HOME
DETAILS

ജീവിതവും സാമ്പത്തിക ഇടപെടലുകളും തുറന്ന പുസ്തകം; ഹിന്‍ഡന്‍ബര്‍ഗ് ആരോപണം തള്ളി സെബി ചെയര്‍പേഴ്‌സണ്‍

  
August 11, 2024 | 3:32 AM

SEBI Chief Madhabi Puri Buch Denies Hindenburg Allegations

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിന്റെ രഹസ്യ കമ്പനികളില്‍ നിക്ഷേപമുണ്ടെന്ന യു.എസ് നിക്ഷേപ-ഗവേഷണ സ്ഥാപനം ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) മേധാവി മാധബി പുരി ബുച്ച്.

ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തന്റെ ജീവിതവും സാമ്പത്തിക ഇടപെടലുകളും തുറന്ന പുസ്തകമാണെന്നും മാധബി പുരി ബുച്ച് പ്രസ്താവനയില്‍ വ്യക്തമാക്കി. ഏത് ഏജന്‍സിക്കും ഇത് സംബന്ധിച്ച രേഖകള്‍ നല്‍കാന്‍ തയ്യാറാണെന്നും ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ടിലെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ശക്തമായി നിഷേധിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി. 

2015 മുതല്‍ അദാനിയുടെ ഷെല്‍ കമ്പനികളില്‍ മാധബിക്കും ഭര്‍ത്താവിനും നിക്ഷേപമുണ്ടെന്നാണ് വിസില്‍ ബ്ലോവര്‍ വഴി ലഭിച്ച രേഖകള്‍ ചൂണ്ടിക്കാട്ടി ഹിന്‍ഡന്‍ബര്‍ഗ് ആരോപിക്കുന്നത്.  2017 മുതല്‍ മാധബി സെബിയില്‍ മുഴുസമയ അംഗമായതോടെ നിക്ഷേപം ഭര്‍ത്താവിന്റെ പേരില്‍ മാത്രമായി. തെളിവുണ്ടായിട്ടും, 40ലധികം സ്വതന്ത്ര മാധ്യമങ്ങളുടെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടും സെബി അദാനി ഗ്രൂപ്പിനെതിരെ നടപടിയെടുക്കാത്തത് ദുരൂഹമാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അദാനിക്കെതിരായ മുന്‍ വെളിപ്പെടുത്തലില്‍ അന്വേഷണം മന്ദഗതിയിലാണെന്നും അതിനു കാരണം ഈ ബന്ധമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഇന്ത്യയുമായി ബന്ധപ്പെട്ട് പുതിയൊരു വെളിപ്പെടുത്തല്‍ നടത്താന്‍ പോകുന്നുവെന്ന് കഴിഞ്ഞദിവസം ഹിന്‍ഡന്‍ബര്‍ഗ് അറിയിച്ചിരുന്നു. കോര്‍പറേറ്റ് മേഖലയിലെ തട്ടിപ്പുകള്‍ വെളിച്ചത്തുകൊണ്ടുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കാറുള്ള ഹിന്‍ഡന്‍ബര്‍ഗ് കഴിഞ്ഞവര്‍ഷം ജനുവരിയില്‍ അദാനി ഗ്രൂപ്പിനെതിരായ വിവരങ്ങള്‍ പുറത്തുവിട്ടതുവഴി കമ്പനിക്ക് വലിയ നഷ്ടം ഉണ്ടാകുകയും ഇന്ത്യയില്‍ രാഷ്ട്രീയവിവാദത്തിനിടയാക്കുകയും ചെയ്തിരുന്നു.

 

Madhabi Puri Buch, the chairperson of the Securities and Exchange Board of India (SEBI), has denied allegations made by Hindenburg Research that she had investments in shell companies linked to the Adani Group. Buch stated that her personal and financial dealings are transparent and open to scrutiny.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എമിറേറ്റ്‌സ് ഗ്രൂപ്പിൽ വൻ നിയമനം: 3,700-ൽ അധികം പേർക്ക് ജോലി നൽകി, നിയമനം തുടരുന്നു

uae
  •  7 days ago
No Image

'ഞാൻ ആകെ തകർന്നു, ഒരുപാട് കരഞ്ഞു'; ആ മരണം ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ലെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ

Football
  •  7 days ago
No Image

നഗ്നവീഡിയോ ഭർത്താവിന് കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്ത്, ക്രൂരമായി മർദ്ദിച്ച കേസിൽ യുവാവ് പൊലിസ് പിടിയിൽ

crime
  •  7 days ago
No Image

മനുഷ്യത്വത്തിന് വേണ്ടി യുഎഇ: ആഗോള സഹായമായി നൽകിയത് 370 ബില്യൺ ദിർഹം

uae
  •  7 days ago
No Image

പ്രണയപ്പകയിലെ ക്രൂരതയ്ക്ക് ജീവപര്യന്തം; 19-കാരിയെ കുത്തിവീഴ്ത്തി പെട്രോൾ ഒഴിച്ച് തീകൊളുത്തിക്കൊന്ന 'കവിത കൊലപാതക' കേസിൽ പ്രതിക്ക് 5 ലക്ഷം രൂപ പിഴയും

crime
  •  7 days ago
No Image

ഹമാസിനെ ഇല്ലാതാക്കും വരെ ഗസ്സയില്‍ ആക്രമണം തുടരുമെന്ന് ആവര്‍ത്തിച്ച് ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി

International
  •  7 days ago
No Image

'ഞാന്‍ മരിച്ചാല്‍ അതിന് കാരണം ആശുപത്രിയുടെ അനാസ്ഥ' 48 കാരന്‍ മരിച്ചത് ചികിത്സ കിട്ടാതെയെന്ന് ബന്ധുക്കള്‍,തിരുവനന്തപുരം മെഡിക്കല്‍ കോളജിനെതിരെ പരാതി

Kerala
  •  7 days ago
No Image

കടം വീട്ടാനായി വീട്ടുടമസ്ഥയെ കൊന്ന് സ്വർണമംഗല്യസൂത്രം മോഷ്ടിച്ച ദമ്പതികൾ പൊലിസ് പിടിയിൽ

crime
  •  7 days ago
No Image

വിവരിക്കാൻ വാക്കുകളില്ല, ഫുട്ബോളിലെ ഏറ്റവും വലിയ നേട്ടമാണത്: മെസി

Football
  •  7 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ ബൗൾ ചെയ്യുമ്പോൾ അസ്വസ്ഥത; വെള്ളം കുടിച്ചതിന് പുറകെ ഛർദ്ദി, എൽഐസി ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

National
  •  7 days ago