൽ കടുക്കുന്നു; ദുബൈയിൽ ഇത്തവണയും 'നാല് ദിവസത്തെ വർക്ക് വീക്ക്' തിരിച്ചെത്തുമോ? പ്രതീക്ഷയോടെ ജീവനക്കാർ

uae
  •  2 days ago