HOME
DETAILS

അബൂദബി നീതിന്യായ വകുപ്പ് അര ദശലക്ഷത്തിലധികം ഇ അഭ്യര്‍ഥനകള്‍ പൂര്‍ത്തിയാക്കി

  
August 06, 2024 | 3:24 AM

Abu Dhabi Department of Justice over half a million

അബൂദബി: ഈ വര്‍ഷം ആദ്യ ആറു മാസത്തിനിടെ, എമിറേറ്റിലെ വിവിധ നിയമ, ജുഡീഷ്യല്‍ സേവനങ്ങള്‍ ഉള്‍ക്കൊള്ളുന്ന അരദശ ലക്ഷത്തിലധികം ഇലക്ട്രോണിക് അഭ്യര്‍ഥനകള്‍ പൂര്‍ത്തിയാക്കിയതായി അബൂദബി നീതിന്യായ വകുപ്പ് (എ.ഡി.ജെ.ഡി) അറിയിച്ചു. കോടതി കാര്യങ്ങളുമായി ബന്ധപ്പെട്ട 394,800 അപേക്ഷകളും പ്രോസിക്യൂഷനുകള്‍ക്കായി 49,821 അപേക്ഷകളും നോട്ടറി പബ്ലിക്, ഡോക്യുമെന്റേഷന്‍ സേവനങ്ങള്‍ ഉള്‍പ്പെടുന്ന 69,487 അഭ്യര്‍ഥനകളും എ.ഡി.ജെ.ഡി കൈകാര്യം ചെയ്തു. 

സ്മാര്‍ട് എ.ഐ മെച്ചപ്പെടുത്തിയ സേവനങ്ങളിലൂടെ വിദൂരമായി ഈ അഭ്യര്‍ഥനകള്‍ വിജയകരമായി കൈകാര്യം ചെയ്യുന്നത് യു.എ.ഇ വൈസ് പ്രസിഡന്റും ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട്, എ.ഡി.ജെ.ഡി എന്നിവയുടെ ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നുവെന്ന് നീതിന്യായ വകുപ്പ് അണ്ടര്‍ സെക്രട്ടറി കൗണ്‍സിലര്‍ യൂസഫ് സഈദ് അല്‍ അബ്‌റി  പറഞ്ഞു. അബൂദബിയുടെ ആഗോള മത്സരക്ഷമതയെ ശക്തിപ്പെടുത്തുന്ന നൂതനവും ഭാവി യുക്തവുമായ കോടതികള്‍ സൃഷ്ടിക്കുകയാണ് ഈ സംരംഭം വഴി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ക്രിമിനല്‍ കോടതികള്‍ 78,388 വിധികള്‍ പുറപ്പെടുവിച്ചു. പബ്ലക് പ്രോസിക്യൂഷന്‍ 22,000 ശിക്ഷാ ഉത്തരവുകള്‍ പുറപ്പെടുവിക്കുകയും 111,501 കേസുകള്‍ പരിഹരിക്കുകയും ചെയ്തു. അബൂദബി ഫാമിലിസിവില്‍അഡ്മിനിസ്‌ട്രേറ്റിവ് കോടതിയില്‍ 11,155 കേസുകളും അബൂദബി വാണിജ്യ കോടതിയില്‍ 10,149 കേസുകളും അബൂദബി ലേബര്‍ കോടതിയില്‍ 1,848 കേസുകളും ഫയല്‍ ചെയ്തു. 98 ശതമാനം ശരാശരി പൂര്‍ത്തീകരണ നിരക്ക് കൈവരിച്ചതായി റിപ്പോര്‍ട്ട് വിശദമാക്കി. 

ജുഡീഷ്യല്‍ സേവനങ്ങളില്‍ 40,254 നോട്ടറി പബഌക് ഇടപാടുകള്‍, 26,593 ഡോക്യുമെന്റേഷന്‍ ഇടപാടുകള്‍, ഡിജിറ്റല്‍ വിവാഹ കരാറുകളുമായി ബന്ധപ്പെട്ട 2,640 ഇടപാടുകള്‍ എന്നിവ പൂര്‍ത്തിയായതായും റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഇതര തര്‍ക്ക പരിഹാരവുമായി ബന്ധപ്പെട്ട് മധ്യസ്ഥത, അനുരഞ്ജനം, കുടുംബ മാര്‍ഗ നിര്‍ദേശ കേന്ദ്രങ്ങള്‍ 12,518 വ്യവഹാരങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 5,968 കേസുകള്‍ മധ്യസ്ഥതയിലൂടെയും അനുരഞ്ജനത്തിലൂടെയും പൂര്‍ത്തിയാക്കി.  7,854 തര്‍ക്കങ്ങള്‍ കുടുംബ മാര്‍ഗനിര്‍ദേശത്തിലൂടെയും കുടുംബ തര്‍ക്കങ്ങള്‍ക്കായി 8,446 സൗഹാര്‍ദപരമായ ഒത്തുതീര്‍പ്പിലൂടെയും പരിഹരിച്ചു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

15-കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; പെരുമ്പാവൂരിൽ 24 കാരൻ അറസ്റ്റിൽ

Kerala
  •  8 days ago
No Image

കൈക്കും കാലിനും അടിച്ചു, വിവരം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തി; പൊലിസ് സ്റ്റേഷനിൽ 18-കാരന് ക്രൂരമർദനമെന്ന് പരാതി

Kerala
  •  8 days ago
No Image

അതിർത്തിയിൽ വീണ്ടും പാക് ഡ്രോണുകൾ; ജമ്മു കശ്മീരിൽ സൈന്യം വ്യാപക തിരച്ചിലിൽ

National
  •  8 days ago
No Image

മുസ്‌ലിം തൊഴിലാളികൾക്ക് 'ജയ് ശ്രീറാം' വിളിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകരുടെ ക്രൂരമർദ്ദനം; ബംഗ്ലാദേശികളെന്ന് ആക്ഷേപം

National
  •  8 days ago
No Image

മിഡിൽ ഈസ്റ്റിലെ കരുത്തായി ദുബൈ-റിയാദ് ഫ്ലൈറ്റ് റൂട്ട്; ടിക്കറ്റ് നിരക്കിലും തിരക്കിലും വൻ വർദ്ധനവ്

Saudi-arabia
  •  8 days ago
No Image

വീടിന് മണ്ണെടുക്കുമ്പോൾ കിട്ടിയത് സ്വർണനിധി; കർണാടകയിൽ എട്ടാം ക്ലാസുകാരൻ കണ്ടെത്തിയത് 470 ഗ്രാം സ്വർണം; പിടിച്ചെടുത്ത് അധികൃതർ

National
  •  8 days ago
No Image

സാമ്പത്തിക സഹായ നിബന്ധനകളില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കി ഒമാന്‍

oman
  •  8 days ago
No Image

എം.കെ. മുനീറിനെ സന്ദർശിച്ച് മുഖ്യമന്ത്രിയും, മന്ത്രി മുഹമ്മദ് റിയാസും

Kerala
  •  8 days ago
No Image

കിവികളുടെ ചിറകരിഞ്ഞു; 2026ലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ആവേശ വിജയം

Cricket
  •  8 days ago
No Image

ലക്ഷ്മി എവിടെ? 14 വയസ്സുകാരിയെ കാണാതായിട്ട് മൂന്ന് ദിവസം; തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടതായി സൂചന; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  8 days ago