HOME
DETAILS

പാലാ ബിഷപ്പ് പ്രസ്താവന പിന്‍വലിക്കണം: മുസ്‌ലിം സംഘടനകള്‍

  
backup
September 23, 2021 | 4:28 AM

%e0%b4%aa%e0%b4%be%e0%b4%b2%e0%b4%be-%e0%b4%ac%e0%b4%bf%e0%b4%b7%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b5%e0%b4%a8-%e0%b4%aa

 


സര്‍ക്കാര്‍ നോക്കുകുത്തിയായി മാറരുത്
കോഴിക്കോട്: പാലാ ബിഷപ്പ് നാര്‍കോട്ടിക് ജിഹാദ് പ്രസ്താവന പിന്‍വലിക്കണമെന്ന് കോഴിക്കോട്ട് ചേര്‍ന്ന മുസ്‌ലിം സംഘടനകളുടെ യോഗം ആവശ്യപ്പെട്ടു. സമൂഹത്തില്‍ ഛിദ്രതയ്ക്കും സൗഹാര്‍ദമില്ലാതാക്കാനുമാണ് ഇത്തരം പ്രസ്താവനകള്‍ വഴിവയ്ക്കുക. ഒരു മതനേതാവിന്റെ ഭാഗത്തുനിന്ന് ഇത്തരം അപക്വമായ പ്രസ്താവനകള്‍ ഒരിക്കലും ഉണ്ടാകരുതെന്നാണ് യോഗത്തിന്റെ അഭിപ്രായമെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ഇത്തരം വിഷയങ്ങള്‍ ഉണ്ടാകുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കുകുത്തിയായി മാറരുത്.
സര്‍വകക്ഷി യോഗം വിളിക്കണമെന്ന പ്രതിപക്ഷത്തിന്റേതടക്കമുള്ള നിര്‍ദേശത്തെ സ്വാഗതം ചെയ്യുന്നു. സച്ചാര്‍ ആനുകൂല്യങ്ങള്‍ മുസ്‌ലിം സമുദായത്തിന് നഷ്ടപ്പെടുന്നതില്‍ സച്ചാര്‍ സംരക്ഷണ സമിതി നല്‍കിയ നിര്‍ദേശങ്ങളെ സര്‍ക്കാര്‍ അവഗണിച്ചതില്‍ സംഘടനകള്‍ക്കുള്ള പ്രതിഷേധം അറിയിക്കുന്നതായും സാദിഖലി തങ്ങള്‍ പറഞ്ഞു.


കേരളീയ സമൂഹത്തിന്റെ നന്മയെ തകര്‍ക്കുന്ന ഒരു വിഷയമുണ്ടായിട്ടും അതിനോട് നിസംഗമായ സമീപനം സ്വീകരിച്ച സര്‍ക്കാര്‍ നടപടിയില്‍ യോഗം പ്രതിഷേധിച്ചതായി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. മുസ്‌ലിം സമുദായം ഈ വിഷയത്തോട് വളരെ മര്യാദയോടെയാണ് പ്രതികരിച്ചത്. കേരളീയ സമൂഹത്തിന് ഏറെ ദോഷമുണ്ടാക്കുന്ന പ്രസ്താവനയാണിത്. ഇതിന്റെ അപകടം മനസിലാക്കി പൊതുസമൂഹവും മാധ്യമങ്ങളും ക്രിസ്ത്രീയ സമൂഹത്തിലെ മതേതരതല്‍പരരായ ജനവിഭാഗങ്ങളും രംഗത്തുവന്നത് അഭിനന്ദനാര്‍ഹമാണെന്നും ഇ.ടി പറഞ്ഞു.


