HOME
DETAILS

എ.ഐ.എം 2025: വാർഷിക നിക്ഷേപ കോൺഗ്രസിന് അബൂദബി ആതിഥ്യമരുളും

  
September 05, 2024 | 3:02 AM

AIM 2025 ABUDHABI

അബൂദബി: ആന്വൽ ഇൻവെസ്റ്റ്മെന്റ് മീറ്റ് (എ.ഐ.എം) 2025 ഏപ്രിൽ 7 മുതൽ 9 വരെ അബൂദബിയിൽ നടക്കുമെന്ന് സംഘാടക സമിതി പ്രഖ്യാപിച്ചു. 'ആഗോള നിക്ഷേപത്തിൻ്റെ ഭാവി മാപ്പിംഗ്: പുതിയ സമതുലിത ലോക ഘടനയിലേക്ക് ആഗോള നിക്ഷേപ ഭൂപ്രകൃതിയുടെ പുതിയ തരംഗം' എന്ന ആശയത്തിലാണ് വാർഷിക നിക്ഷേപ കോൺഗ്രസ്സിന് അബൂദബി ആതിഥ്യമരുളുന്നത്. അബൂദബി നാഷണൽ എക്‌സിബിഷൻ സെൻ്ററിൽ നടക്കുന്ന പരിപാടി ആഗോള നിക്ഷേപത്തിൻ്റെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള സംഭാഷണത്തിനും സഹകരണത്തിനും സമാനതകളില്ലാത്ത അവസരങ്ങൾ പ്രദാനം ചെയ്യും. 

സന്തുലിതവും സമൃദ്ധവും സുസ്ഥിരവുമായ ആഗോള സമ്പദ്‌ വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിന് നൂതന പരിഹാരങ്ങൾ രൂപപ്പെടുത്താനുള്ള സഹകരണ ശ്രമങ്ങൾ നടത്തുന്നതിനിടയിൽ നിലവിലുള്ളതും ഭാവിയിലുള്ളതുമായ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് ആഗോള നിക്ഷേപ ഭൂപ്രകൃതി രൂപപ്പെടുത്തുന്ന ഏറ്റവും പുതിയ പ്രവണതകളും സംഭവ വികാസങ്ങളും എ.ഐ.എം കോൺഗ്രസ് 2025 പര്യവേക്ഷണം ചെയ്യും.

നേതാക്കൾ, സർക്കാർ ഉദ്യോഗസ്ഥർ, നയരൂപകർത്താക്കൾ, വ്യവസായ പ്രമുഖർ, മുതിർന്ന പ്രാദേശിക-അന്തർദേശീയ നിക്ഷേപകർ, കൂടാതെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ അന്താരാഷ്ട്ര കമ്പനികളും സംഘടനകളും ഉൾപ്പെടുന്ന പ്രമുഖ സംഘം പരിപാടിയിൽ സാന്നിധ്യമാകും. 
നമ്മുടെ കാലത്തെ സമ്മർദകരമായ സാമ്പത്തിക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ ആഗോള ശ്രമങ്ങൾക്ക് നേതൃത്വം നൽകാനുള്ള യു.എ.ഇയുടെ അചഞ്ചലമായ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കാനുള്ള അവസരമാണ് എ.ഐ.എം കോൺഗ്രസ് 2025 എന്ന് യു.എ.ഇ വിദേശ വ്യാപാര സഹ മന്ത്രിയും എ.ഐ.എം കോൺഗ്രസ് പ്രസിഡൻ്റുമായ ഡോ. ഥാനി ബിൻ അഹമ്മദ് അൽ സിയൂദി പറഞ്ഞു. 

ലോകം അഗാധമായ സാമ്പത്തിക മാറ്റങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ അന്താരാഷ്ട്ര സമൂഹത്തിന് ഒത്തുചേരാനും നൂതന നിക്ഷേപ തന്ത്രങ്ങൾ രൂപപ്പെടുത്താനും എല്ലാവർക്കും സുസ്ഥിരമായ വളർച്ച ഉറപ്പാക്കുന്ന ചട്ടക്കൂട് നിർമിക്കാനും എ.ഐ.എം നിർണായക വേദി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ആഗോള നിക്ഷേപ കോൺഗ്രസിൻ്റെ ആതിഥേയരെന്ന നിലയിൽ യു.എ.ഇ അതിൻ്റെ മുന്നോട്ടുള്ള വീക്ഷണവും ഭരണ  നേതൃത്വത്തിൻ്റെ മാർഗനിർദേശവും ഉപയോഗിച്ച് വ്യാപാരത്തിലും നിക്ഷേപത്തിലും ലോകവുമായുള്ള ഇടപഴകൽ ആഴത്തിലാക്കുന്നു.

