
ജനങ്ങളെ മറന്നു, വികസനം വിസ്മൃതിയിലും, വര്‍ഗീയ വിഷം തുപ്പുന്ന പ്രചാരണം; കണ്ണുപൊത്തിക്കളിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടത്തിലേക്ക് പ്രവേശിക്കാനിരിക്കെ ബി.ജെ.പി ഊന്നുന്നത് വര്‍ഗീയതയിലും വിദ്വേഷനുണപ്രചാരണങ്ങളിലും. സബ്കാ സാഥ്സബ്കാ വികാസ്, നാരീശക്തി തുടങ്ങിയ മുദ്രാവാക്യങ്ങളുമായി പ്രചാരണം തുടങ്ങിയ ബി.ജെ.പിയും പ്രധാനമന്ത്രി മോദിയും ഒന്നാംഘട്ടത്തിനു ശേഷം പ്രചാരണത്തിന്റെ മുന മുസ് ലിം വിദ്വേഷം പടര്‍ത്താനും നുണപ്രചാരണത്തിനുമായി കേന്ദ്രീകരിക്കുകയാണ്. ആദ്യഘട്ടം വോട്ടെടുപ്പ് നടന്ന ബി.ജെ.പി കേന്ദ്രങ്ങളില്‍ പോളിങ് കുറഞ്ഞതും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ കൂടാതെ ഹിന്ദി ഹൃദയഭൂമിയിലും ബി.ജെ.പിക്കു തിരിച്ചടി നേരിടേണ്ടി വരുമെന്ന റിപ്പോര്‍ട്ടുകളുമാണ് വര്‍ഗീയവിദ്വേഷ പ്രചാരണങ്ങളിലേക്ക് നീങ്ങാന്‍ മോദിയെയും കൂട്ടരെയും നിര്‍ബന്ധിതരാക്കിയത്.
വര്‍ഗീയ പ്രചാരണത്തിലൂടെ മതകേന്ദ്രീകൃതമായി ചേരിതിരിവുണ്ടാക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. ബി.ജെ.പിയുടെ വിദ്വേഷ പ്രചാരണത്തെ നയിക്കുന്നത് പ്രധാനമന്ത്രി മോദി തന്നെയാണ്. ആഭ്യന്തരമന്ത്രി അമിത്ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ, ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ തുടങ്ങിയവരും വിദ്വേഷ പ്രചാരണങ്ങള്‍ അഴിച്ചുവിടുകയാണ്.ഏപ്രില്‍ 21ന് ആദ്യഘട്ട വോട്ടെടുപ്പിന് പിന്നാലെയാണ് മോദി പ്രചാരണശൈലി മാറ്റിയത്. രാജസ്ഥാന് ബന്‍സ്വാരയിലെ റാലിക്കിടെയാണ് വിദ്വേഷ പ്രചാരണത്തിനു തുടക്കമിട്ടത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ സമ്പത്ത് മുഴുവന്‍ നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികളുണ്ടാക്കുന്നവര്‍ക്കും എടുത്തുനല്‍കുമെന്നു മോദി ആരോപിച്ചു. സ്ത്രീകളുടെ സ്വര്‍ണാഭരണങ്ങളുടെ കണക്കെടുത്ത് അത് മറ്റുള്ളവര്‍ക്ക് വിതരണം ചെയ്യുമെന്ന് കോണ്‍ഗ്രസ് പ്രകടന പത്രികയിലുണ്ടെന്നാണ് ഏപ്രില്‍ 22നു ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ പറഞ്ഞത്.
