
ദുബൈ ഗതാഗതം 2026ഓടെ സ്മാര്‍ട്ടാകും 116 കാമറകള്‍ സ്ഥാപിച്ചു

ദുബൈ: റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി(ആര്.ടി.എ)യുടെ ഇന്റലിജന്റ് ട്രാഫിക് സിസ്റ്റംസ് (ഐ.ടി.എസ്) മെച്ചപ്പെടുത്തല്‍, വിപുലീകരണ പദ്ധതി എന്നിവയുടെ രണ്ടാംഘട്ട പഠനത്തിനും രൂപകല്പനയ്ക്കും തുടക്കം കുറിച്ചു. എമിറേറ്റിന്റെ പ്രധാന റോഡ് ശൃംഖല 2026ഓടെ നിലവിലെ 60ല്‍ നിന്ന് 100ശതമാനമായി വികസിപ്പിക്കാന്‍ രണ്ടാംഘട്ടത്തില്‍ ലക്ഷ്യമിടുന്നു. അതനുസരിച്ച്, ഐ.ടി.എസ് ഉള്‍ക്കൊള്ളുന്ന റോഡ് ശൃംഖലയുടെ ദൈര്‍ഘ്യം 480 കിലോമീറ്ററില്‍ നിന്ന് 710 കിലോമീറ്ററായി വര്‍ധിക്കുന്നതാണ്.
പദ്ധതിയുടെ പ്രാരംഭ ഘട്ടത്തില്‍ 116 ട്രാഫിക് നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചു. അതോടെ, ആകെ കാമറകള്‍ 311 ആയി. സംഭവ നിരീക്ഷണത്തിനും വാഹനങ്ങളുടെ എണ്ണമെടുക്കാനുമുള്ള 100 ഉപകരണങ്ങളും അതോറിറ്റി സ്ഥാപിച്ചു. ഇതോടു കൂടി, മൊത്തം ഉപകരണങ്ങള്‍ 227 ആയി മാറി.
പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ 112 വേരിയബിള്‍ മെസേജ് സൈനുകള്‍ (വി.എം.എസ്) സ്ഥാപിക്കുകയും റോഡിന്റെ നിലവിലെ അവസ്ഥ മനസിലാക്കാന്‍ തത്സമയ വിവരങ്ങള്‍ അറിയിക്കുകയും യാത്രാ സമയവും വേഗവും അളക്കാനുള്ള 115 ഉപകരണങ്ങള്‍ ഘടിപ്പിക്കുകയും ചെയ്തു. 17 കാലാവസ്ഥാ സെന്‍സര്‍ സ്റ്റേഷനുകളും ആര്.ടി.എ സ്ഥാപിച്ചു. 660 കിലോമീറ്റര്‍ നീളത്തില്‍ വൈദ്യുത ലൈനുകളും 820 കിലോമീറ്ററില്‍ ഫൈബര്‍ ഒപ്റ്റിക് ശൃംഖലയും നിര്‍മിച്ചു.
ആഗോള തലത്തില്‍ തന്നെ ഏറ്റവും വലുതും സങ്കീര്‍ണവുമായ ട്രാഫിക് നിയന്ത്രണ കേന്ദ്രങ്ങളിലൊന്നായ അല്‍ ബര്‍ഷയിലെ ദുബൈ ഇന്റലിജന്റ് ട്രാഫിക് സിസ്റ്റംസ് (ഐ.ടി.എസ്) സെന്റര്‍ വഴിയാണ് ആര്.ടി.എ എമിറേറ്റിലെ ഗതാഗതം നിയന്ത്രിക്കുന്നത്. സിംഗപ്പൂരിനും സിയോളിനുമൊപ്പം (ദക്ഷിണ കൊറിയ) ദുബൈയെ എത്തിക്കാനും, ഐ.ടി.എസിലെ ലോകത്തെ മുന്‍നിര നഗരങ്ങളിലൊന്നാക്കി ദുബൈയെ മാറ്റാനും കേന്ദ്രം നൂതന സാങ്കേതിക വിദ്യകളും ട്രാഫിക് മാനേജ്മെന്റ് സംവിധാനങ്ങളും ഉപയോഗിക്കുന്നു.
