HOME
DETAILS

എഗ്മൂര്‍- കൊല്ലം എക്‌സ്പ്രസില്‍ നിന്നു ഗര്‍ഭിണി വീണ് മരിച്ച സംഭവത്തില്‍ ദക്ഷിണ റെയില്‍വേ അന്വേഷണം തുടങ്ങി 

  
Web Desk
May 04, 2024 | 5:41 AM

Pregnant woman dies from Egmore-Kollam Express

ചെന്നൈ: വളകാപ്പ് ചടങ്ങിനായി ചെന്നൈയില്‍ നിന്നു തെങ്കാശിയിലേക്കു പോവുകയായിരുന്നു കസ്തൂരി.  കടലൂര്‍ ജില്ലയിലെ വിരുദാചലത്തിന് സമീപം വച്ച് വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഏഴുമാസം ഗര്‍ഭിണിയായിരുന്ന യുവതി ഛര്‍ദിക്കാനായി കംപാര്‍ട്‌മെന്റിലെ വാഷ്ബേസിന് സമീപം നില്‍ക്കവേ പുറത്തേക്കു തെറിച്ചുവീഴുകയായിരുന്നു. ബന്ധുക്കള്‍ ഉടന്‍ തന്നെ അപായച്ചങ്ങല വലിച്ചെങ്കിലും ട്രെയിന്‍ നിന്നില്ല. തുടര്‍ന്ന് അടുത്ത കംപാര്‍ട്‌മെന്റില്‍ പോയി അപായച്ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു. അപ്പോഴേക്കും ട്രെയിന്‍ എട്ട് കിലോമീറ്ററോളം പിന്നിട്ടിരുന്നു. 

കസ്തൂരിക്കായി ട്രാക്കില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് കുടുംബം റെയില്‍വേ പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ തിരച്ചിലില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ പൂവനൂരില്‍ നിന്നാണ് മൃതദേഹം കിട്ടിയത്.  അപായച്ചങ്ങല പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ യുവതിയെ രക്ഷിക്കാനാകുമായിരുന്നെന്നു ബന്ധുക്കള്‍ പറയുന്നു. 9 മാസം മുന്‍പായിരുന്നു കസ്തൂരിയുടെ വിവാഹം. 

ട്രെയിന്‍ കൊല്ലത്ത് എത്തിയ ശേഷം റെയില്‍വേ അധികൃതരും ആര്‍പിഎഫ് ഉദ്യോഗസ്ഥരും കംപാര്‍ട്‌മെന്റില്‍ പരിശോധന നടത്തുകയും അപായച്ചങ്ങല കൃത്യമായി പ്രവര്‍ത്തിച്ചിരുന്നോ എന്നതും വീഴ്ച സംഭവിച്ചത് എവിടെയാണെന്നും കണ്ടെത്താന്‍ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഘടകകക്ഷികൾക്ക് സീറ്റുകൾ വാരിക്കോരി നൽകി; ബി.ജെ.പിയിൽ പൊട്ടിത്തെറി, കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾക്കെതിരേ പ്രാദേശിക നേതാക്കൾ

Kerala
  •  7 days ago
No Image

എൻ.ഇ.പി നടപ്പാക്കിയില്ലെങ്കിലും കേരളത്തിന് 99.27 കോടി അനുവദിച്ചു; സുപ്രിംകോടതിയിൽ നിലപാട് വ്യക്തമാക്കി കേന്ദ്രം

Kerala
  •  7 days ago
No Image

മുണ്ടത്തിക്കോട് സ്‌ഫോടനം:  പോസ്റ്റ്‌മോര്‍ട്ടം പുരോഗമിക്കുന്നു; മരിച്ചവരില്‍ അഞ്ച് പേരെ തിരിച്ചറിഞ്ഞു, പരുക്കേറ്റവരില്‍ രണ്ട് പേര്‍ വെന്റിലേറ്ററില്‍ 

Kerala
  •  7 days ago
No Image

തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥികൾക്കെതിരേ പ്രവർത്തനം; വടകരയിലും നാദാപുരത്തും ഒൻപത് നേതാക്കളെ ബി.ജെ.പി പുറത്താക്കി

Kerala
  •  7 days ago
No Image

കോഴിക്കോട് നസ്രീന വധക്കേസ്: ഫോണുകൾ കിണറ്റിലെറിഞ്ഞത് പ്രതിയെന്ന് സ്ഥിരീകരണം; കേസിലെ ദുരൂഹത നീക്കി സിസിടിവി ദൃശ്യങ്ങൾ

Kerala
  •  7 days ago
No Image

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: മൃതദേഹങ്ങൾക്കായി കഡാവർ നായ്ക്കളെ ഉപയോഗിച്ച് തിരച്ചിൽ ആരംഭിച്ചു; വിദഗ്ധ ഡോക്ടർമാരുടെ സംഘം തൃശ്ശൂരിലെത്തി

Kerala
  •  7 days ago
No Image

മുണ്ടത്തിക്കോട് ദുരന്തം: തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കിയേക്കും; സർക്കാർ നിലപാട് കാത്ത് ദേവസ്വങ്ങൾ

Kerala
  •  7 days ago
No Image

വാൽപ്പാറ അപകടം: മരണസംഖ്യ 10 ആയി; ചികിത്സയിലായിരുന്ന ഡ്രൈവർ നൗഷാദ് അലി മരിച്ചു; മരണം ചികിത്സാ പിഴവ് മൂലമെന്ന് കുടുംബം

Kerala
  •  7 days ago
No Image

വിധിദിനം നാളെ: തമിഴ്നാടും ബംഗാളും പോളിങ് ബൂത്തിലേക്ക്

National
  •  7 days ago
No Image

ബഹ്‌റൈന്‍ കെ.എം.സി.സി പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ഹൃദയാഘാതംമൂലം അന്തരിച്ചു

bahrain
  •  7 days ago