
പിറന്ന മണ്ണ് തടവറയാക്കപ്പെട്ടവര്‍
പിറന്ന മണ്ണ് തടവറയാക്കപ്പെട്ടവര്‍
ഗസ്സ: സമാനതകളില്ലാത്ത ക്രൂരതകളാണ് ഗസ്സയില്‍ സയണിസ്റ്റ് ഭീകരത അടിച്ചേല്‍പ്പിക്കുന്നത്. അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ശനിയാഴ്ചയിലെ ഹമാസ് ആക്രമണത്തെ മാത്രം കേന്ദ്രീകരിച്ച് ഇസ്റാഈല്‍ നടത്തുന്ന കൊടിയ പാതകങ്ങളെ സാമാന്യവത്കരിക്കുന്നവര് കഴിഞ്ഞ കാലങ്ങളില്‍ ഫലസ്തീന് ജനത അനുഭവിച്ച യാതനകളുടെ നിലയ്ക്കാത്ത നിലവിളി കേള്‍ക്കാതിരിക്കുകയാണ്.
പിറന്ന മണ്ണില്‍ തലനിവര്‍ത്തി നടക്കാന്‍ പോലും അവകാശമില്ലാത്ത, മിണ്ടാനോ, കൂട്ടുകൂടാനോ, ആഘോഷങ്ങളും സങ്കടങ്ങളും പങ്കുവയ്ക്കാനോ അനുവാദമില്ലാത്ത, വീടും നാടും ജയില്സമാനമായി സഹിക്കേണ്ടിവന്ന ഒരു ജനതയുടെ ആത്മരോദനമല്ല, വംശവെറിയില്‍ സകല മര്യാദകളും കാറ്റില്‍പ്പറത്തി ഉന്മൂലനം നടത്തുന്ന സയണിസ്റ്റ് ഭീകരതയുടെ ആക്രോശങ്ങളാണ് പലപ്പോഴും മുഴങ്ങിക്കേട്ടത്. സ്വന്തം മണ്ണില്‍ അഭയാര്‍ഥികളാക്കപ്പെട്ട, അനേകായിരം മനുഷ്യരുടെ ജീവിക്കാനുള്ള യാചനയാണ് ഫലസ്തീനില്‍ നിന്നുയരുന്നത്. അരിഞ്ഞുതള്ളപ്പെട്ട സാധുമനുഷ്യരുടെ വിലാപങ്ങളാണ് ഇന്നും ഫലസ്തീനിലെ തെരുവുകളില്‍ നിറയുന്നത്.
2023 ജൂണ്‍ 19, സ്ഥലംജെനിന് വെസ്റ്റ് ബാങ്ക്
മഞ്ഞ വെളിച്ചം വിതറിയ ഒരു സായാഹ്നം. നിസ്കാര പള്ളിയില്‍നിന്ന് ഇറങ്ങിവന്ന് വഴിയോരത്ത് കൂട്ടുകാരോടൊത്ത് സംസാരിക്കുകയായിരുന്നു ഖലീല്‍ യഹ്യ അനീസും (18) അനീസ് ജബാറായും (19). പൊടുന്നനെ സൈറണ്‍ മുഴക്കിയെത്തിയ ഇസ്റാഈല്‍ സൈനിക വാഹനത്തില്‍നിന്ന് മൂന്ന് പട്ടാളക്കാര്‍ ചാടിയിറങ്ങി. ചോദ്യമോ ഉത്തരമോ ഇല്ല. കൂടിനിന്ന ആറുപേരെയും വെടിവച്ചു കൊന്നു. എന്തിനാണ് തങ്ങളെ കൊന്നുതള്ളുന്നതെന്നു പോലും അറിയാതെ മരണം വരിക്കേണ്ടിവന്നവര്‍. അവരില്‍ നാല് വയസുകാരനുമുണ്ടായിരുന്നു. മൊഹമ്മദ് ഹൈത്തമം തമീമി (4). പള്ളിയില്‍ നിന്നിറങ്ങി, പലച്ചരക്കു കടയില്‍നിന്ന് അവന് മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞാണ് സക്കറിയാ സലീന് സിനാന് (17) അവനെ കൂടെ കൂട്ടിയത്.
