HOME
DETAILS

ഡി.എന്‍.എ പരിശോധന നടത്തണമെന്ന് കോടതി അനുപമയുടെ കുഞ്ഞിന്റെ ദത്ത് നടപടികള്‍ക്ക് സ്റ്റേ

  
backup
October 26 2021 | 04:10 AM

%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%8e-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8b%e0%b4%a7%e0%b4%a8-%e0%b4%a8%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a3%e0%b4%ae


തിരുവനന്തപുരം: തന്നെ അറിയിക്കാതെ കുഞ്ഞിനെ കൊണ്ടുപോയെന്ന പേരൂര്‍ക്കട സ്വദേശിനി അനുപമ എസ്. ചന്ദ്രന്റെ പരാതിയില്‍ ദത്ത് നടപടികള്‍ കുടുംബകോടതി സ്‌റ്റേചെയ്തു. കേസ് അടുത്തമാസം ഒന്നിന് വീണ്ടും പരിഗണിക്കും. അതുവരെയാണ് സ്റ്റേ.
കേസിലെ തുടര്‍നടപടികള്‍ അറിയിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട കോടതി അന്വേഷണ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാന്‍ പൊലിസിന് നിര്‍ദേശം നല്‍കി.
പരാതി പരിഗണിക്കവെ ശിശുക്ഷേമസമിതിയെ കോടതി വിമര്‍ശിച്ചു. കുഞ്ഞിനെ കൈമാറിയതാണോ ആരെങ്കിലും ഉപേക്ഷിച്ചതാണോ എന്ന കാര്യത്തില്‍ വ്യക്തതവരുത്തണമെന്ന് കോടതി ആവശ്യപ്പെട്ടു. സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാന്റെ സാക്ഷ്യപ്പെടുത്തല്‍ ഇല്ലാതെയാണ് സത്യവാങ്മൂലം നല്‍കിയത്. കുഞ്ഞിന്റെ ഡി.എന്‍.എ പരിശോധന നടത്തണം. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കണമെന്നും കോടതി പറഞ്ഞു. അന്തിമ വിധി വരുന്നതുവരെ കുഞ്ഞ് ദത്തെടുത്ത ദമ്പതികള്‍ക്കൊപ്പം കഴിയട്ടെയെന്നും കോടതി വ്യക്തമാക്കി. പരാതിയുമായി ബന്ധപ്പെട്ട കേസ് ഡയറി ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടു.
ഇപ്പോള്‍ ദത്തെടുത്ത ആന്ധ്രപ്രദേശിലെ ദമ്പതികള്‍ക്ക് കുഞ്ഞിനെ കൈമാറുന്ന വിധി പുറപ്പെടുവിക്കുന്നതിനു വേണ്ടിയാണ് ഇന്നലത്തേക്ക് കേസ് പരിഗണിക്കാന്‍ നിശ്ചയിച്ചിരുന്നത്. ഇതിനിടെ അനുപമ കേസില്‍ കക്ഷിചേരുകയും സര്‍ക്കാര്‍ തടസഹരജി നല്‍കുകയുംചെയ്തു. താനറിയാതെയാണ് കുഞ്ഞിനെ കൈമാറിയതെന്നും കുഞ്ഞിനെ തിരികെവേണമെന്നും ചൂണ്ടിക്കാട്ടിയാണ് അനുപമ കേസില്‍ കക്ഷിചേര്‍ന്നത്.
ദത്ത് നടപടികള്‍ പൂര്‍ത്തിയാവാന്‍ ജനുവരി വരെ സമയമുണ്ട്. ഇതിനിടെ കുഞ്ഞുമായി രക്തബന്ധമുളളവര്‍ അവകാശവാദമുന്നയിച്ചതിനാലും ദത്തെടുക്കല്‍ നടപടികളില്‍ വീഴ്ചയുണ്ടായതിനാലും ദത്ത് റദ്ദാക്കി കുഞ്ഞിനെ തിരികെ വേണമെന്നാണ് അനുപമയുടെ വാദം.
കുഞ്ഞിന്റെ അവകാശവുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടെന്നും ദത്ത് നല്‍കി അന്തിമവിധി പുറപ്പെടുവിക്കരുതെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകനും അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിൽ സർക്കാർ ജീവനക്കാരുടെ അവധികൾ റദ്ദാക്കി; അതീവ ജാഗ്രതാ നിർദ്ദേശം, ഏത് സാഹചര്യവും നേരിടാൻ സജ്ജമാകാൻ നിർദേശം

National
  •  8 days ago
No Image

ചരിത്രത്തിലാദ്യമായി അമേരിക്കൻ പോപ്പ്: റോബർട്ട് പ്രെവോസ്റ്റ് ലിയോ പതിനാലാമനായി അറിയപ്പെടും

International
  •  8 days ago
No Image

പാറശ്ശാലയിൽ കാർ ഡോറിൽ ബൈക്കിടിച്ച് അപകടം: 18-കാരന് ദാരുണാന്ത്യം

Kerala
  •  8 days ago
No Image

പുതിയ പോപ്പിനെ തിരഞ്ഞെടുത്തു; ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമി ആര് ആയിരിക്കും ? പേര് ഉടൻ വെളിപ്പെടുത്തും

International
  •  8 days ago
No Image

ഇന്ത്യയുടെ തിരിച്ചടി: ലാഹോറിൽ ആക്രമണം, പാകിസ്ഥാൻ നഷ്ടം സമ്മതിച്ചു

National
  •  8 days ago
No Image

കറന്റ് അഫയേഴ്സ്-08-05-2025

PSC/UPSC
  •  8 days ago
No Image

നിപ്പാ വൈറസ്: കരുതലോടെ നേരിടാം, ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

Kerala
  •  8 days ago
No Image

പാക് ഡ്രോണുകളും മിസൈലുകളും നിലം തൊടും മുന്നേ അടിച്ചിട്ട എസ്-400 എന്ന 'സുദർശന ചക്രം' 

National
  •  8 days ago
No Image

കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഹജ്ജിന് പുറപ്പെടുന്നവർ ശ്രദ്ധിക്കുക: ലഗേജ് പരിധി, കർശന നിയന്ത്രണം

Kerala
  •  8 days ago
No Image

പാകിസ്ഥാന്റെ പ്രകോപനം തുടരുന്നു; ജമ്മുവിൽ ഡ്രോൺ ആക്രമണം, ഇന്റർനെറ്റ് സേവനം നിർത്തിവച്ചു

International
  •  8 days ago