യുഎഇയിലെ സ്‌കൂളുകൾ തുറക്കാനൊരുങ്ങുന്നു; വിമാന ടിക്കറ്റ് നിരക്കിൽ വൻവർധന, ദുരിതത്തിലായി പ്രവാസികൾ
ദുബൈ: യുഎഇയിൽ വേനലവധിയ്ക്ക് ശേഷം സ്‌കൂളുകൾ തുറക്കാൻ തയാറെടുക്കുന്നതിനിടെ യുഎഇയിലേക്ക് പ്രവാസികൾ മടങ്ങിയെത്തുന്നു. എന്നാൽ വലിയ വിമാനനിരക്കാണ് കമ്പനികൾ ചാർജ്ജ് ഇനത്തിൽ നിന്ന് ഈടാക്കുന്നതെന്ന് യുഎഇയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇരട്ടിയോളം വിമാന നിരക്ക് നൽകിയാണ് മിക്ക രാജ്യങ്ങളിൽ നിന്നും യുഎഇയിലെ പ്രവാസികൾ മടങ്ങിയെത്തുന്നതെന്നാണ് റിപ്പോർട്ട്. ഓഗസ്റ്റ് 26-ന് യുഎഇയിലെ മിക്ക സ്‌കൂളുകളും തുറക്കും.
സാധാരണയായി ഓഗസ്റ്റ് മധ്യത്തോടെയാണ് യുഎഇയിലെ പല കുടുംബങ്ങളും അവധിക്കാലം കഴിഞ്ഞ് മാതൃരാജ്യത്ത് നിന്നും മടങ്ങിയെത്തുന്നത്. ഇത് ഉയർന്ന ഡിമാൻഡിലേക്കും വിമാന നിരക്ക് കുത്തനെ ഉയരുന്നതിലേക്കും നയിക്കുന്നു. സ്‌കൂളുകൾ തുറക്കാൻ ദിവസങ്ങൾ ബാക്കിയുണ്ടെങ്കിലും മിക്ക കുടുംബങ്ങളും സാധാരണയായി കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മടങ്ങിവരവ് ആസൂത്രണം ചെയ്യാറുണ്ട്.
മിഡിൽ ഈസ്റ്റ്, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ പല ലക്ഷ്യസ്ഥാനങ്ങളിലും ഡിമാൻഡ് വിതരണത്തെ മറികടക്കുന്നതിനാൽ ഇൻബൗണ്ട് വിമാന ടിക്കറ്റ് നിരക്ക് വർധിക്കുന്നതായി ദുബൈയിലെ ട്രാവൽ ഏജൻ്റുമാർ പറഞ്ഞു. യുഎഇയിലെ ജനസംഖ്യയുടെ പകുതിയിലധികവും ദക്ഷിണേഷ്യൻ പൗരന്മാരാണെന്നതിനാൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ റൂട്ടുകളിൽ വിമാനനിരക്കിൽ വലിയ വർധനവുണ്ടായിട്ടുണ്ട്.
സ്‌കൂളിലേക്കുള്ള മടങ്ങിവരവിനിടയിൽ, പ്രത്യേകിച്ച് മുംബൈയിൽ നിന്നും കേരളത്തിൽ നിന്നുമുള്ള ഇന്ത്യൻ റൂട്ടുകളിൽ വിമാന നിരക്ക് 50 ശതമാനത്തിലധികം വർദ്ധിച്ചതായി ഡാറ്റ കാണിക്കുന്നു. ഈ തിരക്കേറിയ സീസണിൽ ചില റൂട്ടുകളിലെ വിമാനക്കൂലി ഏകദേശം ഇരട്ടിയോളമാണെന്ന് ട്രാവൽ ഏജൻ്റുമാർ സ്ഥിരീകരിച്ചു.
അടുത്തിടെ, ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള അമിത നിരക്ക് കേരളത്തിൽ നിന്നുള്ള എം.പി ഷാഫി പറമ്പിൽ ഇന്ത്യൻ പാർലമെൻ്റിൽ ഉയർത്തിക്കാട്ടിയിരുന്നു. വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി യുഎഇയ്ക്കും ഇന്ത്യയ്ക്കും ഇടയിലുള്ള സീറ്റിംഗ് കപ്പാസിറ്റി വികസിപ്പിക്കുന്നതിനെക്കുറിച്ച് താമസക്കാരിൽ നിന്നും ട്രാവൽ ഏജൻ്റുമാരിൽ നിന്നും കുറച്ച് കാലമായി ആവശ്യം ഉയരുന്നുണ്ട്. ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്ന് പ്രവാസികളുടെ ഏറെ നാളായുള്ള ആവശ്യം ഇതുവരെയും നടപ്പിലാക്കാതെ കിടക്കുകയാണ്.
യൂറോപ്പിൽ നിന്നും മിഡിൽ ഈസ്റ്റിൽ നിന്നും യുഎഇയിലേക്ക് എത്തുന്നവർക്കും ടിക്കറ്റ് വർധന ഉണ്ടെങ്കിലും മിതമായ നിരക്കിൽ ആണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ആഫ്രിക്കൻ റൂട്ടുകൾ എന്നിവയിലാണ് ടിക്കറ്റിന് ഉയർന്ന ഡിമാൻഡും വിലയും നൽകേണ്ടി വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."