HOME
DETAILS

വൈദ്യുതി നിരക്ക് വർധന കണക്കുകൾ പരിശോധിച്ച ശേഷമെന്ന് ചെയർമാൻ; തെളിവെടുപ്പിനിടെ ജനപ്രതിഷേധം ശക്തം

  
September 06, 2024 | 4:44 AM

Electricity Tariff Hike Decision Only After Thorough Review of KSEB Data Regulatory Commission Chairman TK Jose

കൊച്ചി: കെ.എസ്.ഇ.ബി സമർപ്പിച്ച കണക്കുകൾ കൃത്യമായി പരിശോധിച്ചതിനുശേഷമേ വൈദ്യുതി നിരക്ക് വർധന സംബന്ധിച്ച തീരുമാനം കൈക്കൊള്ളൂ എന്ന് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ  ചെയർമാൻ ടി.കെ ജോസ്. 2024 ജൂലൈ ഒന്നു മുതൽ 2027 മാർച്ച് 31 വരെയുള്ള  കാലയളവിലേക്ക് വൈദ്യുതി നിരക്ക് പരിഷ്‌ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി സമർപ്പിച്ച ശുപാർശകളിന്മേൽ പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം തേടുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

നിരക്ക് വർധിപ്പിക്കുന്നതിന് മുന്നോടിയായി കെ.എസ്.ഇ.ബി  കമ്മിഷന് നൽകിയിരിക്കുന്ന കണക്കുകളിൽ ചില പൊരുത്തക്കേടുകളുണ്ടെന്ന് തെളിവെടുപ്പിൽ പങ്കെടുത്തവർ പരാതി ഉയർത്തിയതോടെയാണ്  കമ്മിഷൻ ചെയർമാൻ ഇതു സംബന്ധിച്ച് വ്യക്തത നൽകിയത്. എറണാകുളം ടൗൺഹാളിൽ നടന്ന മേഖലാ തെളിവെടുപ്പിൽ വിവിധ ജില്ലകളിൽ നിന്ന് നിരവധിപേരാണ് പരാതികളും നിർദേശങ്ങളുമായി എത്തിയത്. കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളിലും ഇതിനോടകം തെളിവെടുപ്പ് നടത്തിയിരുന്നു. 11ന് തിരുവനന്തപുരത്ത് നടക്കുന്ന തെളിവെടുപ്പിന് ശേഷം വൈദ്യുതി ഉൽപാദകരും കെ.എസ്.ഇ.ബി അധികൃതരും ഉൾപ്പെടുന്ന ഉപദേശക സമിതി കൂടും. ഇതിനുശേഷമായിരിക്കും നിരക്ക് വർധന സംബന്ധിച്ചുള്ള അന്തിമ തീരുമാനം എടുക്കുക.

തെളിവെടുപ്പിനെത്തിയവരിൽ നിന്ന് കടുത്ത പ്രതിഷേധമാണ് നിരക്ക് വർധനവിനെതിരേ  ഉയർന്നത്. ഉപഭോക്താക്കളുടെ മേൽ അമിതഭാരം അടിച്ചേൽപ്പിക്കുന്നതിന് പകരം കെ.എസ്.ഇ.ബിയുടെ ചെലവ് ചുരുക്കുന്നതിനും വരുമാനം വർധിപ്പിക്കുന്നതിനുമുള്ള മാർഗങ്ങൾ ആരായണമെന്ന്  തെളിവെടുപ്പിൽ പങ്കെടുത്തവർ പറഞ്ഞു. കെ.എസ്.ഇ.ബിയുടെ സോളാർ പദ്ധതിയെപ്പറ്റിയും പരാതി ഉയർന്നു.

വിദ്യാഭ്യാസ നിലവാരമില്ലാത്തവരാണ് കെ.എസ്.ഇ.ബിയിൽ ജോലിചെയ്യുന്നതെന്ന ആക്ഷേപവും ചിലർ ഉയർത്തി. ദ്വൈമാസ ബില്ലിങ് രീതിക്കു പകരം ഓരോ മാസവും ബില്ല് നൽകുക, വൈദ്യുതി ബില്ലുകൾ മലയാളത്തിലാക്കുക, സ്മാർട്ട് മീറ്റർ സംവിധാനം നടപ്പിലാക്കുക, സെൽഫ് റീഡിങ് സംവിധാനം ഏർപ്പെടുത്തുക തുടങ്ങിയ നിർദേശങ്ങളും തെളിവെടുപ്പിൽ പങ്കെടുത്തവർ മുന്നോട്ടുവച്ചു.