കൂടുതൽ പരസ്പര ബന്ധിതവും സുസ്ഥിരവുമായ ലോക സമ്പദ്‌ വ്യവസ്ഥയിലേക്ക് നയിക്കുന്ന പ്രധാന ആഗോള സമ്പദ്‌ വ്യവസ്ഥകളുമായി സാമ്പത്തിക പങ്കാളിത്തം വിപുലീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എ.ഐ.എം കോൺഗ്രസ് 2025 യു.എ.ഇയിലെ അസാധാരണമായ നിക്ഷേപ അവസരങ്ങൾ തിരിച്ചറിഞ്ഞു നിക്ഷേപങ്ങൾ വാഗ്ദാനം ചെയ്യുന്നതിനും ആഗോള നിക്ഷേപ പ്രവണതകൾ പരിശോധിക്കുന്നതിനുമുള്ള സുപ്രധാന ആഗോള ലക്ഷ്യസ്ഥാനം എന്ന നിലയെ ശക്തിപ്പെടുത്തും.

നിക്ഷേപം സുഗമമാക്കുന്നതിനും വൈവിധ്യമാർന്ന നിക്ഷേപങ്ങളിലൂടെ സുസ്ഥിര സാമ്പത്തിക വളർച്ച കൈവരിക്കുന്നതിന് സംഭാവന നൽകുന്നതിനും അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കാനും ഇത് ലക്ഷ്യമിടുന്നു. കൂടാതെ, മികച്ച നൂതന സ്റ്റാർട്ടപ്പുകളെ ചടങ്ങിൽ ആദരിക്കും.എഐഎം കോൺഗ്രസ് 2025 ഇത്തവണ ഗണ്യമായി വിപുലീകരിക്കും. പ്രദർശന വിസ്തീർണ്ണം 30,000 ചതുരശ്ര മീറ്ററായി ഇരട്ടിയാക്കും. കൂടാതെ, 180 രാജ്യങ്ങളിൽ നിന്നുള്ള 25,000ത്തിലധികം വിശിഷ്ട പങ്കാളികൾ പരിപാടിയിൽ പങ്കെടുക്കും. 1,000 പ്രഭാഷകർ 350ലധികം പാനൽ ചർച്ചകളിൽ ഏർപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

ലോകമെമ്പാടുമുള്ള 330ലധികം പങ്കാളികളുമായുള്ള ദീർഘകാല തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കി ഒരു ദശാബ്ദത്തിലേറെയായി അതിൻ്റെ മുൻ പതിപ്പുകളുടെ വിജയത്തിന് കാരണമായ സഹകരണ ശ്രമങ്ങളെ എ.ഐ.എം കോൺഗ്രസ് 2025 എടുത്തു കാണിക്കും. നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ), ആഗോള വ്യാപാരം, സ്റ്റാർട്ടപ്പുകൾ, യൂണികോൺസ്, ഫ്യൂച്ചർ സിറ്റികൾ, ഫ്യൂച്ചർ ഫിനാൻസ്, ഗ്ലോബൽ മാനുഫാക്ചറിംഗ്, ഡിജിറ്റൽ എക്കണോമി, ഓൺട്രപ്രണേഴ്‌സ് എന്നിവയാണ് കോൺഗ്രസിൻ്റെ എട്ട് പോർട്ട്ഫോളിയോകൾ.

സ്മാർട്ട് കൃഷി, ഊർജം, ഇൻഫ്രാസ്ട്രക്ചർ, ഫിനാൻസ്, സ്റ്റോക്ക് എക്സ്ചേഞ്ച് മാർക്കറ്റുകൾ, ഇൻഫർമേഷൻ ആൻ്റ് കമ്മ്യൂണിക്കേഷൻ ടെക്നോളജി എന്നിങ്ങനെ വിശാലമായ മേഖലകളെ ഉൾക്കൊള്ളുന്നതാണ് ഈ പോർട്ട്ഫോളിയോകൾ. കൂടാതെ, വ്യവസായം, മെഡിക്കൽ ടൂറിസം, ബയോടെക്നോളജി, മെഡിക്കൽ ടെക്നോളജി, ഫാർമസ്യൂട്ടിക്കൽ വ്യവസായം, അന്താരാഷ്ട്ര വ്യാപാരം, ലോജിസ്റ്റിക്സ്, ഗതാഗതം, ജല സാങ്കേതിക വിദ്യ, ടൂറിസം, വിദ്യാഭ്യാസം എന്നിവായും കോൺഗ്രസ്  അഭിസംബോധന ചെയ്യും.