ദുബൈയിലെ ട്രാഫിക് നിയന്ത്രിക്കാനുള്ള നിര്‍ണായക കേന്ദ്രമാണ് ദുബൈ ഐ.ടി.എസ് സെന്റര്‍. സ്മാര്‍ട് സേവനങ്ങള്‍ നല്‍കാനും പ്രധാന വിവരങ്ങള്‍ ശേഖരിക്കാനുമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബിഗ് ഡാറ്റ, ഇന്റര്‍നെറ്റ് ഓഫ് തിങ്സ്, നൂതന ആശയ വിനിമയ സംവിധാനങ്ങള്‍, വിവിധ നിരീക്ഷണ ഉപകരണങ്ങള്‍ എന്നിവ ഉപയോഗിക്കുന്ന ഒരു സംയോജിത സാങ്കേതിക പ്ലാറ്റ്ഫോം ഇതിനുണ്ട്.
ഐ.ടി.എസ് സെന്റര്‍ ദുബൈയുടെ നിലവിലുള്ളതും ഭാവിയിലുള്ളതുമായ റോഡ് ശൃംഖലകളുടെ മേല്‍നോട്ടം വഹിക്കുന്നു. കൂടാതെ, തീരുമാനങ്ങള്‍ എടുക്കുന്നതിനെ പിന്തുണയ്ക്കാനായി എ.ഐ സാങ്കേതിക വിദ്യകളും ബിഗ് ഡാറ്റാ വിശകലന ടൂളുകളും മെച്ചപ്പെടുത്തിയ 'ഐട്രാഫിക്' എന്ന വിപുലമായ ഗതാഗത നിയന്ത്രണ സംവിധാനവും അവതരിപ്പിക്കുകയും ചെയ്യുന്നു.
മെച്ചപ്പെടുത്തല്‍, വിപുലീകരണ പദ്ധതി വഴി കോപറേറ്റീവ് ഇന്റലിജന്റ് ട്രാന്‍സ്പോര്‍ട്ട് സിസ്റ്റംസ് (സി.ഐ.ടി.എസ്) പോലുള്ള ഏറ്റവും പുതിയ ഇന്റലിജന്റ് സാങ്കേതിക വിദ്യകളും സോഫ്റ്റ്വെയറുകളും സ്വീകരിക്കാന്‍ ആര്.ടി.എ ആഗ്രഹിക്കുന്നു. നൂതന ഐ.ടി.എസ് സാങ്കേതിക വിദ്യകളുടെ ഉപയോഗം വിപുലീകരിക്കുകയും ഗതാഗത മേഖലയിലെ മുന്‍നിര നഗരങ്ങളുമായി മാനദണ്ഡ പഠനം നടത്തുകയും ചെയ്യുന്നു.
പദ്ധതികളുടെ സംഭവ നിരീക്ഷണം 63ശതമാനം മെച്ചപ്പെടുത്തി വി.എം.എസ് വഴി പ്രതികരണ സമയങ്ങള്‍ 20ശതമാനം കുറച്ചുവെന്നും വി.എം.എസ്, എന്റര്‍പ്രൈസ് കമാന്‍ഡ് ആന്‍ഡ് കണ്ട്രോള് സെന്റര്‍, ദുബൈ പൊലിസ് ജനറല്‍ കമാന്‍ഡുമായി സ്ഥാപിച്ച നൂതന ലിങ്കേജ്, സംയോജനം എന്നിവ ഉപയോഗിച്ചാണ് ഇത്തരമൊരു ഗുണഫലം സാധ്യമായതെന്നും ആര്.ടി.എ എക്സിക്യൂട്ടീവ് ചെയര്‍മാനും ഡയരക്ടര്‍ ജനറലുമായ എന്‍ജി. മത്താര്‍ അല്‍ തായര്‍ പറഞ്ഞു.
