HOME
DETAILS

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇന്നേക്ക് ഒരു മാസം, സർക്കാർ സഹായം വാങ്ങാൻ പോലും ഉറ്റവരില്ലാതെ തുടച്ച് നീക്കപ്പെട്ട് 68 കുടുംബങ്ങൾ

  
Web Desk
August 29, 2024 | 1:05 AM

dna-testing-identifies-victims-mundakkai-chooralmala-landslide-disaster

കല്‍പ്പറ്റ: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ച 36 പേരെ ഡി.എന്‍.എ പരിശോധനയില്‍ തിരിച്ചറിഞ്ഞു. 17 മൃതദേഹങ്ങളും 56 ശരീരഭാഗങ്ങളുമാണ് രക്തബന്ധുക്കളില്‍നിന്ന് ശഖരിച്ച ഡി.എന്‍.എ സാംപിളുമായി യോജിച്ചത്. ഒരാളുടെ തന്നെ ഒന്നില്‍ കൂടുതല്‍ ശരീരഭാഗങ്ങള്‍ ലഭിച്ചതായും പരിശോധനയില്‍ വ്യക്തമായി.

ഓഗസ്റ്റ് 25ന് നടത്തിയ പ്രത്യേക തിരച്ചിലില്‍ കണ്ടെത്തിയ അഞ്ചെണ്ണം ഉള്‍പ്പെടെ 217 ശരീരഭാഗങ്ങളാണ് ഇതുവരെ ലഭിച്ചത്. ഇതില്‍ 203 ശരീരഭാഗങ്ങളും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കു ശേഷം പുത്തുമല പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. തിരിച്ചറിയാത്ത 55 മൃതദേഹങ്ങളും പൊതുശ്മാശനത്തില്‍ സംസ്‌കരിച്ചിട്ടുണ്ട്.

ഔദ്യോഗിക കണക്ക് പ്രകാരം ഇതുവരെ 231 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. തിരിച്ചറിഞ്ഞ 176 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. അതേസമയം, ദുരന്തം നടന്ന് ഒരു മാസമായിട്ടും മരിച്ചവരുടെ എണ്ണം സംബന്ധിച്ച് ഇതുവരെ വ്യക്തതയായിട്ടില്ല. ലഭിച്ച മൃതദേഹങ്ങളുടെയും ശരീരഭാഗങ്ങളുടെയും കണക്കുകള്‍ മാത്രമാണ് പുറത്തുവിടുന്നത്. ഡി.എന്‍.എ ഫലം വൈകുന്നതിലും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. 
 
ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം 93 പേരുടെ ആശ്രിതര്‍ക്ക് കൈമാറി. സംസ്ഥാന സര്‍ക്കാര്‍ വിഹിതമായ 6 ലക്ഷം രൂപയാണ് നല്‍കിയത്. സംസ്ഥാന സര്‍ക്കാര്‍ 6 ലക്ഷവും പി.എം.എന്‍.ആര്‍ ഫണ്ടില്‍നിന്നു 2 ലക്ഷവും സഹിതം 8 ലക്ഷം രൂപയാണ് അടുത്ത ബന്ധുവിനു നല്‍കുക.  
തുക സ്വീകരിക്കാന്‍ 58 കുടുംബങ്ങളില്‍നിന്ന് ആരുമെത്തിയില്ല. ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് നല്‍കുന്ന സഹായം വാങ്ങാന്‍ ഉറ്റവരാരും അവശേഷിക്കാതെ അപ്രത്യക്ഷരായയവരില്‍ എത്രപേരുണ്ടെന്ന് വ്യക്തമാക്കാന്‍ ഇത് വരെ സാധിച്ചിട്ടില്ല. 
 
12 കേസുകളില്‍ അടുത്ത ബന്ധുവിനെ നിശ്ചയിക്കുന്നതില്‍ തര്‍ക്കം നിലനില്‍ക്കുന്നു. 7 ഇതര സംസ്ഥാനക്കാരുടെ ആശ്രിതര്‍ക്കും തുക നല്‍കാനുണ്ട്. ലഭ്യമായ കണക്കില്‍ ദുരന്തത്തില്‍ മരിച്ച 270 ല്‍ 58 പേര്‍ക്ക് അടുത്ത ബന്ധുക്കളായി ആരും അവശേഷിക്കുന്നില്ല. മരിച്ചവരുടെ ആശ്രിതരില്‍ 3 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ഇവര്‍ക്കു ധനസഹായം അനുവദിക്കുന്നതിനു പുതിയ മാനദണ്ഡം നിര്‍ണയിക്കും. 

 

മൃതദേഹവും ശരീരഭാഗങ്ങളും വിട്ടുനല്‍കും

ഡി.എന്‍.എ പരിശോധയില്‍ തിരിച്ചറിഞ്ഞ മൃതദേഹങ്ങളും ശരീരഭാഗങ്ങളും പുറത്തെടുക്കുന്നതിനും കൈമാറുന്നതിനും സബ് ഡിവിഷനല്‍ മജിസ്ട്രേറ്റിന് അധികാരം നല്‍കി വയനാട് ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. മൃതദേഹങ്ങളും ശരീരഭാഗങ്ങളും ലഭിക്കുന്നതിന് അവകാശികള്‍ സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് കൂടിയായ മാനന്തവാടി സബ് കലക്ടര്‍ക്ക് അപേക്ഷ നല്‍കണം.

