HOME
DETAILS

രണ്ട് ദിവസത്തിനിടെ കടുവ കൊന്നത് നാല് പശുക്കളെ; ജഡവുമായി റോഡ് ഉപരോധിച്ച് നാട്ടുകാര്‍

  
June 23, 2024 | 5:47 AM

tiger-scare-in-kenichira-four-cows-killed-in-three-days

വയനാട്: കേണിച്ചിറയില്‍ കടുവയുടെ ആക്രമണം തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കടുവ നാല് പശുക്കളെയാണ് കൊന്നത്. മാളിയേക്കല്‍ ബെന്നിയുടെ തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന രണ്ട് പശുക്കളെയാണ് ഞായറാഴ്ച്ച പുലര്‍ച്ചെ കടുവ ആക്രമിച്ചത്. ശബ്ദം കേട്ടെത്തിയ ബെന്നി ടോര്‍ച്ചടിച്ച് നോക്കിയപ്പോള്‍ കടുവയെ കണ്ടിരുന്നു. കടുവയുടെ ആക്രമണത്തെ തുടര്‍ന്ന് ചത്ത പശുക്കളുടെ ജഡവുമായി  നാട്ടുകാര്‍ നടുറോഡില്‍ കുത്തിയിരിപ്പ് സമരം നടത്തി. കടുവയെ കൂടു സ്ഥാപിച്ച് പിടിക്കുക എന്ന വനം വകുപ്പിന്റെ നടപടിയില്‍ ഫലം കാണാത്തതിനാല്‍ മയക്കുവെടി വെച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സുല്‍ത്താന്‍ ബത്തേരി-പനമരം റോഡ് ആണ് നാട്ടുകാര്‍ ഉപരോധിക്കുന്നത്. 

അതേസമയം, കേണിച്ചിറയില്‍ ഇറങ്ങിയ കടുവയെ കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞതായി വനം വകുപ്പ് അറിയിച്ചിരുന്നു. പത്തു വയസ്സുള്ള 'തോല്‍പ്പെട്ടി 17' എന്ന ആണ്‍ കടുവയാണ് കേണിച്ചിറയില്‍ ഇറങ്ങിയിരിക്കുന്നത്. എടക്കാട് മാന്തടത്തില്‍ വ്യാഴാഴ്ച പശുവിനെ കൊന്ന കടുവയെ പിടിക്കുന്നതിന് കൂടും നിരീക്ഷണത്തിനു കാമറകളും സ്ഥാപിച്ചെങ്കിലും ഇന്നലെയും കടുവ കൂട്ടിലായില്ല. പിന്നാലെ കടുവയെ കുടുക്കാന്‍ മറ്റൊരു കൂടുകൂടി വനംവകുപ്പ് പ്രദേശത്ത് സ്ഥാപിച്ചു. 

സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റെയ്ഞ്ച് പരിധിയിലാണ് എടക്കാട് മാന്തടം. മാന്തടത്തില്‍ കടുവ ആക്രമണത്തില്‍ പശു ചത്ത സ്വകാര്യ സ്ഥലത്തിന് സമീപമാണ് ആദ്യകൂട് സ്ഥാപിച്ചത്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവിനെത്തുടര്‍ന്നാണ് കൂട് എത്തിച്ചത്. ഇതിനു മുമ്പ് കാമറകള്‍ സ്ഥാപിച്ചിരുന്നു. തേക്കെപുന്നാപ്പള്ളില്‍ വര്‍ഗീസിന്റെ മൂന്നു വയസുള്ള കറവപ്പശുവിനെയാണ് കടുവ കൊന്നത്. സ്വകാര്യഭൂമിയില്‍ കെട്ടിയിരുന്ന പശുവിനെ അഴിക്കാന്‍ വൈകിട്ട് അഞ്ചോടെ എത്തിയ വര്‍ഗീസ് കണ്ടത് പശുവിന്റെ ജഡം വലിച്ചിഴയ്ക്കുന്ന കടുവയെയാണ്. സമീപത്ത് കെട്ടിയിരുന്ന മറ്റൊരു പശുവുമായി വീട്ടിലേക്ക് മടങ്ങിയ വര്‍ഗീസ് അറിച്ചത് അനുസരിച്ച് പ്രദേശവാസികള്‍ സംഘടിച്ചെത്തിയപ്പോഴേക്കും കടുവ വനത്തില്‍ മറഞ്ഞിരുന്നു. രാത്രി കാടിറങ്ങിയ കടുവ പശുവിന്റെ ജഡത്തിന്റെ കുറച്ചുഭാഗം ഭക്ഷിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനം ഉദ്യോഗസ്ഥര്‍ പശുവിന്റെ ജഡം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മറവുചെയ്യാന്‍ ശ്രമിച്ചെങ്കിലും പ്രദേശവാസികള്‍ അനുവദിച്ചില്ല. കടുവയെ കൂടുവച്ച് പിടിക്കുന്നതില്‍ തീരുമാനമായതിന് ശേഷം ജഡം മറവുചെയ്താല്‍ മതിയെന്ന നിലപാടിലായിരുന്നു നാട്ടുകാര്‍. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരും തദ്ദേശവാസികളില്‍ ചിലരുമായി വാക്കേറ്റമുണ്ടായി. പശുവിന്റെ ജഡം കിടന്നതിന് കുറച്ചകലെ വെള്ളിയാഴ്ച വൈകിട്ട് നാലോടെ കടുവ വീണ്ടുമെത്തി. വനസേനാംഗങ്ങളടക്കം കടുവയെ നേരില്‍ കണ്ടു. ഈ വിവരം വനം ഉദ്യോഗസ്ഥര്‍ മേലധികാരികളെ അറിയിച്ചതിനെ തുടര്‍ന്നാണ് കൂട് സ്ഥാപിക്കുന്നതിന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടത്. 