ഈ വിപുലീകരണം റോഡ് നെറ്റ്വര്ക് മാനേജ്മെന്റും ഗതാഗത പ്രവാഹവും മെച്ചപ്പെടുത്തും. മെച്ചപ്പെട്ട നിരീക്ഷണം, സംഭവങ്ങളോട് ദ്രുതഗതിയിലുള്ള പ്രതികരണ സമയം, ഗതാഗതം സുഗമമാക്കാന്‍ സഹായിക്കുന്ന പുതിയ വി.എം.എസ്, സ്മാര്‍ട്ട് ആപ്ലിക്കേഷനുകള്‍ എന്നിവ വഴി റോഡ് ശൃംഖലയുടെ അവസ്ഥയെ കുറിച്ച് പൊതുജനങ്ങള്‍ക്ക് തല്‍ക്ഷണ വിവരങ്ങള്‍ നല്‍കുന്നതാണ്.
ആധുനിക സാങ്കേതിക വിദ്യകളും സെല്‍ഫ് ഡ്രൈവിങ് ഗതാഗത പരിഹാരങ്ങളും സമന്വയിപ്പിച്ച് ഈ പദ്ധതി ഫലപ്രദമായ വ്യക്തിഗത സൗകര്യം വര്‍ധിപ്പിക്കുന്നു. നിലവിലുള്ളതും ഭാവിയിലുള്ളതുമായ ആവശ്യങ്ങള്‍ നിറവേറ്റാനായി രൂപകല്പന ചെയ്ത സമഗ്രമായ ഐ.ടി.എസ് അടിസ്ഥാന സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നുവെന്നും അല്‍ തായര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

റഷ്യന്‍ പ്രതിപക്ഷ നേതാവിന്റെ മരണം; ശരീര സാമ്പിള്‍ രഹസ്യമായി വിദേശ ലാബില്‍ എത്തിച്ചു; വിഷബാധയേറ്റതിന് തെളിവുണ്ടെന്ന് ഭാര്യ
International
• 3 hours ago
ഗസ്സയിലെ സയണിസ്റ്റ് നരനായാട്ട്: ഇസ്റാഈലിനെ സമ്മർദ്ദത്തിലാക്കാൻ ലക്ഷ്യമിട്ട് യൂറോപ്പ്യൻ യൂണിയൻ; കനത്ത തിരിച്ചടി
International
• 3 hours ago
തിരുവനന്തപുരത്ത് ആറുവയസുകാരിയെ പീഡിപ്പിച്ച സംഭവം; യുവതിയും സുഹൃത്തും പിടിയില്‍
Kerala
• 3 hours ago
ഗ്യാസ് പൈപ്പ് എലി കടിച്ചുകീറി: വാതക ചോര്‍ച്ചയെ തുടര്‍ന്ന് സ്ഫോടനം; വീട്ടുജോലിക്കാരി അതീവ ഗുരുതരാവസ്ഥയിൽ
uae
• 4 hours ago
അബൂദബിയിലെ ഗോഡൗണിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി
uae
• 4 hours ago
ഹൈഡ്രജന്‍ ബോംബ് നാളെ? രാഹുല്‍ ഗാന്ധിയുടെ പ്രത്യേക വാര്‍ത്ത സമ്മേളനം ഡല്‍ഹിയില്‍
National
• 4 hours ago
‘സിഎം വിത്ത് മി’ പദ്ധതിയുമായി സർക്കാർ; ജനങ്ങളുമായുള്ള ആശയവിനിമയം ശക്തമാക്കാൻ പുതിയ സംരംഭം
Kerala
• 4 hours ago
ഇതെന്ത് തേങ്ങ; പച്ചത്തേങ്ങ വില കുത്തനെ ഉയരുന്നു; വിളവ് കുറവും ഇറക്കുമതി തടസ്സവും പ്രതിസന്ധി
Kerala
• 5 hours ago
