HOME
DETAILS

ജീവിതവും സാമ്പത്തിക ഇടപെടലുകളും തുറന്ന പുസ്തകം; ഹിന്‍ഡന്‍ബര്‍ഗ് ആരോപണം തള്ളി സെബി ചെയര്‍പേഴ്‌സണ്‍

  
August 11, 2024 | 3:32 AM

SEBI Chief Madhabi Puri Buch Denies Hindenburg Allegations

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിന്റെ രഹസ്യ കമ്പനികളില്‍ നിക്ഷേപമുണ്ടെന്ന യു.എസ് നിക്ഷേപ-ഗവേഷണ സ്ഥാപനം ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) മേധാവി മാധബി പുരി ബുച്ച്.

ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തന്റെ ജീവിതവും സാമ്പത്തിക ഇടപെടലുകളും തുറന്ന പുസ്തകമാണെന്നും മാധബി പുരി ബുച്ച് പ്രസ്താവനയില്‍ വ്യക്തമാക്കി. ഏത് ഏജന്‍സിക്കും ഇത് സംബന്ധിച്ച രേഖകള്‍ നല്‍കാന്‍ തയ്യാറാണെന്നും ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ടിലെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ശക്തമായി നിഷേധിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി. 

2015 മുതല്‍ അദാനിയുടെ ഷെല്‍ കമ്പനികളില്‍ മാധബിക്കും ഭര്‍ത്താവിനും നിക്ഷേപമുണ്ടെന്നാണ് വിസില്‍ ബ്ലോവര്‍ വഴി ലഭിച്ച രേഖകള്‍ ചൂണ്ടിക്കാട്ടി ഹിന്‍ഡന്‍ബര്‍ഗ് ആരോപിക്കുന്നത്.  2017 മുതല്‍ മാധബി സെബിയില്‍ മുഴുസമയ അംഗമായതോടെ നിക്ഷേപം ഭര്‍ത്താവിന്റെ പേരില്‍ മാത്രമായി. തെളിവുണ്ടായിട്ടും, 40ലധികം സ്വതന്ത്ര മാധ്യമങ്ങളുടെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടും സെബി അദാനി ഗ്രൂപ്പിനെതിരെ നടപടിയെടുക്കാത്തത് ദുരൂഹമാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അദാനിക്കെതിരായ മുന്‍ വെളിപ്പെടുത്തലില്‍ അന്വേഷണം മന്ദഗതിയിലാണെന്നും അതിനു കാരണം ഈ ബന്ധമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഇന്ത്യയുമായി ബന്ധപ്പെട്ട് പുതിയൊരു വെളിപ്പെടുത്തല്‍ നടത്താന്‍ പോകുന്നുവെന്ന് കഴിഞ്ഞദിവസം ഹിന്‍ഡന്‍ബര്‍ഗ് അറിയിച്ചിരുന്നു. കോര്‍പറേറ്റ് മേഖലയിലെ തട്ടിപ്പുകള്‍ വെളിച്ചത്തുകൊണ്ടുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കാറുള്ള ഹിന്‍ഡന്‍ബര്‍ഗ് കഴിഞ്ഞവര്‍ഷം ജനുവരിയില്‍ അദാനി ഗ്രൂപ്പിനെതിരായ വിവരങ്ങള്‍ പുറത്തുവിട്ടതുവഴി കമ്പനിക്ക് വലിയ നഷ്ടം ഉണ്ടാകുകയും ഇന്ത്യയില്‍ രാഷ്ട്രീയവിവാദത്തിനിടയാക്കുകയും ചെയ്തിരുന്നു.

 

Madhabi Puri Buch, the chairperson of the Securities and Exchange Board of India (SEBI), has denied allegations made by Hindenburg Research that she had investments in shell companies linked to the Adani Group. Buch stated that her personal and financial dealings are transparent and open to scrutiny.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ വെടിനിർത്തലിന് ശേഷം മാത്രം അധിനിവേശ സേന കൊലപ്പെടുത്തിയത് 28 പേരെ; തുടർച്ചയായി കരാർ ലംഘിച്ച് ഇസ്‌റാഈൽ; 

International
  •  an hour ago
No Image

ഡൽഹിയിൽ എംപിമാർ താമസിക്കുന്ന കെട്ടിടത്തിൽ വൻതീപിടുത്തം; ബ്രഹ്മപുത്ര അപ്പാർട്ട്മെന്റിൽ തീയണക്കാൻ ശ്രമം തുടരുന്നു 

National
  •  2 hours ago
No Image

സംസ്ഥാനത്ത് മഴമുന്നറിയിപ്പില്‍ മാറ്റം; ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 hours ago
No Image

അവന്‌ റൊണാൾഡോയുടെ ലെവലിലെത്താം, എന്നാൽ ആ താരത്തിന്റെ അടുത്തെത്താൻ പ്രയാസമാണ്: മുൻ പിഎസ്ജി താരം

Football
  •  3 hours ago
No Image

ആർഎസ്എസ് വേഷമണിഞ്ഞ് രക്തത്തിൽ കുളിച്ച് പുറംതിരിഞ്ഞ് നിന്ന് വിജയ്; കരൂർ അപകടത്തിൽ ഡിഎംകെയുടെ രൂക്ഷ വിമർശനം

National
  •  4 hours ago
No Image

2026 ജെ.ഇ.ഇ മെയിൻ; അപേക്ഷയോടൊപ്പം പരീക്ഷാർഥിയുടെ മാതാവിന്റെ പേരുള്ള ആധാർ കാർഡ് മതി

Kerala
  •  4 hours ago
No Image

സച്ചിനെ മറികടക്കാൻ വേണ്ടത് 'ഡബിൾ' സെഞ്ച്വറി; ഇന്ത്യക്കാരിൽ ഒന്നാമനാവാൻ സൂപ്പർതാരം

Cricket
  •  4 hours ago
No Image

കോട്ടയത്ത് കിടപ്പുരോഗിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി; ശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

Kerala
  •  4 hours ago
No Image

സജിതയ്ക്ക് ഒടുവിൽ നീതി; ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

Kerala
  •  5 hours ago
No Image

എയർ ഇന്ത്യ വിമാനത്തിലെ ഭക്ഷണത്തിൽ മുടി; യാത്രക്കാരന് 35,000 രൂപ പിഴ നൽകാൻ കോടതി ഉത്തരവ്

Business
  •  5 hours ago