HOME
DETAILS

നിയാസിന്റെ ജീവനായ ജീപ്പ് വാങ്ങാന്‍ മുഴുവന്‍ പണവും നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് 

  
August 09, 2024 | 7:26 AM

All money will be given to buy Niass life jeep

കല്‍പ്പറ്റ: ഉരുളെടുത്ത ദുരന്തത്തില്‍ സ്വന്തം ജീവനപ്പോലെ സ്‌നേഹിച്ചിരുന്ന ജീപ്പ് നശിച്ചപ്പോള്‍ നിയാസിന് വലിയ സങ്കടമായിരുന്നു. എന്നാല്‍ നിയാസിന് പുതിയ വാഹനം നല്‍കുമെന്ന് അറിയിച്ച് യൂത്ത് കോണ്‍ഗ്രസ്. ചൂരല്‍മല സ്വദേശി നിയാസിന്റെ ജീവിത മാര്‍ഗമായിരുന്ന 'വായ്പ്പാടന്‍' എന്ന ജീപ്പാണ് ഉരുള്‍ കൊണ്ടുപോയത്.

ഉപജീവനത്തിനായി മറ്റുമാര്‍ഗങ്ങളില്ലാതെ പകച്ചുനില്‍ക്കുന്ന നിയാസിന് മുന്നിലേക്കാണ് യൂത്ത് കോണ്‍ഗ്രസിന്റെ സഹായഹസ്തമെത്തിയത്. നിയാസിന് വാഹനത്തോടുള്ള വൈകാരികത നമുക്ക് മനസ്സിലാവുമെന്നും ഉടന്‍ തന്നെ വാഹനം വാങ്ങി നല്‍കുമെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നിയാസിനെ അറിയിച്ചത്. പരപ്പനങ്ങാടിയിലെ വാട്‌സ്ആപ്പ് കൂട്ടായ്മയായ ഫണ്ണീസും പകുതി പണം നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്.

'ഇത്രയും കാലം പൊന്നുപോലെ കൊണ്ടുനടന്ന വണ്ടി. മൂന്നരകൊല്ലത്തിനടുത്തായി വണ്ടിവാങ്ങിയിട്ട്. പതുക്കെ ഓടി ലോണ്‍ അടച്ച് തീര്‍ന്നുവന്നതേയുള്ളൂ. എനിക്ക് വാഹനം വാങ്ങാനുള്ള കഴിവ് ഇല്ലാത്തതിനാല്‍ ഏട്ടനാണ് വാങ്ങിതന്നത്. തകര്‍ന്ന വണ്ടിയിലേക്ക് എനിക്ക് നോക്കാന്‍ പോലും സാധിക്കുന്നില്ല. മാത്രമല്ല, വീടും ഇല്ല. കൂടെപിറപ്പിനെപ്പോലെയായിരുന്നു ആ വണ്ടി. അതുകൊണ്ട് വീട്ടുകാര്‍ക്കും വലിയ സങ്കടമാണ്.

വണ്ടി കൂടെ ഉണ്ടായിരുന്നപ്പോള്‍ ഒരു സമാധാനമായിരുന്നുവെന്നും ഞാന്‍ ആദ്യംവാങ്ങിയ വാഹനം ആക്ടീവയായിരുന്നുവെന്നും അത് ഇപ്പോള്‍ ഉപയോഗിക്കാനാവില്ലെന്നും സ്റ്റാര്‍ട്ട് ആക്കാന്‍ പോലും കഴിയില്ലെന്നും ഒരു വൈകാരികതയുടെ പുറത്ത് സൂക്ഷിക്കുകയാണെന്നും നിയാസ് പറയുന്നു. ആരും പ്രയാസം അനുഭവിക്കുകയില്ല. നിയാസിന് വാഹനം വാങ്ങാന്‍ എത്ര തുകയാണോ വേണ്ടത് അത് യൂത്ത് കോണ്‍ഗ്രസ് നല്‍കുന്നതാണ്. ഗംഭീരമായ ജീപ്പ് തന്നെ നല്‍കും- എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. തന്റെ ഉപജീവനമാര്‍ഗമായ വാഹനം തിരിച്ചുകിട്ടുന്നതില്‍ വളരെയധികം സന്തോഷവാനാണ്  നിയാസ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിലെ വായുമലിനീകരണത്തിന് പിന്നിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പൊടിക്കാറ്റും; ടി.പി സെൻകുമാർ