വൈദ്യുതി നിരക്ക് കൂട്ടുന്നതുമായി ബന്ധപ്പെട്ട കെ.എസ്.ഇ.ബിയുടെ ശുപാർശകളിലുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും [email protected] എന്ന ഇമെയിൽ വഴിയും സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ, കെ.പി.എഫ്‌.സി ഭവനം, സി.വി രാമൻ പിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം 695010 എന്ന വിലാസത്തിലേക്ക് തപാൽ വഴിയും സെപ്റ്റംബർ 10ന് വൈകീട്ട് അഞ്ചു മണി വരെ സ്വീകരിക്കുമെന്ന് കമ്മിഷൻ ചെയർമാൻ അറിയിച്ചു. കെ.എസ്.ഇ.ബി ശുപാർശകളുടെ പകർപ്പ് www.erckerala.orgൽ ലഭ്യമാണ്.

 

The Chairman of the Kerala State Electricity Regulatory Commission, T.K. Jose, has clarified that a decision regarding the proposed electricity tariff hike will be made only after a detailed review of the data submitted by KSEB (Kerala State Electricity Board)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹത്തലേന്ന് രണ്ട് യുവ അധ്യാപികമാർ വിഷം കഴിച്ച് മരിച്ചു; നാടിനെ നടുക്കി സഹോദരിമാരുടെ ആത്മഹത്യ

National
  •  15 days ago
No Image

ജാർഖണ്ഡിൽ വീണ്ടും ആൾക്കൂട്ടക്കൊല: പെൺസുഹൃത്തിനെ കാണാനെത്തിയ യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് തല്ലിക്കൊന്നു

National
  •  15 days ago
No Image

മൂന്നാം തവണയും താരം, ലോകകപ്പ് ചരിത്രത്തിലെ രണ്ടാമൻ; ഞെട്ടിച്ച് വിൽ ജാക്സ്

Cricket
  •  15 days ago
No Image

പാക് അതിർത്തിയിൽ തലയുയർത്തി ഇന്ത്യ; 105 അടി ഉയരത്തിൽ ത്രിവർണ്ണ പതാക സ്ഥാപിച്ചു; പിന്നിൽ മലയാളി കേണൽ

National
  •  15 days ago
No Image

'ഇംപാക്ട് പ്ലെയറല്ല, സജീവ സാന്നിധ്യമാകണം'; മുംബൈ മാനേജ്‌മെന്റിന് വ്യക്തമായ നിലപാടറിയിച്ച് രോഹിത് ശർമ്മ

Cricket
  •  15 days ago
No Image

വിജയ് പെരമ്പൂരിൽ നിന്ന് ജനവിധി തേടിയേക്കും; ടിവികെ യോഗത്തിൽ പ്രമേയം പാസാക്കി

latest
  •  15 days ago
No Image

ഇതാണ് 'റിയൽ കേരള സ്റ്റോറി'; അതിജീവനത്തിന്റെ ചരിത്രനിമിഷത്തിലേക്ക് ഏവർക്കും സ്വാഗതം; വയനാട് പുനരധിവാസ ടൗൺഷിപ്പ് സമർപ്പണം 25-ന്

Kerala
  •  15 days ago
No Image

നിര്‍മാണ സാമഗ്രികള്‍ മോഷ്ടിച്ചു വില്‍പ്പന; സുഹാറില്‍ രണ്ടുപേര്‍ പിടിയില്‍

oman
  •  15 days ago
No Image

പഫ്സ് കഴിക്കുന്നതിനിടെ കുഴഞ്ഞു വീണു; യുവാവിന് ദാരുണാന്ത്യം

Kerala
  •  15 days ago
No Image

അജിത് പവാർ അന്തരിച്ച വിമാനാപകടം: പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഫെബ്രുവരി 28-നകം പുറത്തുവിടും; മുരളീധർ മോഹോൾ

National
  •  15 days ago