HOME
DETAILS

അബൂദബി നീതിന്യായ വകുപ്പ് അര ദശലക്ഷത്തിലധികം ഇ അഭ്യര്‍ഥനകള്‍ പൂര്‍ത്തിയാക്കി

  
August 06, 2024 | 3:24 AM

Abu Dhabi Department of Justice over half a million

അബൂദബി: ഈ വര്‍ഷം ആദ്യ ആറു മാസത്തിനിടെ, എമിറേറ്റിലെ വിവിധ നിയമ, ജുഡീഷ്യല്‍ സേവനങ്ങള്‍ ഉള്‍ക്കൊള്ളുന്ന അരദശ ലക്ഷത്തിലധികം ഇലക്ട്രോണിക് അഭ്യര്‍ഥനകള്‍ പൂര്‍ത്തിയാക്കിയതായി അബൂദബി നീതിന്യായ വകുപ്പ് (എ.ഡി.ജെ.ഡി) അറിയിച്ചു. കോടതി കാര്യങ്ങളുമായി ബന്ധപ്പെട്ട 394,800 അപേക്ഷകളും പ്രോസിക്യൂഷനുകള്‍ക്കായി 49,821 അപേക്ഷകളും നോട്ടറി പബ്ലിക്, ഡോക്യുമെന്റേഷന്‍ സേവനങ്ങള്‍ ഉള്‍പ്പെടുന്ന 69,487 അഭ്യര്‍ഥനകളും എ.ഡി.ജെ.ഡി കൈകാര്യം ചെയ്തു. 

സ്മാര്‍ട് എ.ഐ മെച്ചപ്പെടുത്തിയ സേവനങ്ങളിലൂടെ വിദൂരമായി ഈ അഭ്യര്‍ഥനകള്‍ വിജയകരമായി കൈകാര്യം ചെയ്യുന്നത് യു.എ.ഇ വൈസ് പ്രസിഡന്റും ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട്, എ.ഡി.ജെ.ഡി എന്നിവയുടെ ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നുവെന്ന് നീതിന്യായ വകുപ്പ് അണ്ടര്‍ സെക്രട്ടറി കൗണ്‍സിലര്‍ യൂസഫ് സഈദ് അല്‍ അബ്‌റി  പറഞ്ഞു. അബൂദബിയുടെ ആഗോള മത്സരക്ഷമതയെ ശക്തിപ്പെടുത്തുന്ന നൂതനവും ഭാവി യുക്തവുമായ കോടതികള്‍ സൃഷ്ടിക്കുകയാണ് ഈ സംരംഭം വഴി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ക്രിമിനല്‍ കോടതികള്‍ 78,388 വിധികള്‍ പുറപ്പെടുവിച്ചു. പബ്ലക് പ്രോസിക്യൂഷന്‍ 22,000 ശിക്ഷാ ഉത്തരവുകള്‍ പുറപ്പെടുവിക്കുകയും 111,501 കേസുകള്‍ പരിഹരിക്കുകയും ചെയ്തു. അബൂദബി ഫാമിലിസിവില്‍അഡ്മിനിസ്‌ട്രേറ്റിവ് കോടതിയില്‍ 11,155 കേസുകളും അബൂദബി വാണിജ്യ കോടതിയില്‍ 10,149 കേസുകളും അബൂദബി ലേബര്‍ കോടതിയില്‍ 1,848 കേസുകളും ഫയല്‍ ചെയ്തു. 98 ശതമാനം ശരാശരി പൂര്‍ത്തീകരണ നിരക്ക് കൈവരിച്ചതായി റിപ്പോര്‍ട്ട് വിശദമാക്കി. 