നിമിഷ നേരം കൊണ്ട് ഉതിര്‍ന്നുവീണ വെടിയുണ്ടകള്‍ ആ പിഞ്ചു കുഞ്ഞിന്റെ നെഞ്ചുകീറി. അന്ന് അവിടെ അവര്‍ക്കൊപ്പം മരിച്ചുവീണത് അഹ്മദ് യൂസുഫ് സഖേറും (20) അഷ്റഫ് അനീസി(19)യുമാണ്. രക്തം തളംകെട്ടിക്കിടന്ന ജെനിന് തെരുവില്‍ ആളുകള്‍ തടിച്ചു കൂടിയതോടെ കൂടുതല്‍ സൈനിക വാഹനങ്ങള്‍ ഇരമ്പിയെത്തി. പതിവുപോലെ തോക്കിന് മുനയില്‍ ആറു മയ്യത്തുകളും ഖബറടക്കി. ഫലസ്തീനില്‍ ഇസ്റാഈല്‍ അധിനിവേശത്തിന്റെ അടയാളങ്ങളായി നൂറുകണക്കിന് ഖബറിടങ്ങള്‍ കാണാനാകും. അവിടെ, നിരപരാധികളായ, ജീവിച്ചു കൊതിതീര്‍ന്നിട്ടില്ലാത്ത അനേകായിരം സാധുമനുഷ്യരുടെ ജീവിത സ്വപ്നങ്ങള്‍ക്കു മേലെയാണ് സയണിസ്റ്റ് ഭീകരത മണ്ണിട്ടുമൂടുന്നത്.
2023 ജൂണ്‍ 24, സ്ഥലം ജബലിയ ഗാസ
പിതാവിനും സഹോദരിക്കുമൊപ്പം ജബലിയയിലെ ഹെറാ മസ്ജിദിനു സമീപത്തെ തുണിക്കടയില്‍നിന്ന് സ്കൂള്‍ യൂനിഫോം വാങ്ങി തിരികെ വരികയായിരുന്നു വസിം. റോഡരികില്‍ ഇസ്റാഈലി പട്ടാളക്കാരെ കണ്ടതും പിതാവ് മക്കളെ ചേര്‍ത്തുപിടിച്ചു. അധികം വൈകിയില്ല. സൈനികരില്‍ ഒരാള്‍ അവര്‍ക്കരികിലെത്തി. ചോദ്യമൊന്നുമില്ല. അയാള്‍ വസിമിന്റെ കൈയില്‍ പിടിച്ച് നടക്കാന്‍ പറഞ്ഞു. കുതറിമാറാന്‍ ആ പതിനാറുകാരന് ശ്രമിച്ചെങ്കിലും സൈനികന്റെ ബലിഷ്ടമായ കരങ്ങള്‍ വിട്ടില്ല. അയാള്‍ അവനെ വാഹനത്തിലേക്ക് വലിച്ചുകയറ്റി.
എന്തിനാണ് എന്റെ മകനെ കൊണ്ടുപോകുന്നതെന്ന് പിതാവും സഹോദരിയും അലറിവിളിച്ച് ചോദിച്ചതൊന്നും അവര്‍ കേട്ടഭാവം നടിച്ചില്ല. മിനുട്ടുകള്‍ക്കൊണ്ട് ആ സൈനിക വാഹനം അവനെയും കൊണ്ടുപോയി. എന്തിനെന്നോ എങ്ങോട്ടെന്നോ അറിയാതെ പിതാവും സഹോദരിയും തലതല്ലിക്കരഞ്ഞു. ഇത് ഗാസയാണ് വസിം മാത്രമല്ല, നൂറുകണക്കിന് കുട്ടികളെ ഇസ്റാഈലി സൈന്യം പിടിച്ചു കൊണ്ടുപോയി തടവിലാക്കിയിട്ടുണ്ട്. പിടിച്ചുകൊണ്ടു പോയ എല്ലാവരും തടവിലുണ്ടോ എന്നു സ്ഥിരീകരണവുമില്ല. കാരണം വിമോചന പോരാളികളെന്ന മുദ്രകുത്തി അവരെ തോക്കില്‍ തീര്‍ക്കാനും മതി. മനുഷ്യാവകാശ സംഘടനകളുടെ കണക്കില്‍ ഓരോ വര്‍ഷവും ഫലസ്തീനില്‍ കാണാതാവുന്ന, അനധികൃതമായി തടവില്‍ പാര്‍പ്പിക്കപ്പെട്ട കുട്ടികളുടെ എണ്ണം ആയിരത്തിലേറെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ലിസ്റ്റില്‍ യു.എ.ഇ ഇല്ല, സ്വര്‍ണത്തിന് ഏറ്റവും വില കുറവുള്ള അഞ്ച് രാജ്യങ്ങള്‍ ഇവയാണ്
Business
• an hour ago
കണ്ണൂരിൽ മെഡിക്കൽ ഷോപ്പുകാർ മരുന്ന് മാറി നൽകിയെന്ന്; എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ
Kerala
• 2 hours ago
മാനദണ്ഡം മാറിയെങ്കിലും വെട്ടിനിരത്തലൊഴിയാതെ സി.പി.എം
