HOME
DETAILS

വൈദ്യുതി നിരക്ക് വർധന കണക്കുകൾ പരിശോധിച്ച ശേഷമെന്ന് ചെയർമാൻ; തെളിവെടുപ്പിനിടെ ജനപ്രതിഷേധം ശക്തം

  
September 06, 2024 | 4:44 AM

Electricity Tariff Hike Decision Only After Thorough Review of KSEB Data Regulatory Commission Chairman TK Jose

കൊച്ചി: കെ.എസ്.ഇ.ബി സമർപ്പിച്ച കണക്കുകൾ കൃത്യമായി പരിശോധിച്ചതിനുശേഷമേ വൈദ്യുതി നിരക്ക് വർധന സംബന്ധിച്ച തീരുമാനം കൈക്കൊള്ളൂ എന്ന് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ  ചെയർമാൻ ടി.കെ ജോസ്. 2024 ജൂലൈ ഒന്നു മുതൽ 2027 മാർച്ച് 31 വരെയുള്ള  കാലയളവിലേക്ക് വൈദ്യുതി നിരക്ക് പരിഷ്‌ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി സമർപ്പിച്ച ശുപാർശകളിന്മേൽ പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം തേടുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

നിരക്ക് വർധിപ്പിക്കുന്നതിന് മുന്നോടിയായി കെ.എസ്.ഇ.ബി  കമ്മിഷന് നൽകിയിരിക്കുന്ന കണക്കുകളിൽ ചില പൊരുത്തക്കേടുകളുണ്ടെന്ന് തെളിവെടുപ്പിൽ പങ്കെടുത്തവർ പരാതി ഉയർത്തിയതോടെയാണ്  കമ്മിഷൻ ചെയർമാൻ ഇതു സംബന്ധിച്ച് വ്യക്തത നൽകിയത്. എറണാകുളം ടൗൺഹാളിൽ നടന്ന മേഖലാ തെളിവെടുപ്പിൽ വിവിധ ജില്ലകളിൽ നിന്ന് നിരവധിപേരാണ് പരാതികളും നിർദേശങ്ങളുമായി എത്തിയത്. കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളിലും ഇതിനോടകം തെളിവെടുപ്പ് നടത്തിയിരുന്നു. 11ന് തിരുവനന്തപുരത്ത് നടക്കുന്ന തെളിവെടുപ്പിന് ശേഷം വൈദ്യുതി ഉൽപാദകരും കെ.എസ്.ഇ.ബി അധികൃതരും ഉൾപ്പെടുന്ന ഉപദേശക സമിതി കൂടും. ഇതിനുശേഷമായിരിക്കും നിരക്ക് വർധന സംബന്ധിച്ചുള്ള അന്തിമ തീരുമാനം എടുക്കുക.

തെളിവെടുപ്പിനെത്തിയവരിൽ നിന്ന് കടുത്ത പ്രതിഷേധമാണ് നിരക്ക് വർധനവിനെതിരേ  ഉയർന്നത്. ഉപഭോക്താക്കളുടെ മേൽ അമിതഭാരം അടിച്ചേൽപ്പിക്കുന്നതിന് പകരം കെ.എസ്.ഇ.ബിയുടെ ചെലവ് ചുരുക്കുന്നതിനും വരുമാനം വർധിപ്പിക്കുന്നതിനുമുള്ള മാർഗങ്ങൾ ആരായണമെന്ന്  തെളിവെടുപ്പിൽ പങ്കെടുത്തവർ പറഞ്ഞു. കെ.എസ്.ഇ.ബിയുടെ സോളാർ പദ്ധതിയെപ്പറ്റിയും പരാതി ഉയർന്നു.

വിദ്യാഭ്യാസ നിലവാരമില്ലാത്തവരാണ് കെ.എസ്.ഇ.ബിയിൽ ജോലിചെയ്യുന്നതെന്ന ആക്ഷേപവും ചിലർ ഉയർത്തി. ദ്വൈമാസ ബില്ലിങ് രീതിക്കു പകരം ഓരോ മാസവും ബില്ല് നൽകുക, വൈദ്യുതി ബില്ലുകൾ മലയാളത്തിലാക്കുക, സ്മാർട്ട് മീറ്റർ സംവിധാനം നടപ്പിലാക്കുക, സെൽഫ് റീഡിങ് സംവിധാനം ഏർപ്പെടുത്തുക തുടങ്ങിയ നിർദേശങ്ങളും തെളിവെടുപ്പിൽ പങ്കെടുത്തവർ മുന്നോട്ടുവച്ചു.

