HOME
DETAILS

എയർ കേരള : ലക്ഷ്യം കുറഞ്ഞ യാത്രാനിരക്ക്; എ.ഒ.സി ലഭിച്ചാൽ ഉടൻ സർവിസ്

  
September 04, 2024 | 5:35 AM

Service as soon as AOC is received-air kerala

ദുബൈ: ഡയരക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനി (ഡി.ജി.സി.എ)ൽ നിന്ന് എയർ ഓപറേറ്റിങ് സർട്ടിഫിക്കറ്റ് (എ.ഒ.സി) ലഭിക്കുന്ന മുറയ്ക്ക് സെറ്റ് ഫ്ലൈ ഏവിയേഷന്റെ നേതൃത്വത്തിൽ എയർ കേരള സർവിസ് തുടങ്ങുമെന്നും മറ്റു കാര്യങ്ങളെല്ലാം സജ്ജമാണെന്നും ചെയർമാൻ അഫി അഹ്മദ് ദുബൈയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കമ്പനി സി.ഇ.ഒ ആയി ഹരീഷ് കുട്ടിയെ നിയമിച്ചതിനെക്കുറിച്ചു പ്രഖ്യാപനം നടത്തുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

എയർ കേരള സർവിസ് ആരംഭവുമായി ബന്ധപ്പെട്ട് ഇനി എ.ഒ.സി മാത്രമാണ് ലഭിക്കാൻ ബാക്കിയുള്ളത്. ഇതിനായി ഉടൻ തന്നെ താനും വൈസ് ചെയർമാൻ അയൂബ് കല്ലട, സി.ഇ.ഒ ഹരീഷ് കുട്ടി എന്നിവരും ഉൾപ്പെടുന്ന സംഘം ഡൽഹിയിൽ ഡി.ജി.സി.എ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്ന് അഫി പറഞ്ഞു. എയർ കേരളക്ക് പിന്തുണ തേടി കേന്ദ്ര വ്യോമയാന മന്ത്രിയെയും കാണും. ആദ്യ ഘട്ടത്തിൽ മൂന്ന് വിമാനങ്ങളുമായി ഇന്ത്യയിൽ ആഭ്യന്തര സർവിസായിരിക്കും തുടങ്ങുക. വിമാനങ്ങളുടെ എണ്ണം 20 ആയി ഉയരുന്നതോടെ അന്തർദേശീയ സർവിസിന് തുടക്കമാവും. നെടുമ്പാശ്ശേരി അന്തർദേശിയ വിമാനത്താവളമായിരിക്കും എയർ കേരളയുടെ പ്രവർത്തന ഹബ്. എൻജിനീയറിങ് അറ്റകുറ്റപ്പണികൾ ചെയ്യാൻ നിലവിൽ കേരളത്തിൽ ഇവിടെ മാത്രമേ സൗകര്യമുള്ളൂ. 

താങ്ങാനാവാത്ത ടിക്കറ്റ് നിരക്ക് മൂലം അവധിക്കാലത്ത് പോലും നാട്ടിൽ പോകാൻ കഴിയാത്ത പ്രവാസി കുടുംബങ്ങളുടെ അവസ്ഥ മനസ്സിലാക്കിയാണ് ഏറ്റവും കുറഞ്ഞ നിരക്കിൽ ബജറ്റ് എയർലൈൻ എന്ന സംരംഭത്തിലെത്തിയതെന്ന് വെളിപ്പെടുത്തിയ അഫി, മറ്റേതൊരു വിമാന കമ്പനി നൽകുന്നതിനേക്കാൾ കുറഞ്ഞ നിരക്കിൽ പ്രവാസികൾക്ക് എയർ ടിക്കറ്റ് നൽകാൻ സാധിക്കുമെന്ന ഉറപ്പാണ് തങ്ങൾക്കുള്ളതെന്നും വ്യക്തമാക്കി. വിസ് എയർ പോലെ ലോകത്ത് ഈ മാതൃക വിജയകരമായി നടത്തുന്ന എയർലൈനുകൾ ഉണ്ടെന്നും അതാണ് പിന്തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യം കുറച്ച് പിന്നീട് നിരക്ക് കൂട്ടുന്ന രീതി അവലംബിക്കില്ലെന്നും പ്രവാസികൾക്ക് മികച്ച സേവനം നൽകാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

എയർ കേരളയുമായി സഹകരിക്കുന്ന കാര്യത്തിൽ കേരള സർക്കാരിന് അനുകൂല പ്രതികരണമാണുള്ളതെന്നും മുഖ്യമന്ത്രിയുമായി ഇത് സംബന്ധിച്ച് കൂടുതൽ ചർച്ച നടത്തുമെന്നും അഫി അഹ്മദ് ചോദ്യത്തിന് മറുപടിയായി പറഞ്ഞു. എയർ കേരള ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായി നിയമിതനായ ഹരീഷ് കുട്ടി എയർ അറേബ്യ, സലാം എയർ, സ്‌പൈസ് ജെറ്റ്, വതനിയ എയർവെയ്‌സ്, ബ്രിട്ടിഷ് എയർവെയ്‌സ് തുടങ്ങിയ കമ്പനികളിൽ നേതൃനിരയിൽ പ്രവർത്തിച്ചിട്ടുള്ളയാളാണ്.

