HOME
DETAILS

പൊതുമാപ്പ്: പിഴകളിൽ നിന്ന് ഒഴിവാകാം

  
September 07, 2024 | 4:46 AM

Amnesty Exemption from fines

ദുബൈ: യു.എ.ഇയിലെ സ്ഥാപനങ്ങളെ അഡ്മിനിസ്‌ട്രേറ്റിവ് പിഴകളിൽ നിന്നൊഴിവാക്കാൻ ഇപ്പോൾ അപേക്ഷിക്കാൻ അവസരമെന്ന് യു.എ.ഇ മനുഷ്യ വിഭവ-എമിറേറ്റൈസേഷൻ മന്ത്രാലയം (മുഹ്ർ) ഇന്നലെ പ്രഖ്യാപിച്ചു. മന്ത്രാലയത്തിന് തൊഴിൽ കരാറുകൾ സമർപ്പിക്കുന്നതിലോ, അല്ലെങ്കിൽ വർക്ക് പെർമിറ്റുകൾ പുതുക്കുന്നതിലോ പരാജയപ്പെടുന്നതുമായി ബന്ധപ്പെട്ട അഡ്മിനിസ്‌ട്രേറ്റിവ് പിഴകളിൽ നിന്ന് ഒഴിവാക്കുന്നതിനാണ് സ്ഥാപനങ്ങൾക്ക് രാജ്യത്ത് നിലവിലുള്ള പൊതുമാപ്പിലെ രണ്ട് മാസ കാലയളവിൽ അപേക്ഷിക്കാൻ അവസരമുള്ളത്.  

നിയമലംഘനം നടത്തുന്ന തൊഴിലാളികളുടെ അവസ്ഥ പരിഹരിക്കാനും സ്ഥാപനങ്ങളെ അഡ്മിനിസ്ട്രേറ്റിവ് പിഴകളിൽ നിന്ന് ഒഴിവാക്കാനും ലക്ഷ്യമിട്ട് മന്ത്രാലയം ആരംഭിച്ച നാല് സേവനങ്ങളിൽ ഒന്നാണിത്.  വർക്ക് പെർമിറ്റുകൾ നൽകൽ, പുതുക്കൽ, റദ്ദാക്കൽ, ജോലി ഉപേക്ഷിക്കൽ, പരാതികളുടെ നടപടിക്രമങ്ങൾ എന്നിവ മന്ത്രാലയം നൽകുന്ന സേവനങ്ങളിൽ ഉൾപ്പെടുന്നു. ജോലിയുടെ കാലാവധി കഴിഞ്ഞ വ്യക്തികൾ അവരുടെ സ്റ്റാറ്റസ് സെറ്റിൽമെന്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കും, റസിഡൻസി പെർമിറ്റുകൾ, സ്ഥാപനങ്ങളുമായി ബന്ധമുള്ളവരോ വീട്ടുജോലിക്കാരോ ആയ ജോലി ഉപേക്ഷിക്കൽ പരാതികൾ ഫയൽ ചെയ്തവർ തുടങ്ങിയവയ്ക്കും ഈ സേവനങ്ങൾ ലഭ്യമാണ്. 

നിലവിലെ വിസാ പൊതുമാപ്പ് പ്രയോജനപ്പെടുത്തി തങ്ങളുടെ പദവി ശരിയാക്കാനും രാജ്യത്ത് ജോലിയിൽ തുടരാനും മുൻകാല ലംഘനങ്ങൾ പരിഹരിക്കാനും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് നിയമ ലംഘകരായ തൊഴിലാളികളോടും തൊഴിലുടമകളോടും മന്ത്രാലയം അഭ്യർത്ഥിച്ചു. 
നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടാതെ രാജ്യം വിടാൻ നിയമ ലംഘനം നടത്തിയ തൊഴിലാളികൾക്ക് ഈ പൊതുമാപ്പ് പദ്ധതി ഏറ്റവും അനുഗ്രഹമാണ്.

