
ജ്ഞാന തീരം: വിജ്ഞാന സമ്പാദനത്തിലെ സ്ത്രീ മാതൃക

അന്ത്യ പ്രവാചകൻ മുഹമ്മദ് നബി (സ) തങ്ങളിൽ നിന്നും നേരിട്ട് ദീനിനെ പഠിക്കാനും, ഖിയാമത് നാൾ വരെയുള്ള വിശ്വാസികളിലേക്ക് അതിനെ തനിമ ചോരാതെ എത്തിക്കാനും ഭാഗ്യം ലഭിച്ച പ്രവാചക പത്നിയാണ് ആയിശ (റ). നൂറ്റാണ്ടുകൾക്കിപ്പുറവും വിമർശകർ നിഷേധാത്മക സൂചനയായി ഉപയോഗിക്കുന്ന വളരെ ചെറുപ്പത്തിൽ നടന്ന മഹതിയുടെ വിവാഹം തന്നെയാകും ഈയനുഗ്രഹത്തിന് നിധാനം. റസൂൽ (സ) യിൽ നിന്നും അനുചരർ പ്രത്യക്ഷത്തിൽ കണ്ടും, കേട്ടും, അനുഭവിച്ചുമറിഞ്ഞ കാര്യങ്ങൾ ഹൃദ്യസ്ഥമാക്കുമ്പോൾ, യുവത്വത്തിന്റെ പ്രാരംഭം മുതൽ പച്ചയായ പ്രവാചക ജീവിതം ഒപ്പിയെടുക്കാനും, തങ്ങളുടെ കാല ശേഷമുള്ള നീണ്ട നാല്പത്തി നാലു വർഷങ്ങൾ ദീനിന് വേണ്ടി സ്തുത്യർഹമായ സേവനമർപ്പിക്കാൻ കഴിഞ്ഞു എന്നതും ശ്രദ്ദേയമാണ്.
ആദ്യ പത്നി ഖദീജ ബീവിയുടെ വഫാത്തിന് ശേഷം നുബുവ്വത്തിന്റെ പതിനൊന്നാം വർഷമാണ് ആയിശ ബീവിയെ നബി (സ) തങ്ങൾ വിവാഹം കഴിക്കുന്നത്. അന്ന് മഹതിക്ക് ആറ് വയസ്സാണ് പ്രായം. പിന്നീട് ഒമ്പതാം വയസ്സിലാണ് നബി (സ) തങ്ങൾ അവരോടൊന്നിച്ചു വീട് കൂടുന്നത്. വിവാഹപ്രായം ഓരോ സംസ്കാരത്തിലെയും ഭൂപ്രകൃതിയിലേയും വ്യതിയാനങ്ങൾക്കനുസൃതമായി മാറുന്ന ഒന്നാണ്. എന്നാൽ ആയിശ ബീവിയുടെ വിവാഹപ്രായം കാരണമായി നിഷേധകർ സംഘർഷഭരിതമായ ഒരു സാമൂഹിക ചുറ്റുപാട് ആധുനികതയിൽ നിലനിർത്താൻ ശ്രമിക്കുന്നു. ആറാം നൂറ്റാണ്ടിലാണിതെന്ന സത്യം അവർ തിരിച്ചറിയാതെ പോകുന്നു. ചെറു പ്രായത്തിൽ തന്നെയുള്ള തികഞ്ഞ ബുദ്ദി വൈഭവവും, പക്വതയും, സ്വഭാവ സൗന്ദര്യവും ഒരേ തോതിൽ മഹതിയിൽ നിലനിന്നതിനാലാകാം മറ്റു ഭക്ഷണങ്ങളിൽ നിന്നും പത്തിരിക്കുള്ള സ്ഥാനം പോലെ മറ്റു ഭാര്യമാരിൽ നിന്നും പ്രവാചകർക്ക് മഹതി പ്രിയപ്പെട്ടതായ് മാറിയത്.