മൃതദേഹങ്ങളും ശരീരഭാഗങ്ങളും നിലവില്‍ സംസ്‌കരിച്ച സ്ഥലത്ത് തുടരാന്‍ ആഗ്രഹിക്കുന്ന ബന്ധുക്കള്‍ക്ക് അതിനുള്ള സൗകര്യമൊരുക്കുമെന്നും മരിച്ചയാളുടെ പേരും മറ്റു വിശദാംശങ്ങളും ഉപയോഗിച്ച് തിരിച്ചറിയല്‍ അടയാളങ്ങള്‍ സ്ഥാപിക്കാന്‍ ബന്ധുക്കളെ അനുവദിക്കുമെന്നും ജില്ലാ കലക്ടറുടെ ഉത്തരവിലുണ്ട്. ഫോണ്‍: 04935-240222.

DNA testing has identified 36 victims of the Mundakkai-Chooralmala landslide disaster in Kalpetta, with 17 bodies and 56 body parts matching DNA samples from relatives. The disaster, which occurred a month ago, has led to significant delays in identifying all victims and distributing financial aid. Learn more about the ongoing identification efforts and support for the victims' families.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാശിയേറിയ പോരാട്ടം: ബത്തേരിയിൽ ഭരണം പിടിക്കാൻ എൽ.ഡി.എഫും യു.ഡി.എഫും നേർക്കുനേർ; പ്രതിപക്ഷ നേതാവ് ഇന്ന് ജില്ലയിൽ

Kerala
  •  22 days ago
No Image

കുവൈത്തിൽ മയക്കുമരുന്നിന്റെ ചിത്രങ്ങളോ എഴുത്തുകളോ ലോഗോകളോ ഉള്ള വസ്ത്രങ്ങളും വസ്തുക്കളും നിരോധിച്ചു, ലംഘിച്ചാൽ കനത്ത പിഴ, ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം പിടിയിലായാലും പണി കിട്ടും

latest
  •  22 days ago
No Image

പാലക്കാട് നിന്നു തട്ടിക്കൊണ്ടു പോയ മലപ്പുറത്തെ വ്യവസായിയെ കണ്ടെത്തി പൊലിസ്; പ്രതികള്‍ ഉറങ്ങിയപ്പോള്‍ ഇറങ്ങിയോടി പൊലിസിനെ വിവരമറിയിച്ചു

Kerala
  •  22 days ago
No Image

ടയര്‍ പഞ്ചറായി ബൈപാസില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം

Kerala
  •  22 days ago
No Image

കോഴിക്കോട് കോർപറേഷനിൽ പ്രോഗ്രസ് റിപ്പോർട്ട് വിതരണം: കലക്ടറുടെ നിർദേശം വീണ്ടും മറികടന്ന് സി.പി.എം; പ്രതിഷേധം ശക്തമാക്കി യു.ഡി.എഫ്

Kerala
  •  22 days ago
No Image

ദേശീയപാത തകര്‍ന്ന സംഭവത്തില്‍ വിദഗ്ധ സമിതി ഉടന്‍ റിപോര്‍ട്ട് സമര്‍പ്പിക്കും; 3 അംഗ സമിതി സ്ഥലം സന്ദര്‍ശിച്ചു

Kerala
  •  22 days ago
No Image

തദ്ദേശപ്പോര് മുറുകുന്നു: ഇനി നാലുനാൾ; പൊതുയോഗങ്ങളിൽ ചൂടുപിടിപ്പിക്കുന്ന വിഷയങ്ങൾ ചർച്ചയാക്കി നേതാക്കൾ

Kerala
  •  22 days ago
No Image

പൊലിസ് പരിശോധനയില്ലാതെ സഹകരണ സ്ഥാപനങ്ങളിൽ ഇനി ജോലിയില്ല; ഉദ്യോഗാർത്ഥി 1000 രൂപ ഫീസ് നൽകണം; നടപടിക്രമങ്ങൾ പുറത്തിറക്കി

Kerala
  •  22 days ago
No Image

ഉമീദ് രജിസ്ട്രേഷൻ: പരിശോധനയ്ക്ക് അധികസമയം വേണം; ന്യൂനപക്ഷ മന്ത്രാലയത്തിന് വഖ്ഫ് ബോർഡിന്റെ കത്ത്

National
  •  22 days ago
No Image

ബഹ്റൈനിലെ മുന്‍ നയതന്ത്രജ്ഞന്‍ ഡോ. ദാഫര്‍ അഹമ്മദ് അല്‍ ഉമ്രാന്‍ അന്തരിച്ചു; വിടവാങ്ങിയത് രാജ്യത്തെ ഏറ്റവും പ്രമുഖ നയതന്ത്രജ്ഞരിൽ ഒരാൾ

bahrain
  •  22 days ago