കടുവയെ ആകര്‍ഷിക്കുന്നതിന് പശുവിന്റെ ശരീരഭാഗം കൂട്ടില്‍ വച്ചിട്ടുണ്ട്. ഇന്നലെയും കടുവ പ്രദേശത്തെത്തി. ഇതോടെയാണ് വനംവകുപ്പ് രണ്ടാമത്തെ കൂടും സ്ഥാപിച്ചത്. ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ.പി അബ്ദുള്‍ ഗഫൂര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസറുമാരായ പി.വി സുന്ദരേശന്‍, കെ.യു മണികണ്ഠന്‍, കെ. മുകുന്ദന്‍, എം.എസ് സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് കൂട് സ്ഥാപിച്ച് കടുവയെ നിരീക്ഷിക്കുന്നത്.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; സൂഷ്മ പരിശോധന അവസാനിച്ചു, സംസ്ഥാനത്ത് 98,451 സ്ഥാനാർത്ഥികൾ

Kerala
  •  3 hours ago
No Image

ജാമ്യ ഹര്ജികൾ അടക്കം കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കും: ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

National
  •  4 hours ago
No Image

സഞ്ജു നയിക്കും, ടീമിൽ വിഘ്‌നേഷ് പുത്തൂരും; മുഷ്താഖ് അലി ട്രോഫിക്കൊരുങ്ങി കേരളം

Cricket
  •  5 hours ago
No Image

പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണ് മലയാളി സൈനികന് വീരമൃത്യു

Kerala
  •  5 hours ago
No Image

സന്തോഷം അതിരുകടന്നു: ഡ്യൂട്ടി റൂമിൽ പ്രതിശ്രുത വധുവിനൊപ്പം നൃത്തം; ഡോക്ടർക്കെതിരെ നടപടി

National
  •  5 hours ago
No Image

ചെന്നൈയിൽ എനിക്ക് ധാരാളം സുഹൃത്തുക്കളുണ്ട്, എന്നാൽ ഏറെ സ്പെഷ്യൽ ആ താരം: സഞ്ജു

Cricket
  •  5 hours ago
No Image

വെറും ആറ് സെക്കൻഡ് മാത്രം; സിനിമയിലെ സ്റ്റണ്ട് സീനുകൾ തോറ്റ് പോകും ഈ സിസിടിവി ദൃശ്യങ്ങൾക്ക് മുന്നിൽ; കാണാം സമൂഹമാധ്യമങ്ങളിൽ തരം​ഗമായ ഒരു അപകടരം​ഗം

National
  •  6 hours ago
No Image

ദുബൈ റൺ 2025: റോഡ് അടയ്ക്കുന്ന സമയം മുതൽ ബിബ് ശേഖരണം വരെ; നിങ്ങൾ അറിയേണ്ട പ്രധാന വിവരങ്ങൾ‌

uae
  •  6 hours ago
No Image

കണ്ണൂരിൽ ബിഎൽഒ കുഴഞ്ഞു വീണു; ജോലി സമ്മർദ്ദമാണെന്ന ആരോപണവുമായി കുടുംബം

Kerala
  •  7 hours ago
No Image

ബിഎൽഒ ജോലി സമ്മർദ്ദം: ബംഗാളിൽ ഒരു മരണം കൂടി; അധ്യാപികയുടെ മരണം കടുത്ത മാനസിക സമ്മർദ്ദത്താലെന്ന് കുടുംബം

National
  •  7 hours ago