HOME
DETAILS

അബൂദബി നീതിന്യായ വകുപ്പ് അര ദശലക്ഷത്തിലധികം ഇ അഭ്യര്‍ഥനകള്‍ പൂര്‍ത്തിയാക്കി

  
August 06, 2024 | 3:24 AM

Abu Dhabi Department of Justice over half a million

അബൂദബി: ഈ വര്‍ഷം ആദ്യ ആറു മാസത്തിനിടെ, എമിറേറ്റിലെ വിവിധ നിയമ, ജുഡീഷ്യല്‍ സേവനങ്ങള്‍ ഉള്‍ക്കൊള്ളുന്ന അരദശ ലക്ഷത്തിലധികം ഇലക്ട്രോണിക് അഭ്യര്‍ഥനകള്‍ പൂര്‍ത്തിയാക്കിയതായി അബൂദബി നീതിന്യായ വകുപ്പ് (എ.ഡി.ജെ.ഡി) അറിയിച്ചു. കോടതി കാര്യങ്ങളുമായി ബന്ധപ്പെട്ട 394,800 അപേക്ഷകളും പ്രോസിക്യൂഷനുകള്‍ക്കായി 49,821 അപേക്ഷകളും നോട്ടറി പബ്ലിക്, ഡോക്യുമെന്റേഷന്‍ സേവനങ്ങള്‍ ഉള്‍പ്പെടുന്ന 69,487 അഭ്യര്‍ഥനകളും എ.ഡി.ജെ.ഡി കൈകാര്യം ചെയ്തു. 

സ്മാര്‍ട് എ.ഐ മെച്ചപ്പെടുത്തിയ സേവനങ്ങളിലൂടെ വിദൂരമായി ഈ അഭ്യര്‍ഥനകള്‍ വിജയകരമായി കൈകാര്യം ചെയ്യുന്നത് യു.എ.ഇ വൈസ് പ്രസിഡന്റും ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട്, എ.ഡി.ജെ.ഡി എന്നിവയുടെ ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നുവെന്ന് നീതിന്യായ വകുപ്പ് അണ്ടര്‍ സെക്രട്ടറി കൗണ്‍സിലര്‍ യൂസഫ് സഈദ് അല്‍ അബ്‌റി  പറഞ്ഞു. അബൂദബിയുടെ ആഗോള മത്സരക്ഷമതയെ ശക്തിപ്പെടുത്തുന്ന നൂതനവും ഭാവി യുക്തവുമായ കോടതികള്‍ സൃഷ്ടിക്കുകയാണ് ഈ സംരംഭം വഴി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ക്രിമിനല്‍ കോടതികള്‍ 78,388 വിധികള്‍ പുറപ്പെടുവിച്ചു. പബ്ലക് പ്രോസിക്യൂഷന്‍ 22,000 ശിക്ഷാ ഉത്തരവുകള്‍ പുറപ്പെടുവിക്കുകയും 111,501 കേസുകള്‍ പരിഹരിക്കുകയും ചെയ്തു. അബൂദബി ഫാമിലിസിവില്‍അഡ്മിനിസ്‌ട്രേറ്റിവ് കോടതിയില്‍ 11,155 കേസുകളും അബൂദബി വാണിജ്യ കോടതിയില്‍ 10,149 കേസുകളും അബൂദബി ലേബര്‍ കോടതിയില്‍ 1,848 കേസുകളും ഫയല്‍ ചെയ്തു. 98 ശതമാനം ശരാശരി പൂര്‍ത്തീകരണ നിരക്ക് കൈവരിച്ചതായി റിപ്പോര്‍ട്ട് വിശദമാക്കി. 

