HOME
DETAILS

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

  
Web Desk
September 17, 2024 | 6:34 AM

US Advisor Warns Israel About Potential Widespread War with Hezbollah

തെല്‍അവീവ്: ലബനാനില്‍ ഹിസ്ബുല്ലയ്ക്കുനേരെയുള്ള തുറന്ന യുദ്ധത്തില്‍ നിന്ന് ഇസ്‌റാലിനെ പിന്തിരിപ്പിക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കുകയാണ് അമേരിക്ക. ഇന്നലെ തെല്‍അവീവില്‍ ഇസ്‌റാഈല്‍ നേതാക്കളുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ ഉപദേശകന്‍ അമോസ് ഓസ്റ്റിന്‍ ചര്‍ച്ച നടത്തി. ലബനാനെതിരായ വ്യാപകയുദ്ധം മേഖലായുദ്ധമായി മാറുമെന്നും തുടര്‍പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും ഓസ്റ്റിന്‍ ഇസ്‌റാഈല്‍ നേതാക്കല്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. 

എന്നാല്‍, ലബനാനുനേരെയുള്ള സൈനിക നടപടിയിലുറച്ചുനില്‍ക്കുകയാണ് ഇസ്‌റാഈല്‍. വടക്കന്‍ ഇസ്‌റാഈലില്‍നിന്ന് മാറ്റിപ്പാര്‍പ്പിച്ച ആയിരങ്ങളുടെ തിരിച്ചുവരവിന് അവസരമൊരുക്കുകയാണ് പ്രധാനമെന്നാണ് നെതന്യാഹു പറയുന്നത്. സൈനിക സമ്മര്‍ദത്തിലൂടെ മാത്രമേ ഹിസ്ബുല്ലയെ അമര്‍ച്ച ചെയ്യാന്‍ കഴിയൂ എന്നായിരുന്നു പ്രതിരോധമന്ത്രി യോവ് ഗാലന്റിന്റെ പ്രതികരണം. ഇങ്ങനെയൊക്കെ പറയുന്നുണ്ടെങ്കിലും ഇസ്‌റാഈലിന് ഹിസ്ബുല്ല ഒരു പേടി സ്വപ്‌നമാണ്. 

ഗസ്സയില്‍ യുദ്ധം തുടങ്ങിയത് മുതല്‍ ഇസ്‌റാഈലിന് മറ്റൊരു വശത്തു വലിയ അലോസരമുണ്ടാക്കിയത് ഹിസ്ബുല്ലയായിരുന്നു. ലബനാന്‍ അതിര്‍ത്തിയില്‍ ചെറിയ പൊട്ടലും ചീറ്റലും തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടേയിരുന്നു. ഹിസ്ബുല്ലയുടെ അസ്വാരസ്യം വളര്‍ന്ന് വലിയ യുദ്ധമുഖത്തേക്കെത്തിയിരിക്കുന്നു എന്നതാണ് പുതിയ സാഹചര്യം. പരിധികളില്ലാത്ത യുദ്ധമുണ്ടാകും എന്ന മുന്നറിയിപ്പ് ഹിസ്ബുല്ലയുടെ മേധാവി ഹസന്‍ നസറുല്ല നേരത്തെ തന്നെ നല്‍കിയിരുന്നു. വ്യാപകമായ പരിധികളില്ലാത്ത യുദ്ധത്തിലേക്ക് ഹിസ്ബുല്ല കടക്കുമെന്ന് ഹസന്‍ നസ്‌റുല്ല പറയുമ്പോള്‍ സ്വാഭാവികമായും വലിയ ആശങ്ക ഇസ്‌റാഈലിനും അമേരിക്കക്കുമുണ്ട്. അമേരിക്കയെയും ഇസ്‌റാഈലിനെയും സംബന്ധിച്ചിടത്തോളം ഹിസ്ബുല്ല എന്താണെന്ന് കൃത്യതയും വ്യക്തതയും ഇല്ല എന്നതുതന്നെയാണ് പ്രധാനം.


കഴിഞ്ഞ ദിവസം ഹൂതികള്‍ അയച്ച മിസൈല്‍ തെല്‍അവീവില്‍ പതിച്ചതിന്റെ ആഘാതവും ഇസ്‌റാഈലിന് വിട്ടു മാറിയിട്ടില്ല. ദീര്‍ഘകാല യുദ്ധത്തിന് സജ്ജമാണെന്നാണ് ഹമാസ് തലവന്‍ യഹ്‌യ സിന്‍വാറും അറിയിച്ചിരിക്കുന്നത്. യമന്‍ ജനത ഫലസ്തീന്‍ സമൂഹത്തിന് നല്‍കുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ച് നല്‍കിയ കത്തിലാണ് ഹമാസ് നേതാവ് ഇക്കാര്യം പ്രഖ്യാപിക്കുന്നത്. 

അതിനിടെ, ഇസ്‌റാഈല്‍ സൈന്യം ഗസ്സയിലുടനീളം ആക്രമണം തുടരുകയാണ്. നുസ്‌റത്ത് ക്യാമ്പില്‍ കഴിഞ്ഞ 10 പേര്‍ മരിച്ചു. ഗസ്സ സിറ്റിയിലെ സെയ്ടൗണ്‍, ഷെയ്ഖ് റദ്‌വാന്‍ എന്നീ നഗരങ്ങളില്‍ നടത്തിയ ആക്രമണങ്ങളില്‍ കുട്ടികളടക്കം 12 പേര്‍ കൊല്ലപ്പെട്ടു. ഗസ്സയില്‍ വെടിനിര്‍ത്തലിന് മധ്യസ്ഥ രാജ്യങ്ങള്‍ക്ക് പുതിയ നിര്‍ദേശം സമര്‍പ്പിച്ചതായും അതിന്‍മേല്‍ ആശയവിനിമയം തുടരുന്നതായും യു.എസ് സ്‌റ്റേറ്റ് വകുപ്പ് പ്രതികരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  3 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  3 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  3 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  4 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  4 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  4 days ago