Kerala
  •  19 hours ago
No Image

കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് സിരിജഗൻ അന്തരിച്ചു

Kerala
  •  20 hours ago
No Image

പൂനെ-എറണാകുളം എക്‌സ്പ്രസിൽ രണ്ട് വയസുകാരനെ ഉപേക്ഷിച്ച സംഭവം; കുട്ടിയെ ചൈൽഡ് ലൈൻ ഏറ്റെടുത്തു

Kerala
  •  20 hours ago
No Image

ഒമാനിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ ട്രക്കിന്റെ ടാങ്ക് പൊട്ടിത്തെറിച്ചു; ഒരാൾക്ക് പരുക്ക്

oman
  •  20 hours ago
No Image

മുതലയെ തല്ലിക്കൊന്ന് കായലിലെറിഞ്ഞു; രണ്ട് പേരെ വനംവകുപ്പ് പിടികൂടി

National
  •  21 hours ago
No Image

ഖൂസ് ആർട്സ് ഫെസ്റ്റിവലിൽ എല്ലാവരെയും ഞെട്ടിച്ച് ഷെയ്ഖ് മുഹമ്മദ്; ദുബൈ ഭരണാധികാരിയുടെ സർപ്രൈസ് വിസിറ്റിന്റെ വീഡിയോ വൈറൽ

uae
  •  21 hours ago
No Image

യുവാവിന്റെ ആത്മഹത്യ: ഷിംജിത പ്രചരിപ്പിച്ച വീഡിയോ നീക്കണം; പരാതിയുമായി ബസിലെ യാത്രക്കാരി

Kerala
  •  21 hours ago
No Image

അനുമതിയില്ലാതെ യുഎഇയിലെ ഈ സ്ഥലത്ത് പോയാൽ ഇനി പിഴ ഉറപ്പ്; നിയമം മാറിയത് അറിയാതെ ഇവിടേക്ക് പോകല്ലേ!

uae
  •  a day ago
No Image

'അയ്യപ്പന്റെ സ്വർണം മുതൽ രക്തസാക്ഷി ഫണ്ട് വരെ'; സി.പി.ഐ.എമ്മിന് ബംഗാളിലെയും ത്രിപുരയിലെയും ഗതി വരും;  പയ്യന്നൂർ ഫണ്ട് വിവാദത്തിൽ രൂക്ഷവിമർശനവുമായി കെ. മുരളീധരൻ

Kerala
  •  a day ago
No Image

'ഡോക്ടർ' പദവി എംബിബിഎസുകാർക്ക് മാത്രമുള്ളതല്ല; ഫിസിയോതെറാപ്പിസ്റ്റുകൾക്കും ഉപയോഗിക്കാം: അനുമതി നൽകി ഹൈക്കോടതി

Kerala
  •  a day ago

No Image

അടിയന്തര ചികിത്സ നൽകിയില്ല: ശ്വാസതടസ്സവുമായി എത്തിയ യുവാവ് മരിച്ചു; സാമൂഹിക ആരോഗ്യ കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

Kerala
  •  a day ago
No Image

'ചെറിയ ആക്രമണം ഉണ്ടായാൽ പോലും യുദ്ധമായി കണക്കാക്കും, സര്‍വസന്നാഹവും ഉപയോഗിച്ച് തിരിച്ചടിക്കും'; യുഎസിന് ശക്തമായ മുന്നറിയിപ്പുമായി ഇറാന്‍

International
  •  a day ago
No Image

ഇന്ത്യയിൽ 72,000 രൂപ ലഭിക്കുന്നതോ അതോ ദുബൈയിൽ 8,000 ദിർഹം ലഭിക്കുന്നതോ മെച്ചം? പ്രവാസലോകത്ത് ചർച്ചയായി യുവാവിന്റെ ചോദ്യം

uae
  •  a day ago
No Image

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ സുരക്ഷാവീഴ്ച: രക്ഷപ്പെട്ട കൊലക്കേസ് പ്രതിയെ ഇനിയും കണ്ടെത്താനായില്ല?; നാല് പൊലിസുകാർക്കെതിരെ നടപടി

Kerala
  •  a day ago