
നിരപരാധികളുടെ ബലിപീഠമാകുന്ന യു.എ.പി.എ; എട്ടു വര്‍ഷത്തിനിടയിലെ അറസ്റ്റ് 8,719, കുറ്റം തെളിഞ്ഞത് 215

2012 ആഗസ്റ്റിലാണ് ലഷ്കര്‍ ഇ ത്വയ്ബയുമായി ബന്ധമുണ്ടെന്നാരോപിച്ച് മുപ്പത്തിയെട്ടുകാരനായ മുഹമ്മദ് ഇല്യാസിനേയും മുപ്പത്തിമൂന്നുകാരനായ മുഹമ്മദ് ഇര്‍ഫാനേയും മഹാരാഷ്ട്ര തീവ്രവാദവിരുദ്ധ സ്ക്വാഡ് യു.എ.പി.എ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്യുന്നത്. മറ്റു മൂന്നു പേര് കൂടി അന്ന് ഇവര്‍ക്കൊപ്പം അറസ്റ്റിലായിരുന്നു. ഇവരില്‍നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയെന്നും രാഷ്ട്രീയനേതാക്കള്‍, പൊലിസ് ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെ കൊല്ലാനുള്ള ഇവരുടെ പദ്ധതി തകര്‍ത്തെന്നുമൊക്കെയായിരുന്നു അന്ന് പൊലിസ് അവകാശപ്പെട്ടത്. ഒന്‍പതു വര്‍ഷം ജയിലില്‍ കഴിഞ്ഞ ശേഷം ഇവരെ 2021 ജൂണില്‍ ജൂണില്‍ കോടതി വെറുതേവിട്ടു. ഇത്രയും കാലയളവിനിടയില്‍ കുറ്റം തെളിയിക്കാനോ ഇവര്‍ക്കെതിരേയുള്ള തെളിവുകള്‍ ഹാജരാക്കാനോ എ.ടി.എസിനു കഴിഞ്ഞില്ല.
ജീവിതത്തിലെ വിലപ്പെട്ട ഒന്‍പതു വര്‍ഷങ്ങളാണ് ഈ ചെറുപ്പക്കാര്‍ക്ക് നഷ്ടമായത്. നാലു തവണ ജാമ്യാപേക്ഷ നല്‍കിയെങ്കിലും എല്ലാം നിരസിക്കപ്പെട്ടു. ഒടുവില്‍ തെളിവൊന്നുമില്ലെന്ന യാഥാര്‍ത്ഥ്യം ബോധ്യപ്പെട്ട് ഇവരെ വെറുതെ വിടുമ്പോഴേക്കും ജോലിയും ജീവിതവുമെല്ലാം തകര്‍ന്നിരുന്നു. ഇല്യാസ് ജയിലില്‍ പോകുമ്പോള്‍ ഏറ്റവും ഇളയകുട്ടിക്ക് രണ്ടാഴ്ച മാത്രമായിരുന്നു പ്രായം. ഒന്‍പതു വര്‍ഷത്തിനിടയില്‍ ഒരു തവണ മാത്രമാണ് ജയിലില്‍ ഭാര്യയ്ക്കും മൂന്നു മക്കള്‍ക്കും ഇല്യാസിനെ കാണാനായത്. ഭരണകൂടം തകര്‍ത്തെറിയുന്ന ജീവിതങ്ങളില്‍ രണ്ടുപേരുടെ കഥ മാത്രമാണ് ഇത്.
ത്രിപുര കത്തുന്നുവെന്ന മൂന്നു വാക്കുകളെഴുതിയതിന്റെ പേരിലാണ് ത്രിപുരയില്‍ മാധ്യമപ്രവര്‍ത്തക ശ്യാം മീരാ സിങ്ങിനെ ത്രിപുര പൊലിസ് യു.എ.പി.എ ചുമത്തിയത്. വര്‍ഗ്ഗീയ സംഘര്‍ഷത്തിനു പിന്നാലെ 102 സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉടമകളെ പ്രതിയാക്കി പൊലിസ് ഈ വകുപ്പ് ചുമത്തിയത്. കലാപത്തെക്കുറിച്ച് വസ്തുതാന്വേഷണം നടത്തിയ നാലു സുപ്രിംകോടതി അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും പൗരാവകാശ പ്രവര്‍ത്തകരും ഇതില്‍പ്പെടുന്നു.