സലാം എയറിൽ റവന്യൂ ആൻഡ് നെറ്റ്‌വർക് പ്ലാനിങ് ഡയരക്ടറായി സേവനമനുഷ്ഠിച്ച അദ്ദേഹം, കൊവിഡ് വെല്ലുവിളികൾക്കിടയിലും എയർലൈനിൻ്റെ ലാഭക്ഷമത വർധിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. എയർ അറേബ്യ, വതനിയ എയർവേയ്‌സ് എന്നിവയുടെ സ്റ്റാർട്ടപ്പ് ടീമുകളിൽ പ്രധാന പങ്കുവഹിച്ച അദ്ദേഹം, വിജയകരമായ വളർച്ചയ്ക്കും ഗണ്യമായ സംഭാവന നൽകി. കൂടാതെ, ഹരീഷ് സ്പൈസ് ജെറ്റിൽ ചീഫ് കൊമേഴ്‌സ്യൽ ഓഫിസറായും വതനിയ എയർവേയ്‌സിൽ കൊമേഴ്‌സ്യൽ ഡയരക്ടറായും റാക് എയർവേയ്‌സിൽ കൊമേഴ്‌സ്യൽ വൈസ് പ്രസിഡൻ്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

ഈ മേഖലയിൽ 35 വർഷത്തിലേറെ പരിചയ സമ്പത്തുണ്ട്. ഹരീഷ് കുട്ടിയുടെ നിയമനം എയർ കേരളയുടെ വളർച്ചക്കും അതിലുപരി എയർ കേരളയെ ഇന്ത്യയിലെ മുൻ നിര വിമാന കമ്പനിയായി മാറ്റാനും സഹായിക്കുമെന്ന് വിശ്വസിക്കുന്നതായി വൈസ് ചെയർമാൻ അയ്യൂബ് കല്ലട പറഞ്ഞു. കമ്പനി വക്താവ് സഫീർ മഹമൂദും പ്രഖ്യാപന ചടങ്ങിൽ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിറക്കാനിരിക്കുന്ന കുഞ്ഞിന് മമതാ ബാനര്‍ജിയുടെ പേരിടും; കുടുംബത്തോടൊപ്പം ചേര്‍ന്നതില്‍ മുഖ്യമന്ത്രിയോട് കടപ്പാടെന്ന് ബംഗ്ലാദേശില്‍നിന്ന് തിരിച്ചെത്തിയ സുനാലി ഖാത്തൂന്‍

National
  •  2 days ago
No Image

കുവൈത്തിൽ നിയമലംഘകർക്ക് പിടിവീഴുന്നു; 36,610 പ്രവാസികളെ നാടുകടത്തി

Kuwait
  •  2 days ago
No Image

കൈകൾ കെട്ടി 'പോയി മരിക്ക്' എന്ന് പറഞ്ഞ് അച്ഛൻ കനാലിൽ തള്ളിയിട്ട 17കാരി 2 മാസത്തിന് ശേഷം അത്ഭുതകരമായി തിരിച്ചെത്തി; നടുക്കുന്ന വെളിപ്പെടുത്തലുകൾ

crime
  •  2 days ago
No Image

മരണം തൊട്ടടുത്ത്: ഹൈടെൻഷൻ ലൈനിന് താഴെ സാഹസം; ട്രെയിനിന് മുകളിൽ കയറിയ യുവാവിനെ വലിച്ച് താഴെയിറക്കി യാത്രക്കാരും പൊലിസും

National
  •  2 days ago
No Image

പേപ്പട്ടിയെ തല്ലിക്കൊന്നു: കൊല്ലത്ത് സ്ഥാനാർഥിക്കെതിരെ കേസ്; ബിഎൻഎസ് വകുപ്പ് പ്രകാരം നടപടി

Kerala
  •  2 days ago
No Image

ഗസ്സ വംശഹത്യാ ആക്രമണങ്ങള്‍ ഇസ്‌റാഈലി സൈനികരേയും ബാധിച്ചു; മാനസിക വൈകല്യങ്ങള്‍ക്ക് ചികിത്സ തേടിയവര്‍ ലക്ഷത്തോളം

International
  •  2 days ago
No Image

'എനിക്ക് എന്റെ മക്കളില്‍ ഒരാളെ മാത്രം തിരഞ്ഞെടുക്കാന്‍ പറ്റില്ല; അവര്‍ എന്റെ ഇടതും വലതും കണ്ണുകളാണ്';  ഉമ്മയെ വിട്ടുനല്‍കാനാവാതെ കോടതിമുറിയിലെത്തി സഹോദരങ്ങള്‍ 

Saudi-arabia
  •  2 days ago
No Image

അച്ഛൻ്റെ ക്രൂരമർദനം: ഒൻപതാം ക്ലാസുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു, ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ

Kerala
  •  2 days ago
No Image

വിധി നിരാശാജനകം, നീതിക്കുവേണ്ടിയുള്ള സമരം അവസാനിക്കുകയില്ല; ജനാധിപത്യ കേരളം അവള്‍ക്കൊപ്പം അടിയുറച്ചു നില്‍ക്കുമെന്നും കെ.കെ രമ

Kerala
  •  2 days ago
No Image

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ മുൻ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പൊലിസ് പിടിയിൽ

crime
  •  2 days ago