തുടര്‍ന്നിങ്ങോട്ട് ഒരുദിവസംപോലും ഒഴിയാതെ വര്‍ഗീയ പരാമര്‍ശങ്ങളും വിദ്വേഷ പ്രചാരണങ്ങളും വസ്തുതാവിരുദ്ധമായ കാര്യങ്ങളുമാണ് ബി.ജെ.പി നേതാക്കള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ് ലിം വിഭാഗത്തെ പേരെടുത്ത് പറഞ്ഞുള്ള ആക്ഷേപമാണ് മോദി നടത്തിയത്. പിന്നോക്കദലിത് ആദിവാസി വിഭാഗങ്ങളുടെ സംവരണം തട്ടിയെടുത്ത് കോണ്‍ഗ്രസ് മുസ് ലിംകള്‍ക്ക് നല്‍കുകയാണെന്ന് മോദി റാലിക്കിടെ പറഞ്ഞു. ഇന്‍ഡ്യാ സഖ്യം അധികാരത്തിലെത്തിയാല്‍ സ്ത്രീകളുടെ താലിമാലയില്‍ വരെ കൈവയ്ക്കുമെന്നും പറഞ്ഞു.നാലാംഘട്ടത്തിനു ശേഷം രൂക്ഷമായ ഭാഷയിലുള്ള ആക്ഷേപമാണ് മോദി നടത്തുന്നത്. വോട്ടര്‍മാരില്‍ തെറ്റിദ്ധാരണ പരത്താനും വര്‍ഗീയ കേന്ദ്രീകരണവും ലക്ഷ്യമിട്ട് അടിസ്ഥന രഹിതമായ കാര്യങ്ങള്‍ വരെ മോദി ആവര്‍ത്തിക്കുകയാണ്. യു.പി.എ കാലത്ത് ബജറ്റിന്റെ 15 ശതമാനം മുസ് ലിംകള്‍ക്ക് നല്കാന് ശ്രമിച്ചുവെന്ന ആരോപണം വിമര്‍ശനവിധേയമായെങ്കിലും തിരുത്താന്‍ മോദി തയാറായില്ല. കോണ്‍ഗ്രസ് ജയിക്കാന്‍ പ്രാര്‍ഥിക്കുന്നതും കോണ്‍ഗ്രസ് ദുര്‍ബലമാകുമ്പോള്‍ ദുഃഖിക്കുന്നതും പാകിസ്ഥാനാണെന്ന് ഗുജറാത്തില്‍ പറഞ്ഞു. കോണ്‍ഗ്രസും പാകിസ്ഥാനും രഹസ്യബന്ധമുണ്ടെന്നും അത് പരസ്യമായെന്നും മോദി ആരോപിച്ചു.
തെരഞ്ഞെടുപ്പു വരെ അസാധുവാക്കാന്‍പോന്ന ഗുരുതരമായ പെരുമാറ്റച്ചട്ട ലംഘനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പലപ്പോഴും നടത്തിയിട്ടുള്ളത്. മതം പറഞ്ഞ് വോട്ടു ചോദിക്കുന്നതും മതപരമായി ആക്ഷേപം നടത്തുന്നതും ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും ജനപ്രാതിനിധ്യ നിയമപ്രകാരവും കുറ്റകരമാണ്. വ്യാജമായ പ്രസ്താവനകള്‍ നടത്തുന്നതും സമാനമായ രീതിയില്‍ വിവിധ നിയമങ്ങള്‍ പ്രകാരം കുറ്റകരമായ നടപടികളാണ്. ഇത്രയേറെ ഗുരുതരമായ ആരോപണങ്ങള്‍ പരസ്യമായി ഉന്നയിച്ചിട്ടും നടപടി സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് തയാറാകാത്തതും വിദ്വേഷ പ്രചാരകര്‍ക്ക് പ്രോത്സാഹനമായി. വോട്ട് ജിഹാദ്മുസ് ലിം വിദ്വേഷ പ്രചാരണത്തിന് ആക്കംകൂട്ടുന്നതിനായി സംഘ്പരിവാര്‍ ബുദ്ധികേന്ദ്രങ്ങള്‍ സൃഷ്ടിച്ചെടുത്തതാണ് ലൗ ജിഹാദ് പോലുള്ള നുണപ്രചാരണങ്ങള്‍.
ലൗ ജിഹാദ് മാത്രമല്ല, ലാന്‍ഡ് ജിഹാദ്, കൊറോണ ജിഹാദ്, മസാര്‍ (ദേവാലയം) ജിഹാദ് തുടങ്ങി ഒരു വിഭാഗത്തെ പൂര്‍ണമായും അരികുമാറ്റാനും പ്രതിക്കൂട്ടിലാക്കാനുമാണ് കഴിഞ്ഞ പത്തു വര്‍ഷത്തിത്തിനിടയ്ക്ക് ബി.ജെ.പി ശ്രമിച്ചത്. തെരഞ്ഞെടുപ്പ് ഘട്ടങ്ങളുടെ പാതി കഴിഞ്ഞതോടെ വോട്ട് ജിഹാദ് എന്ന പുതിയ ആരോപണവുമായി മോദിതന്നെ രംഗത്തുവന്നു. പദവിക്കുപോലും യോജിക്കാത്ത നുണപ്രചാരണം നടത്തിയാലും വര്‍ഗീയ ചേരിതിരിവുണ്ടാക്കി നേട്ടം കൊയ്യാമോ എന്നാണ് മോദിയും കൂട്ടരും നോക്കുന്നത്.കമ്മിഷനെതിരേ കടുത്ത വിമര്‍ശനംപ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി നേതാക്കളും നടത്തുന്ന വര്‍ഗീയവിദ്വേഷകുപ്രചാരണങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ വിമുഖത കാട്ടുന്ന തെരഞ്ഞെടുപ്പ് കമ്മിഷനെതിരേ സമൂഹമാധ്യമങ്ങളിലടക്കം കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.