ജുഡീഷ്യല്‍ സേവനങ്ങളില്‍ 40,254 നോട്ടറി പബഌക് ഇടപാടുകള്‍, 26,593 ഡോക്യുമെന്റേഷന്‍ ഇടപാടുകള്‍, ഡിജിറ്റല്‍ വിവാഹ കരാറുകളുമായി ബന്ധപ്പെട്ട 2,640 ഇടപാടുകള്‍ എന്നിവ പൂര്‍ത്തിയായതായും റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഇതര തര്‍ക്ക പരിഹാരവുമായി ബന്ധപ്പെട്ട് മധ്യസ്ഥത, അനുരഞ്ജനം, കുടുംബ മാര്‍ഗ നിര്‍ദേശ കേന്ദ്രങ്ങള്‍ 12,518 വ്യവഹാരങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 5,968 കേസുകള്‍ മധ്യസ്ഥതയിലൂടെയും അനുരഞ്ജനത്തിലൂടെയും പൂര്‍ത്തിയാക്കി.  7,854 തര്‍ക്കങ്ങള്‍ കുടുംബ മാര്‍ഗനിര്‍ദേശത്തിലൂടെയും കുടുംബ തര്‍ക്കങ്ങള്‍ക്കായി 8,446 സൗഹാര്‍ദപരമായ ഒത്തുതീര്‍പ്പിലൂടെയും പരിഹരിച്ചു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.പി.ഐ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, സംഭവം റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ

Kerala
  •  3 days ago
No Image

തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്; ഇനി വോട്ടര്‍മാരെ വീട്ടില്‍ പോയി കാണും : ഇന്ന് ദു:ഖവെള്ളിയിലും പ്രചാരണം സജീവം

Kerala
  •  3 days ago
No Image

എഎപിയിൽ 'രാഘവ്' യുദ്ധം; കെജ്‌രിവാളിന് എതിരെ പോർമുഖം തുറന്ന് രാഘവ് ഛദ്ദ, കടുത്ത ഭാഷയിൽ തിരിച്ചടിച്ച് പാർട്ടി

National
  •  3 days ago
No Image

അഞ്ച് വർഷത്തെ പ്രണയം, ഒടുവിൽ വിവാഹം; പുറകെ സ്ത്രീധനം ചോദിച്ച് ഭർത്താവിന്റെ പീഡനം; സോഫ്റ്റ്‌വെയർ എഞ്ചിനീയർ ജീവനൊടുക്കി

crime
  •  3 days ago
No Image

ബഹ്റൈന്‍ സാമ്പത്തിക മേഖലയില്‍ ലുലുവിന്റെ പങ്ക് വലുത്: എം.എ യൂസഫലിയെ പ്രശംസിച്ച് ഹമദ് രാജാവ്

bahrain
  •  3 days ago
No Image

അസൂയയുള്ളവർ പറഞ്ഞു കൊണ്ടിരിക്കട്ടെ'; സ്ട്രൈക്ക് റേറ്റ് വിവാദത്തിൽ പൊട്ടിത്തെറിച്ച് രഹാനെ, വിമർശകർക്ക് മറുപടി!

Cricket
  •  3 days ago
No Image

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദം: ടി.പി രാമകൃഷ്ണന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്

Kerala
  •  3 days ago
No Image

ഇസ്‌റാഈലില്‍ ഇറാന്‍ മിസൈല്‍ വര്‍ഷം: നഗരങ്ങളില്‍ അപായ സൈറണുകള്‍, കനത്ത ജാഗ്രത

International
  •  3 days ago
No Image

നീണ്ടൂര്‍ ക്ഷേത്രത്തില്‍ മോഷണം: ഒന്നര ലക്ഷത്തിന്റെ ആഭരണങ്ങള്‍ കവര്‍ന്ന ബിജെപി നേതാവ് പിടിയില്‍

Kerala
  •  3 days ago
No Image

കൊൽക്കത്തക്കെതിരെ തകർപ്പൻ ബാറ്റിംഗ്, പിന്നാലെ എട്ടിന്റെ പണി; അഭിഷേക് ശർമയ്ക്ക് വൻ പിഴ, നടപടി അച്ചടക്കലംഘനത്തിന്

Cricket
  •  3 days ago