HOME
DETAILS

പൊതുമാപ്പ്: പിഴകളിൽ നിന്ന് ഒഴിവാകാം

  
September 07, 2024 | 4:46 AM

Amnesty Exemption from fines

ദുബൈ: യു.എ.ഇയിലെ സ്ഥാപനങ്ങളെ അഡ്മിനിസ്‌ട്രേറ്റിവ് പിഴകളിൽ നിന്നൊഴിവാക്കാൻ ഇപ്പോൾ അപേക്ഷിക്കാൻ അവസരമെന്ന് യു.എ.ഇ മനുഷ്യ വിഭവ-എമിറേറ്റൈസേഷൻ മന്ത്രാലയം (മുഹ്ർ) ഇന്നലെ പ്രഖ്യാപിച്ചു. മന്ത്രാലയത്തിന് തൊഴിൽ കരാറുകൾ സമർപ്പിക്കുന്നതിലോ, അല്ലെങ്കിൽ വർക്ക് പെർമിറ്റുകൾ പുതുക്കുന്നതിലോ പരാജയപ്പെടുന്നതുമായി ബന്ധപ്പെട്ട അഡ്മിനിസ്‌ട്രേറ്റിവ് പിഴകളിൽ നിന്ന് ഒഴിവാക്കുന്നതിനാണ് സ്ഥാപനങ്ങൾക്ക് രാജ്യത്ത് നിലവിലുള്ള പൊതുമാപ്പിലെ രണ്ട് മാസ കാലയളവിൽ അപേക്ഷിക്കാൻ അവസരമുള്ളത്.  

നിയമലംഘനം നടത്തുന്ന തൊഴിലാളികളുടെ അവസ്ഥ പരിഹരിക്കാനും സ്ഥാപനങ്ങളെ അഡ്മിനിസ്ട്രേറ്റിവ് പിഴകളിൽ നിന്ന് ഒഴിവാക്കാനും ലക്ഷ്യമിട്ട് മന്ത്രാലയം ആരംഭിച്ച നാല് സേവനങ്ങളിൽ ഒന്നാണിത്.  വർക്ക് പെർമിറ്റുകൾ നൽകൽ, പുതുക്കൽ, റദ്ദാക്കൽ, ജോലി ഉപേക്ഷിക്കൽ, പരാതികളുടെ നടപടിക്രമങ്ങൾ എന്നിവ മന്ത്രാലയം നൽകുന്ന സേവനങ്ങളിൽ ഉൾപ്പെടുന്നു. ജോലിയുടെ കാലാവധി കഴിഞ്ഞ വ്യക്തികൾ അവരുടെ സ്റ്റാറ്റസ് സെറ്റിൽമെന്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കും, റസിഡൻസി പെർമിറ്റുകൾ, സ്ഥാപനങ്ങളുമായി ബന്ധമുള്ളവരോ വീട്ടുജോലിക്കാരോ ആയ ജോലി ഉപേക്ഷിക്കൽ പരാതികൾ ഫയൽ ചെയ്തവർ തുടങ്ങിയവയ്ക്കും ഈ സേവനങ്ങൾ ലഭ്യമാണ്. 

നിലവിലെ വിസാ പൊതുമാപ്പ് പ്രയോജനപ്പെടുത്തി തങ്ങളുടെ പദവി ശരിയാക്കാനും രാജ്യത്ത് ജോലിയിൽ തുടരാനും മുൻകാല ലംഘനങ്ങൾ പരിഹരിക്കാനും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് നിയമ ലംഘകരായ തൊഴിലാളികളോടും തൊഴിലുടമകളോടും മന്ത്രാലയം അഭ്യർത്ഥിച്ചു. 
നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടാതെ രാജ്യം വിടാൻ നിയമ ലംഘനം നടത്തിയ തൊഴിലാളികൾക്ക് ഈ പൊതുമാപ്പ് പദ്ധതി ഏറ്റവും അനുഗ്രഹമാണ്.

വിദേശികളുടെ പ്രവേശനവും താമസവും സംബന്ധിച്ച ഫെഡറൽ നിയമ-തൊഴിൽ ബന്ധ നിയമത്തിൻ്റെ നിയന്ത്രണമനുസരിച്ചുള്ള സാമ്പത്തിക പിഴകളിൽ നിന്ന് അവരെ ഒഴിവാക്കുന്നതാണ്. സെപ്തംബർ ഒന്നിന് മുമ്പ് ലംഘനങ്ങൾ നടത്തിയവർക്കായി 'സുരക്ഷിത സമൂഹത്തിലേക്ക്' എന്ന മുദ്രാവാക്യത്തിന് കീഴിൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ഐ.സി.പി) സെപ്തംബർ 1 മുതൽ ഒക്ടോബർ 31 വരെയാണ് പൊതുമാപ്പ് പദ്ധതി നടപ്പാക്കി വരുന്നത്. 

