HOME
DETAILS

ജീവിതവും സാമ്പത്തിക ഇടപെടലുകളും തുറന്ന പുസ്തകം; ഹിന്‍ഡന്‍ബര്‍ഗ് ആരോപണം തള്ളി സെബി ചെയര്‍പേഴ്‌സണ്‍

  
August 11, 2024 | 3:32 AM

SEBI Chief Madhabi Puri Buch Denies Hindenburg Allegations

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിന്റെ രഹസ്യ കമ്പനികളില്‍ നിക്ഷേപമുണ്ടെന്ന യു.എസ് നിക്ഷേപ-ഗവേഷണ സ്ഥാപനം ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) മേധാവി മാധബി പുരി ബുച്ച്.

ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തന്റെ ജീവിതവും സാമ്പത്തിക ഇടപെടലുകളും തുറന്ന പുസ്തകമാണെന്നും മാധബി പുരി ബുച്ച് പ്രസ്താവനയില്‍ വ്യക്തമാക്കി. ഏത് ഏജന്‍സിക്കും ഇത് സംബന്ധിച്ച രേഖകള്‍ നല്‍കാന്‍ തയ്യാറാണെന്നും ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ടിലെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ശക്തമായി നിഷേധിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി. 

2015 മുതല്‍ അദാനിയുടെ ഷെല്‍ കമ്പനികളില്‍ മാധബിക്കും ഭര്‍ത്താവിനും നിക്ഷേപമുണ്ടെന്നാണ് വിസില്‍ ബ്ലോവര്‍ വഴി ലഭിച്ച രേഖകള്‍ ചൂണ്ടിക്കാട്ടി ഹിന്‍ഡന്‍ബര്‍ഗ് ആരോപിക്കുന്നത്.  2017 മുതല്‍ മാധബി സെബിയില്‍ മുഴുസമയ അംഗമായതോടെ നിക്ഷേപം ഭര്‍ത്താവിന്റെ പേരില്‍ മാത്രമായി. തെളിവുണ്ടായിട്ടും, 40ലധികം സ്വതന്ത്ര മാധ്യമങ്ങളുടെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടും സെബി അദാനി ഗ്രൂപ്പിനെതിരെ നടപടിയെടുക്കാത്തത് ദുരൂഹമാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അദാനിക്കെതിരായ മുന്‍ വെളിപ്പെടുത്തലില്‍ അന്വേഷണം മന്ദഗതിയിലാണെന്നും അതിനു കാരണം ഈ ബന്ധമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഇന്ത്യയുമായി ബന്ധപ്പെട്ട് പുതിയൊരു വെളിപ്പെടുത്തല്‍ നടത്താന്‍ പോകുന്നുവെന്ന് കഴിഞ്ഞദിവസം ഹിന്‍ഡന്‍ബര്‍ഗ് അറിയിച്ചിരുന്നു. കോര്‍പറേറ്റ് മേഖലയിലെ തട്ടിപ്പുകള്‍ വെളിച്ചത്തുകൊണ്ടുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കാറുള്ള ഹിന്‍ഡന്‍ബര്‍ഗ് കഴിഞ്ഞവര്‍ഷം ജനുവരിയില്‍ അദാനി ഗ്രൂപ്പിനെതിരായ വിവരങ്ങള്‍ പുറത്തുവിട്ടതുവഴി കമ്പനിക്ക് വലിയ നഷ്ടം ഉണ്ടാകുകയും ഇന്ത്യയില്‍ രാഷ്ട്രീയവിവാദത്തിനിടയാക്കുകയും ചെയ്തിരുന്നു.

 

Madhabi Puri Buch, the chairperson of the Securities and Exchange Board of India (SEBI), has denied allegations made by Hindenburg Research that she had investments in shell companies linked to the Adani Group. Buch stated that her personal and financial dealings are transparent and open to scrutiny.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടക്കലിൽ ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധന: 25 പെട്ടി ചത്തതും പുഴുവരിച്ചതുമായ കോഴികളെ പിടികൂടി

Kerala
  •  22 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്: മഞ്ചേശ്വരത്ത് കെ.ആര്‍ ജയാനന്ദ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകും

Kerala
  •  22 days ago
No Image

ബഹ്‌റൈനിലെ യുഎസ് നാവിക ആസ്ഥാനത്ത് ഇറാന്റെ മിസൈൽ ആക്രമണം: 21 സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

bahrain
  •  22 days ago
No Image

ലോകത്ത് മറ്റൊരു ടീമിനുമില്ലാത്ത ഇരട്ട നേട്ടം കണ്മുന്നിൽ; ചരിത്രത്തിനരികെ ഇന്ത്യ

Cricket
  •  22 days ago
No Image

ബിഹാറിൽ ആൾക്കൂട്ടക്കൊല: നോമ്പുകാരിയായ യുവതിയെ മർദിച്ചുകൊന്നു; മദ്യവും മൂത്രവും കുടിപ്പിച്ചതായി പരാതി

National
  •  22 days ago
No Image

നിതീഷിന് പിന്നാലെ മകനും; നിഷാന്ത് കുമാര്‍ ജെ.ഡി.യുവില്‍ ചേര്‍ന്നു

National
  •  22 days ago
No Image

രാഷ്ട്രപതിക്കൊരുക്കിയ ശുചിമുറിയില്‍ വെള്ളമില്ല, വീഥിയിലാകെ മാലിന്യം, സ്വീകരിക്കാന്‍ മുഖ്യമന്ത്രി എത്തിയില്ല; ബംഗാളിനോട് വിശദീകരണം തേടി കേന്ദ്രം

National
  •  22 days ago
No Image

ഹോർമുസ് കടലിടുക്കിൽ യുഎഇ ടഗ് ബോട്ട് മുങ്ങി; മൂന്ന് ജീവനക്കാരെ കാണാതായെന്ന് ഇന്തോനേഷ്യ

uae
  •  22 days ago
No Image

കെഎസ്ആർടിസി പൂട്ടേണ്ടി വരും; യുഡിഎഫിന്റെ സ്ത്രീകളുടെ സൗജന്യ യാത്ര വാഗ്ദാനത്തിനെതിരെ കെ.ബി ഗണേഷ് കുമാർ

Kerala
  •  22 days ago
No Image

'ട്രംപിനെ വെറുതെ വിടില്ല, ഖാംനഈയുടെ രക്തത്തിന് പകരം ചോദിച്ചിരിക്കും' മുന്നറിയിപ്പുമായി ഇറാന്‍ സുരക്ഷാ മേധാവി

National
  •  22 days ago