HOME
DETAILS

ജ്ഞാന തീരം: വിജ്ഞാന സമ്പാദനത്തിലെ സ്ത്രീ മാതൃക

  
Web Desk
September 07, 2024 | 5:22 AM

njana theeram quiz 1

അന്ത്യ പ്രവാചകൻ മുഹമ്മദ്‌ നബി (സ) തങ്ങളിൽ നിന്നും നേരിട്ട് ദീനിനെ പഠിക്കാനും, ഖിയാമത് നാൾ വരെയുള്ള വിശ്വാസികളിലേക്ക് അതിനെ തനിമ ചോരാതെ എത്തിക്കാനും ഭാഗ്യം ലഭിച്ച പ്രവാചക പത്നിയാണ് ആയിശ (റ). നൂറ്റാണ്ടുകൾക്കിപ്പുറവും വിമർശകർ നിഷേധാത്മക സൂചനയായി ഉപയോഗിക്കുന്ന വളരെ ചെറുപ്പത്തിൽ നടന്ന മഹതിയുടെ വിവാഹം തന്നെയാകും ഈയനുഗ്രഹത്തിന് നിധാനം. റസൂൽ (സ) യിൽ നിന്നും അനുചരർ പ്രത്യക്ഷത്തിൽ കണ്ടും, കേട്ടും, അനുഭവിച്ചുമറിഞ്ഞ കാര്യങ്ങൾ ഹൃദ്യസ്ഥമാക്കുമ്പോൾ, യുവത്വത്തിന്റെ പ്രാരംഭം മുതൽ പച്ചയായ പ്രവാചക ജീവിതം ഒപ്പിയെടുക്കാനും, തങ്ങളുടെ കാല ശേഷമുള്ള നീണ്ട നാല്പത്തി നാലു വർഷങ്ങൾ ദീനിന് വേണ്ടി സ്തുത്യർഹമായ സേവനമർപ്പിക്കാൻ കഴിഞ്ഞു എന്നതും ശ്രദ്ദേയമാണ്.

ആദ്യ പത്നി ഖദീജ ബീവിയുടെ വഫാത്തിന് ശേഷം നുബുവ്വത്തിന്റെ പതിനൊന്നാം വർഷമാണ് ആയിശ ബീവിയെ നബി (സ) തങ്ങൾ വിവാഹം കഴിക്കുന്നത്. അന്ന് മഹതിക്ക് ആറ് വയസ്സാണ് പ്രായം. പിന്നീട് ഒമ്പതാം വയസ്സിലാണ് നബി (സ) തങ്ങൾ അവരോടൊന്നിച്ചു വീട് കൂടുന്നത്. വിവാഹപ്രായം ഓരോ സംസ്കാരത്തിലെയും ഭൂപ്രകൃതിയിലേയും വ്യതിയാനങ്ങൾക്കനുസൃതമായി മാറുന്ന ഒന്നാണ്. എന്നാൽ ആയിശ ബീവിയുടെ വിവാഹപ്രായം കാരണമായി നിഷേധകർ സംഘർഷഭരിതമായ ഒരു സാമൂഹിക ചുറ്റുപാട്  ആധുനികതയിൽ നിലനിർത്താൻ ശ്രമിക്കുന്നു. ആറാം നൂറ്റാണ്ടിലാണിതെന്ന സത്യം അവർ തിരിച്ചറിയാതെ പോകുന്നു. ചെറു പ്രായത്തിൽ തന്നെയുള്ള തികഞ്ഞ ബുദ്ദി വൈഭവവും, പക്വതയും, സ്വഭാവ സൗന്ദര്യവും ഒരേ തോതിൽ മഹതിയിൽ നിലനിന്നതിനാലാകാം മറ്റു ഭക്ഷണങ്ങളിൽ നിന്നും പത്തിരിക്കുള്ള സ്ഥാനം പോലെ മറ്റു ഭാര്യമാരിൽ നിന്നും പ്രവാചകർക്ക് മഹതി പ്രിയപ്പെട്ടതായ് മാറിയത്.

