HOME
DETAILS

രണ്ട് ദിവസത്തിനിടെ കടുവ കൊന്നത് നാല് പശുക്കളെ; ജഡവുമായി റോഡ് ഉപരോധിച്ച് നാട്ടുകാര്‍

  
June 23, 2024 | 5:47 AM

tiger-scare-in-kenichira-four-cows-killed-in-three-days

വയനാട്: കേണിച്ചിറയില്‍ കടുവയുടെ ആക്രമണം തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കടുവ നാല് പശുക്കളെയാണ് കൊന്നത്. മാളിയേക്കല്‍ ബെന്നിയുടെ തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന രണ്ട് പശുക്കളെയാണ് ഞായറാഴ്ച്ച പുലര്‍ച്ചെ കടുവ ആക്രമിച്ചത്. ശബ്ദം കേട്ടെത്തിയ ബെന്നി ടോര്‍ച്ചടിച്ച് നോക്കിയപ്പോള്‍ കടുവയെ കണ്ടിരുന്നു. കടുവയുടെ ആക്രമണത്തെ തുടര്‍ന്ന് ചത്ത പശുക്കളുടെ ജഡവുമായി  നാട്ടുകാര്‍ നടുറോഡില്‍ കുത്തിയിരിപ്പ് സമരം നടത്തി. കടുവയെ കൂടു സ്ഥാപിച്ച് പിടിക്കുക എന്ന വനം വകുപ്പിന്റെ നടപടിയില്‍ ഫലം കാണാത്തതിനാല്‍ മയക്കുവെടി വെച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സുല്‍ത്താന്‍ ബത്തേരി-പനമരം റോഡ് ആണ് നാട്ടുകാര്‍ ഉപരോധിക്കുന്നത്. 

അതേസമയം, കേണിച്ചിറയില്‍ ഇറങ്ങിയ കടുവയെ കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞതായി വനം വകുപ്പ് അറിയിച്ചിരുന്നു. പത്തു വയസ്സുള്ള 'തോല്‍പ്പെട്ടി 17' എന്ന ആണ്‍ കടുവയാണ് കേണിച്ചിറയില്‍ ഇറങ്ങിയിരിക്കുന്നത്. എടക്കാട് മാന്തടത്തില്‍ വ്യാഴാഴ്ച പശുവിനെ കൊന്ന കടുവയെ പിടിക്കുന്നതിന് കൂടും നിരീക്ഷണത്തിനു കാമറകളും സ്ഥാപിച്ചെങ്കിലും ഇന്നലെയും കടുവ കൂട്ടിലായില്ല. പിന്നാലെ കടുവയെ കുടുക്കാന്‍ മറ്റൊരു കൂടുകൂടി വനംവകുപ്പ് പ്രദേശത്ത് സ്ഥാപിച്ചു. 

സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റെയ്ഞ്ച് പരിധിയിലാണ് എടക്കാട് മാന്തടം. മാന്തടത്തില്‍ കടുവ ആക്രമണത്തില്‍ പശു ചത്ത സ്വകാര്യ സ്ഥലത്തിന് സമീപമാണ് ആദ്യകൂട് സ്ഥാപിച്ചത്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവിനെത്തുടര്‍ന്നാണ് കൂട് എത്തിച്ചത്. ഇതിനു മുമ്പ് കാമറകള്‍ സ്ഥാപിച്ചിരുന്നു. തേക്കെപുന്നാപ്പള്ളില്‍ വര്‍ഗീസിന്റെ മൂന്നു വയസുള്ള കറവപ്പശുവിനെയാണ് കടുവ കൊന്നത്. സ്വകാര്യഭൂമിയില്‍ കെട്ടിയിരുന്ന പശുവിനെ അഴിക്കാന്‍ വൈകിട്ട് അഞ്ചോടെ എത്തിയ വര്‍ഗീസ് കണ്ടത് പശുവിന്റെ ജഡം വലിച്ചിഴയ്ക്കുന്ന കടുവയെയാണ്. സമീപത്ത് കെട്ടിയിരുന്ന മറ്റൊരു പശുവുമായി വീട്ടിലേക്ക് മടങ്ങിയ വര്‍ഗീസ് അറിച്ചത് അനുസരിച്ച് പ്രദേശവാസികള്‍ സംഘടിച്ചെത്തിയപ്പോഴേക്കും കടുവ വനത്തില്‍ മറഞ്ഞിരുന്നു. രാത്രി കാടിറങ്ങിയ കടുവ പശുവിന്റെ ജഡത്തിന്റെ കുറച്ചുഭാഗം ഭക്ഷിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനം ഉദ്യോഗസ്ഥര്‍ പശുവിന്റെ ജഡം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മറവുചെയ്യാന്‍ ശ്രമിച്ചെങ്കിലും പ്രദേശവാസികള്‍ അനുവദിച്ചില്ല. കടുവയെ കൂടുവച്ച് പിടിക്കുന്നതില്‍ തീരുമാനമായതിന് ശേഷം ജഡം മറവുചെയ്താല്‍ മതിയെന്ന നിലപാടിലായിരുന്നു നാട്ടുകാര്‍. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരും തദ്ദേശവാസികളില്‍ ചിലരുമായി വാക്കേറ്റമുണ്ടായി. പശുവിന്റെ ജഡം കിടന്നതിന് കുറച്ചകലെ വെള്ളിയാഴ്ച വൈകിട്ട് നാലോടെ കടുവ വീണ്ടുമെത്തി. വനസേനാംഗങ്ങളടക്കം കടുവയെ നേരില്‍ കണ്ടു. ഈ വിവരം വനം ഉദ്യോഗസ്ഥര്‍ മേലധികാരികളെ അറിയിച്ചതിനെ തുടര്‍ന്നാണ് കൂട് സ്ഥാപിക്കുന്നതിന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടത്. 