ഏറ്റവും സ്വതന്ത്രവും നിഷ്പക്ഷവുമായി പ്രവര്‍ത്തിക്കേണ്ട ഭരണഘടനാ സ്ഥാപനം എന്തുകൊണ്ടാണ് കേന്ദ്ര സര്‍ക്കാരിന് വഴിപ്പെടുന്നത് എന്നാണ് വിമര്‍ശനമുയരുന്നത്.മോദിയും അമിത് ഷായും ഉള്‍പ്പെടെയുള്ള ഭരണകക്ഷി നേതാക്കള്‍ നിരന്തരം മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുമ്പോഴും നടപടി സ്വീകരിക്കാന്‍ മടുക്കുന്നത് എന്തുകൊണ്ടെന്ന ചോദ്യവും ഉയരുന്നു. 'നട്ടെല്ലൊന്ന് വയ്ക്കൂ, അതല്ലെങ്കില്‍ രാജിവച്ചൊഴിയൂ' എന്ന ക്യാംപയിന് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമായിരിക്കുകയാണ്. സുതാര്യമായും പക്ഷപാതിത്വമില്ലാതെയും പ്രവര്‍ത്തിക്കേണ്ട കമ്മിഷന്റെ പല നടപടികളും ആക്ഷേപത്തിനിടയാക്കി. ഇത്രയേറെ പരാതികള്‍ കേള്‍ക്കേണ്ട സാഹചര്യം സമീപകാലത്തെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ചരിത്രത്തില്‍ ആദ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്കായി 'പോപ്പ്മൊബൈല്‍'; മാര്‍പാപ്പയുടെ ഔദ്യോഗിക വാഹനം മൊബൈല്‍ ഹെല്‍ത്ത് ക്ലിനിക്കാവുന്നു, നടപ്പിലാവുന്നത് പാപ്പയുടെ അന്ത്യാഭിലാഷം
International
• 11 days ago
ദുബൈയിലെ വിവിധ റോഡ് പദ്ധതികളുടെ പുരോഗതി വിലയിരുത്തി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ്
uae
• 11 days ago
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും പുക
Kerala
• 11 days ago
വഖഫ് ഹരജികള്‍ പുതിയ ബെഞ്ചില്‍; പരിഗണിക്കുന്നത് 15ലേക്ക് മാറ്റി, കേസില്‍ ഇടക്കാല ഉത്തരവ് തുടരും
National
• 11 days ago
കൊടും ചൂട്: വിവിധ ജില്ലകളിൽ 36 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 11 days ago
അബ്ദുറഹീമിന്റെ മോചനം അകലെ; ഇന്ന് വീണ്ടും കേസ് മാറ്റിവെച്ചു
Saudi-arabia
• 11 days ago
കുഞ്ഞുമോളെ അവസാനമായി കണ്ടില്ല, കുഞ്ഞിക്കവിളില്‍ മുത്തിയില്ല; പേവിഷബാധയേറ്റ് മരിച്ച നിയ ഫൈസലിനെ ഖബറടക്കി, ഉമ്മ ക്വാറന്റൈനില്‍
Kerala
• 12 days ago
മയക്കുമരുന്ന് കേസില്‍ ഇന്ത്യന്‍ ബിസിനസുകാരനെ കുടുക്കി; മൂന്ന് ഇമാറാത്തികളെ റാസല്‍ഖൈമയില്‍ ജയിലിലടച്ചു
uae
• 12 days ago
ഇനി കയറ്റമോ?; സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന, വരുംദിവസങ്ങളില്‍ എങ്ങനെയെന്നും അറിയാം
Business
• 12 days ago
പശുക്കള്‍ക്കായി പ്രത്യേക മത്സരങ്ങള്‍; സര്‍ക്കാര്‍ ഓഫീസിന് ചാണകത്തില്‍ നിന്നുള്ള പെയിന്റ് അടിക്കല്‍; ക്ഷീര വികസനത്തിന് 'യുപി മോഡല്‍'
