HOME
DETAILS

പൊതുമാപ്പ്: പിഴകളിൽ നിന്ന് ഒഴിവാകാം

  
September 07, 2024 | 4:46 AM

Amnesty Exemption from fines

ദുബൈ: യു.എ.ഇയിലെ സ്ഥാപനങ്ങളെ അഡ്മിനിസ്‌ട്രേറ്റിവ് പിഴകളിൽ നിന്നൊഴിവാക്കാൻ ഇപ്പോൾ അപേക്ഷിക്കാൻ അവസരമെന്ന് യു.എ.ഇ മനുഷ്യ വിഭവ-എമിറേറ്റൈസേഷൻ മന്ത്രാലയം (മുഹ്ർ) ഇന്നലെ പ്രഖ്യാപിച്ചു. മന്ത്രാലയത്തിന് തൊഴിൽ കരാറുകൾ സമർപ്പിക്കുന്നതിലോ, അല്ലെങ്കിൽ വർക്ക് പെർമിറ്റുകൾ പുതുക്കുന്നതിലോ പരാജയപ്പെടുന്നതുമായി ബന്ധപ്പെട്ട അഡ്മിനിസ്‌ട്രേറ്റിവ് പിഴകളിൽ നിന്ന് ഒഴിവാക്കുന്നതിനാണ് സ്ഥാപനങ്ങൾക്ക് രാജ്യത്ത് നിലവിലുള്ള പൊതുമാപ്പിലെ രണ്ട് മാസ കാലയളവിൽ അപേക്ഷിക്കാൻ അവസരമുള്ളത്.  

നിയമലംഘനം നടത്തുന്ന തൊഴിലാളികളുടെ അവസ്ഥ പരിഹരിക്കാനും സ്ഥാപനങ്ങളെ അഡ്മിനിസ്ട്രേറ്റിവ് പിഴകളിൽ നിന്ന് ഒഴിവാക്കാനും ലക്ഷ്യമിട്ട് മന്ത്രാലയം ആരംഭിച്ച നാല് സേവനങ്ങളിൽ ഒന്നാണിത്.  വർക്ക് പെർമിറ്റുകൾ നൽകൽ, പുതുക്കൽ, റദ്ദാക്കൽ, ജോലി ഉപേക്ഷിക്കൽ, പരാതികളുടെ നടപടിക്രമങ്ങൾ എന്നിവ മന്ത്രാലയം നൽകുന്ന സേവനങ്ങളിൽ ഉൾപ്പെടുന്നു. ജോലിയുടെ കാലാവധി കഴിഞ്ഞ വ്യക്തികൾ അവരുടെ സ്റ്റാറ്റസ് സെറ്റിൽമെന്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കും, റസിഡൻസി പെർമിറ്റുകൾ, സ്ഥാപനങ്ങളുമായി ബന്ധമുള്ളവരോ വീട്ടുജോലിക്കാരോ ആയ ജോലി ഉപേക്ഷിക്കൽ പരാതികൾ ഫയൽ ചെയ്തവർ തുടങ്ങിയവയ്ക്കും ഈ സേവനങ്ങൾ ലഭ്യമാണ്. 

നിലവിലെ വിസാ പൊതുമാപ്പ് പ്രയോജനപ്പെടുത്തി തങ്ങളുടെ പദവി ശരിയാക്കാനും രാജ്യത്ത് ജോലിയിൽ തുടരാനും മുൻകാല ലംഘനങ്ങൾ പരിഹരിക്കാനും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് നിയമ ലംഘകരായ തൊഴിലാളികളോടും തൊഴിലുടമകളോടും മന്ത്രാലയം അഭ്യർത്ഥിച്ചു. 
നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടാതെ രാജ്യം വിടാൻ നിയമ ലംഘനം നടത്തിയ തൊഴിലാളികൾക്ക് ഈ പൊതുമാപ്പ് പദ്ധതി ഏറ്റവും അനുഗ്രഹമാണ്.

