HOME
DETAILS

പറന്നിറങ്ങിയ ദുരന്തത്തിന് നാലാണ്ട്; കേന്ദ്ര സഹായങ്ങള്‍ കടലാസില്‍

  
അശ്‌റഫ് കൊണ്ടോട്ടി
August 07, 2024 | 5:14 AM

Four years since the Karipur air disaster

മലപ്പുറം: കേരളത്തെ നടുക്കി പറന്നിറങ്ങിയ കരിപ്പൂര്‍ വിമാനദുരന്തത്തിന് നാലാണ്ട് തികയുമ്പോഴും കേന്ദ്രസര്‍ക്കാര്‍ സഹായങ്ങള്‍ കടലാസില്‍. 2020 ഓഗസ്റ്റ് ഏഴിനാണ് ദുബൈയില്‍ നിന്ന് കരിപ്പൂരിലെത്തിയ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം ലാന്‍ഡിങ്ങിനിടെ താഴ്ചയിലേക്ക് കൂപ്പുകുത്തി മൂന്നായി പിളര്‍ന്നത്. രണ്ട് പൈലറ്റ്മാരും 19 യാത്രക്കാരും ഉള്‍പ്പെടെ 21 പേര്‍ മരിച്ചു. 169 പേര്‍ക്ക് പരുക്കേറ്റു. നാലു കാബിന്‍ക്രൂ അടക്കം 190 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തില്‍ പരുക്കേറ്റ പലരും ഇപ്പോഴും ശാരീരക പ്രായാസങ്ങള്‍ നേരിടുന്നവരാണ്.

മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും ഗുരുതരമായി പരുക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപയും മറ്റുള്ളവര്‍ക്ക് അര ലക്ഷം രൂപയും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇതു ലഭിച്ചിട്ടില്ലെന്ന് മരിച്ചവരുടെ ബന്ധുക്കളും അപകടത്തില്‍ പരുക്കേറ്റവരും പറയുന്നു. രക്ഷപ്പെട്ട നിരവധി പേര്‍ ഇപ്പോഴും ചികിത്സയ്ക്ക് വിധേയരായി കഴിയുകയാണ്. അര്‍ഹതപ്പെട്ട ചികിത്സാ സഹായം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നാണ് പരുക്കേറ്റ യാത്രക്കാരുടെ ആവശ്യം.
എയര്‍ഇന്ത്യ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടപരിഹാരമാണ് പരുക്കേറ്റവര്‍ക്കും മരിച്ചവരുടെ കുടുംബത്തിനും നല്‍കിയത്. 12 ലക്ഷം മുതല്‍ 7.5 കോടി വരെ നഷ്ടപരിഹാരം എയര്‍ഇന്ത്യ നല്‍കിയിട്ടുണ്ട്. 13 വര്‍ഷം മുമ്പ് നടന്ന മംഗളൂരു വിമാനപകടത്തില്‍പ്പെട്ടവര്‍ക്ക് ഇതുവരെ നഷ്ടപരിഹാരം പൂര്‍ണമായും എയര്‍ഇന്ത്യയില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നതാണ് മറ്റൊരു വസ്തുത. ഇതിനു വേണ്ടി യാത്രക്കാരും മരിച്ചവരുടെ കുടുംബങ്ങളും ഇപ്പോഴും കോടതി കയറിയിറങ്ങുകയാണ്. എന്നാല്‍ കരിപ്പൂര്‍ അപകടത്തില്‍പ്പെട്ടവര്‍ സമയോചിതമായി ഇടപെട്ടതിനാല്‍ എയര്‍ഇന്ത്യയില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങിയെടുക്കാന്‍ സാധിച്ചിരുന്നു.

