HOME
DETAILS

പറന്നിറങ്ങിയ ദുരന്തത്തിന് നാലാണ്ട്; കേന്ദ്ര സഹായങ്ങള്‍ കടലാസില്‍

  
അശ്‌റഫ് കൊണ്ടോട്ടി
August 07, 2024 | 5:14 AM

Four years since the Karipur air disaster

മലപ്പുറം: കേരളത്തെ നടുക്കി പറന്നിറങ്ങിയ കരിപ്പൂര്‍ വിമാനദുരന്തത്തിന് നാലാണ്ട് തികയുമ്പോഴും കേന്ദ്രസര്‍ക്കാര്‍ സഹായങ്ങള്‍ കടലാസില്‍. 2020 ഓഗസ്റ്റ് ഏഴിനാണ് ദുബൈയില്‍ നിന്ന് കരിപ്പൂരിലെത്തിയ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം ലാന്‍ഡിങ്ങിനിടെ താഴ്ചയിലേക്ക് കൂപ്പുകുത്തി മൂന്നായി പിളര്‍ന്നത്. രണ്ട് പൈലറ്റ്മാരും 19 യാത്രക്കാരും ഉള്‍പ്പെടെ 21 പേര്‍ മരിച്ചു. 169 പേര്‍ക്ക് പരുക്കേറ്റു. നാലു കാബിന്‍ക്രൂ അടക്കം 190 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തില്‍ പരുക്കേറ്റ പലരും ഇപ്പോഴും ശാരീരക പ്രായാസങ്ങള്‍ നേരിടുന്നവരാണ്.

മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും ഗുരുതരമായി പരുക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപയും മറ്റുള്ളവര്‍ക്ക് അര ലക്ഷം രൂപയും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇതു ലഭിച്ചിട്ടില്ലെന്ന് മരിച്ചവരുടെ ബന്ധുക്കളും അപകടത്തില്‍ പരുക്കേറ്റവരും പറയുന്നു. രക്ഷപ്പെട്ട നിരവധി പേര്‍ ഇപ്പോഴും ചികിത്സയ്ക്ക് വിധേയരായി കഴിയുകയാണ്. അര്‍ഹതപ്പെട്ട ചികിത്സാ സഹായം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നാണ് പരുക്കേറ്റ യാത്രക്കാരുടെ ആവശ്യം.
എയര്‍ഇന്ത്യ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടപരിഹാരമാണ് പരുക്കേറ്റവര്‍ക്കും മരിച്ചവരുടെ കുടുംബത്തിനും നല്‍കിയത്. 12 ലക്ഷം മുതല്‍ 7.5 കോടി വരെ നഷ്ടപരിഹാരം എയര്‍ഇന്ത്യ നല്‍കിയിട്ടുണ്ട്. 13 വര്‍ഷം മുമ്പ് നടന്ന മംഗളൂരു വിമാനപകടത്തില്‍പ്പെട്ടവര്‍ക്ക് ഇതുവരെ നഷ്ടപരിഹാരം പൂര്‍ണമായും എയര്‍ഇന്ത്യയില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നതാണ് മറ്റൊരു വസ്തുത. ഇതിനു വേണ്ടി യാത്രക്കാരും മരിച്ചവരുടെ കുടുംബങ്ങളും ഇപ്പോഴും കോടതി കയറിയിറങ്ങുകയാണ്. എന്നാല്‍ കരിപ്പൂര്‍ അപകടത്തില്‍പ്പെട്ടവര്‍ സമയോചിതമായി ഇടപെട്ടതിനാല്‍ എയര്‍ഇന്ത്യയില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങിയെടുക്കാന്‍ സാധിച്ചിരുന്നു.

