HOME
DETAILS

ക്യാംപസ് റിക്രൂട്മെന്റ് വഴി ജോലി ലഭിച്ച 2000ലേറെ പേർക്ക് 2 വർഷം കഴിഞ്ഞിട്ടും നിയമനമില്ല; ഇൻഫോസിസിനെതിരെ അന്വേഷണം

  
September 07, 2024 | 8:17 AM

inquiry against IT company Infosys for allegedly not providing jobs to over 2000 recruits even after two years

ബെംഗളൂരു: റിക്രൂട്ട് ചെയ്തവർക്ക് രണ്ടുവർഷമായിട്ടും ജോലി നൽകാത്തതിൽ ഐ.ടി കമ്പനിയായ ഇന്ഫോസിസിനു നേരെ അന്വേഷണത്തിന് ഉത്തരവ്. കർണാടക സർക്കാരിനു കേന്ദ്ര തൊഴിൽ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. വിവിധ ക്യാംപസുകളിൽ നിന്ന് രണ്ടായിരത്തിലേറെ പേരെ റിക്രൂട്ട് ചെയ്ത ഇൻഫോസിസ്, ഇവർക്കു ജോലി നൽകിയിട്ടില്ലെന്ന പരാതിയിലാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയത്. 

ഐ.ടി ജീവനക്കാരുടെ സംഘടനയായ നാസന്റ് ഇൻഫർമേഷൻ ടെക്നോളജി എംപ്ലോയീസ് സെനറ്റ് നൽകിയ പരാതിയെ തുടർന്നാണ് മന്ത്രാലയത്തിന്റെ. നാസന്റിനായി പ്രസിഡന്റ് ഹർപ്രീത് സിങ് സലൂജ അയച്ച പരാതിയിലാണു സംസ്ഥാന ലേബർ കമ്മിഷണറോട് അന്വേഷണം നടത്താൻ കേന്ദ്ര തൊഴിൽ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുള്ളത്. ജോലി നൽകിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടി ജൂണിലും സംഘടന പരാതി നൽകിയിരുന്നു.

ഐ.ടി കമ്പനികളുടെയും മറ്റും പ്രവർത്തനം സംസ്ഥാന തൊഴിൽ വകുപ്പിനു കീഴിലായതിനാലാണ് കർണാടക സർക്കാരിന് നിർദേശം നൽകിയതെന്ന് ഉത്തരവിൽ പരാമർശിച്ചിട്ടുണ്ട്. 2022 മുതൽ റിക്രൂട്ട് ചെയ്ത ബിരുദധാരികൾക്ക് ഇതുവരെയും ജോലി നൽകാത്തതിലാണ് നടപടി. ഒക്ടോബർ 7 മുതൽ ജോലിയിൽ പ്രവേശിക്കാമെന്ന് അറിയിച്ച് 1,000 പേർക്ക് ഇൻഫോസിസ് കഴിഞ്ഞ 2ന് ഓഫർ ലെറ്ററുകൾ അയച്ചിരുന്നു. പക്ഷെ ഇതുവരെയും കമ്പനി ആർക്കും ജോലി നൽകിയിട്ടില്ല.

 

The Ministry of Labour has directed an inquiry into IT company Infosys for allegedly not providing jobs to over 2,000 recruits even after two years. The Karnataka government has been asked to investigate the matter and submit a report



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

19കാരന് ഐഐടി കാണ്‍പൂരില്‍ ജോലി- സി.ബി.എസ്.ഇ പോര്‍ട്ടലിലെ ക്രമക്കേട് കണ്ടെത്തിയ പ്ലസ്ടുകാരന് അംഗീകാരം

National
  •  2 days ago
No Image

മത്സ്യം ശരിയായി സൂക്ഷിച്ചില്ലെങ്കില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യത; മുന്നറിയിപ്പുമായി ഒമാന്‍ ആരോഗ്യ മന്ത്രാലയം

oman
  •  2 days ago
No Image

ഫിഫ ലോകകപ്പ് 2026 ഇന്ന് മുതൽ; ലോകവേദിയിൽ പന്തുതട്ടാൻ നാല് ഇന്ത്യൻ വംശജർ, ഖത്തറിനായി മലയാളി താരവും

uae
  •  2 days ago
No Image

കോഴിക്കോട് ചികിത്സയില്‍ കഴിയുന്നയാള്‍ക്ക് നിപ സ്ഥിരീകരിച്ച് പൂനൈ വൈറോളജി ലാബും: പരിശോധന ഫലം പോസിറ്റീവ്

Kerala
  •  2 days ago
No Image

ടിക് ടോക്കിലെ വെല്ലുവിളിയെ തുടർന്ന് ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

uae
  •  2 days ago
No Image

വോട്ട് മോഷണത്തിൽ നിന്ന് സീറ്റ് മോഷണത്തിലേക്ക്; ബിജെപിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്

National
  •  2 days ago
No Image

ബഹ്റൈനും കുവൈത്തിനുമെതിരായ ഇറാൻ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  2 days ago
No Image

ഇറാന്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തര്‍; പരമാധികാര ലംഘനമെന്ന് വിദേശകാര്യ മന്ത്രാലയം

qatar
  •  2 days ago
No Image

കോളജ് വിദ്യാർഥിയുടെ ആത്മഹത്യ: സ്വമേധയാ കേസെടുത്ത് ഗോവ മനുഷ്യാവകാശ കമ്മീഷൻ

National
  •  2 days ago
No Image

എസ് എം എ ബാധിതരുടെ ചികിത്സ മുടങ്ങുന്നത് ഗൗരവകരം; സർക്കാർ അടിയന്തരമായി ഇടപെടണം: എസ് കെ എസ് എസ് എഫ് 

organization
  •  2 days ago