എതിര്‍സ്വരങ്ങളെ അടിച്ചമര്‍ത്താന്‍ ഈ നിയമം വ്യാപകമായി ഉപയോഗിക്കപ്പെടുന്നു എന്നതാണ് യാഥാര്‍ഥ്യം. അറസ്റ്റിലാകുന്നവരില്‍ എത്ര പേര് കുറ്റക്കാരാണ്? എത്രപേര്‍ ശിക്ഷിക്കപ്പെടുന്നു? തെളിവുപോലുമില്ലാതെ കേസില്‍ നിന്നൊഴിവാക്കുന്നവര്‍ എത്ര?
2014 മുതല്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ട യു.എ.പി.എ കേസുകളിലെ ശിക്ഷാനിരക്ക് 2.4 ശതമാനമെന്നാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. 2022 വരെയുള്ള എട്ട് വര്‍ഷത്തെ കണക്കുകള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഇതുപ്രകാരം യു.എ.പി.എ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരേക്കാള്‍ കൂടുതല്‍ കുറ്റവിമുക്തരാക്കപ്പെടുന്നവരാണ്.
2014-22 കാലയളവില്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്തത് 8,719 യു.എ.പി.എ കേസുകളാണ്. അതില്‍ 215 കേസുകളില്‍ മാത്രമാണ് കുറ്റം തെളിയിക്കപ്പെട്ടത്. അതേസമയം 567 കേസുകള്‍ കുറ്റവിമുക്തമാക്കപ്പെടുകയും ചെയ്തു. സംസ്ഥാന പൊലിസ് ഉള്‍പ്പെടെ രാജ്യത്തെ വിവിധ അന്വേഷണ ഏജന്‍സികളാണ് യു.എ.പി.എ വകുപ്പ് ചുമത്തുന്നത്.
2014 മുതല്‍ യു.എ.പി.എ കേസുകളില്‍ ഓരോ വര്‍ഷവും ശിക്ഷിക്കപ്പെടുന്നവരേക്കാള്‍ കൂടുതല്‍ കുറ്റവിമുക്തരാക്കപ്പെടുന്നവരാണെന്നത് റിപ്പോര്‍ട്ടുകളില്‍ വ്യക്തമാണ്. 2017ല്‍ മാത്രമാണ് ഇതിന് വിപരീതമായി സംഭവിച്ചത്. 2014ല്‍ മാത്രം 976 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. എന്നാല്‍ ആ വര്‍ഷം ഒമ്പത് കേസുകളിലാണ് ശിക്ഷ നടപ്പാക്കിയത്. 24 കേസുകള്‍ വെറുതെവിടുകയായിരുന്നു. 2018ലാണ് ഏറ്റവുമധികം കേസുകള്‍ (1,182 എണ്ണം) രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഏറ്റവുമധികം പേര് കുറ്റവിമുക്തരാക്കപ്പെട്ടത് 2022ലും, 153 പേര്.
യു.എ.പി.എ കേസ് അന്വേഷണത്തിന്റെ സങ്കീര്‍ണതയാണ് ശിക്ഷാനിരക്ക് കുറയുന്നതിന്റെ കാരണമെന്നാണ് സുരക്ഷാ വിദഗ്ധര്‍ പറയുന്നത്. അതേസമയം നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍വന്ന ശേഷം രാജ്യത്തെ ആക്ടിവിസ്റ്റുകള്‍, പ്രതിപക്ഷ നേതാക്കള്‍ എന്നിവര്‍ക്കെതിരെയെല്ലാം യു.എ.പി.എ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി വിമര്‍ശനമുണ്ട്.
