HOME
DETAILS

ഫലസ്തീന് സ്വതന്ത്ര രാഷ്ട്ര പദവി; ഗുരുതര പ്രത്യാഘാതമുണ്ടാകും; നോര്‍വേ, സ്‌പെയിന്‍, അയര്‍ലാന്റ് രാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഇസ്രാഈല്‍

  
Web Desk
May 22, 2024 | 3:02 PM

israel responds to norway spain ireland amid palastine

ടെല്‍അവീവ്: ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച നോര്‍വെ, അയര്‍ലാന്റ്, സ്‌പെയിന്‍ എന്നീ രാജ്യങ്ങള്‍ക്ക് ഇസ്രാഈല്‍ വിദേശകാര്യ മന്ത്രിയുടെ മുന്നറിയിപ്പ്. ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള ഉദ്ദേശം സ്‌പെയിന്‍ പിന്തുടരുകയാണെങ്കില്‍ കൂടുതല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് അതിനെതിരെ സമാന നടപടി സ്വീകരിക്കുമെന്നും ഇസ്രാഈല്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. 

'അയര്‍ലാന്റിനും, നോര്‍വേക്കും താന്‍ വ്യക്തമായ സന്ദേശം നല്‍കുകയാണ്. രാജ്യത്തിന്റെ പരമാധികാരത്തെയും സുരക്ഷയെയും അപകടത്തിലാക്കുന്നവരുടെ മുമ്പില്‍ ഇസ്രാഈല്‍ നിശബ്ദത പാലിക്കില്ല. ഐറിഷ്- നോര്‍വീജിയന്‍ വിഡ്ഡിത്തം തങ്ങളെ പിന്തിരിപ്പിക്കില്ല. രാജ്യത്തെ പൗരന്‍മാര്‍ക്ക് സുരക്ഷ പുനസ്ഥാപിക്കുക, ഹമാസിനെ തകര്‍ക്കുക, ബന്ദികളെ നാട്ടിലെത്തിക്കുക എന്നീ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ തങ്ങള്‍ ദൃഢനിശ്ചയം ചെയ്തിരിക്കുകയാണ്. 

ഹോളോകോസ്റ്റിന് ശേഷം ഏറ്റവും വലിയ യഹൂദ കൂട്ടക്കൊലയാണ് ഹമാസ് ഭീകരസംഘടന നടത്തിയത്. ലോകം കണ്ട നികൃഷ്ടമായ ലൈംഗിക കുറ്റകൃത്യങ്ങളും അവര്‍ നടത്തി. എന്നിട്ടും ഈ രാജ്യങ്ങള്‍ ഫലസ്തീന് അംഗീകാരം നല്‍കിയത് അംഗീകരിക്കാനാവില്ല,' ഇസ്രാഈല്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. 

മിഡില്‍ ഈസ്റ്റില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഏകപരിഹാരം സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രമാണെന്ന് നോര്‍വെ, അയര്‍ലന്റ്, സ്‌പെയിന്‍ രാജ്യങ്ങള്‍ പ്രസ്താവനയിറക്കിയിരുന്നു. ഇസ്രാഈല്‍ ഉയര്‍ത്തിയ കടുത്ത പ്രതിഷേധങ്ങളും മുന്നറിയിപ്പുകളും അവഗണിച്ചാണ് മൂന്ന് രാജ്യങ്ങളും ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചത്. മെയ് 28ന് ഈ രാജ്യങ്ങള്‍ തങ്ങളുടെ തീരുമാനം ഔപചാരികമായി പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചത്. നോര്‍വെയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് അയര്‍ലാന്റ് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് തന്റെ രാജ്യവും ഫലസ്തീന് സ്വതന്ത്ര രാജ്യമായി അംഗീകരിക്കുന്നുവെന്ന് പ്രഖ്യാപിച്ചത്.പിന്നാലെ മൂന്ന് രാജ്യങ്ങളിലെയും അംബാസിഡര്‍മാരെ ഇസ്രാഈല്‍ തിരിച്ച് വിളിച്ചിരുന്നു. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കനത്ത മഴക്കെടുതി: ഗുജറാത്ത് സർക്കാരിൻ്റെ ധനസഹായത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കർഷകർ

National
  •  16 days ago
No Image

കേരള സർവകലാശാലയിലെ ജാതി അധിക്ഷേപം; വിദ്യാർഥിയുടെ പരാതിയിൽ അടിയന്തര അന്വേഷണത്തിന് നിർദേശം നൽകി മന്ത്രി ആർ. ബിന്ദു

Kerala
  •  16 days ago
No Image

ശൂന്യവേതന അവധി; സർവീസിൽ തിരികെ പ്രവേശിക്കാത്ത ജീവനക്കാർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ധനവകുപ്പ്

Kerala
  •  16 days ago
No Image

പോപ്പുലർ ഫ്രണ്ടിന്റെ മഞ്ചേരിയിലെ ഗ്രീൻ വാലി അക്കാദമിയടക്കം 67 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇ.ഡി

Kerala
  •  16 days ago
No Image

നിയന്ത്രണം വിട്ട കാർ മതിൽ തകർത്ത് 20 അടി താഴ്ചയിലേക്ക് മറിഞ്ഞു: ഡ്രൈവർക്ക് ഗുരുതര പരുക്ക്

Kerala
  •  16 days ago
No Image

സൗത്ത് ആഫ്രിക്കൻ പരമ്പരക്ക് മുമ്പേ ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്

Cricket
  •  16 days ago
No Image

വന്ദേഭാരതിൽ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവം; വിമർശനത്തിന് പിന്നാലെ പിൻവലിച്ച പോസ്റ്റ് ഇംഗ്ലീഷ് പരിഭാഷയോടെ വീണ്ടും പങ്കുവെച്ച് ദക്ഷിണ റെയിൽവേ

Kerala
  •  16 days ago
No Image

ബെം​ഗളൂരുവിൽ ബൈക്ക് ടാക്‌സി യാത്രയ്ക്കിടെ ലൈംഗികാതിക്രമ ശ്രമം: യുവതിയുടെ പരാതിയിൽ ഡ്രൈവർക്കെതിരെ കേസ്

National
  •  16 days ago
No Image

ഞാൻ റൊണാൾഡൊക്കൊപ്പം കളിച്ചിട്ടുണ്ടെങ്കിലും ചരിത്രത്തിലെ ഏറ്റവും മികച്ച താരം മറ്റൊരാളാണ്: ലിവർപൂൾ താരം

Football
  •  16 days ago
No Image

'ദുബൈ മെട്രോയിലെ ഒരു സാധാരണ ദിവസം'; പുരോഗതിയുടെ കാഴ്ച പങ്കുവെച്ച് ഷെയ്ഖ് മുഹമ്മദ്

uae
  •  16 days ago