HOME
DETAILS

നിയാസിന്റെ ജീവനായ ജീപ്പ് വാങ്ങാന്‍ മുഴുവന്‍ പണവും നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് 

  
August 09, 2024 | 7:26 AM

All money will be given to buy Niass life jeep

കല്‍പ്പറ്റ: ഉരുളെടുത്ത ദുരന്തത്തില്‍ സ്വന്തം ജീവനപ്പോലെ സ്‌നേഹിച്ചിരുന്ന ജീപ്പ് നശിച്ചപ്പോള്‍ നിയാസിന് വലിയ സങ്കടമായിരുന്നു. എന്നാല്‍ നിയാസിന് പുതിയ വാഹനം നല്‍കുമെന്ന് അറിയിച്ച് യൂത്ത് കോണ്‍ഗ്രസ്. ചൂരല്‍മല സ്വദേശി നിയാസിന്റെ ജീവിത മാര്‍ഗമായിരുന്ന 'വായ്പ്പാടന്‍' എന്ന ജീപ്പാണ് ഉരുള്‍ കൊണ്ടുപോയത്.

ഉപജീവനത്തിനായി മറ്റുമാര്‍ഗങ്ങളില്ലാതെ പകച്ചുനില്‍ക്കുന്ന നിയാസിന് മുന്നിലേക്കാണ് യൂത്ത് കോണ്‍ഗ്രസിന്റെ സഹായഹസ്തമെത്തിയത്. നിയാസിന് വാഹനത്തോടുള്ള വൈകാരികത നമുക്ക് മനസ്സിലാവുമെന്നും ഉടന്‍ തന്നെ വാഹനം വാങ്ങി നല്‍കുമെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നിയാസിനെ അറിയിച്ചത്. പരപ്പനങ്ങാടിയിലെ വാട്‌സ്ആപ്പ് കൂട്ടായ്മയായ ഫണ്ണീസും പകുതി പണം നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്.

'ഇത്രയും കാലം പൊന്നുപോലെ കൊണ്ടുനടന്ന വണ്ടി. മൂന്നരകൊല്ലത്തിനടുത്തായി വണ്ടിവാങ്ങിയിട്ട്. പതുക്കെ ഓടി ലോണ്‍ അടച്ച് തീര്‍ന്നുവന്നതേയുള്ളൂ. എനിക്ക് വാഹനം വാങ്ങാനുള്ള കഴിവ് ഇല്ലാത്തതിനാല്‍ ഏട്ടനാണ് വാങ്ങിതന്നത്. തകര്‍ന്ന വണ്ടിയിലേക്ക് എനിക്ക് നോക്കാന്‍ പോലും സാധിക്കുന്നില്ല. മാത്രമല്ല, വീടും ഇല്ല. കൂടെപിറപ്പിനെപ്പോലെയായിരുന്നു ആ വണ്ടി. അതുകൊണ്ട് വീട്ടുകാര്‍ക്കും വലിയ സങ്കടമാണ്.

വണ്ടി കൂടെ ഉണ്ടായിരുന്നപ്പോള്‍ ഒരു സമാധാനമായിരുന്നുവെന്നും ഞാന്‍ ആദ്യംവാങ്ങിയ വാഹനം ആക്ടീവയായിരുന്നുവെന്നും അത് ഇപ്പോള്‍ ഉപയോഗിക്കാനാവില്ലെന്നും സ്റ്റാര്‍ട്ട് ആക്കാന്‍ പോലും കഴിയില്ലെന്നും ഒരു വൈകാരികതയുടെ പുറത്ത് സൂക്ഷിക്കുകയാണെന്നും നിയാസ് പറയുന്നു. ആരും പ്രയാസം അനുഭവിക്കുകയില്ല. നിയാസിന് വാഹനം വാങ്ങാന്‍ എത്ര തുകയാണോ വേണ്ടത് അത് യൂത്ത് കോണ്‍ഗ്രസ് നല്‍കുന്നതാണ്. ഗംഭീരമായ ജീപ്പ് തന്നെ നല്‍കും- എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. തന്റെ ഉപജീവനമാര്‍ഗമായ വാഹനം തിരിച്ചുകിട്ടുന്നതില്‍ വളരെയധികം സന്തോഷവാനാണ്  നിയാസ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയപാതയ്ക്ക് ഇരുട്ടടിയായി കെ.എസ്.ഇ.ബി. ഉത്തരവ്; തെരുവുവിളക്കുകളുടെ വൈദ്യുതിബില്‍ മൂന്നിരട്ടിയിലേറെയാകുമെന്ന് ആശങ്ക

Kerala
  •  3 days ago
No Image

മണല്‍ ഖനന തര്‍ക്കം രൂക്ഷമായി; ഛത്തീസ്ഗഢില്‍ ബി.ജെ.പി നേതാവുള്‍പ്പെടെ മൂന്ന് പേരെ കാറിലിട്ട് തീകൊളുത്തി കൊലപ്പെടുത്തി

National
  •  3 days ago
No Image

പശ്ചിമബംഗാളില്‍ ഋതബ്രത ബാനര്‍ജി പ്രതിപക്ഷ നേതാവായി തുടരും; മമതക്ക് തിരിച്ചടി 

National
  •  3 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ തള്ളി കോടതി, രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു

Kerala
  •  3 days ago
No Image

നെടുമങ്ങാട് ജില്ലാ ആശുപത്രി ഡോക്ടര്‍ക്കെതിരേ വീണ്ടും ചികിത്സാ പിഴവ് പരാതി; ഒരു വര്‍ഷത്തിനിടെ യുവതി ആറുതവണ ശസ്ത്രക്രിയയ്ക്ക് വിധേയയായി

Kerala
  •  3 days ago
No Image

ഗവിയില്‍ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി; പ്രതിയെന്ന് സംശയിക്കുന്ന ഒരാള്‍ അറസ്റ്റില്‍ 

Kerala
  •  3 days ago
No Image

നിയമസഭയുടെ ആദ്യസമ്മേളനം തമിഴ് തായ് വാഴ്ത്ത് ആലപിച്ച് തുടങ്ങി വിജയ് സര്‍ക്കാര്‍; വന്ദേമാതരം ഒഴിവാക്കി 

National
  •  3 days ago
No Image

കൊലക്കേസ് പ്രതിയെ തിരക്കഥാകൃത്താക്കി പി.എസ്.സി ! ; രാജേഷ് തില്ലങ്കേരിക്ക് പകരം നല്‍കിയത് ആകാശ് തില്ലങ്കേരിയുടെ ചിത്രം

Kerala
  •  3 days ago
No Image

വിവാഹിതയായിട്ട് വെറും 48 ദിവസം,  ചുറ്റും സി.സി ടിവി, അയല്‍ക്കാരിയോട് സംസാരിച്ചതിന് ക്രൂരമര്‍ദ്ദനം; ഡോക്ടറായ ഭര്‍ത്താവിന്റെ ക്രൂരതയില്‍ നവവധു ജീവനൊടുക്കി

National
  •  3 days ago
No Image

ശിവസേനയിലെ പിളർപ്പ്; എൻ.സി.പിയിലും ആശങ്ക, എം.പിമാരുടെ യോഗം വിളിച്ച് ശരദ്പവാർ

National
  •  3 days ago