വിദേശികളുടെ പ്രവേശനവും താമസവും സംബന്ധിച്ച ഫെഡറൽ നിയമ-തൊഴിൽ ബന്ധ നിയമത്തിൻ്റെ നിയന്ത്രണമനുസരിച്ചുള്ള സാമ്പത്തിക പിഴകളിൽ നിന്ന് അവരെ ഒഴിവാക്കുന്നതാണ്. സെപ്തംബർ ഒന്നിന് മുമ്പ് ലംഘനങ്ങൾ നടത്തിയവർക്കായി 'സുരക്ഷിത സമൂഹത്തിലേക്ക്' എന്ന മുദ്രാവാക്യത്തിന് കീഴിൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ഐ.സി.പി) സെപ്തംബർ 1 മുതൽ ഒക്ടോബർ 31 വരെയാണ് പൊതുമാപ്പ് പദ്ധതി നടപ്പാക്കി വരുന്നത്. 

മന്ത്രാലയത്തിൻ്റെ വെബ്‌സൈറ്റ് (mohre.gov.ae) വഴിയും ആപ്പിൾ, ഗൂഗിൾ പ്ലേ സ്റ്റോറുകളിലും ബിസിനസ് സർവിസ് സെൻ്ററുകളിലും വീട്ടു ജോലിക്കാരുടെ സേവന കേന്ദ്രങ്ങളിലും ലഭ്യമായ മുഹ്‌റ് മൊബൈൽ ആപ്പ് വഴിയും നിയമ ലംഘകരുടെ അപേക്ഷകൾ സ്വീകരിക്കുന്നുണ്ട്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുപിയില്‍ നാല് കുട്ടികളെ വീടിനുള്ളില്‍ അതിക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍; മാതാവിനെ കാണാനില്ല

Kerala
  •  6 days ago
No Image

കണ്ണൂരില്‍ അനധികൃത ഗുണ്ട് നിര്‍മ്മാണം: തിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് എത്തിച്ച പടക്കങ്ങള്‍ പിടികൂടി

Kerala
  •  6 days ago
No Image

ദളിത് വിവാഹത്തിന് നേരെ സവർണ്ണാക്രമണം; വധുവിനെ കുതിരപ്പുറത്ത് നിന്ന് പിടിച്ചിറക്കി, വിവാഹസംഘത്തിന് നേരെ കല്ലേറ്

crime
  •  6 days ago
No Image

യു.എസ് മുൻ നയതന്ത്രജ്ഞന്റെ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു; ഇറാൻ ഉപരോധത്തിന് പിന്നിലെ 'ഇസ്റാഈൽ ബന്ധം' പുറത്തെന്ന് ഹാക്കർമാർ

International
  •  6 days ago
No Image

ഡല്‍ഹിയില്‍ ജഡ്ജിയുടെ ആത്മഹത്യ: ഭാര്യക്കും സഹോദരിക്കുമെതിരെ ഗുരുതര ആരോപണവുമായി കുടുംബം

National
  •  6 days ago
No Image

ഡല്‍ഹിയില്‍ വന്‍തീപിടിത്തം;  ഒമ്പത് മരണം

National
  •  6 days ago
No Image

മത ഗ്രന്ഥങ്ങള്‍ കൈവശംവയ്ക്കുന്നതും ഏതെങ്കിലും പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നതും ഭീകരവാദത്തിന് തെളിവല്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി

National
  •  6 days ago
No Image

അടിയന്തര മുന്നറിയിപ്പുകള്‍ ഇനി മൊബൈലില്‍; സെല്‍ ബ്രോഡ്കാസ്റ്റ് അലര്‍ട്ട് സംവിധാനം നിലവില്‍ വന്നു

National
  •  6 days ago
No Image

'ഇറാനിയന്‍ കപ്പല്‍ പിടിച്ചെടുക്കുമ്പോള്‍ യു.എസ് നാവിക സേന കടല്‍ക്കൊള്ളക്കാരെ പോലെ' ഇറാന്‍ എണ്ണക്കപ്പലുകള്‍ പിടിച്ചെടുത്തതിനെ ന്യായീകരിച്ച് ട്രംപ് 

International
  •  6 days ago
No Image

തലയെ വെട്ടി ഗെയ്ക്വാദ്; ചെന്നൈയുടെ ചരിത്രപുസ്തകത്തില്‍ ഇനി രണ്ടാമന്‍

Cricket
  •  6 days ago