മന്ത്രാലയത്തിൻ്റെ വെബ്‌സൈറ്റ് (mohre.gov.ae) വഴിയും ആപ്പിൾ, ഗൂഗിൾ പ്ലേ സ്റ്റോറുകളിലും ബിസിനസ് സർവിസ് സെൻ്ററുകളിലും വീട്ടു ജോലിക്കാരുടെ സേവന കേന്ദ്രങ്ങളിലും ലഭ്യമായ മുഹ്‌റ് മൊബൈൽ ആപ്പ് വഴിയും നിയമ ലംഘകരുടെ അപേക്ഷകൾ സ്വീകരിക്കുന്നുണ്ട്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാസ്ബോൾ യുഗത്തിന് അന്ത്യം; ന്യൂസിലൻഡിനോടേറ്റ പരമ്പര തോൽവിക്ക് പിന്നാലെ ഇംഗ്ലണ്ട് ടെസ്റ്റ് പരിശീലക സ്ഥാനം ഒഴിഞ്ഞ് ബ്രെൻഡൻ മക്കല്ലം

Cricket
  •  12 days ago
No Image

റഫ്ഹയുടെ മരുഭൂമിക്ക് മുകളില്‍ ആകാശ വിസ്മയം; മില്‍കി വേ അപൂര്‍വ കാഴ്ച ആസ്വദിച്ച് നക്ഷത്രപ്രേമികള്‍

Saudi-arabia
  •  12 days ago
No Image

ഇതൊരു ഫുട്ബോൾ മത്സരം മാത്രം, മറ്റൊന്നാക്കി മാറ്റരുത്; ഇംഗ്ലണ്ടുമായുള്ള രാഷ്ട്രീയ പകയുടെ ചൂട് കുറയ്ക്കാൻ ലയണൽ സ്കലോണി

Football
  •  12 days ago
No Image

ഒരു യുഗത്തിന്റെ അന്ത്യം! 1,605 ദിവസങ്ങൾക്ക് ശേഷം ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനം കൈവിട്ട് ഇന്ത്യ

Cricket
  •  12 days ago
No Image

ഞങ്ങളെ കൊള്ളയടിച്ചു, റഫറി ഇംഗ്ലണ്ടിനെ രക്ഷിച്ചു; ഫിഫ ലോകകപ്പ് ക്വാർട്ടറിന് പിന്നാലെ റഫറിക്കെതിരെ ഹാലണ്ടിന്റെ പിതാവ്

Football
  •  12 days ago
No Image

ആര് ജയിച്ചാലും അവർ ഫൈനലിൽ ഉണ്ടാകില്ല! ലോകകപ്പ് സെമിക്ക് തൊട്ടുമുമ്പ് അസാധാരണ തീരുമാനവുമായി ഫിഫ?

Football
  •  12 days ago
No Image

ലോകകപ്പിലെ വിസ്മയം; പുതിയ ജീവിവർഗത്തിന് കേപ് വെർദെ ഗോൾകീപ്പർ വോസിൻഹയുടെ പേര്!

Football
  •  12 days ago
No Image

മറഡോണയുടെ സിംഹാസനത്തിൽ ജൂഡ്! ചരിത്ര റെക്കോർഡോടെ നോർവേയെ തകർത്ത് ഇംഗ്ലണ്ടിനെ സെമിയിലെത്തിച്ച് ബെല്ലിങ്ഹാം

Football
  •  12 days ago
No Image

യുവതിയുടെ അക്കൗണ്ടില്‍ ലക്ഷങ്ങള്‍; പണമെത്തിയത് ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട്; മരുതോങ്കര സ്വദേശിനി കീര്‍ത്തന ഡാന്‍സാഫ് സംഘത്തിന്റെ പിടിയില്‍

Kerala
  •  12 days ago
No Image

ഫോക്ക്‌ലാൻഡ്‌സ് യുദ്ധം, ദൈവത്തിന്റെ കൈ, ബെക്കാമിന്റെ കണ്ണീർ; ലോകകപ്പിൽ വീണ്ടുമൊരു അർജന്റീന-ഇംഗ്ലണ്ട് മത്സരം!

Football
  •  12 days ago