WhatsApp Image 2024-09-07 at 10.33.31 AM.jpeg

പ്രവാചകന്റെ മറ്റു പത്നിമാരിൽ നിന്നും വ്യത്യസ്തമായി മഹതിക്ക് ധാരാളം സവിശേഷതകളുണ്ട്. തിരുനബി വിവാഹം കഴിച്ചവരിൽ ഏക കന്യക ആയിശ ബീവിയാണ്. നബി (സ) രോഗിയായിക്കിടന്നതും, വഫാത്തായതും മഹതിയുടെ വീട്ടിൽ വെച്ചാണ് എന്നതും വഫാത്തിന്റെ സമയത്ത് മഹതിയുടെ മടിയിൽ തലവെച്ചായിരുന്നു കിടന്നു എന്നതും മറ്റുള്ളവരിൽ നിന്നും മഹതിയെ പരിശുദ്ധയാക്കുന്നു. പ്രവാചകരോടൊത്തുള്ള ദാമ്പത്യ ജീവിതത്തിൽ വൈജ്ഞാനിക നേട്ടം കൈവരിക്കുന്നതോട് കൂടെത്തന്നെ ആത്മീയമായ ഉന്നതിയിലെത്താനും മഹതിക്കായിട്ടുണ്ട്. സ്വഫ്വാന് ബ്നു മുഅതല്ല് എന്ന സ്വാഹാബിയുമായി വ്യഭിചാരാരോപണം നടത്തിയപ്പോൾ മഹതി കൈക്കൊണ്ടത് സുന്ദരമായ ക്ഷമയായിരുന്നു. അങ്ങനെ, കടുത്ത പരീക്ഷണ വേളയിൽ അചഞ്ചലമായ ഈമാനോടെ സ്രഷ്ടാവിൽ ഭരമേൽപ്പിച്ചതും അതു കാരണമായി ദിവ്യ വചനം ഇറങ്ങിയതും വിസ്മരിക്കാനാവില്ല. റസൂൽ (സ) യോട് കൂടെ ബദ്റ്, ഉഹ്ദ്, ഖന്തക്ക് തുടങ്ങിയ സുപ്രസിദ്ധ യുദ്ധങ്ങളിലെല്ലാം മഹതി പങ്കെടുത്തിരുന്നു എന്ന് ചരിത്രത്തിൽ കാണാം. ഇത്തരത്തിൽ പ്രവാചകന്റെ ജീവിത കാലത്തും, ശേഷവും ദീനിൽ നിസ്തുല സേവനമർപ്പിക്കാൻ മഹതിക്കായിട്ടുണ്ട്.

പ്രവാചകനെ സ്നേഹിക്കുക, അനുസരിക്കുക, ആശ്വസിപ്പിക്കുക, പരിചരിക്കുക, സംതൃപ്തി കരസ്ഥമാക്കുക അതായിരുന്നു അവരുടെ ജീവിത ലക്ഷ്യം. ഉജ്ജ്വലമായ ആ ജീവിതം പഠിക്കുമ്പോൾ അറിവിന്റെ നിലയ്ക്കാത്ത പ്രവാഹമായിരുന്നു മഹതിയെന്ന് മനസ്സിലാക്കാം. രണ്ടായിരത്തി ഇരുന്നൂറ്റിപ്പത്തു ഹദീസുകൾ റിപ്പോർട്ട്‌ ചെയ്യുകയും, അനന്തരവകാശം പോലുള്ള സങ്കീർണ്ണ വിഷയങ്ങളിൽ അഗാധ ജ്ഞാനം കരസ്തമാക്കുകയും, വിജ്ഞാന കുതുകികൾ അറിവ് സ്വായത്തമാക്കിയിരുന്ന പ്രധാന അവലംബമായവർ നിലകൊള്ളുകയും ചെയ്തു.കർമ്മ ശാസ്ത്രത്തിൽ ഗഹനമായ അറിവ് കരസ്ഥമാക്കിയിരുന്ന മഹതിയെക്കുറിച്ച് ഒരിക്കൽ അത്വാഉബ്നു അബീറബാഹ് (റ) എന്നവർ പറയുന്നുണ്ട്: ആഇശ (റ) ജനങ്ങളിൽ ഏറ്റവും കൂടുതൽ ഫിഖ്ഹ് അറിയുന്നവരും ഏറ്റവും വിജ്ഞാനീയരും പൊതു സ്വീകാര്യതയുള്ളവരുമായിരുന്നു. അബൂ മൂസൽ അശ്അരി (റ) യെപ്പോലുള്ള പ്രഗൽപരായ പണ്ഡിതർ പോലും ഏതെങ്കിലും വിഷയങ്ങളിൽ അവ്യക്തത വന്നാൽ അതിനെക്കുറിച്ച് ആഇശ (റ) യോട് ചോദിക്കുകയും സംശയങ്ങൾ ദൂരീകരിക്കുകയും ചെയ്യുമായിരുന്നുവെന്ന് ഇമാം സുഹ്രി (റ) പറയുന്നുണ്ട് ആഇശ (റ) യുടെ വിജ്ഞാനവും മറ്റു ഉമ്മഹാതുൽ മുഅ്മിനീങ്ങളുടെയും മുഴുവൻ സ്ത്രീകളുടെയും വിജ്ഞാനവും ഒന്നിച്ചുവെച്ചാൽ ആഇശ (റ) യുടെ വിജ്ഞാനമായിരിക്കും ഉയർന്നു നിൽക്കുക എന്ന്. നിലയ്ക്കാത്ത അറിവിന്റെ കേന്ദ്രമായിരുന്നു മഹതി. ആധുനിക പണ്ഡിതർ ചർച്ചചെയ്തു കൊണ്ടിരിക്കുന്ന അനേകമറിവുകളുടെ ഉറവിടമായിരുന്നു സയ്യിദത്തുന്നാ ആയിശ ബീവി (റ ).


