HOME
DETAILS

വോക്കി ടോക്കി സ്‌ഫോടനം: നിര്‍മാണ ആരോപണം നിഷേധിച്ച് ജപ്പാന്‍ കമ്പനി

  
Web Desk
September 20, 2024 | 1:34 AM

Walkie Talkie Explosion Japanese Company Denies Manufacturing Claims

ടോക്യോ: തെക്കന്‍ ലബനാനില്‍ നിരവധി പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനങ്ങള്‍ക്ക് കാരണമായ വോക്കി ടോക്കി നിര്‍മിച്ചത് ജപ്പാനില്‍നിന്നാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഇക്കാര്യം നിഷേധിച്ച് ജാപ്പനീസ് കമ്പനി രംഗത്ത്. അഞ്ചു മാസം മുമ്പ് ഹിസ്ബുല്ല വാങ്ങിയെന്ന് കരുതുന്ന റേഡിയോകള്‍ തങ്ങള്‍ നിര്‍മിച്ചതല്ലെന്നും ഐ.സി- വി82 എന്ന മോഡലിന്റെ ഉൽപാദനം 10 വര്‍ഷം മുമ്പേ കമ്പനി അവസാനിപ്പിച്ചതാണെന്നും പ്രമുഖ ജാപ്പനീസ് റേഡിയോ നിര്‍മാതാക്കളായ ഐകോം അറിയിച്ചു. ഹിസ്ബുല്ല സേനാംഗങ്ങളുടെ കൈകളില്‍നിന്ന് പൊട്ടിത്തെറിച്ച വോക്കി ടോക്കി റേഡിയോകളില്‍ ഐകോമിന്റെ പേരും 'ജപ്പാനില്‍ നിര്‍മിച്ച'തെന്ന മുദ്രയും ഉണ്ടായ സാഹചര്യത്തിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്.

ഐ.സി- വി82 ശ്രേണിയിലുള്ള റേഡിയോകള്‍ ഉല്‍പ്പാദിപ്പിച്ച് പശ്ചിമേഷ്യയിലേക്ക് കയറ്റി അയച്ചത് 2004- 2014 കാലഘട്ടത്തിലാണ്. 2014ല്‍ ഇതിന്റെ ഉൽപാദനം നിര്‍ത്തിവച്ചതാണ്. അതിന് ശേഷം ഇവ നിര്‍മിക്കുകയോ കയറ്റിയയക്കുകയോ ചെയ്തിട്ടില്ല. ഇതിലെ പ്രധാനഭാഗമായ ബാറ്ററിനിര്‍മാണവും നിര്‍ത്തിവച്ചിട്ടുണ്ട്. വ്യാജ ഉൽപന്നങ്ങളെ തിരിച്ചറിയാനായി കമ്പനി ഉപയോഗിക്കുന്ന ഹോളോഗ്രാം മുദ്ര, ലബനാനില്‍ ആക്രമണത്തിന് ഉപയോഗിച്ച വാക്കി ടോക്കികളുടെ അവശിഷ്ടങ്ങളില്‍ ഇല്ലായിരുന്നുവെന്നതില്‍നിന്ന് ഇവ തങ്ങളുടെതല്ലെന്ന് വ്യക്തമാണമെന്നും കമ്പനി അറിയിച്ചു.

ഇസ്‌റാഈല്‍ ചാരസംഘനയായ മൊസാദിന് കീഴില്‍ നിര്‍മിച്ച വ്യാജ വോക്കി ടോക്കികളാണ് ഹിസ്ബുല്ല വാങ്ങിയതെന്ന ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് ഐകോമിന്റെ പ്രതികരണം. നേരത്തെ ലബനാനില്‍ സ്‌ഫോടനനടത്താന്‍ ഉപയോഗിച്ച പേജറുകളില്‍ ഹംഗറിയിലെ 'അപ്പോളോ ഗോള്‍ഡ്' എന്ന മുദ്ര ഉണ്ടായിരുന്നുവെങ്കിലും അതിന് പിന്നിലും മറ്റൊരു കമ്പനിയാണെന്ന് വ്യക്തമായിരുന്നു.

The Japanese company Icom has denied allegations linking their I.C-V82 Walkie Talkie model to recent explosions in southern Lebanon that resulted in multiple fatalities. The company clarified that the production of this model ceased in 2014 and emphasized that no new units have been manufactured or exported since. They pointed out that counterfeit devices, possibly linked to Hezbollah and manufactured under the direction of Mossad, are being misidentified as their products. Icom aims to clear the confusion surrounding the use of their branding on these devices.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനെ ആക്രമിക്കരുതെന്ന് ട്രംപിനോട് അറബ് രാജ്യങ്ങള്‍; യുദ്ധഭീതി ഒഴിയാതെ ഗള്‍ഫ് മേഖലയും; യു.എസ് വ്യോമതാവളങ്ങളാല്‍ ചുറ്റപ്പെട്ട് ഇറാന്‍

Saudi-arabia
  •  3 days ago
No Image

ആർട്‌സ് ആൻഡ് സയൻസ് കോളജുകളിൽ 48 പുതിയ തസ്തികകൾ; കായിക താരങ്ങൾ ജോലിയിൽ പ്രവേശിക്കാത്തതിനെ തുടർന്നുണ്ടായ ഒഴിവുകൾ നികത്തും

Kerala
  •  3 days ago
No Image

സ്കൂൾ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ പ്ലസ് ടു വിദ്യാർഥിനി മരിച്ചു

Kerala
  •  3 days ago
No Image

ടോള്‍ പിരിവിനെതിരെ പ്രതിഷേധം:  കാസര്‍കോട് കുമ്പളയില്‍ 500 പേര്‍ക്കെതിരെ കേസെടുത്ത് പൊലിസ് 

Kerala
  •  3 days ago
No Image

കണക്ട് ടു വർക്ക് പദ്ധതി; വാർഷിക വരുമാന പരിധി അഞ്ച് ലക്ഷം; പുതുക്കിയ മാർഗരേഖയ്ക്ക് അംഗീകാരം 

Kerala
  •  3 days ago
No Image

കേരള കോൺഗ്രസ് (എം) മുന്നണിമാറ്റം: നാളത്തെ സ്റ്റിയറിങ് കമ്മിറ്റി നിർണായകം

Kerala
  •  3 days ago
No Image

ഗവർണർ ഒപ്പിടാനുള്ളത് 14 ബില്ലുകൾ; നിയമസഭാ സമ്മേളനം 20 മുതൽ, സംസ്ഥാന  ബജറ്റ് 29ന് 

Kerala
  •  3 days ago
No Image

ദാറുൽഹുദാ ബിരുദദാന സമ്മേളനം18ന്

Kerala
  •  3 days ago
No Image

ലഹരിക്കേസ്; പൊലിസുകാരെ കൊലപ്പെടുത്താൻ ജയിലിൽ ഗൂഢാലോചന; പിന്നിൽ റിമാൻഡ് പ്രതികൾ 

Kerala
  •  3 days ago
No Image

നട്ടെല്ല് 'വളയ്ക്കുന്നു' പുതുതലമുറ; സ്മാർട്ട് ഫോൺ ഉപയോ​ഗം 'നെക്ക് സിൻഡ്ര'ത്തിന് കാരണമാകുന്നതായി കണ്ടെത്തൽ

Kerala
  •  3 days ago