HOME
DETAILS

ഫലസ്തീന് സ്വതന്ത്ര രാഷ്ട്ര പദവി; ഗുരുതര പ്രത്യാഘാതമുണ്ടാകും; നോര്‍വേ, സ്‌പെയിന്‍, അയര്‍ലാന്റ് രാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഇസ്രാഈല്‍

  
Web Desk
May 22 2024 | 15:05 PM

israel responds to norway spain ireland amid palastine

ടെല്‍അവീവ്: ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച നോര്‍വെ, അയര്‍ലാന്റ്, സ്‌പെയിന്‍ എന്നീ രാജ്യങ്ങള്‍ക്ക് ഇസ്രാഈല്‍ വിദേശകാര്യ മന്ത്രിയുടെ മുന്നറിയിപ്പ്. ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള ഉദ്ദേശം സ്‌പെയിന്‍ പിന്തുടരുകയാണെങ്കില്‍ കൂടുതല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് അതിനെതിരെ സമാന നടപടി സ്വീകരിക്കുമെന്നും ഇസ്രാഈല്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. 

'അയര്‍ലാന്റിനും, നോര്‍വേക്കും താന്‍ വ്യക്തമായ സന്ദേശം നല്‍കുകയാണ്. രാജ്യത്തിന്റെ പരമാധികാരത്തെയും സുരക്ഷയെയും അപകടത്തിലാക്കുന്നവരുടെ മുമ്പില്‍ ഇസ്രാഈല്‍ നിശബ്ദത പാലിക്കില്ല. ഐറിഷ്- നോര്‍വീജിയന്‍ വിഡ്ഡിത്തം തങ്ങളെ പിന്തിരിപ്പിക്കില്ല. രാജ്യത്തെ പൗരന്‍മാര്‍ക്ക് സുരക്ഷ പുനസ്ഥാപിക്കുക, ഹമാസിനെ തകര്‍ക്കുക, ബന്ദികളെ നാട്ടിലെത്തിക്കുക എന്നീ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ തങ്ങള്‍ ദൃഢനിശ്ചയം ചെയ്തിരിക്കുകയാണ്. 

ഹോളോകോസ്റ്റിന് ശേഷം ഏറ്റവും വലിയ യഹൂദ കൂട്ടക്കൊലയാണ് ഹമാസ് ഭീകരസംഘടന നടത്തിയത്. ലോകം കണ്ട നികൃഷ്ടമായ ലൈംഗിക കുറ്റകൃത്യങ്ങളും അവര്‍ നടത്തി. എന്നിട്ടും ഈ രാജ്യങ്ങള്‍ ഫലസ്തീന് അംഗീകാരം നല്‍കിയത് അംഗീകരിക്കാനാവില്ല,' ഇസ്രാഈല്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. 

മിഡില്‍ ഈസ്റ്റില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഏകപരിഹാരം സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രമാണെന്ന് നോര്‍വെ, അയര്‍ലന്റ്, സ്‌പെയിന്‍ രാജ്യങ്ങള്‍ പ്രസ്താവനയിറക്കിയിരുന്നു. ഇസ്രാഈല്‍ ഉയര്‍ത്തിയ കടുത്ത പ്രതിഷേധങ്ങളും മുന്നറിയിപ്പുകളും അവഗണിച്ചാണ് മൂന്ന് രാജ്യങ്ങളും ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചത്. മെയ് 28ന് ഈ രാജ്യങ്ങള്‍ തങ്ങളുടെ തീരുമാനം ഔപചാരികമായി പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചത്. നോര്‍വെയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് അയര്‍ലാന്റ് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് തന്റെ രാജ്യവും ഫലസ്തീന് സ്വതന്ത്ര രാജ്യമായി അംഗീകരിക്കുന്നുവെന്ന് പ്രഖ്യാപിച്ചത്.പിന്നാലെ മൂന്ന് രാജ്യങ്ങളിലെയും അംബാസിഡര്‍മാരെ ഇസ്രാഈല്‍ തിരിച്ച് വിളിച്ചിരുന്നു. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




ADVERTISEMENT
No Image

ഇനി എമിഗ്രേഷന്‍ കൗണ്ടറുകളില്‍ ക്യൂ നിന്ന് മടുക്കേണ്ട; ദുബൈ വിമാനത്താവളത്തില്‍ 'ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സിസ്റ്റം' വരുന്നു

uae
  •  10 days ago
No Image

പ്രധാനമന്ത്രി വയനാട്ടില്‍ വന്നത് ഫോട്ടോഷൂട്ടിനാണോ?- വിമര്‍ശനവുമായി ടി സിദ്ദിഖ്

Kerala
  •  10 days ago
No Image

വയനാടിന് കേന്ദ്രം അടിയന്തരമായി സഹായം നല്‍കണമെന്ന് നിയമസഭ; പ്രമേയം ഏകകണ്ഠമായി പാസ്സാക്കി

Kerala
  •  10 days ago
No Image

'ഞങ്ങള്‍ക്ക് മുന്നില്‍ ചുവന്ന രേഖകള്‍ ഒന്നുമില്ല' ഇതുവരെ സംയമനം പാലിച്ചത് യുദ്ധം ഒഴിവാക്കാന്‍, ഇനി അതില്ലെന്നും ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്

International
  •  10 days ago
No Image

കോഴിക്കോട് അത്തോളിയില്‍ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അന്‍പതോളം പേര്‍ക്ക് പരുക്ക്; രണ്ട് പേരുടെ നില ഗുരുതരം

Kerala
  •  10 days ago
No Image

യു.എസിനെ പരിഭ്രാന്തിയിലാക്കി സൈനികത്താവളത്തിന് മുകളില്‍ അജ്ഞാത ഡ്രോണുകള്‍;  ഉറവിടം കണ്ടെത്താനാവാതെ പെന്റഗണ്‍

International
  •  10 days ago
No Image

ആംബുലന്‍സ് ദുരുപയോഗം ചെയ്‌തെന്ന് പരാതി: സുരേഷ് ഗോപിക്കെതിരേ അന്വേഷണം 

Kerala
  •  10 days ago
No Image

നാല് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

Kerala
  •  10 days ago
No Image

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദ്ദേശം മതസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നാക്രമണം: കെസുധാകരന്‍

Kerala
  •  10 days ago
No Image

ചോറ്റാനിക്കരയില്‍ അധ്യാപക ദമ്പതികളും 2 മക്കളും മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

Kerala
  •  10 days ago