FATHIMA RAMSHEENA 
KHIDMATH WOMEN’S COLLEGE 

ജ്ഞാന തീരം ക്വിസിൽ പങ്കെടുക്കൂ... സമ്മാനം നേടൂ...

ക്വിസിൽ പങ്കെടുക്കാൻ: ജ്ഞാന തീരം QUIZ

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുഖ്യമന്ത്രി സന്ദര്‍ശിച്ചാല്‍  സ്‌കൂളിന് പബ്‌ളിസിറ്റി കിട്ടും, കുറേ കുട്ടികള്‍ പ്രവേശനം തേടും.' സ്‌കൂളിനെ കുറിച്ച ആശങ്ക പങ്കുവെച്ച് വി.ഡി സതീശന്  നാലാം ക്ലാസുകാരിയുടെ കത്ത് 

Kerala
  •  14 days ago
No Image

സെക്രട്ടറിയേറ്റില്‍ വീണ്ടും മാധ്യമനിയന്ത്രണം; സമരഗേറ്റും ബാരിക്കേഡ് വെച്ച് അടച്ചു

Kerala
  •  14 days ago
No Image

എക്‌സൈസിൽ പുതിയ തസ്തികകൾ; ശുപാർശ വീണ്ടും പരിഗണിക്കുന്നു; ചെക്ക്‌പോസ്റ്റിലും റേഞ്ച് ഓഫിസിലും തസ്തികകൾ വേണം 

Kerala
  •  14 days ago
No Image

ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതി; ഭൂമി വിട്ടുകിട്ടാൻ ബുദ്ധിമുട്ടെന്ന് വിദഗ്ധർ

Kerala
  •  14 days ago
No Image

മാസപ്പടി കേസ്: വീണയ്ക്ക് ഇ.ഡി സമന്‍സ്; വെള്ളിയാഴ്ച ഹാജരാകണം

Kerala
  •  14 days ago
No Image

ഉജ്ജ്വല ഗുണഭോക്താക്കള്‍ക്കുള്ള സബ്സിഡി സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ച് വീണ്ടും കേന്ദ്രം; പ്രതിവര്‍ഷ ക്വാട്ട ഒമ്പതില്‍ നിന്ന് നാലിലേക്ക് 

National
  •  14 days ago
No Image

മരണവീടുകളിലെ കടന്നുകയറ്റത്തിനെതിരേ പ്രതിഷേധം

Kerala
  •  14 days ago
No Image

ഭരണമാറ്റം അനുകൂലമാക്കി സർവകലാശാലകളിൽ കാവിവൽക്കരണം; സംഘ്പരിവാറുകാരെ വി.സി ആക്കിയും സെനറ്റിൽ നിയമിച്ചും ഗവർണർ

Kerala
  •  14 days ago
No Image

ഉരുൾദുരന്ത ബാധിതരുടെ വായ്പകൾ ഏറ്റെടുക്കുന്നത് വൈകി; വയനാട് കലക്ടർക്കെതിരേ നടപടിക്ക് നീക്കം

Kerala
  •  14 days ago
No Image

ഉള്ളുലഞ്ഞവർക്ക് തണലൊരുക്കിയ ചാരിതാർഥ്യത്തോടെ അൽബിർ കുരുന്നുകൾ; വീടൊരുക്കിയത് ഉരുൾ ദുരന്തബാധിതരായ മൂന്ന് കുടുംബങ്ങൾക്ക്  

Kerala
  •  14 days ago