HOME
DETAILS

ചെളിയില്‍ പൂണ്ട ശരീരഭാഗങ്ങള്‍, അവയവങ്ങള്‍ വേര്‍പെട്ട മൃതദേഹങ്ങള്‍; ഭീകരം വയനാട്ടിലെ ദുരന്തഭൂമിയില്‍ നിന്നുള്ള കാഴ്ചകള്‍

  
Web Desk
July 30, 2024 | 5:33 AM

wayanadu landslide news story1234

കല്‍പ്പറ്റ: വയനാട് മേപ്പാടിക്കടുത്ത് മുണ്ടൈക്കയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുകയാണ്. 35 മൃതദേഹങ്ങള്‍ കണ്ടെടുത്തെന്നാണ് റിപ്പോര്‍ട്ട്. മരണം 41 കടന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതിഭീകരമാണ് പ്രദേശത്തു നിന്നുള്ള ദൃശ്യങ്ങല്‍. എങ്ങും കൂറ്റന്‍ പാറക്കല്ലുകളും മണ്ണും ചളിയും. തകര്‍ന്ന വീടുകളുടെ അവശിഷ്ടങ്ങള്‍ പോലും വ്യക്തമല്ലാത്ത വിധം പുതഞ്ഞു പോയിരിക്കുന്നു. പുഴ വഴിമാറിയൊഴുകുന്നു. 

 ഉരുള്‍പൊട്ടലിന് പിന്നാലെ ഒരു പ്രദേശം തന്നെ കാണാനില്ലെന്ന് നാട്ടുകാര്‍ പറയുന്നു

'പ്രദേശത്തുണ്ടായിരുന്ന എല്ലാവരും നാട്ടുകാരാണ്.അവരെല്ലാം മണ്ണിനടിയിലാണ്. ഹെലികോപ്ടറിനല്ലാതെ ഒന്നും ചെയ്യാനാകുന്നില്ല. ആദ്യം ചെറുതായാണ് ഉരുള്‍ പൊട്ടിയത്. പിന്നീട് രണ്ടുതവണ കൂടി ഉരുള്‍പൊട്ടുകയായിരുന്നു'. രണ്ടാംതവണ ഭീകരമായാണ് ഉരുള്‍പൊട്ടിയതെന്നും ഒരു പ്രദേശവാസി പറഞ്ഞു. ലഭിച്ച മൃതദേഹങ്ങള്‍ പലതും അവയവമറ്റ നിലയിലാണ്. 

എയര്‍ലിഫ്റ്റിങ് പോലും സാധ്യമല്ലാത്ത വിധം ഭീകരമാണ് സാഹചര്യം. ഉരുള്‍പൊട്ടലില്‍ നിന്ന് രക്ഷപ്പെട്ട കുടുംബങ്ങളെല്ലാം റിസോര്‍ട്ടുകളിലും മദ്രസകളിലും കുടുങ്ങിക്കിടക്കുകയാണ്. ചില വീടുകളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അവര്‍ക്കരികിലേക്ക് എത്താന്‍ യാതൊരു മാര്‍ഗവുമില്ലെന്ന് നാട്ടുകാരര്‍ പറയുന്നു. 

'ഇവിടുന്ന് കാണുന്ന കാഴ്ച ഭീകരമാണ്. വീടുകളില്‍ കുടുങ്ങിയ ആളുകളെ രക്ഷപ്പെടുത്താന്‍ കഴിയുന്നില്ല.300 ഓളം കുടുംബങ്ങളായിരുന്നു പ്രദേശത്തുണ്ടായിരുന്നത്. അതില്‍ എത്രപേര്‍ ബാക്കിയുണ്ടെന്ന് അറിയില്ല..' അവര്‍ പറഞ്ഞു.തൊട്ടടുത്ത വീട്ടില്‍ 50ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. സമീപത്തെ ഒരു റിസോര്‍ട്ടില്‍ 100ലേറെ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. 

എന്‍.ഡി.ആര്‍.എഫ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'രോഗിയെ എത്തിക്കാന്‍ പതിനായിരം രൂപ കമ്മീഷന്‍': ആരോഗ്യമന്ത്രിയെ വെട്ടിലാക്കി സ്വന്തം വെളിപ്പെടുത്തല്‍

Kerala
  •  a day ago
No Image

ടി-20 ലോകകപ്പിൽ നിന്നും ഇന്ത്യ പുറത്താവും: വമ്പൻ പ്രസ്താവനയുമായി ഹർഭജൻ

Cricket
  •  a day ago
No Image

ഒമാനില്‍നിന്ന് സ്ലൊവേനിയയിലേക്ക് പോകുന്നതിനിടെ മലയാളി യുവാവ് ഹൃദയാഘാതംമൂലം അന്തരിച്ചു

oman
  •  a day ago
No Image

സൂപ്പർതാരം പുറത്ത്; ലോകകപ്പിൽ സിംബാബ്‌വേക്കെതിരെ കളത്തിലിറങ്ങാൻ സഞ്ജു

Cricket
  •  a day ago
No Image

'നെറ്റിയില്‍ മൂന്ന് സെന്റീമീറ്റര്‍ ആഴത്തില്‍ മുറിവ്'; കോളജ് വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത,അന്വേഷണം

Kerala
  •  a day ago
No Image

ലോകത്ത് ജീവിക്കാന്‍ പറ്റിയ മികച്ച സ്ഥലങ്ങളില്‍ ആദ്യ മൂന്നില്‍ ഇടംപിടിച്ച് യു.എ.ഇ; ഒമ്പതാം സ്ഥാനത്ത് സഊദി, ആളുകള്‍ അറബ് നഗരങ്ങളെ തെരഞ്ഞെടുക്കാന്‍ കാരണങ്ങള്‍ നിരവധി | Best Country to Live

Saudi-arabia
  •  a day ago
No Image

നെയ്‌മർ ബ്രസീലിൽ നിന്നും പുറത്തേക്ക്? ലോകകപ്പിന് മുമ്പേ കനത്ത തിരിച്ചടി

Football
  •  a day ago
No Image

'വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയുടെ ഓഫിസ്' ഡാറ്റ ചോര്‍ച്ചയില്‍ ഗുരുതര ആരോപണവുമായി ചെന്നിത്തല, കത്ത് പുറത്തു വിട്ടു

Kerala
  •  a day ago
No Image

സാങ്കേതിക തകരാര്‍ പരിഹരിച്ചു; കൊച്ചി മെട്രോ സര്‍വിസ് സാധാരണ നിലയില്‍ 

Kerala
  •  a day ago
No Image

അശ്ലീല ഉള്ളടക്കം: അഞ്ച് ഒടിടി പ്ലാറ്റ്ഫോമുകൾ നിരോധിച്ച് കേന്ദ്രം

National
  •  a day ago