നിക്ഷേപ അവസരങ്ങൾക്കായുള്ള മുൻനിര ആഗോള ലക്ഷ്യസ്ഥാനമെന്ന നിലയിലും ആഗോള സമ്പദ്‌ വ്യവസ്ഥയിലെ സുപ്രധാന പങ്കാളിയെന്ന നിലയിലും യു.എ.ഇ അതിൻ്റെ സ്ഥാനം ഉറപ്പിക്കുന്നത് കൂടിയാകും എ.ഐ.എം 2025. ശ്രദ്ധേയമായ ആഗോള വികസനം കൈവരിച്ചുകൊണ്ട് അറബ് ലോകത്തെയും വിശാലമായ മറ്റു മേഖലകളിലെയും ഏറ്റവും ആകർഷകമായ നിക്ഷേപ കേന്ദ്രമായി യു.എ.ഇ ഇന്നും തുടരുന്നു. 
യുനൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡെവലപ്‌മെൻ്റിൻ്റെ 2024ലെ കണക്കനുസരിച്ചു, യു.എ.ഇയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്.ഡി.ഐ) ത്തിന്റെ ഒഴുക്കിൻ്റെ റെക്കോർഡ് വളർച്ചയിൽ ഇത് വ്യക്തമാണ്. 2023ൽ എഫ്.ഡി.ഐ 35 ശതമാനം വർധിച്ച് 112.6 ബില്യൻ ദിർഹമിൽ എത്തിയിരുന്നു.   



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങൾ തകർക്കുമെന്ന് ഇറാൻ; ഖത്തറിൽ നിന്ന് ഉദ്യോഗസ്ഥരെ മാറ്റി അമേരിക്ക

International
  •  5 days ago
No Image

ട്യൂഷൻ സെൻ്ററിൽ പ്ലസ് വൺ വിദ്യാർഥിയ്ക്ക് ക്രൂരമർദനം; അധ്യാപകനെതിരെ പരാതി

Kerala
  •  5 days ago
No Image

നിശ്ചയദാർഢ്യത്തിന്റെ 20 വസന്ത കാലങ്ങൾ; ആധുനിക ദുബൈയുടെ ശില്പിക്ക് സ്നേഹസമ്മാനവുമായി യുഎഇ പ്രസിഡന്റ്

uae
  •  5 days ago
No Image

ജാർഖണ്ഡിൽ വൻ സ്ഫോടനം: ദമ്പതികളടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു; രണ്ട് പേരുടെ നില ഗുരുതരം

National
  •  5 days ago
No Image

ദോഹയില്‍ കതാര ആഗോള ആംബര്‍ എക്‌സിബിഷന്‍ ആരംഭിച്ചു  

qatar
  •  5 days ago
No Image

കുവൈത്തിൽ ജനുവരി 19-ന് സൈറണുകൾ മുഴങ്ങും; പൊതുജനം പരിഭ്രാന്തരാകരുതെന്ന് ആഭ്യന്തര മന്ത്രാലയം

Kuwait
  •  5 days ago
No Image

ഒരുഭാഗത്ത് പശുവിന്റെ പേരിൽ ആൾക്കൂട്ട ആക്രമണം; മറുഭാഗത്ത് പശുമാംസം കയറ്റുമതി ചെയ്യൽ; ബി.ജെ.പി ഭരിക്കുന്ന ഭോപ്പാൽ നഗരസഭ അറവുശാലയിൽ 25 ടൺ പശുമാംസം കണ്ടെത്തിയത് വിവാദത്തിൽ

National
  •  5 days ago
No Image

എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണം; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമസഭയിൽ പരാതി; സ്പീക്കറുടെ തീരുമാനം ഉടൻ

Kerala
  •  5 days ago
No Image

ലോകത്തിലെ ഏറ്റവും ബുദ്ധിമാനായ ക്രിക്കറ്റ് താരമാണ് അവൻ: അശ്വിൻ

Cricket
  •  5 days ago
No Image

കുടുംബകലഹം കൊലപാതകത്തിൽ കലാശിച്ചു; യുവാവിനെ താക്കോൽ കൊണ്ട് കുത്തിക്കൊന്ന ബിജെപി സ്ഥാനാർഥി പിടിയിൽ

Kerala
  •  5 days ago