പ്രവാചകന്റെ മറ്റു പത്നിമാരിൽ നിന്നും വ്യത്യസ്തമായി മഹതിക്ക് ധാരാളം സവിശേഷതകളുണ്ട്. തിരുനബി വിവാഹം കഴിച്ചവരിൽ ഏക കന്യക ആയിശ ബീവിയാണ്. നബി (സ) രോഗിയായിക്കിടന്നതും, വഫാത്തായതും മഹതിയുടെ വീട്ടിൽ വെച്ചാണ് എന്നതും വഫാത്തിന്റെ സമയത്ത് മഹതിയുടെ മടിയിൽ തലവെച്ചായിരുന്നു കിടന്നു എന്നതും മറ്റുള്ളവരിൽ നിന്നും മഹതിയെ പരിശുദ്ധയാക്കുന്നു. പ്രവാചകരോടൊത്തുള്ള ദാമ്പത്യ ജീവിതത്തിൽ വൈജ്ഞാനിക നേട്ടം കൈവരിക്കുന്നതോട് കൂടെത്തന്നെ ആത്മീയമായ ഉന്നതിയിലെത്താനും മഹതിക്കായിട്ടുണ്ട്. സ്വഫ്വാന് ബ്നു മുഅതല്ല് എന്ന സ്വാഹാബിയുമായി വ്യഭിചാരാരോപണം നടത്തിയപ്പോൾ മഹതി കൈക്കൊണ്ടത് സുന്ദരമായ ക്ഷമയായിരുന്നു. അങ്ങനെ, കടുത്ത പരീക്ഷണ വേളയിൽ അചഞ്ചലമായ ഈമാനോടെ സ്രഷ്ടാവിൽ ഭരമേൽപ്പിച്ചതും അതു കാരണമായി ദിവ്യ വചനം ഇറങ്ങിയതും വിസ്മരിക്കാനാവില്ല. റസൂൽ (സ) യോട് കൂടെ ബദ്റ്, ഉഹ്ദ്, ഖന്തക്ക് തുടങ്ങിയ സുപ്രസിദ്ധ യുദ്ധങ്ങളിലെല്ലാം മഹതി പങ്കെടുത്തിരുന്നു എന്ന് ചരിത്രത്തിൽ കാണാം. ഇത്തരത്തിൽ പ്രവാചകന്റെ ജീവിത കാലത്തും, ശേഷവും ദീനിൽ നിസ്തുല സേവനമർപ്പിക്കാൻ മഹതിക്കായിട്ടുണ്ട്.
പ്രവാചകനെ സ്നേഹിക്കുക, അനുസരിക്കുക, ആശ്വസിപ്പിക്കുക, പരിചരിക്കുക, സംതൃപ്തി കരസ്ഥമാക്കുക അതായിരുന്നു അവരുടെ ജീവിത ലക്ഷ്യം. ഉജ്ജ്വലമായ ആ ജീവിതം പഠിക്കുമ്പോൾ അറിവിന്റെ നിലയ്ക്കാത്ത പ്രവാഹമായിരുന്നു മഹതിയെന്ന് മനസ്സിലാക്കാം. രണ്ടായിരത്തി ഇരുന്നൂറ്റിപ്പത്തു ഹദീസുകൾ റിപ്പോർട്ട് ചെയ്യുകയും, അനന്തരവകാശം പോലുള്ള സങ്കീർണ്ണ വിഷയങ്ങളിൽ അഗാധ ജ്ഞാനം കരസ്തമാക്കുകയും, വിജ്ഞാന കുതുകികൾ അറിവ് സ്വായത്തമാക്കിയിരുന്ന പ്രധാന അവലംബമായവർ നിലകൊള്ളുകയും ചെയ്തു.കർമ്മ ശാസ്ത്രത്തിൽ ഗഹനമായ അറിവ് കരസ്ഥമാക്കിയിരുന്ന മഹതിയെക്കുറിച്ച് ഒരിക്കൽ അത്വാഉബ്നു അബീറബാഹ് (റ) എന്നവർ പറയുന്നുണ്ട്: ആഇശ (റ) ജനങ്ങളിൽ ഏറ്റവും കൂടുതൽ ഫിഖ്ഹ് അറിയുന്നവരും ഏറ്റവും വിജ്ഞാനീയരും പൊതു സ്വീകാര്യതയുള്ളവരുമായിരുന്നു. അബൂ മൂസൽ അശ്അരി (റ) യെപ്പോലുള്ള പ്രഗൽപരായ പണ്ഡിതർ പോലും ഏതെങ്കിലും വിഷയങ്ങളിൽ അവ്യക്തത വന്നാൽ അതിനെക്കുറിച്ച് ആഇശ (റ) യോട് ചോദിക്കുകയും സംശയങ്ങൾ ദൂരീകരിക്കുകയും ചെയ്യുമായിരുന്നുവെന്ന് ഇമാം സുഹ്രി (റ) പറയുന്നുണ്ട് ആഇശ (റ) യുടെ വിജ്ഞാനവും മറ്റു ഉമ്മഹാതുൽ മുഅ്മിനീങ്ങളുടെയും മുഴുവൻ സ്ത്രീകളുടെയും വിജ്ഞാനവും ഒന്നിച്ചുവെച്ചാൽ ആഇശ (റ) യുടെ വിജ്ഞാനമായിരിക്കും ഉയർന്നു നിൽക്കുക എന്ന്. നിലയ്ക്കാത്ത അറിവിന്റെ കേന്ദ്രമായിരുന്നു മഹതി. ആധുനിക പണ്ഡിതർ ചർച്ചചെയ്തു കൊണ്ടിരിക്കുന്ന അനേകമറിവുകളുടെ ഉറവിടമായിരുന്നു സയ്യിദത്തുന്നാ ആയിശ ബീവി (റ ).