വലിയ വിമാനങ്ങള്‍ പിന്‍വലിച്ചിട്ടും നാലു വര്‍ഷം
മലപ്പുറം: കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ അനുമതി പിന്‍വലിച്ചിട്ട് നാലു വര്‍ഷം. 2020 ഓഗസ്റ്റിലുണ്ടായ വിമാനാപകടത്തെ തുടര്‍ന്നാണ് വലിയ വിമാനങ്ങളുടെ സര്‍വിസ് കേന്ദ്ര വ്യോമയാന മന്ത്രാലയം പിന്‍വലിച്ചത്. വിമാനാപകടത്തിന് കാരണം പൈലറ്റിന്റെ പിഴവാണെന്നും വിമാനത്താവളത്തിന്റെ പ്രശ്‌നമല്ലെന്നും ബോധ്യമായിട്ടും വലിയ വിമാനങ്ങളുടെ സര്‍വിസ് പുനഃസ്ഥാപിക്കാന്‍ അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവോഴ്‌സ് സൈറ്റിലൂടെ സൗഹൃദം; വിവാഹിതനാണെന്ന വിവരം മറച്ചുവെച്ച് വീണ്ടും വിവാഹം കഴിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  15 days ago
No Image

മോട്ടോറിൽ വെള്ളം വരുന്നില്ല; തുടർന്ന് കിണർ പരിശോധിച്ചു; അപ്രതീക്ഷിത അതിഥിയെ കണ്ട് ഞെട്ടി നാട്ടുകാർ

Kerala
  •  15 days ago
No Image

കുഞ്ഞൂഞ്ഞ് മന്ത്രിസഭയില്‍ വലിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയ മറ്റൊരു കുഞ്ഞ്

Kerala
  •  15 days ago
No Image

ഭർത്താവിന് കഷണ്ടിയാണെന്ന് തിരിച്ചറിഞ്ഞത് വിവാഹശേഷം; വിഗ്ഗ് വെച്ച് വഞ്ചിച്ചെന്ന് പരാതിയുമായി യുവതി

National
  •  15 days ago
No Image

രേഖകളില്ലാതെ മത്സ്യബന്ധനം; വിഴിഞ്ഞത്ത് തമിഴ്നാട് സ്വദേശികളുടെ ബോട്ടുകൾ പിടികൂടി ഫിഷറീസ് വകുപ്പ് 

Kerala
  •  15 days ago
No Image

ശബരിമല സ്വർണക്കൊള്ള: ദേവസ്വം മിനുട്‌സ് തിരുത്തിയത് മനഃപൂർവ്വമെന്ന് കണ്ടെത്തൽ; എ. പത്മകുമാറിനെതിരെ എസ്ഐടി

Kerala
  •  15 days ago
No Image

ടി20 ക്രിക്കറ്റിലെ 'യഥാർത്ഥ രാജാക്കന്മാർ' ഇവർ; ഞെട്ടിക്കുന്ന ബ്ലൈൻഡ് റാങ്കിംഗുമായി ഡ്വെയ്ൻ ബ്രാവോ

Cricket
  •  15 days ago
No Image

കൊല്ലത്തെ തോൽവിയിൽ മേയർ സ്ഥാനാർഥിക്ക് പഴി; ജില്ലാ കമ്മിറ്റിയിൽ കടുത്ത ഭിന്നത; യോഗത്തിൽ നിന്ന് വി.കെ അനിരുദ്ധൻ വികാരാധീനനായി ഇറങ്ങിപ്പോയി

Kerala
  •  15 days ago
No Image

'വെറുപ്പിന്റെ പരീക്ഷണശാലയാക്കാൻ അനുവദിക്കില്ല'; മോദിക്കും, അമിത് ഷാക്കുമെതിരെ മുദ്രാവാക്യം വിളിച്ച വിദ്യാർഥികൾക്കെതിരെ നടപടിക്കൊരുങ്ങി ജെഎൻയു അധികൃതർ

National
  •  15 days ago
No Image

ഇതുപോലൊരു 'സെഞ്ച്വറി' മലയാളിക്ക് ആദ്യം; കൊടുങ്കാറ്റ് പറന്നിറങ്ങിയത് ചരിത്രത്തിലേക്ക്

Cricket
  •  15 days ago