National
• 12 days ago
കുവൈത്തിൽ പൊടിക്കാറ്റ്: വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, തുറമുഖങ്ങൾ താൽക്കാലികമായി അടച്ചു
latest
• 12 days ago
ഭീകരരുടെ ഒളിത്താവളം തകര്‍ത്തു; ബോംബുകള്‍ കണ്ടെടുത്തു
National
• 12 days ago
ജിസിസി രാജ്യങ്ങളിലെ പ്രവാസികള്‍ക്കുള്ള ഇ-വിസ നിയമങ്ങള്‍ ലഘൂകരിക്കാന്‍ കുവൈത്ത്
latest
• 12 days ago
നീറ്റ് പരീക്ഷയിലെ വ്യാജ ഹാള്‍ടിക്കറ്റ് കേസ്; പ്രതി അക്ഷയ സെന്റര്‍ ജീവനക്കാരിയെന്ന് പൊലിസ്
Kerala
• 12 days ago
'എന്റെ കുഞ്ഞിനെ കടിച്ചു കീറിയത് മാലിന്യം കഴിക്കാനെത്തിയ നായ, അതവിടെ കൊണ്ടിടരുതെന്ന് പറഞ്ഞിട്ട് ആരും ചെവികൊടുത്തില്ല' തീരാനോവില്‍ നിയയുടെ മാതാപിതാക്കള്‍
Kerala
• 12 days ago
കുവൈത്തില്‍ മരിച്ച നഴ്സ് ദമ്പതികളുടെ മൃതദേഹം ഇന്നു നാട്ടിലെത്തിക്കും
Kerala
• 12 days ago
ഇത് സഊദി അറേബ്യയിലെ അല്‍ ബഹ; ആരും കൊതിച്ചുപോകുന്ന ടൂറിസ്റ്റ് കേന്ദ്രം; മഴയും തണുപ്പും നിറഞ്ഞ പ്രദേശത്തെ ചിത്രങ്ങള്‍ കാണാം | Al-Bahah
latest
• 12 days ago
സംസ്ഥാനതല ഹജ്ജ് ക്യാംപ് ഉദ്ഘാടനവും കണ്ണൂര്‍ ഹജ്ജ് ഹൗസിന്റെ ശിലാസ്ഥാപനവും മെയ് ഒമ്പതിന് കണ്ണൂരിൽ
Kerala
• 12 days ago
ആശുപത്രിയിൽനിന്ന് മൃതദേഹം മാറിക്കൊണ്ടുപോയി; തിരിച്ചറിഞ്ഞത് അന്ത്യകര്‍മങ്ങള്‍ക്കിടെ, തിരിച്ചെത്തിച്ച് യഥാര്‍ഥ മൃതദേഹവുമായി മടങ്ങി ബന്ധുക്കള്‍
Kerala
• 12 days ago
വഖ്ഫ് കേസ് ഇന്ന് പരിഗണിക്കും; കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം തെറ്റിദ്ധരിപ്പിക്കുന്നതെന്ന് സമസ്ത സുപ്രിംകോടതിയില്‍ | Waqf Act Case
latest
• 12 days ago
ഹൂതി ആക്രമണത്തിന്റെ നടുക്കം മാറാതെ ഇസ്റാഈല്‍; ശക്തമായി തിരിച്ചടിക്കുമെന്ന് നെതന്യാഹു, ഇറാനും മുന്നറിയിപ്പ്; അക്രമിച്ചാല്‍ വെറുതെയിരിക്കില്ലെന്ന് ഇറാനും
International
• 12 days ago
'സിഖ് കലാപം ഉള്‍പ്പെടെ കോണ്‍ഗ്രസ് ചെയ്ത തെറ്റുകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു, തെറ്റുകളില്‍ ഭൂരിഭാഗവും സംഭവിച്ചത് താന്‍ ഇവിടെ ഇല്ലാതിരുന്ന കാലത്ത്': രാഹുല്‍ ഗാന്ധി
National
• 12 days ago
ആയുധമില്ല, ഉള്ളതെല്ലാം ഉക്രൈന് വിറ്റു; യുദ്ധമുണ്ടായാല്‍ ഇന്ത്യക്കൊപ്പം നാല് ദിവസത്തില്‍ കൂടുതല്‍ പാകിസ്ഥാന് പിടിച്ചു നില്‍ക്കാനാവില്ല!- റിപ്പോര്‍ട്ട്
National
• 12 days ago