വോട്ടിങ് മെഷീനില്‍ സ്ഥാനാര്‍ഥിയുടെ കളര്‍ ഫോട്ടോയും, സീരിയല്‍ നമ്പറും; പരിഷ്കരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
National
• 5 hours ago
പാർക്കിംഗ് കൂടുതൽ എളുപ്പമാക്കാൻ പാർക്കിൻ; ആപ്പിൽ ബിസിനസ്, ഫാമിലി അക്കൗണ്ടുകൾ കൂടി അവതരിപ്പിക്കും
uae
• 5 hours ago
വരുന്നൂ ശരത് കാലം; സെപ്റ്റംബർ 22 മുതൽ യുഎഇയിൽ ശരത് കാലം
uae
• 6 hours ago
വാര്‍ത്തകള്‍ തെറ്റിദ്ധാരണാ ജനകം: ജിഫ്രി തങ്ങള്‍
organization
• 6 hours ago
ചൈനയിലെ കാർ വ്യവസായം പ്രതിസന്ധിയിൽ; അമിത ഉൽപ്പാദനവും കിഴിവുകളും വിപണിയെ തകർക്കുന്നതായി റിപ്പോർട്ടുകൾ
auto-mobile
• 7 hours ago
വധശിക്ഷക്ക് പ്രതേകിച്ച് കാരണം ഒന്നും വേണ്ട കിം ജോങ് ഉന്നിന്; ഉത്തരകൊറിയയിൽ വിദേശ സിനിമകൾ കണ്ടതിന് വധശിക്ഷ വർധിപ്പിക്കുന്നുവെന്ന് യുഎൻ റിപ്പോർട്ട്
International
• 7 hours ago
'എന്നാൽ പിന്നെ എന്റെ നെഞ്ചത്തോട്ട് കയറിക്കോ'; കരുവന്നൂർ നിക്ഷേപ വിഷയത്തിൽ സുരേഷ് ഗോപിയുടെ മറുപടി വിവാദത്തിൽ
Kerala
• 8 hours ago
യുഎഇയിൽ സമ്പന്നർക്കായി വിസ പ്രൈവറ്റ്; സൗജന്യ ഹോട്ടൽ താമസവും എക്സ്ക്ലൂസീവ് കിഴിവുകളുമടക്കം നിരവധി ആനുകൂല്യങ്ങൾ
uae
• 8 hours ago
വെർച്വൽ അറസ്റ്റിലൂടെ റിട്ടയേർഡ് അധ്യാപികയുടെ 18 ലക്ഷം തട്ടിയ മുഖ്യപ്രതി പിടിയിൽ
crime
• 8 hours ago
ഗോള്‍ഡ് കോയിന് പോലും തലവേദന; അമൂല്യ വസ്തുക്കളുമായി കുവൈത്തില്‍ നിന്ന് യാത്ര പുറപ്പെടുകയാണോ?, എങ്കില്‍ കൈയില്‍ ഈ രേഖ വേണം
Kuwait
• 9 hours ago
മുപ്പത് വര്‍ഷം ജോലി ചെയ്ത കമ്പനി ശമ്പള കുടിശ്ശിക നല്‍കാതെ പുറത്താക്കി; 67 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്കാന് ഉത്തരവിട്ട് കോടതി
uae
• 7 hours ago
ഇസ്റാഈലിന് വേണ്ടി ചാരവൃത്തി നടത്തി; ഇറാനിൽ യുവാവിനെ വധശിക്ഷയ്ക്ക് വിധേയനാക്കി
International
• 7 hours ago
അയ്യപ്പസംഗമത്തിന് മദ്യവും കോഴിക്കാലും പെണ്ണും എല്ലാമുണ്ടോ? അധിക്ഷേപ പോസ്റ്റുമായി ശശികല
Kerala
• 7 hours ago