HOME
DETAILS

പൊതുമാപ്പ്: പിഴകളിൽ നിന്ന് ഒഴിവാകാം

  
September 07, 2024 | 4:46 AM

Amnesty Exemption from fines

ദുബൈ: യു.എ.ഇയിലെ സ്ഥാപനങ്ങളെ അഡ്മിനിസ്‌ട്രേറ്റിവ് പിഴകളിൽ നിന്നൊഴിവാക്കാൻ ഇപ്പോൾ അപേക്ഷിക്കാൻ അവസരമെന്ന് യു.എ.ഇ മനുഷ്യ വിഭവ-എമിറേറ്റൈസേഷൻ മന്ത്രാലയം (മുഹ്ർ) ഇന്നലെ പ്രഖ്യാപിച്ചു. മന്ത്രാലയത്തിന് തൊഴിൽ കരാറുകൾ സമർപ്പിക്കുന്നതിലോ, അല്ലെങ്കിൽ വർക്ക് പെർമിറ്റുകൾ പുതുക്കുന്നതിലോ പരാജയപ്പെടുന്നതുമായി ബന്ധപ്പെട്ട അഡ്മിനിസ്‌ട്രേറ്റിവ് പിഴകളിൽ നിന്ന് ഒഴിവാക്കുന്നതിനാണ് സ്ഥാപനങ്ങൾക്ക് രാജ്യത്ത് നിലവിലുള്ള പൊതുമാപ്പിലെ രണ്ട് മാസ കാലയളവിൽ അപേക്ഷിക്കാൻ അവസരമുള്ളത്.  

നിയമലംഘനം നടത്തുന്ന തൊഴിലാളികളുടെ അവസ്ഥ പരിഹരിക്കാനും സ്ഥാപനങ്ങളെ അഡ്മിനിസ്ട്രേറ്റിവ് പിഴകളിൽ നിന്ന് ഒഴിവാക്കാനും ലക്ഷ്യമിട്ട് മന്ത്രാലയം ആരംഭിച്ച നാല് സേവനങ്ങളിൽ ഒന്നാണിത്.  വർക്ക് പെർമിറ്റുകൾ നൽകൽ, പുതുക്കൽ, റദ്ദാക്കൽ, ജോലി ഉപേക്ഷിക്കൽ, പരാതികളുടെ നടപടിക്രമങ്ങൾ എന്നിവ മന്ത്രാലയം നൽകുന്ന സേവനങ്ങളിൽ ഉൾപ്പെടുന്നു. ജോലിയുടെ കാലാവധി കഴിഞ്ഞ വ്യക്തികൾ അവരുടെ സ്റ്റാറ്റസ് സെറ്റിൽമെന്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കും, റസിഡൻസി പെർമിറ്റുകൾ, സ്ഥാപനങ്ങളുമായി ബന്ധമുള്ളവരോ വീട്ടുജോലിക്കാരോ ആയ ജോലി ഉപേക്ഷിക്കൽ പരാതികൾ ഫയൽ ചെയ്തവർ തുടങ്ങിയവയ്ക്കും ഈ സേവനങ്ങൾ ലഭ്യമാണ്. 

നിലവിലെ വിസാ പൊതുമാപ്പ് പ്രയോജനപ്പെടുത്തി തങ്ങളുടെ പദവി ശരിയാക്കാനും രാജ്യത്ത് ജോലിയിൽ തുടരാനും മുൻകാല ലംഘനങ്ങൾ പരിഹരിക്കാനും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് നിയമ ലംഘകരായ തൊഴിലാളികളോടും തൊഴിലുടമകളോടും മന്ത്രാലയം അഭ്യർത്ഥിച്ചു. 
നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടാതെ രാജ്യം വിടാൻ നിയമ ലംഘനം നടത്തിയ തൊഴിലാളികൾക്ക് ഈ പൊതുമാപ്പ് പദ്ധതി ഏറ്റവും അനുഗ്രഹമാണ്.

