പ്രജ്വല്‍ രേവണ്ണയുടെ സഹോദരന്‍ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന് ജെ.ഡി.എസ് പ്രവർത്തകന്‍റെ പരാതി; കേസ്
ബെംഗളൂരു: ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ ബിജെപി സ്ഥാനാര്‍ഥി പ്രജ്വല്‍ രേവണ്ണയുടെ സഹോദരനായ സൂരജ് രേവണ്ണയ്‌ക്കെതിരെ പ്രകൃതി വിരുദ്ധ പീഡനത്തിന് കേസ്. ജെ.ഡി.എസ് പ്രവര്‍ത്തകന്റെ പരാതിയിലാണ് സൂരജിനെതിരെ കര്‍ണാടക പൊലിസ് കേസെടുത്തത്. ജോലി തേടി ഫാം ഹൗസിലെത്തിയപ്പോള്‍ പീഡനത്തിനിരയാക്കിയെന്നാണ് പരാതി.
ജൂണ്‍ 16ന് ഹാസന്‍ ജില്ലയിലെ ഗന്നിക്കടയിലുള്ള ഫാം ഹൗസില്‍ വെച്ച് സൂരജ് രേവണ്ണ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതിക്കാരന്‍ പറഞ്ഞു. ഇതിന് പിന്നാലെ പണവും ജോലിയും വാഗ്ദാനം ചെയ്ത് രേവണ്ണയുടെ ആളുകള്‍ തന്നെ സമീപിച്ചെന്നും ഹോളനരസിപുര ടൗണ്‍ സ്‌റ്റേഷനില്‍ പരാതി നല്‍കാന്‍ ചെന്നെങ്കിലും അവര്‍ നിരസിക്കുകയായിരുന്നെന്നും പരാതിക്കാരന്‍ ആരോപിച്ചു. തുടര്‍ന്ന് ബെംഗളൂരുവിലെ ഡിജി ഓഫീസിലെത്തിയാണ് പരാതി നല്‍കിയത്.
ബലാത്സംഗക്കേസില്‍ പ്രതിയായ പ്രജ്വല്‍ രേവണ്ണയെ ബെംഗളൂരുവിലെ പ്രത്യേക കോടതി ജുഡീഷ്യല്‍ കസ്റ്റഡയില്‍ റിമാന്‍ഡ് ചെയ്തതിന് പിന്നാലെയാണ് സഹോദരന്‍ സൂരജിനെതിരെയും ലൈംഗികാരോപണം ഉയര്‍ന്നിരിക്കുന്നത്. അതേസമയം തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആരോപിച്ച് ജെഡിഎസ് പ്രവര്‍ത്തകനെതിരെ കേസ് കൊടുത്തിരിക്കുകയാണ് സൂരജ് രേവണ്ണ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."