HOME
DETAILS

പുനഃസംഘടനാ പ്രഖ്യാപനം ഉടന്‍ കോണ്‍ഗ്രസില്‍ പഴയ ഗ്രൂപ്പുകളുടെ അന്ത്യത്തിന്റെ മണിമുഴക്കം

  
Web Desk
August 16 2021 | 03:08 AM

86546356-2

 

തിരുവനന്തപുരം: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടെ പുനഃസംഘടയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലെത്തിയപ്പോള്‍ മുഴങ്ങുന്നത് പഴയ എ, ഐ ഗ്രൂപ്പുകളുടെ മരണമണി. ഗ്രൂപ്പുകള്‍ക്ക് സ്വാധീനമുള്ളവരെയെല്ലാം ഒഴിവാക്കിയാണ് ഡി.സി.സി പ്രസിഡന്റുമാരുടെ പട്ടിക തയാറാക്കി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ ഹൈക്കമാന്‍ഡിനു നല്‍കിയത്. എ, ഐ ഗ്രൂപ്പുകളില്‍നിന്ന് അതിശക്തമായ എന്തെങ്കിലും നീക്കമുണ്ടായാല്‍ മാത്രമേ ഈ പട്ടികയില്‍ മാറ്റമുണ്ടാകൂ എന്നാണ് വിലയിരുത്തല്‍.
സുധാകരനൊപ്പം പ്രതിപക്ഷനേതാവ് വി.ഡി സതീശനും ശക്തമായ ഇടപെടലാണ് ഡി.സി.സി പുനഃസംഘടനയില്‍ നടത്തിയത്. മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ പിന്തുണയ്ക്കുന്ന ഒരാള്‍പോലും ഒരു ഡി.സി.സിയുടേയും നേതൃത്വത്തില്‍ വരരുതെന്ന കര്‍ശന നിലപാട് സതീശന്‍ സ്വീകരിച്ചതായി അറിയുന്നു. ഉമ്മന്‍ ചാണ്ടി നിര്‍ദേശിച്ചയാളെ കോട്ടയം ഡി.സി.സി പ്രസിഡന്റാക്കാനും സുധാകരന്‍ തയാറായിട്ടില്ല.


ഡി.സി.സി പുനഃസംഘടനയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഉമ്മന്‍ ചാണ്ടിയെയും ചെന്നിത്തലയെയും സുധാകരന്‍ വിളിച്ചിരുന്നു. അവര്‍ ചില പേരുകള്‍ പറഞ്ഞുപോയതല്ലാതെ വ്യക്തമായ പട്ടിക നല്‍കിയില്ലെന്നാണ് പുതിയ പക്ഷം പറയുന്നത്. ഇതോടെ സുധാകരനും സതീശനും ചേര്‍ന്ന് തീരുമാനമെടുക്കുകയും കെ.സി വേണുഗോപാലിന്റെയും മറ്റും പിന്തുണയോടെ പട്ടിക ഹൈക്കമാന്‍ഡിനു നല്‍കുകയായിരുന്നു.


ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും പട്ടികയെക്കുറിച്ച് ഹൈക്കമാന്‍ഡിനെ പ്രതിഷേധമറിയിച്ചെങ്കിലും അതു പരിഗണിക്കേണ്ടെന്ന തീരുമാനത്തിലാണ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍. മുമ്പ് ഇവര്‍ നയിച്ചിരുന്നപ്പോള്‍ ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും ഇപ്പോഴും അതുവേണ്ടെന്നുമാണ് ഹൈക്കമാന്‍ഡ് നിലപാടെന്ന് അറിയുന്നു. ഡി.സി.സി പ്രസിഡന്റുമാരുടെ പട്ടിക ഒരാഴ്ചയ്ക്കുള്ളില്‍ ഹൈക്കമാന്‍ഡ് പുറത്തുവിടുമെന്നാണ് കരുതുന്നത്. കോണ്‍ഗ്രസില്‍ പരമ്പരാഗത ഗ്രൂപ്പുകള്‍ ഇല്ലാതാകുകയും പുതിയ ഗ്രൂപ്പ് യുഗത്തിന് തുടക്കം കുറിക്കുകയുമായിരിക്കും ഇതോടെ സംഭവിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ചില ഫ്‌ലാറ്റുകളില്‍ താമസിക്കുന്നത് 35 പേര്‍'; ദുബൈയില്‍ അനധികൃത മുറി പങ്കിടലിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ ബുദ്ധിമുട്ടിലെന്ന് റിപ്പോര്‍ട്ട്

uae
  •  6 minutes ago
No Image

ഗസ്സയില്‍ ഇന്നലെ പ്രയോഗിച്ചതില്‍ യു.എസിന്റെ ഭീമന്‍ ബോംബും; കൊല്ലപ്പെട്ടത് ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും ഉള്‍പെടെ 33 പേര്‍

International
  •  27 minutes ago
No Image

രാത്രികാല കാഴ്ചകളുടെ മനോഹാരിതയിലും സുരക്ഷയിലും മുന്നിലെത്തി ദുബൈയും അബൂദബിയും 

uae
  •  43 minutes ago
No Image

മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം

Kerala
  •  an hour ago
No Image

ഓപ്പറേഷന്‍ ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ

uae
  •  2 hours ago
No Image

'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്‍' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?  

National
  •  2 hours ago
No Image

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം

Kerala
  •  2 hours ago
No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  3 hours ago
No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  3 hours ago
No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  3 hours ago