സച്ചാര്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, അഡ്വ. പി.എം.എ സലാം, എം.എല്‍.എമാരായ കെ.പി.എ മജീദ്, ഡോ.എം.കെ മുനീര്‍ (മുസ്‌ലിം ലീഗ്), ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ഡോ. എന്‍.എ.എം അബ്ദുല്‍ഖാദര്‍ (സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ), ടി.പി അബ്ദുല്ലക്കോയ മദനി, ഡോ. ഹുസൈന്‍ മടവൂര്‍, ഡോ. എ.ഐ മജീദ് സ്വലാഹി (കെ.എന്‍.എം), ഡോ.ഐ.പി അബ്ദുസ്സലാം (കെ.എന്‍.എം മര്‍കസുദ്ദഅ്‌വ), പി. മുജീബ് റഹ്മാന്‍, ശൈഖ് മുഹമ്മദ് കാരക്കുന്ന്, ശിഹാബ് പൂക്കോട്ടൂര്‍ (ജമാഅത്തെ ഇസ്‌ലാമി), സി.എ മൂസ മൗലവി, ബാവ മൗലവി (ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ), പി. അബ്ദുല്ലത്വീഫ് മദനി, ടി.കെ അശ്‌റഫ് (വിസ്ഡം മൂവ്‌മെന്റ്), സയ്യിദ് ഹാശിം ഹദ്ദാദ് തങ്ങള്‍ (ജംഇയ്യത്തുല്‍ ഉലമാ ഹിന്ദ് ), ഖാസിമുല്‍ ഖാസിമി (കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍), ഡോ. പി.എ ഫസല്‍ ഗഫൂര്‍ (എം.ഇ.എസ്), സൈനുല്‍ ആബിദീന്‍, എന്‍ജിനീയര്‍ മമ്മദ് കോയ (എം.എസ്.എസ്), ഇ.പി അശ്‌റഫ് ബാഖവി, ഹാശിം ബാഫഖി തങ്ങള്‍ (കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ), ഡോ. സൈതു മുഹമ്മദ്, പി. അബൂബക്കര്‍ (മെക്ക) എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോപ് 30 ഉച്ചകോടിയില്‍ പ്രക്ഷോഭകര്‍ ഇരച്ചുകയറി; സുരക്ഷാ സേനയുമായി ഏറ്റുമുട്ടി

International
  •  4 days ago
No Image

അരൂർ ഗർഡർ അപകടം; ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം

Kerala
  •  4 days ago
No Image

ആലപ്പുഴയിൽ ഉയരപ്പാത നിർമ്മാണ സൈറ്റിൽ വൻ അപകടം; പിക്കപ്പ് വാനിലേക്ക് ഗർഡർ വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

ഇന്ത്യൻ ജനാധിപത്യത്തെ ബിജെപി കശാപ്പുചെയ്യുന്നു; വോട്ട് മോഷണം നടത്താൻ ഒപ്പം തെരഞ്ഞെടുപ്പ് കമ്മിഷനും: രാഹുൽ ഗാന്ധി

National
  •  4 days ago
No Image

കൊച്ചിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ വിജിലൻസ് പിടിയിൽ

Kerala
  •  4 days ago
No Image

ഐഎഎസ് ഉദ്യോ​ഗസ്ഥൻ എൻ. പ്രശാന്തിന്റെ സസ്‌പെൻഷൻ കാലാവധി ആറു മാസത്തേക്ക് കൂടി നീട്ടി; ഉത്തരവിറക്കി ചീഫ് സെക്രട്ടറി

Kerala
  •  4 days ago
No Image

അർദ്ധരാത്രി ' നിലമ്പൂരിലെ ഏതോ കുഴിയിൽ യുവാവ് വീണു കിടപ്പുണ്ടെന്ന് സന്ദേശം', ലൊക്കേഷൻ അറിയില്ല; 10 അടി താഴ്ചയിൽ വീണ യുവാവിന് തുണയായത് സൈബർ സെല്ലും പൊലിസും

Kerala
  •  4 days ago
No Image

ഓപ്പറേഷൻ 'രക്ഷിത'ക്കിടയിലും രക്ഷയില്ല; കേരള എക്‌സ്‌പ്രസിൽ സ്ത്രീകളെ ഉപദ്രവിക്കാൻ ശ്രമിച്ച മദ്യപൻ പിടിയിൽ; സംഭവം ചങ്ങനാശ്ശേരിയിൽ

Kerala
  •  4 days ago
No Image

ഭർത്താവിനെ കൊന്ന് ബാഗിലാക്കി; മകളെ വിളിച്ചറിയിച്ച ശേഷം യുവതി നാടുവിട്ടു

National
  •  4 days ago
No Image

പഠനയാത്ര മുടങ്ങി; വിദ്യാർഥികൾ നൽകിയ അഡ്വാൻസ് തുക തിരികെ നൽകിയില്ല; ടൂർ ഓപ്പറേറ്റർമാർക്ക് 1.25 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

Kerala
  •  4 days ago