HOME
DETAILS

ജീവിതവും സാമ്പത്തിക ഇടപെടലുകളും തുറന്ന പുസ്തകം; ഹിന്‍ഡന്‍ബര്‍ഗ് ആരോപണം തള്ളി സെബി ചെയര്‍പേഴ്‌സണ്‍

  
August 11, 2024 | 3:32 AM

SEBI Chief Madhabi Puri Buch Denies Hindenburg Allegations

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിന്റെ രഹസ്യ കമ്പനികളില്‍ നിക്ഷേപമുണ്ടെന്ന യു.എസ് നിക്ഷേപ-ഗവേഷണ സ്ഥാപനം ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) മേധാവി മാധബി പുരി ബുച്ച്.

ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തന്റെ ജീവിതവും സാമ്പത്തിക ഇടപെടലുകളും തുറന്ന പുസ്തകമാണെന്നും മാധബി പുരി ബുച്ച് പ്രസ്താവനയില്‍ വ്യക്തമാക്കി. ഏത് ഏജന്‍സിക്കും ഇത് സംബന്ധിച്ച രേഖകള്‍ നല്‍കാന്‍ തയ്യാറാണെന്നും ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ടിലെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ശക്തമായി നിഷേധിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി. 

2015 മുതല്‍ അദാനിയുടെ ഷെല്‍ കമ്പനികളില്‍ മാധബിക്കും ഭര്‍ത്താവിനും നിക്ഷേപമുണ്ടെന്നാണ് വിസില്‍ ബ്ലോവര്‍ വഴി ലഭിച്ച രേഖകള്‍ ചൂണ്ടിക്കാട്ടി ഹിന്‍ഡന്‍ബര്‍ഗ് ആരോപിക്കുന്നത്.  2017 മുതല്‍ മാധബി സെബിയില്‍ മുഴുസമയ അംഗമായതോടെ നിക്ഷേപം ഭര്‍ത്താവിന്റെ പേരില്‍ മാത്രമായി. തെളിവുണ്ടായിട്ടും, 40ലധികം സ്വതന്ത്ര മാധ്യമങ്ങളുടെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടും സെബി അദാനി ഗ്രൂപ്പിനെതിരെ നടപടിയെടുക്കാത്തത് ദുരൂഹമാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അദാനിക്കെതിരായ മുന്‍ വെളിപ്പെടുത്തലില്‍ അന്വേഷണം മന്ദഗതിയിലാണെന്നും അതിനു കാരണം ഈ ബന്ധമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഇന്ത്യയുമായി ബന്ധപ്പെട്ട് പുതിയൊരു വെളിപ്പെടുത്തല്‍ നടത്താന്‍ പോകുന്നുവെന്ന് കഴിഞ്ഞദിവസം ഹിന്‍ഡന്‍ബര്‍ഗ് അറിയിച്ചിരുന്നു. കോര്‍പറേറ്റ് മേഖലയിലെ തട്ടിപ്പുകള്‍ വെളിച്ചത്തുകൊണ്ടുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കാറുള്ള ഹിന്‍ഡന്‍ബര്‍ഗ് കഴിഞ്ഞവര്‍ഷം ജനുവരിയില്‍ അദാനി ഗ്രൂപ്പിനെതിരായ വിവരങ്ങള്‍ പുറത്തുവിട്ടതുവഴി കമ്പനിക്ക് വലിയ നഷ്ടം ഉണ്ടാകുകയും ഇന്ത്യയില്‍ രാഷ്ട്രീയവിവാദത്തിനിടയാക്കുകയും ചെയ്തിരുന്നു.

 

Madhabi Puri Buch, the chairperson of the Securities and Exchange Board of India (SEBI), has denied allegations made by Hindenburg Research that she had investments in shell companies linked to the Adani Group. Buch stated that her personal and financial dealings are transparent and open to scrutiny.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ദിരാ​ ​ഗാന്ധി ഉണ്ടായിരുന്നെങ്കിൽ ബി.ജെ.പിയെ നിരോധിക്കുമായിരുന്നു: ​അശോക് ഗെഹ്‌ലോട്ട്

National
  •  5 days ago
No Image

മൂന്ന് രാജ്യങ്ങൾക്ക് വേണ്ടി കളിക്കാമായിരുന്നു, പക്ഷെ തിരഞ്ഞെടുത്തത് സ്വീഡനെ; കന്നി ലോകകപ്പിൽ ഇരട്ട ഗോൾ നേടിയിട്ടും യാസിൻ അയാരി ആഘോഷങ്ങളിൽ നിന്ന് വിട്ടുനിന്നത് എന്തുകൊണ്ട്?

International
  •  5 days ago
No Image

ഫേസ്ബുക്കും ഇന്‍സ്റ്റയും സ്‌നാപ്ചാറ്റും ഇനി കിട്ടില്ല! 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് കടുത്ത നിരോധനവുമായി ബ്രിട്ടന്‍; ചരിത്രപരമായ നീക്കം

Kerala
  •  5 days ago
No Image

ഹോർമുസ്, ലെബനാൻ, ആണവപദ്ധതി ...; ഇറാൻ-യു.എസ് സമാധാന കരാറിലെ പ്രധാന വ്യവസ്ഥകൾ

International
  •  5 days ago
No Image

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി സ്വാഗതാർഹം; സ്ത്രീകൾക്ക് പുതിയ സ്വപ്നങ്ങളുടെ തുടക്കമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

Kerala
  •  6 days ago
No Image

ഡ്രൈവറില്ലാ കാറുകൾ ഇനി ഇന്ത്യയിലും യാഥാർത്ഥ്യമാകും: റഡാർ, അഡാസ് സാങ്കേതികവിദ്യകളുടെ ലൈസൻസ് ചട്ടങ്ങളിൽ വൻ ഇളവുകളുമായി കേന്ദ്ര സർക്കാർ

National
  •  6 days ago
No Image

'ഫ്രീ, ഫ്രീ ഫലസ്തീന്‍'; സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ സുന്ദര്‍ പിച്ചൈയ്ക്കെതിരെ പ്രതിഷേധം;  ബിരുദദാന ചടങ്ങ് ബഹിഷ്‌കരിച്ച് നൂറിലേറെ വിദ്യാര്‍ത്ഥികള്‍

International
  •  6 days ago
No Image

കൊല്ലത്ത് പ്രിയദർശിനി കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ തിക്കും തിരക്കും; മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിലേക്ക് ചൂട് പായസം മറിഞ്ഞു വീണു

Kerala
  •  6 days ago
No Image

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം: കോഴിക്കോട്ട് ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

Kerala
  •  6 days ago
No Image

കണ്ണുകളിൽ സൂചികയറ്റിയും ആസിഡ് ഒഴിച്ചും പൊലിസ് ക്രൂരത: ഭഗൽപൂരിലെ ഇരുളടഞ്ഞ ഓർമകൾക്ക് നാലര പതിറ്റാണ്ട്

National
  •  6 days ago