വൈദ്യുതി നിരക്ക് കൂട്ടുന്നതുമായി ബന്ധപ്പെട്ട കെ.എസ്.ഇ.ബിയുടെ ശുപാർശകളിലുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും [email protected] എന്ന ഇമെയിൽ വഴിയും സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ, കെ.പി.എഫ്‌.സി ഭവനം, സി.വി രാമൻ പിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം 695010 എന്ന വിലാസത്തിലേക്ക് തപാൽ വഴിയും സെപ്റ്റംബർ 10ന് വൈകീട്ട് അഞ്ചു മണി വരെ സ്വീകരിക്കുമെന്ന് കമ്മിഷൻ ചെയർമാൻ അറിയിച്ചു. കെ.എസ്.ഇ.ബി ശുപാർശകളുടെ പകർപ്പ് www.erckerala.orgൽ ലഭ്യമാണ്.

 

The Chairman of the Kerala State Electricity Regulatory Commission, T.K. Jose, has clarified that a decision regarding the proposed electricity tariff hike will be made only after a detailed review of the data submitted by KSEB (Kerala State Electricity Board)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉള്ളി പെട്ടെന്ന് ചീഞ്ഞ് പോകുന്നുണ്ടോ? കേടുകൂടാതെ സൂക്ഷിക്കാനുള്ള എളുപ്പവഴികൾ

Kerala
  •  6 days ago
No Image

ആശങ്കകൾക്ക് വിരാമം; യുഎഇയിൽ ജാഗ്രതാ നിർദ്ദേശം പിൻവലിച്ചു, സ്ഥിതിഗതികൾ സുരക്ഷിതമെന്ന് അധികൃതർ

uae
  •  6 days ago
No Image

തലസ്ഥാനത്തേക്ക് മടങ്ങാതെ പിണറായി; അപ്രതീക്ഷിതമായി രാജിവച്ചു, ഗവർണർക്ക് കത്ത് നൽകിയത് പ്രത്യേക ദൂതൻ വഴി

Kerala
  •  6 days ago
No Image

ശൈലജ ടീച്ചറുടെ റെക്കോർഡ് തകർന്നു; 85,000-ത്തിന് മുകളിൽ ഭൂരിപക്ഷം, ചരിത്രവിജയവുമായി കുഞ്ഞാലിക്കുട്ടി

Kerala
  •  6 days ago
No Image

ചുവപ്പുകോട്ടയിൽ പച്ചക്കൊടി പാറിച്ച് ഫാത്തിമ തഹ്‌ലിയ; ചരിത്രത്തിൽ ആദ്യമായി ലീഗിന് നിയമസഭയിൽ പെൺകരുത്ത്

Kerala
  •  6 days ago
No Image

മിസൈൽ ഭീഷണി: ദുബൈയിലും ഷാർജയിലും ജാഗ്രതാ നിർദ്ദേശം; സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ജനങ്ങൾക്ക് മുന്നറിയിപ്പ്

uae
  •  6 days ago
No Image

കാഞ്ഞിരപ്പള്ളിയിൽ താമര 'വാടി'; കേന്ദ്രമന്ത്രി ജോർജ് കുര്യനും രക്ഷിച്ചില്ല, ബിജെപി വോട്ടുകളിൽ വൻ ചോർച്ച

Kerala
  •  6 days ago
No Image

ചരിത്രം കുറിച്ച് മുസ്‌ലിം ലീഗ്; 22 അംഗങ്ങളുമായി റെക്കോർഡ് വിജയം

Kerala
  •  6 days ago
No Image

എമിറേറ്റ്‌സ് പറന്നുയരുന്നു: ആഗോള ശൃംഖലയുടെ 96 ശതമാനവും പുനഃസ്ഥാപിച്ചു; 137 കേന്ദ്രങ്ങളിലേക്ക് സർവീസ്

uae
  •  6 days ago
No Image

'ഞാൻ' എല്ലാത്തിനും വലുതാണ് എന്ന ചിന്ത ആധുനിക സമൂഹത്തിൽ ആർക്കും ഭൂഷണമല്ല'; വ്യക്തികേന്ദ്രീകൃത നിലപാടുകൾ തിരുത്തണം: പാർട്ടി നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനവുമായി ബിനീഷ് കോടിയേരി

Kerala
  •  6 days ago