FATHIMA RAMSHEENA
KHIDMATH WOMEN’S COLLEGE
ജ്ഞാന തീരം ക്വിസിൽ പങ്കെടുക്കൂ... സമ്മാനം നേടൂ...
ക്വിസിൽ പങ്കെടുക്കാൻ: ജ്ഞാന തീരം QUIZ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പെണ്‍കുട്ടികളെ അഹിന്ദുക്കളുടെ വീട്ടില്‍ പോകാന്‍ അനുവദിക്കരുത്, അനുസരിച്ചില്ലെങ്കില്‍ കാല് തല്ലിയൊടിക്കണം: വിവാദ പരാമര്‍ശവുമായി പ്രഗ്യസിങ് താക്കൂര്‍
National
• 14 hours ago
തേജസ്വി അഹങ്കാരി, ടിക്കറ്റ് നല്‍കുമെന്ന് പറഞ്ഞ് പറ്റിച്ചു' ബിഹാര്‍ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതിന് പൊട്ടിക്കരഞ്ഞ് ആര്‍ജെഡി നേതാവ് ലാലു പ്രസാദിന്റെ വീടിന്റെ മുന്നില്‍
National
• 14 hours ago
വരും ദിവസങ്ങളില്‍ മഴ കനക്കും; വിവിധ ജില്ലകളില്‍ ഓറഞ്ച്,യെല്ലോ അലര്‍ട്ടുകള്‍
Kerala
• 14 hours ago
ഭാര്യയെ കാണാനില്ലെന്ന് പരാതി; ചോദ്യം ചെയ്യലില്‍ കൊന്ന് കുഴിച്ചുമൂടിയെന്ന് ഭര്‍ത്താവ്; അറസ്റ്റ്
Kerala
• 14 hours ago
കൊല്ലം കടയ്ക്കലില്‍ സി.പി.ഐയില്‍ കൂട്ടരാജി; 700 ലധികം അംഗങ്ങള്‍ രാജിവെച്ചെന്ന് നേതാക്കള്‍
Kerala
• 15 hours ago.png?w=200&q=75)
മലപ്പുറത്ത് യു.കെ.ജി വിദ്യാർഥിയെ സ്കൂൾ ബസിൽ കയറ്റാത്ത സംഭവം: നിയമനടപടിയുമായി കുടുംബം; സ്കൂൾ അധികൃതരോട് വിശദീകരണം തേടി ബാലാവകാശ കമ്മിഷൻ
Kerala
• 15 hours ago
വിദ്യാര്‍ഥിനികള്‍ വസ്ത്രം മാറുന്നത് മറഞ്ഞിരുന്ന് പകര്‍ത്തിയ സംഭവം: നേതാക്കള്‍ക്കെതിരായ ആരോപണം നിഷേധിച്ച് എ.ബി.വി.പി, ആരോപണം പ്രതിച്ഛായയെ കളങ്കപ്പെടുത്താനെന്ന്
National
• 16 hours ago
തോക്കുമായി ഒരാള്‍ കൊച്ചി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍; നിരീശ്വരവാദി കൂട്ടായ്മ പരിപാടി നിര്‍ത്തിവെച്ചു
Kerala
• 16 hours ago
കരിപ്പൂരിൽ വൻ മയക്കുമരുന്ന് വേട്ട; ഒരു കിലോയോളം എംഡിഎംഎയുമായി തൃശ്ശൂർ സ്വദേശി പിടിയിൽ
Kerala
• 16 hours ago
യാത്രക്കാരുടെ ആരോഗ്യം വച്ച് കളിക്കരുത്: ട്രെയിനിൽ ഭക്ഷണ കണ്ടെയിനറുകൾ വീണ്ടും കഴുകി ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ വിവാദമാകുന്നു; കമ്പനിയുടെ ലൈസൻസ് റദ്ദാക്കാൻ നടപടി