1967ല്‍ പാര്‍ലമെന്റ് പാസാക്കിയ ദി അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് (പ്രിവന്‍ഷന്‍) ആക്ട് 2008ലാണ് വലിയ ഭേദഗതികള്‍ക്ക് വിധേയമാകുന്നത്. അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം മുംബൈ ഭീകരാക്രമണത്തിന്റെ ചുവടുപിടിച്ചായിരുന്നു വലിയ ദുരുപയോഗ സാധ്യത ഉണ്ടായിരുന്ന യു.എ.പി.എ ഭേദഗതി ഒരു പാര്‍ട്ടികളുടെയും എതിര്‍പ്പില്ലാതെ പാസാക്കിയെടുത്തത്.
യു.എ.പി.എ കേസുകളില്‍ പ്രതി ചേര്‍ക്കപ്പെടുന്നവരെ കുറ്റപത്രം നല്‍കാതെ 180 ദിവസം വരെ തടവില്‍ പാര്‍പ്പിക്കാന്‍ കഴിയും. ഇത് സ്വാഭാവിക ജാമ്യം കുറ്റാരോപിതന് നിഷേധിക്കുന്നു. എന്നാല്‍ അടുത്തിടെ നിയമപരമായ നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും അതിവേഗ വിചാരണയ്ക്കുള്ള അവകാശം ലംഘിക്കപ്പെട്ടാല്‍ യു.എ.പി.എ കേസുകളിലാണെങ്കിലും ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'നിതീഷ്... നിങ്ങള്‍ ചീഫ് മിനിസ്റ്ററല്ല, ചീറ്റ് മിനിസ്റ്റര്‍' തേജസ്വി യാദവ്
National
• 9 hours ago
' പപ്പടത്തിന് വെളിച്ചെണ്ണയിലേക്ക് എത്താന്‍ ഇനിയും കാത്തിരിക്കേണ്ടിവരും'; വിലക്കയറ്റത്തോതില്‍ കേരളം നമ്പര്‍ വണ്‍: പി.സി വിഷ്ണുനാഥ്
Kerala
• 10 hours ago
ഒമാൻ ദേശീയ ദിനം: രാജകീയ ചിഹ്നങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്
oman
• 10 hours ago
ദുബൈയില്‍ അധ്യാപന ജോലി നോക്കുന്നവര്‍ തിരയുന്ന 5 പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും | Tips for Dubai Teaching Jobs
uae
• 10 hours ago
രാത്രിയിൽ ഒറ്റയ്ക്ക് നടക്കാൻ ഏറ്റവും സുരക്ഷിതമായ 10 രാജ്യങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് യുഎഇ; പട്ടികയിൽ മറ്റ് നാല് ജിസിസി രാജ്യങ്ങളും
uae
• 10 hours ago
മുബാറക് അൽ-കബീറിൽ ഉപേക്ഷിക്കപ്പെട്ട 31 വാഹനങ്ങൾ നീക്കം ചെയ്ത് കുവൈത്ത് മുൻസിപാലിറ്റി
Kuwait
• 11 hours ago
കൊല്ലത്ത് സ്കൂള്‍ ബസിന്റെ അപകട യാത്ര; ഊരിത്തെറിക്കാറായ ടയര്‍; നിറയെ കുട്ടികളുമായി ബസ്
Kerala
• 11 hours ago
മദീനയിലെ വിമാനത്താവള റോഡ് അറിയപ്പെടുക സൗദി കിരീടാവകാശിയുടെ പേരില്‍
