താമരശ്ശേരിയിൽ ഉത്സവത്തിനിടെ സംഘർഷം: കോമരത്തിന്റെ വാൾ ഉപയോഗിച്ച് ആക്രമണം; സ്ത്രീകൾ ഉൾപ്പെടെ 6 പേർക്ക് പരിക്ക്
കോഴിക്കോട്: താമരശ്ശേരി ചാലക്കരയിൽ ക്ഷേത്രോത്സവത്തിനിടെ ബന്ധുക്കൾ തമ്മിലുണ്ടായ തർക്കം രൂക്ഷമായ ആക്രമണത്തിൽ കലാശിച്ചു. കാവിലെ ഉത്സവം നടത്തുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് കാരണമായത്. അക്രമിസംഘം കോമരത്തിന്റെ വാൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പിടിച്ചുമാറ്റാൻ ശ്രമിച്ച മൂന്ന് സ്ത്രീകൾക്കും പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിന്റെ വിശദാംശങ്ങൾ
ചാലക്കര ഇരട്ടക്കുളങ്ങരയിൽ ബുധനാഴ്ച രാത്രി 7:30-ഓടെയാണ് സംഭവം നടന്നത്. കുടുംബാംഗങ്ങൾ തമ്മിൽ ഉത്സവം സംബന്ധിച്ച് തർക്കം നിലനിന്നിരുന്നു. ഇതിനിടെ ഒരു വിഭാഗം പുറത്തുനിന്നും ആളുകളെ എത്തിച്ച് ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്നാണ് പരാതി. അക്രമിസംഘം കാവിലെ കോമരത്തിന്റെ വാൾ കൈക്കലാക്കി വെട്ടുകയായിരുന്നു.
സംഘർഷത്തിൽ പരിക്കേറ്റത് കൃഷ്ണൻകുട്ടി (67), മകൻ ജിനീഷ് ലാൽ (46) ഇവർക്ക് വയറിനാണ് വെട്ടേറ്റത്.വിനോദ് (49) കൃഷ്ണൻകുട്ടിയുടെ ബന്ധുവായ ഇദ്ദേഹത്തിന് തലയ്ക്കാണ് പരിക്കേറ്റത്.സംഘർഷം തടയാൻ ശ്രമിച്ച ബിജില (38), പുഷ്പ (45), കല്യാണി (54) എന്നിവർക്കും പരിക്കേറ്റു.
പരിക്കേറ്റവർ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായും പ്രവേശിപ്പിക്കപ്പെട്ടു. സംഭവത്തിൽ താമരശ്ശേരി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുറത്തുനിന്നെത്തിയ അക്രമിസംഘത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."