വിദേശികളുടെ പ്രവേശനവും താമസവും സംബന്ധിച്ച ഫെഡറൽ നിയമ-തൊഴിൽ ബന്ധ നിയമത്തിൻ്റെ നിയന്ത്രണമനുസരിച്ചുള്ള സാമ്പത്തിക പിഴകളിൽ നിന്ന് അവരെ ഒഴിവാക്കുന്നതാണ്. സെപ്തംബർ ഒന്നിന് മുമ്പ് ലംഘനങ്ങൾ നടത്തിയവർക്കായി 'സുരക്ഷിത സമൂഹത്തിലേക്ക്' എന്ന മുദ്രാവാക്യത്തിന് കീഴിൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ഐ.സി.പി) സെപ്തംബർ 1 മുതൽ ഒക്ടോബർ 31 വരെയാണ് പൊതുമാപ്പ് പദ്ധതി നടപ്പാക്കി വരുന്നത്. 

മന്ത്രാലയത്തിൻ്റെ വെബ്‌സൈറ്റ് (mohre.gov.ae) വഴിയും ആപ്പിൾ, ഗൂഗിൾ പ്ലേ സ്റ്റോറുകളിലും ബിസിനസ് സർവിസ് സെൻ്ററുകളിലും വീട്ടു ജോലിക്കാരുടെ സേവന കേന്ദ്രങ്ങളിലും ലഭ്യമായ മുഹ്‌റ് മൊബൈൽ ആപ്പ് വഴിയും നിയമ ലംഘകരുടെ അപേക്ഷകൾ സ്വീകരിക്കുന്നുണ്ട്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം: ബി.ജെ.പി എംഎൽഎക്കെതിരെ കേസെടുത്ത് പൊലിസ്

National
  •  7 days ago
No Image

ഈ പരമ്പരയിലുമില്ല; ഐതിഹാസിക നേട്ടത്തിനായുള്ള സഞ്ജുവിന്റെ കാത്തിരിപ്പ് തുടരും

Football
  •  7 days ago
No Image

'മാതാപിതാക്കളോട് നീതി പുലർത്താനായില്ലെന്ന് കുറിപ്പ്'; നീറ്റ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന വിദ്യാർഥി ആത്മഹത്യ ചെയ്തു

National
  •  7 days ago
No Image

റോഡരികിൽ നിർത്തിയ കാറിലേക്ക് ഇടിച്ചു കയറി മറ്റൊരു കാർ; നടുക്കുന്ന അപകടത്തിന്റെ വീഡിയോ പങ്കുവെച്ച് അബൂദബി പൊലിസ്

uae
  •  7 days ago
No Image

അട്ടപ്പാടിയിൽ വീട് ഇടിഞ്ഞു വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം; ഒരു കുട്ടിക്ക് ഗുരുതര പരുക്ക്

Kerala
  •  7 days ago
No Image

'ഈ പാനീയം കുടിച്ച്' അമിത വേഗത്തിൽ വാഹനമോടിക്കുന്നത് അപകടകരം; യുഎഇയിലെ ഡ്രൈവർമാർക്ക് ഡോക്ടർമാരുടെ മുന്നറിയിപ്പ്

uae
  •  7 days ago
No Image

ലോകകപ്പ് നേടാൻ ഞങ്ങളെ സഹായിച്ചത് അദ്ദേഹത്തിന്റെ ആ വലിയ ഉപദേശമാണ്: ഹർമൻപ്രീത് കൗർ

Cricket
  •  7 days ago
No Image

റെയിൽവേയെ രാഷ്ട്രീയ ആശയ പ്രദർശനത്തിൻ്റെ വേദിയാക്കിയത് ദൗർഭാഗ്യകരം: വന്ദേഭാരതിലെ RSS ഗണഗീതം പൊതുസംവിധാനത്തെയാകെ കാവിവത്കരിക്കാനുള്ള ശ്രമം; കെ.സി വേണുഗോപാൽ

Kerala
  •  7 days ago
No Image

ബീഹാറിൽ റോഡരികിൽ വിവിപാറ്റ് സ്ലിപ്പുകൾ; ഉദ്യോഗസ്ഥന് സസ്‌പെൻഷൻ, അന്വേഷണം പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

National
  •  7 days ago
No Image

പീഡനശ്രമം ചെറുത്ത നാൽപ്പതുകാരിയെ പതിനാലുകാരൻ തല്ലിക്കൊന്നു; സംഭവം ഹിമാചൽ പ്രദേശിൽ

crime
  •  7 days ago