HOME
DETAILS

വയനാട് ദുരന്തം; തിരച്ചില്‍ നടത്താത്ത ഒരു സ്ഥലവുമുണ്ടാകില്ല,സ്‌കൂളുകളിലെ ക്യാമ്പുകളിലുള്ളവരെ മാറ്റിത്താമസിപ്പിക്കും മുഖ്യമന്ത്രി

  
August 06, 2024 | 12:57 PM

Kerala Chief Minister Assures No Place Left Unsearched in Wayanad Disaster Schools to Relocate Camps

തിരുവനന്തപുരം: മുണ്ടക്കൈയിലും ചൂരല്‍മലയിലും നടത്തുന്നത് സാധ്യതകളൊന്നും ബാക്കി നിര്‍ത്താതെയുള്ള തിരച്ചിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉരുള്‍പൊട്ടലിന്റെ പ്രഭവ കേന്ദ്രമായ പുഞ്ചിരിമട്ടം മുതല്‍ ഊര്‍ജിതമായ തിരച്ചിലും നിരീക്ഷണവും ഇന്ന് നടക്കുകയാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സൂചിപ്പാറ വെള്ളച്ചാട്ടം മുതല്‍ പോത്തുകല്ല് നിലമ്പൂര്‍ വരെ ചാലിയാല്‍ കേന്ദ്രീകരിച്ചും തിരച്ചില്‍ നടത്തുന്നു. സൈന്യം, വനംവകുപ്പ്, ഫയര്‍ഫോഴ്‌സ് എന്നിവരെയാണ് തിരച്ചിലിനായി നിയോഗിച്ചിരിക്കുന്നത്. സൂചിപ്പാറ വെള്ളച്ചാട്ടം മുതല്‍ പോത്തുകല്ല് വരെയുള്ള രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായ ഭാഗത്ത് പ്രത്യേകിച്ച് സണ്‍റൈസ് വാലി പോലെയുള്ള സ്ഥലങ്ങളില്‍ ഹെലികോപ്ടറിലാണ് രക്ഷാപ്രവര്‍ത്തകരെ എത്തിച്ചത്. പരിശോധിക്കാത്ത ഒരു പ്രദേശവും മേഖലയില്‍ ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെയാണ് പോകുന്നത്. നാട്ടുകാരില്‍ നിന്നും പ്രത്യേക സഹായം ലഭിക്കുന്നുണ്ട്. മന്ത്രിസഭ ഉപസമിതി കൃത്യമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.

ദുരിത ബാധിതരെ സ്‌കൂളിലെ ക്യാമ്പില്‍ നിന്ന് മറ്റ് സ്ഥലം കണ്ടെത്തി മാറ്റും. ദുരന്ത മേഖലയിലെ അപകടകരമായ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റാുള്ള നടപടി ആരംഭിക്കും. തെരച്ചിലില്‍ തുടര്‍നടപടി ചീഫ് സെക്രട്ടറി സൈന്യവുമായി ആലോചിച്ചു ചെയ്യും. തകര്‍ന്ന കെട്ടിടങ്ങളുടെ നഷ്ട പരിഹാരം നല്‍കാന്‍ തദ്ദേശ വകുപ്പ് കണക്ക് എടുക്കും. 2391 പേര്‍ക്ക് ഇത് വരെ കൗണ്‍സിലിംഗ് നല്‍കിയെന്നും കുട്ടികളുടെ മാനസിക സംഘര്‍ഷം കുറക്കാന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വെള്ളാര്‍ മല സ്‌കൂള്‍ പുനരധിവാസത്തിനുള്ള ടൗണ്‍ ഷിപ്പില്‍ തന്നെ പുനഃസ്ഥാപിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

"Kerala Chief Minister has assured that no area will be left unsearched in the Wayanad disaster response. Additionally, residents currently in school camps will be relocated. The government is committed to comprehensive disaster management and support."

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേനൽച്ചൂടിൽ ടയർ പൊട്ടിത്തെറിച്ച് വൻ അപകടങ്ങൾ; നിർണായക മുന്നറിയിപ്പുമായി അബുദബി പൊലിസ്

uae
  •  9 days ago
No Image

മരണത്തെ തോൽപ്പിച്ച സ്ട്രൈക്കർ ഇനി ലോകകപ്പ് ചരിത്രത്തിൽ; തലയോട്ടിയിലേറ്റ മാരക പരിക്കിൽ നിന്ന് ഫിഫ ലോകകപ്പിന്റെ ഹീറോയായി സൂപ്പർ താരത്തിന്റെ അവിശ്വസനീയ തിരിച്ചുവരവ്!

Football
  •  9 days ago
No Image

കൊടിക്കുന്നില്‍ സുരേഷ് ജിഫ്‌രി തങ്ങളെ സന്ദര്‍ശിച്ചു

Kerala
  •  9 days ago
No Image

സ്ത്രീകൾക്ക് ഇനി കെഎസ്ആർടിസിയിൽ സൗജന്യ യാത്ര; ആശയക്കുഴപ്പം ഒഴിവാക്കാൻ ഏഴ് വിഭാഗം ഓർഡിനറി ബസുകളുടെ ലിസ്റ്റ് പുറത്തുവിട്ടു

Kerala
  •  9 days ago
No Image

നിപ രോഗിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ട് ആരോഗ്യ വകുപ്പ്; രാമനാട്ടുകര, ഫറോക്ക് മേഖലകളില്‍ ജാഗ്രത ശക്തമാക്കി

Kerala
  •  9 days ago
No Image

ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും പണിമുടക്കി; ട്വിറ്ററിൽ ട്രോളുമായി ലക്ഷക്കണക്കിന് ഉപയോക്താക്കൾ

International
  •  9 days ago
No Image

96 വർഷത്തെ ചരിത്രത്തിലാദ്യം; മെക്സിക്കോയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും നാണക്കേടിന്റെ ലോക റെക്കോർഡ്!

Football
  •  9 days ago
No Image

ആ ഭാരമിറക്കാൻ സ്വന്തം കാണികൾക്ക് മുന്നിലെങ്കിലും ജയിക്കണം, കാനഡയ്ക്ക്

Football
  •  9 days ago
No Image

സോഷ്യൽ മീഡിയ റീൽസിനായി അപകടകരമായ സ്റ്റണ്ട്; യുവതിക്ക് കനത്ത പിഴ ചുമത്തി ദുബൈ പൊലിസ്

uae
  •  9 days ago
No Image

ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ ഗുരുതര വീഴ്ച; ഒന്നരവയസുകാരന്റെ ജീവൻ രക്ഷിക്കാമായിരുന്നു, അമ്മൂമ്മയുടെ ഫോൺ കോൾ പുറത്ത്

Kerala
  •  9 days ago