Saudi-arabia
• 11 hours ago
തുടര്‍ച്ചയായി മൂന്നാം ദിവസവും സഭയില്‍ അടിയന്തര പ്രമേയം; വിലക്കയറ്റം ചര്‍ച്ച ചെയ്യും
Kerala
• 11 hours ago
രാജ്യത്ത് വ്യാപക വോട്ട് വെട്ടല്‍ തെളിവ് നിരത്തി രാഹുല്‍; ലക്ഷ്യം വെക്കുന്നത് ദലിത് ന്യൂനപക്ഷങ്ങളെ, ഹൈഡ്രജന്‍ ബോംബ് വരാനിരിക്കുന്നേയുള്ളു
National
• 11 hours ago
സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 400 രൂപയുടെ ഇടിവ്; അടുത്ത സാധ്യത എന്ത്
Business
• 12 hours ago
'വര്‍ഷങ്ങള്‍ കഴിഞ്ഞ് ഒരു മാപ്പ് പറഞ്ഞാല്‍ കൊടിയ പീഡനത്തിന്റെ മുറിവുണങ്ങില്ല'; എ.കെ ആന്റണിക്ക് മറുപടിയുമായി സി.കെ ജാനു
Kerala
• 12 hours ago
ടീച്ചര്‍ ബാഗ് കൊണ്ട് തലയ്ക്കടിച്ചു; ആറാം ക്ലാസുകാരിയുടെ തലയോട്ടിയില്‍ പൊട്ടല്‍ - പരാതി നല്കി മാതാപിതാക്കള്‍
National
• 12 hours ago
യുഎഇ മലയാളികൾക്ക് ഇത് സുവർണാവസരം...2025-ൽ യുഎസ് പൗരത്വത്തിന് അപേക്ഷിക്കാം; ഇക്കാര്യങ്ങൾ അറിഞ്ഞാൽ മതി
uae
• 12 hours ago
ആക്രമണം ശേഷിക്കുന്ന ആശുപത്രികള്‍ക്ക് നേരേയും വ്യാപിപ്പിച്ച് ഇസ്റാഈല്‍, ഇന്ന് രാവിലെ മുതല്‍ കൊല്ലപ്പെട്ടത് 83 പേര്, കുട്ടികളുടെ ആശുപത്രിക്ക് നേരെ ബോംബ് വര്‍ഷിച്ചത് മൂന്ന് തവണ
International
• 13 hours ago
വനം, വന്യജീവി ഭേദഗതി ബില്ലുകൾ ഇന്ന് സഭയിൽ; പ്രതീക്ഷയോടെ മലയോര കർഷകർ
Kerala
• 14 hours ago
ദുബൈയില്‍ പാര്ക്കിന് ആപ്പില്‍ രണ്ട് പുതിയ അക്കൗണ്ട് ഇനങ്ങള്‍ ഉടന്‍
uae
• 15 hours ago
കരിപ്പൂരിൽ ഇത്തവണ ഹജ്ജ് ടെൻഡറിനില്ല; സഊദി സർവിസ് ജനുവരിയിൽ
Kerala
• 15 hours ago
17 വയസുള്ള കുട്ടികള്‍ റസ്റ്ററന്റില്‍ വച്ച് സൂപ്പില്‍ മൂത്രമൊഴിച്ചു; നഷ്ടപരിഹാരമായി മാതാപിതാക്കളോട് കോടതി ആവശ്യപ്പെട്ടത് 2.71 കോടി
Kerala
• 12 hours ago
സർക്കാർ മെഡിക്കൽ കോളജുകളിൽ മരുന്ന് ക്ഷാമം രൂക്ഷം; മുഴുവൻതുക ലഭിക്കാതെ സമരം നിർത്തില്ലെന്ന് വിതരണക്കാർ
Kerala
• 13 hours ago
'പൊട്ടുമോ ഹൈഡ്രജന്‍ ബോംബ്?' രാഹുല്‍ ഗാന്ധിയുടെ പ്രത്യേക വാര്‍ത്താസമ്മേളനത്തിന് ഇനി മിനിറ്റുകള്‍, ആകാംക്ഷയോടെ രാജ്യം
National
• 13 hours ago