HOME
DETAILS

'അസ്സലാം യാ ശഹീദ്' ഇസ്മാഈല്‍ ഹനിയ്യക്ക് ആയിരങ്ങളുടെ യാത്രാമൊഴി

  
Web Desk
August 03, 2024 | 4:08 AM

funeral prayers to hamas leader martyr Ismail Haniyeh

ദോഹ: 'അസ്സലാം യാ ശഹീദ്' ആയിരക്കണക്കായ വന്‍ ജനാവലി ഇടറിയ കണ്ഠങ്ങളാല്‍ പ്രിയ നേതാവിന് യാത്രമൊഴിയോതി. ഒരേ ഈണത്തില്‍ ഒരേ താളത്തില്‍ ഈണത്തില്‍.  ഖത്തറിലെ തെരുവുകള്‍ ഇന്നോളം കാണാത്തത്രയും വലിയ ആള്‍ക്കൂട്ടം. പ്രാര്‍ഥനകളാല്‍ നിറഞ്ഞ ആകാശത്തിന് കീഴെ പ്രകൃതിയൊന്നാകെ ആമീന്‍ പറഞ്ഞഇരിക്കണം.

സയണിസ്റ്റുകളുടെ ഗൂഢാലോചനയില്‍ ഇറാനില്‍ കൊല്ലപ്പെട്ട ഹമാസ് രാഷ്ട്രീയകാര്യ സമിതി തലവന്‍ ഇസ്മാഈല്‍ ഹനിയ്യക്ക്  ഖത്തറിലെ ലുസൈലിലാണ് ഹനിയ്യക്ക് അന്ത്യവിശ്രമം ഒരുക്കിയത്. ഖത്തറിലെ ഏറ്റവും വലിയ പള്ളിയായ ഇമാം മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബില്‍ ആയിരങ്ങളാണ് ഫലസ്തീന്‍ വിമോചനപോരാളിയെ അന്ത്യയാത്രയാക്കാന്‍ എത്തിയത്.

2024-08-0309:08:67.suprabhaatham-news.png

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി, പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി, പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ ആല്‍ഥാനി, മറ്റു മന്ത്രിമാര്‍, തുര്‍ക്കി വിദേശകാര്യ മന്ത്രി ഹകാന്‍ ഫിദാന്‍, മലേഷ്യന്‍ ആഭ്യന്തര സഹമന്ത്രി ഷംസുല്‍ അന്‍വാര്‍, ഹമാസ് മുന്‍ തലവന്‍ ഖാലിദ് മിശ്അല്‍ തുടങ്ങിയവര്‍ മയ്യിത്ത് നിസ്‌കാരത്തില്‍ പങ്കെടുത്തു.

ബുധനാഴ്ച പുലര്‍ച്ചെ ഇറാനില്‍ വെച്ച് കൊല്ലപ്പെട്ട ഹനിയ്യയുടെ മൃതദേഹം ഇന്നലെ വൈകിട്ടോടെയാണ് ഖത്തര്‍ തലസ്ഥാനമായ ദോഹയിലെത്തിച്ചത്. ഇറാനില്‍ പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു അദ്ദേഹം.
 
രണ്ട് മാസം മുമ്പൊരുക്കിയ ചതിയാണ് അദ്ദേഹത്തിന്റെ ജീവനെടുത്തതെന്നാണ് റിപ്പോർട്ട്. അദ്ദേഹത്തെ വധിക്കാനുള്ള റിമോട്ട് കണ്‍ട്രോളര്‍ ബോംബ് മാസങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ചിരുന്നത്രേ. 

2024-08-0309:08:94.suprabhaatham-news.png


കഴിഞ്ഞ ദിവസം ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനിലെ തെരുവ് വീഥികളിലൂടെ നടത്തിയ വിലാപയാത്രയില്‍ വികാരനിര്‍ഭരമായാണ് തങ്ങളുടെ പ്രിയപ്പെട്ട നേതാവിന് ജനങ്ങള്‍ വിട നല്‍കിയത്. ബസിലാണ് മയ്യിത്ത് വഹിച്ചുള്ള വിലാപയാത്ര നടന്നത്. മയ്യിത്ത് നമസ്‌കാരത്തില്‍ ആയിരങ്ങളാണ് പങ്കാളികളായത്. ഇറാന്‍ ആത്മീയ നേതാവ് ആയത്തുള്ള ഖാംനഈ മയ്യിത്ത് നമസ്‌കാരത്തിന് നേതൃത്വം നല്‍കി. പാകിസ്താനിലും നടന്നു പതിനായിരങ്ങള്‍ പങ്കെടുത്ത മയ്യിത്ത് നിസ്‌ക്കാരം. ലോകമെങ്ങും അദ്ദഹത്തിന്റെ രക്തസാക്ഷിത്വത്തില്‍ ഫലസ്തീന്‍ ജനതയോടൊപ്പം നിന്നു. 