ജുഡീഷ്യല്‍ സേവനങ്ങളില്‍ 40,254 നോട്ടറി പബഌക് ഇടപാടുകള്‍, 26,593 ഡോക്യുമെന്റേഷന്‍ ഇടപാടുകള്‍, ഡിജിറ്റല്‍ വിവാഹ കരാറുകളുമായി ബന്ധപ്പെട്ട 2,640 ഇടപാടുകള്‍ എന്നിവ പൂര്‍ത്തിയായതായും റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഇതര തര്‍ക്ക പരിഹാരവുമായി ബന്ധപ്പെട്ട് മധ്യസ്ഥത, അനുരഞ്ജനം, കുടുംബ മാര്‍ഗ നിര്‍ദേശ കേന്ദ്രങ്ങള്‍ 12,518 വ്യവഹാരങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 5,968 കേസുകള്‍ മധ്യസ്ഥതയിലൂടെയും അനുരഞ്ജനത്തിലൂടെയും പൂര്‍ത്തിയാക്കി.  7,854 തര്‍ക്കങ്ങള്‍ കുടുംബ മാര്‍ഗനിര്‍ദേശത്തിലൂടെയും കുടുംബ തര്‍ക്കങ്ങള്‍ക്കായി 8,446 സൗഹാര്‍ദപരമായ ഒത്തുതീര്‍പ്പിലൂടെയും പരിഹരിച്ചു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നടക്കാത്ത പ്രസ്താവനകളല്ല, യഥാര്‍ത്ഥ രാഷ്ട്രീയസന്നദ്ധതയാണ് ആവശ്യം'; ഫലസ്തീന്‍ വിഷയത്തില്‍ ഒമാന്‍

oman
  •  3 days ago
No Image

കാനത്തില്‍ ജമീല: രാഷ്ട്രീയത്തിലെ സൗമ്യമുഖം; നിര്‍ധന രോഗികള്‍ക്ക് സ്വാന്തനമേകിയ നേതാവ്

Kerala
  •  3 days ago
No Image

ബഹ്‌റൈനില്‍ വനിതകള്‍ക്ക് തൊഴിലിടത്തില്‍ ഇരിപ്പിടം നിര്‍ബന്ധമാക്കുന്നു; ബില്ല് പാര്‍ലമെന്റില്‍

bahrain
  •  3 days ago
No Image

എല്‍.ഐ.സി ഏജന്റില്‍നിന്ന് ജനപ്രതിനിധിയിലേക്ക്; കാനത്തില്‍ ജമീല എന്ന നേതാവിന്റെ വളര്‍ച്ച

Kerala
  •  3 days ago
No Image

ദബാദ് പാലത്തിന് സമീപം വാഹനാപകടം; രണ്ട് പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

oman
  •  3 days ago
No Image

ഗസ്സയില്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘനം; രണ്ടു കുട്ടികളെ ഡ്രോണ്‍ ആക്രമണത്തില്‍ ക്രൂരമായി കൊലപ്പെടുത്തി ഇസ്‌റാഈല്‍

International
  •  3 days ago
No Image

രണ്ടു വര്‍ഷത്തിനിടെ  ഇസ്‌റാഈല്‍ ഗസ്സയില്‍ കൊന്നൊടുക്കിയത് 70,000 മനുഷ്യരെ; വെടിനിര്‍ത്തലിനിടയിലും കൂട്ടക്കൊലകള്‍ തുടര്‍ന്ന് സയണിസ്റ്റ് സേന

International
  •  3 days ago
No Image

അസമില്‍ ബംഗാളി മുസ്‌ലിംകളെ കൂട്ടത്തോടെ ഒഴിപ്പിക്കല്‍ തുടരുന്നു; നൗഗാവില്‍ 1500 കുടുംബങ്ങള്‍ കൂടി ഭവനരഹിതരായി

National
  •  3 days ago
No Image

'ഉദിച്ചുയരേണ്ട താരങ്ങള്‍ ഉദിക്കുമെന്നും അല്ലാത്തത് അസ്തമിക്കുമെന്നും ഒരു പരിപാടിയിലും കയറ്റരുതെന്നും' -രാഹുലിനെതിരെ കെ മുരളീധരന്‍

Kerala
  •  3 days ago
No Image

എസ്.ഐ.ആര്‍: ഹിയറിങ്ങിലെ തീര്‍പ്പിനെതിരേ അപ്പീല്‍ സമര്‍പ്പിക്കാന്‍ സാവകാശം ലഭിക്കില്ല; തീര്‍പ്പാക്കും മുമ്പ് അന്തിമ വോട്ടര്‍പട്ടിക വരും

Kerala
  •  3 days ago