കടുവയെ ആകര്‍ഷിക്കുന്നതിന് പശുവിന്റെ ശരീരഭാഗം കൂട്ടില്‍ വച്ചിട്ടുണ്ട്. ഇന്നലെയും കടുവ പ്രദേശത്തെത്തി. ഇതോടെയാണ് വനംവകുപ്പ് രണ്ടാമത്തെ കൂടും സ്ഥാപിച്ചത്. ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ.പി അബ്ദുള്‍ ഗഫൂര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസറുമാരായ പി.വി സുന്ദരേശന്‍, കെ.യു മണികണ്ഠന്‍, കെ. മുകുന്ദന്‍, എം.എസ് സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് കൂട് സ്ഥാപിച്ച് കടുവയെ നിരീക്ഷിക്കുന്നത്.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈൽ-ഇറാൻ സംഘർഷം; അർജന്റീന-സ്‌പെയ്ൻ ഫൈനലിസിമ പോരാട്ടം മാറ്റിവെക്കും?

Football
  •  3 days ago
No Image

ഗൾഫിൽ സംഘർഷം പടരുന്നു; മനാമയിലും ദോഹയിലും വീണ്ടും സ്ഫോടന പരമ്പര

bahrain
  •  3 days ago
No Image

ഇന്ത്യൻ ഏകദിന ടീമിൽ അവൻ തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പാണ്: ഗാംഗുലി

Cricket
  •  3 days ago
No Image

ഖാംനഈയുടെ രക്തസാക്ഷിത്വം; ആശങ്ക അറിയിച്ച് ചൈന, വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടു

International
  •  3 days ago
No Image

"ഇത് നിങ്ങളുടെ യുദ്ധമല്ല": അമേരിക്കയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി ഒമാൻ; ഗൾഫിലെ മധ്യസ്ഥനെ തൊടാതെ ഇറാൻ

oman
  •  3 days ago
No Image

ടി20 ലോകകപ്പിൽ കരീബിയൻ കടമ്പ കടക്കാൻ ഇന്ത്യ; മഴ വില്ലനായാൽ ആര് സെമിയിലെത്തും?

Cricket
  •  3 days ago
No Image

യുഎഇയിൽ കർശന നിയന്ത്രണം; ഒരാഴ്ചത്തേക്ക് ഡ്രോണുകളും വിനോദ വിമാനങ്ങളും പറത്തുന്നതിന് നിരോധനം

uae
  •  3 days ago
No Image

'ഖാംനഈയുടെ രക്തസാക്ഷിത്വം പോരാട്ടത്തിന് പുതിയ ഊര്‍ജ്ജം പകരും; ഇസ്‌റാഈല്‍ നേരിടാന്‍ പോവുന്നത് ചരിത്രത്തിലെ ഏറ്റവും വിനാശകരമായ തിരിച്ചടി'  മുന്നറിപ്പുമായി ഇറാന്‍ 

International
  •  3 days ago
No Image

പിഎസ്‌സി നിയമനം; മുസ്‌ലിംകളുടെ ഇരട്ടി ഈഴവര്‍

Kerala
  •  3 days ago
No Image

 പശ്ചിമേഷ്യയില്‍ യുദ്ധം കടുക്കുന്നു: വാണിജ്യ സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു; ഹോര്‍മുസ് കടലിടുക്ക് അടച്ച് ഇറാന്‍

National
  •  3 days ago