2024-08-0309:08:54.suprabhaatham-news.png

'ഒരു ജനതക്ക് അവരുടെ പ്രതീക്ഷയുടെ തിരിനാളമായിരുന്നു ഹനിയ്യ. ഇനി നാം അവര്‍ക്കൊപ്പമാണെന്ന് അവര്‍ക്ക് കാണിച്ചു കൊടുക്കുക എന്നതാണ് നമ്മുടെ കടമ. നാം ഇവിടെയുണ്ട് അവര്‍ക്കൊപ്പം. ശരീരം കൊണ്ട് ഒന്നും ചെയ്യാനായില്ലെങ്കിലും ഞങ്ങള്‍ ഇവിടെയുണ്ട് നിങ്ങള്‍ക്കൊപ്പം' 23കാരിയായ ആയിശ എന്ന യുവതി ട്വിറ്ററില്‍ കുറിച്ചു. 

ഇങ്ങനെ ലക്ഷക്കണക്കായ ആളുകളാണ് ഫലസീന്‍ ജനതക്ക് ഐക്യദാര്‍ഢ്യവുമായി എത്തിയിട്ടുള്ളത്.

 

Thousands of people gathered in Qatar to bid farewell to Hamas political leader Ismail Haniyeh, who was assassinated in Iran. The funeral procession was attended by Qatar's Amir, ministers, and other dignitaries. 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹ വാഗ്ദാനം നൽകി പീഡനം: 40 പവൻ സ്വർണ്ണവും പണവുമായി കടന്ന പ്രതി ബോംബെ വിമാനത്താവളത്തിൽ പിടിയിൽ

crime
  •  a day ago
No Image

കണ്ണൂരില്‍ ശ്രീ മുത്തപ്പന്‍ ക്ഷേത്രമഹോത്സവത്തിനിടെ ആര്‍.എസ്.എസ് ഗണഗീതം; പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍

Kerala
  •  a day ago
No Image

'നയപ്രഖ്യാപന പ്രസംഗത്തില്‍ മാറ്റം വരുത്തി, ചിലത് വെട്ടി, ചിലത് കൂട്ടി' ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി; വായിക്കാതെ വിട്ട കേന്ദ്ര വിമര്‍ശനത്തിന്റെ ഭാഗം വായിച്ചു

Kerala
  •  a day ago
No Image

ഭര്‍ത്താവിന്റെ അടുത്തേക്ക് വിസിറ്റ് വിസയിലെത്തിയ മലയാളി വീട്ടമ്മ സൗദിയില്‍ അന്തരിച്ചു

obituary
  •  a day ago
No Image

ബഹിരാകാശത്ത് ചൈനക്കിത് കഷ്ടകാലമോ? ഡിസംബറിലെ രണ്ട് പരാജയത്തിന് പിന്നാലെ, ഇപ്പോഴിതാ ഒരേ ദിവസം അഗ്നിഗോളമായത് രണ്ട് റോക്കറ്റുകൾ!

International
  •  a day ago
No Image

ഡെന്മാര്‍ക്ക് കൂടുതല്‍ സൈനികരെ വിന്യസിച്ചതിന് പിന്നാലെ ഗ്രീന്‍ലാന്‍ഡിലേക്ക് സൈനിക വിമാനങ്ങള്‍ അയച്ച് യു.എസ് 

International
  •  a day ago
No Image

ഓഫിസില്‍ യുവതിയുമൊത്തുള്ള അശ്ലീല ദൃശ്യങ്ങള്‍ പുറത്ത്; കര്‍ണാടക ഡി.ജി.പിക്ക് സസ്‌പെന്‍ഷന്‍ 

National
  •  a day ago
No Image

ഖത്തറിൽ മീൻ പിടിക്കുന്നതിനിടെ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയർന്നു; രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം

qatar
  •  a day ago
No Image

'സംസ്ഥാനത്തിന്റെ അധികാരത്തില്‍ കൈകടത്തുന്നു, കേരളത്തിനുള്ള വിഹിതത്തില്‍ ഗണ്യമായ കുറവ് വരുത്തി' കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം

Kerala
  •  a day ago
No Image

കേന്ദ്ര ബജറ്റ്: ആരോഗ്യ സംരക്ഷണ ചെലവ് ജി.ഡി.പിയുടെ 5 ശതമാനത്തിലേക്ക് ഉയര്‍ത്തണമെന്ന് ഡോ. ആസാദ് മൂപ്പന്‍

Economy
  •  a day ago