Kerala
• 2 hours ago
ദുബൈയിലേക്ക് ഇന്ത്യക്കാര്‍ക്ക് രണ്ട് വര്‍ഷത്തെ വര്‍ക്ക് വിസ: എങ്ങനെ അപേക്ഷിക്കാം, യോഗ്യത, നടപടിക്രമങ്ങള്‍ അറിഞ്ഞിരിക്കാം | Dubai 2-year work visa Procedure
uae
• 3 hours ago
ദുബായ് 2 വർഷത്തെ തൊഴിൽ വിസ: എങ്ങനെ അപേക്ഷിക്കാം, ആർക്കാണ് യോഗ്യത? 2025 പുതിയ മാറ്റങ്ങൾ
uae
• 3 hours ago
ജ്യോത്സ്യനെ ഹണിട്രാപ്പില്‍ കുരുക്കി, യുവതിയോടൊപ്പം നഗ്നനാക്കി നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്ക്മെയില്‍; രണ്ടു പേര് അറസ്റ്റില്‍
Kerala
• 3 hours ago
ഒറ്റക്കുതിപ്പില്‍ പുതു റെക്കോര്‍ഡിട്ട് സ്വര്‍ണം; പവന് വില 65,000ത്തിന് തൊട്ടരികെ
Business
• 4 hours ago
ലോകത്തിലെ ഏറ്റവും വലിയ ഡ്രോൺ ലൈറ്റ് ഷോ അബുദാബിയിൽ! കിംബൽ മസ്കിന്റെ നോവ സ്കൈയും അനലോഗുമായും ചേർന്ന് പരിപാടി സംഘടിപ്പിക്കും
uae
• 4 hours ago
രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകളും അറിയാം | UAE Market Today
Economy
• 5 hours ago
ട്രെയിന്‍ റാഞ്ചല്‍: മുഴുവന്‍ ബന്ദികളേയും മോചിപ്പിച്ചെന്ന് പാക് സൈന്യം
International
• 5 hours ago
മീന്‍ കൊത്തിയതിനെ തുടര്‍ന്ന് അണുബാധ; യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റി
Kerala
• 6 hours ago
ആശമാര്‍ നിരാശയില്‍; ഇന്ന് പൊങ്കാലയിടും
Kerala
• 7 hours ago
ക്രൂ 10 ദൗത്യം മുടങ്ങി; സുനിത വില്യംസിന്റെ മടക്കം ഇനിയും വൈകും
Science
• 7 hours ago
ട്രംപിന് കനേഡിയൻ തിരിച്ചടി; 20 ബില്യൺ ഡോളറിന്റെ യുഎസ് ഉൽപ്പന്നങ്ങൾക്ക് കാനഡ അധിക തീരുവ ചുമത്തി
International
• 14 hours ago
റമദാനിൽ വീടുകൾക്കുള്ള അഗ്നി സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• 16 hours ago
ഹല്‍ദ്വാനി സംഘര്‍ഷം: 22 പേര്‍ക്ക് ഹൈക്കോടതി ജാമ്യം, പുറത്തിറങ്ങുന്നത് ഒരുവര്‍ഷത്തിന് ശേഷം വിശുദ്ധ റമദാനില്‍; തുണയായത് ജംഇയ്യത്തിന്റെ നിയമസഹായം
National
• 16 hours ago
പേര്യ ചുരത്തിൽ ബൈക്കുകൾ തെന്നിമാറി അപകടം; കാരണം റോഡിൽ ഓയിൽ
Kerala
• 17 hours ago
മുത്തങ്ങ ചെക്ക് പോസ്റ്റിൽ പരിശോധന; കെഎസ്ആർടിസി യാത്രക്കാരിയുടെ കൈയിൽ നിന്ന് കഞ്ചാവ് പിടികൂടി
Kerala
• 17 hours ago
കറന്റ് അഫയേഴ്സ്-12-03-2025
PSC/UPSC
• 15 hours ago
'ആർഎസ്എസ് മൂർദാബാദ്, ഗാന്ധിജി സിന്ദാബാദ്'; മുദ്രാവാക്യവുമായി തുഷാർ ഗാന്ധി
Kerala
• 15 hours ago
വിവാഹം മുടക്കാൻ അപവാദ പ്രചരണം; മകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു
Kerala
• 16 hours ago