National
• 16 hours ago
എട്ട് റൺസിന് പുറത്തായിട്ടും ചരിത്രനേട്ടം; മുൻ ഇന്ത്യൻ നായകനൊപ്പം ഹിറ്റ്മാൻ
Cricket
• 18 hours ago
ദീപാവലി ആഘോഷത്തിനിടെ വീടിന് തീപിടിച്ചു; ഒരു വയസ്സുകാരൻ ഉൾപ്പെടെ 7 പേർക്ക് പരുക്ക്
National
• 18 hours ago
ഒറ്റ ഗോൾ ചരിത്രത്തിലേക്ക്; ലോക റെക്കോർഡിലേക്ക് നടന്നുകയറി റൊണാൾഡോ
Cricket
• 18 hours ago
റെയ്ഡിന് പിന്നാലെ ബി.ജെ.പി മുന്‍ എം.എല്‍.എയുടെ വീടിനടുത്ത് കത്തിയ വോട്ടര്‍ രേഖകള്‍; കണ്ടെത്തിയത് എസ്.ഐ.ടി റെയ്ഡിനിടെ
National
• 18 hours ago
കഴക്കൂട്ടത്തെ ഹോസ്റ്റൽ പീഡനം: പ്രതിയെ തമിഴ്നാട്ടിൽ നിന്ന് പിടികൂടി
Kerala
• 19 hours ago
പെണ്‍കുഞ്ഞിനെ പ്രസവിച്ചതിന്റെ പേരില്‍ ഭാര്യയ്ക്ക് ക്രൂരമര്‍ദ്ദനം; കേസെടുത്ത് പൊലിസ്
Kerala
• 19 hours ago
തിരിച്ചുവരവിൽ രാജാവ് വീണു; സച്ചിൻ ഒന്നാമനായ തിരിച്ചടിയുടെ ലിസ്റ്റിൽ നാലാമതായി കോഹ്ലി
Cricket
• 20 hours ago
അജ്മാനിലെ മസ്ഫൂത്തിന് യുഎന്നിന്റെ 'മികച്ച ടൂറിസ്റ്റ് ഗ്രാമം' അവാര്‍ഡ്
uae
• 20 hours ago
'ഹിജാബ് ധരിച്ചതിന്റെ പേരില്‍ സ്കൂള്‍ പ്രിന്‍സിപ്പളും പി. ടി. എ പ്രസിഡന്റും സ്വീകരിച്ച സമീപനം ഭയപ്പെടുത്തുന്നത്' പള്ളുരുത്തി സ്കൂളില്‍ നിന്ന് രണ്ട് കുട്ടികള്‍ കൂടി ടി.സി വാങ്ങുന്നു
Kerala
• 20 hours ago
ചരിത്രത്തിലെ ആദ്യ ഇന്ത്യൻ താരം; പെർത്തിലെ അപൂർവ താരമായി നിതീഷ് കുമാർ റെഡ്ഢി
Cricket
• 21 hours ago
കടബാധ്യതയെത്തുടർന്ന് ആത്മഹത്യയെന്നു കുറിപ്പ്; ഭാരതപ്പുഴയിലേക്ക് ചാടിയെന്നു പറഞ്ഞ് നാടുവിട്ട യുവാവിനെ ബെംഗളൂരുവിൽ കണ്ടെത്തി
Kerala
• 19 hours ago
വെടിനിര്‍ത്തല്‍ ലംഘിച്ച് നരവേട്ട തുടരുന്ന ഇസ്റാഈല്‍; വീടിന്റെ ശേഷിപ്പുകള്‍ തേടി മടങ്ങുന്നവരേയും കൊന്നൊടുക്കുന്നു, ഇതുവരെ കൊല്ലപ്പെട്ടത് 28 പേര്
International
• 19 hours ago
വീണ്ടും അത്ഭുത നേട്ടം; എംഎൽഎസിൽ ചരിത്രം കുറിച്ച് മെസി
Football
• 19 hours ago