വലിയ വിമാനങ്ങള്‍ പിന്‍വലിച്ചിട്ടും നാലു വര്‍ഷം
മലപ്പുറം: കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ അനുമതി പിന്‍വലിച്ചിട്ട് നാലു വര്‍ഷം. 2020 ഓഗസ്റ്റിലുണ്ടായ വിമാനാപകടത്തെ തുടര്‍ന്നാണ് വലിയ വിമാനങ്ങളുടെ സര്‍വിസ് കേന്ദ്ര വ്യോമയാന മന്ത്രാലയം പിന്‍വലിച്ചത്. വിമാനാപകടത്തിന് കാരണം പൈലറ്റിന്റെ പിഴവാണെന്നും വിമാനത്താവളത്തിന്റെ പ്രശ്‌നമല്ലെന്നും ബോധ്യമായിട്ടും വലിയ വിമാനങ്ങളുടെ സര്‍വിസ് പുനഃസ്ഥാപിക്കാന്‍ അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അനിൽ അംബാനി ഗ്രൂപ്പ് വായ്പാ തട്ടിപ്പ്: ഇഡിക്കും സിബിഐക്കും സുപ്രീംകോടതിയുടെ രൂക്ഷവിമർശനം; അന്വേഷണത്തിന് പ്രത്യേക സംഘം

Kerala
  •  a few seconds ago
No Image

യുഎഇയിൽ ഇൻഫ്ലുവൻസ വ്യാപിക്കുന്നു; പനിയിൽ നിന്ന് രക്ഷനേടാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ഡോക്ടർമാർ‌

uae
  •  8 minutes ago
No Image

നേതൃത്വത്തെ അണികൾ തിരുത്തണം; സി.പി.ഐ.എമ്മിനെ പ്രതിക്കൂട്ടിലാക്കി വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം പുറത്തിറങ്ങി; കണ്ണൂരിൽ വൻ ജനപങ്കാളിത്തം

Kerala
  •  22 minutes ago
No Image

ബുർജ് 2 ബുർജ് മാരത്തൺ ഞായറാഴ്ച: ദുബൈയിലെ പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണം; സമയക്രമീകരണവും ബദൽ വഴികളും അറിയാം

uae
  •  24 minutes ago
No Image

വീഴാത്ത കോട്ട, തോൽക്കാത്ത വീര്യം; സ്വന്തം തട്ടകത്തിൽ ചരിത്രമെഴുതി സണ്ടർലാൻഡ് കുതിപ്പ്; In-Depth Story

Football
  •  44 minutes ago
No Image

കണക്കുകൾ എല്ലാം മനഃപാഠമാണ്, ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്കട്ടെ; സി.പി.എം നേതൃത്വത്തെ വീണ്ടും വെല്ലുവിളിച്ച് വി. കുഞ്ഞികൃഷ്ണൻ

Kerala
  •  an hour ago
No Image

ദുബൈയിൽ ഇനി ഗ്ലൈഡ്‌വേസ് യുഗം: ട്രെയിൻ പോലെ നീങ്ങുന്ന ഡ്രൈവറില്ലാ വാഹനങ്ങൾ വരുന്നു; പരീക്ഷണം ബ്ലൂവാട്ടേഴ്‌സ് ഐലൻഡിൽ

uae
  •  an hour ago
No Image

ബഹ്‌റൈനില്‍ തീരക്കടലില്‍ കര്‍ശന പരിശോധന; 700ലധികം നിയമവിരുദ്ധ മീന്‍പിടിത്ത ഉപകരണങ്ങള്‍ പിടിച്ചെടുത്തു

bahrain
  •  an hour ago
No Image

സെമിയിൽ അഫ്ഗാന്റെ റൺമല; പതറാതെ ഇന്ത്യ; വൈഭവ് സൂര്യവൻഷിക്ക് വെടിക്കെട്ട് ഫിഫ്റ്റി

Cricket
  •  an hour ago
No Image

നായയെ നടത്തുന്നതിനിടെ ലഹരി വില്‍പ്പന; ബഹ്‌റൈനില്‍ യുവതി പിടിയില്‍

bahrain
  •  an hour ago