HOME
DETAILS

കൊടും ചൂട്, വൈദ്യുതി ക്ഷാമം; സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏര്‍പെടുത്തുന്നതില്‍ തീരുമാനം ഇന്ന്

  
Web Desk
May 02, 2024 | 2:10 AM

The decision on load shedding in the state today

തിരുവനന്തപുരം: സംസ്ഥാനത്ത്  ലോഡ് ഷെഡിങ് ഏര്‍പെടുത്തുന്നതില്‍ തീരുമാനം ഇന്ന്. കടുത്ത ചൂടിന് പിന്നാലെ വൈദ്യുതി ഉപഭോഗം ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്നാണ്  ലോഡ് ഷെഡിങ് ഏര്‍പെടുത്തുന്ന കാര്യം പരിഗണനയില്‍ വന്നത്. ലോഡ് ഷെഡിങ്ങിന് പകരമായി മറ്റു വഴികളെ കുറിച്ചും ആലോചിക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി രാവിലെ 11 മണിക്ക് മന്ത്രി കെ.കൃഷ്ണ്‍കുട്ടിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരും.  ലോഡ് ഷെഡിങ് ഏര്‍പ്പെടുത്താതെ പ്രതിസന്ധി പരിഹരിക്കാനാകുമോ എന്നാണ് പ്രധാന ചര്‍ച്ച. ലോഡ് ഷെഡിങ് കെ.എസ്.ഇ.ബി ആവശ്യപ്പെടുന്നുണ്ടെങ്കിലും നയപരമായ തീരുമാനം ആയതിനാല്‍ കൂടിയാലോചനകള്‍ക്ക് ശേഷമേ തീരുമാനം ഉണ്ടാവുകയുള്ളൂ.

പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത കുതിച്ചു ഉയരുന്നത് വലിയ വെല്ലുവിളിയായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വൈദ്യുതി ആവശ്യകത ഇനിയും ഉയര്‍ന്നാല്‍ വിതരണം കൂടുതല്‍ തടസ്സപ്പെടുമെന്നാണ് മുന്നറിയിപ്പ്. വേനലില്‍ പരമാവധി 5500 മെഗാവാട്ട് വരെയേ പീക്ക് ആവശ്യകത വേണ്ടി വരൂ എന്നായിരുന്നു അനുമാനം. 5800 മെഗാവാട്ട് വരെ താങ്ങാനാവുന്ന സംവിധാനമേ കെ.എസ്.ഇ.ബിക്കുള്ളൂ. അതിന് മുകളിലേക്ക് പോയാല്‍ ഗുരുതര പ്രതിസന്ധി. പീക്ക് ആവശ്യകത കാരണം അമിത ലോഡ് പ്രവഹിക്കുമ്പോള്‍ ട്രാന്‍സ്‌ഫോര്‍മറുകള്‍ ട്രിപ്പാകും. ഇതാണ് വൈദ്യുതി തടസ്സപ്പെടുന്നതിന് കാരണമാകും. 

കേന്ദ്ര പൂളില്‍ വൈദ്യുതി കിട്ടാത്ത അവസ്ഥയുമുണ്ട്. എസിയുടെ കനത്ത ഉപയോഗമാണ് കെ.എസ്.ഇ.ബിയെ വെട്ടിലാക്കുന്നത്. കഴിഞ്ഞ ദിവസം അവലോകന യോഗം ചേര്‍ന്നിരുന്നു. സോളാര്‍ സ്ഥാപിച്ചവരാണ് കൂടുതലായി എസി ഉപയോഗിക്കുന്നതെന്നാണ് നിഗമനം.

ട്രാന്‍സ്‌ഫോര്‍മറുകളും ഫീഡര്‍ ലൈനുകളും നവീകരിക്കാനുള്ള 4000 കോടി രൂപയുടെ ദ്യുതി പദ്ധതി രണ്ടുവര്‍ഷം മുമ്പ് നിര്‍ത്തിവച്ചിരിക്കുകയാണ്.ഇതാണ് ട്രാന്‍സ്‌ഫോര്‍മറുകള്‍ കേടാകാന്‍ കാരണമെന്ന് പറയുന്നു. സാമ്പത്തിക പ്രതിസന്ധി കാരണമാണ് ദ്യുതി പദ്ധതി നിര്‍ത്തി വച്ചത്. 

മഴ തുടങ്ങിയാല്‍ പ്രതിസന്ധിക്ക് അയവു വരും. ലോഡ് ഷെഡിങ് ഒഴിവാക്കി അതുവരെ കാത്തിരിക്കാനാകുമോ എന്നതാണ് ബോര്‍ഡിന് മുന്നിലെ പ്രശ്‌നം. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'രാത്രിയും പകലും കാവൽ വേണം'; എക്‌സിറ്റ് പോളുകളെ തള്ളി പ്രവർത്തകർക്ക് മമതയുടെ ജാഗ്രതാ നിർദ്ദേശം

National
  •  7 days ago
No Image

കേരളത്തിൽ യുഡിഎഫിന് നേരിയ മുൻതൂക്കം, ബിജെപി പത്തുകടക്കുമെന്ന് ടുഡെയ്‌സ് ചാണക്യ സർവേ റിപ്പോർട്ട്

Kerala
  •  7 days ago
No Image

യുഎഇയിലെ വർക്ക് പെർമിറ്റ് അപേക്ഷകൾ ഇനി എഐ പരിശോധിക്കും; പുതിയ സംവിധാനം മെയ് മുതൽ

uae
  •  7 days ago
No Image

യുഎഇയിൽ തൊഴിലാളി താമസകേന്ദ്രങ്ങൾക്ക് പുതിയ നിയമം; സൗജന്യ വൈഫൈയും മികച്ച സൗകര്യങ്ങളും നിർബന്ധം

uae
  •  7 days ago
No Image

പിഞ്ചുകുഞ്ഞിന് കവചമായി പിതാവ്; ഓടുന്ന ട്രെയിനിനടിയിൽ നിന്നും രക്ഷപ്പെട്ടത് അത്ഭുതകരമായി

International
  •  7 days ago
No Image

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ചിത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണി: അധ്യാപകൻ അറസ്റ്റിൽ

Kerala
  •  7 days ago
No Image

പ്രവാസികൾക്ക് ആശ്വാസം; യുഎഇയിലേക്കുള്ള വിമാന സർവീസുകൾ വർദ്ധിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

uae
  •  7 days ago
No Image

"ഒരു മകനെ ഞങ്ങൾക്ക് നഷ്ടമായി, ഒരാളെയെങ്കിലും തിരിച്ചു കിട്ടണേ എന്നായിരുന്നു പ്രാർഥന," പാമ്പുകടിയേറ്റ പത്തു വയസ്സുകാരൻ അനോഷ് ആശുപത്രി വിട്ടു

Kerala
  •  7 days ago
No Image

യുഎഇയിൽ ഐസിപിയുടെ ലോഗോയും പേരും ഉപയോഗിച്ച് വൻ തട്ടിപ്പ്; താമസക്കാർക്ക് ജാഗ്രതാനിർദ്ദേശവുമായി അധികൃതർ

uae
  •  7 days ago
No Image

ഇറാന്റെ ആണവ-മിസൈൽ ശേഷികൾ സംരക്ഷിക്കും; സ്വന്തം താവളം കാക്കാൻ ശേഷിയില്ലാത്തവർ ഗൾഫിന് കാവൽ നിൽക്കണ്ട; യുഎസിനെ പരിഹസിച്ച് മുജ്തബ ഖാംനഈ

International
  •  7 days ago