വിദേശികളുടെ പ്രവേശനവും താമസവും സംബന്ധിച്ച ഫെഡറൽ നിയമ-തൊഴിൽ ബന്ധ നിയമത്തിൻ്റെ നിയന്ത്രണമനുസരിച്ചുള്ള സാമ്പത്തിക പിഴകളിൽ നിന്ന് അവരെ ഒഴിവാക്കുന്നതാണ്. സെപ്തംബർ ഒന്നിന് മുമ്പ് ലംഘനങ്ങൾ നടത്തിയവർക്കായി 'സുരക്ഷിത സമൂഹത്തിലേക്ക്' എന്ന മുദ്രാവാക്യത്തിന് കീഴിൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ഐ.സി.പി) സെപ്തംബർ 1 മുതൽ ഒക്ടോബർ 31 വരെയാണ് പൊതുമാപ്പ് പദ്ധതി നടപ്പാക്കി വരുന്നത്. 

മന്ത്രാലയത്തിൻ്റെ വെബ്‌സൈറ്റ് (mohre.gov.ae) വഴിയും ആപ്പിൾ, ഗൂഗിൾ പ്ലേ സ്റ്റോറുകളിലും ബിസിനസ് സർവിസ് സെൻ്ററുകളിലും വീട്ടു ജോലിക്കാരുടെ സേവന കേന്ദ്രങ്ങളിലും ലഭ്യമായ മുഹ്‌റ് മൊബൈൽ ആപ്പ് വഴിയും നിയമ ലംഘകരുടെ അപേക്ഷകൾ സ്വീകരിക്കുന്നുണ്ട്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോദി യുദ്ധക്കുറ്റവാളി തന്നെ; നെതന്യാഹുവുമായി താരതമ്യം ചെയ്‌ത പരാമർശത്തെ ന്യായീകരിച്ച് ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനാർത്ഥി

International
  •  14 days ago
No Image

അപ്പൻഡിസൈറ്റിസ് വേദനയിലും റെക്കോർഡ്: കായികതാരം ദേവനന്ദയ്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് വീട് നിർമ്മിച്ച് നൽകും; പ്രഖ്യാപനം നടത്തി മന്ത്രി വി. ശിവൻകുട്ടി

Kerala
  •  14 days ago
No Image

തലാസീമിയ ​രോ​ഗത്തിന് ചികിത്സയ്ക്കെത്തിയ ഏഴു വയസ്സുകാരന് എച്ച്ഐവി പോസിറ്റീവ്; രക്തം സ്വീകരിച്ചത് ബ്ലഡ് ബാങ്കിൽ നിന്നെന്ന് കുടുംബത്തിന്റെ ആരോപണം

National
  •  14 days ago
No Image

വിവാഹം കഴിഞ്ഞ് വെറും 10 മാസം, ഭർത്താവും,കുടുംബവും ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞ് വീഡിയോ പങ്കുവച്ച് നവവധു ജീവനൊടുക്കി

crime
  •  14 days ago
No Image

ലക്കിടിയിൽ വാഹന പരിശോധനയിൽ കുടുങ്ങി മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളായ യുവതിയും യുവാവും

crime
  •  14 days ago
No Image

മൂട്ടയെ കൊല്ലാൻ അടിച്ച കീടനാശിനിയെ കുറിച്ചറിഞ്ഞില്ല; നാട്ടിൽ പോയി തിരികെ എത്തി പിജി മുറിയിൽ കിടന്നുറങ്ങിയ 22കാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

National
  •  14 days ago
No Image

കേരളത്തിലെ ആദ്യത്തെ ടോട്ടൽ ഓട്ടോമേറ്റഡ് ലാബ് രാജഗിരി ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ചു

Kerala
  •  14 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്രന്യുനമര്‍ദ്ദം; ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാന്‍ സാധ്യത

Kerala
  •  14 days ago
No Image

ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച സംഭവം; പ്രതിക്ക് 20 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

crime
  •  14 days ago
No Image

മകന്റെ മരണം: മുൻ ഡിജിപിക്കും ഭാര്യക്കുമെതിരെ കൊലക്കുറ്റം; വീടിനുള്ളിലെ 'യുദ്ധക്കളത്തിൽ' തകർന്ന് മുസ്തഫ എന്ന പൊലിസുകാരന്റെ കുടുംബം

National
  •  14 days ago