HOME
DETAILS

വോക്കി ടോക്കി സ്‌ഫോടനം: നിര്‍മാണ ആരോപണം നിഷേധിച്ച് ജപ്പാന്‍ കമ്പനി

  
Web Desk
September 20, 2024 | 1:34 AM

Walkie Talkie Explosion Japanese Company Denies Manufacturing Claims

ടോക്യോ: തെക്കന്‍ ലബനാനില്‍ നിരവധി പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനങ്ങള്‍ക്ക് കാരണമായ വോക്കി ടോക്കി നിര്‍മിച്ചത് ജപ്പാനില്‍നിന്നാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഇക്കാര്യം നിഷേധിച്ച് ജാപ്പനീസ് കമ്പനി രംഗത്ത്. അഞ്ചു മാസം മുമ്പ് ഹിസ്ബുല്ല വാങ്ങിയെന്ന് കരുതുന്ന റേഡിയോകള്‍ തങ്ങള്‍ നിര്‍മിച്ചതല്ലെന്നും ഐ.സി- വി82 എന്ന മോഡലിന്റെ ഉൽപാദനം 10 വര്‍ഷം മുമ്പേ കമ്പനി അവസാനിപ്പിച്ചതാണെന്നും പ്രമുഖ ജാപ്പനീസ് റേഡിയോ നിര്‍മാതാക്കളായ ഐകോം അറിയിച്ചു. ഹിസ്ബുല്ല സേനാംഗങ്ങളുടെ കൈകളില്‍നിന്ന് പൊട്ടിത്തെറിച്ച വോക്കി ടോക്കി റേഡിയോകളില്‍ ഐകോമിന്റെ പേരും 'ജപ്പാനില്‍ നിര്‍മിച്ച'തെന്ന മുദ്രയും ഉണ്ടായ സാഹചര്യത്തിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്.

ഐ.സി- വി82 ശ്രേണിയിലുള്ള റേഡിയോകള്‍ ഉല്‍പ്പാദിപ്പിച്ച് പശ്ചിമേഷ്യയിലേക്ക് കയറ്റി അയച്ചത് 2004- 2014 കാലഘട്ടത്തിലാണ്. 2014ല്‍ ഇതിന്റെ ഉൽപാദനം നിര്‍ത്തിവച്ചതാണ്. അതിന് ശേഷം ഇവ നിര്‍മിക്കുകയോ കയറ്റിയയക്കുകയോ ചെയ്തിട്ടില്ല. ഇതിലെ പ്രധാനഭാഗമായ ബാറ്ററിനിര്‍മാണവും നിര്‍ത്തിവച്ചിട്ടുണ്ട്. വ്യാജ ഉൽപന്നങ്ങളെ തിരിച്ചറിയാനായി കമ്പനി ഉപയോഗിക്കുന്ന ഹോളോഗ്രാം മുദ്ര, ലബനാനില്‍ ആക്രമണത്തിന് ഉപയോഗിച്ച വാക്കി ടോക്കികളുടെ അവശിഷ്ടങ്ങളില്‍ ഇല്ലായിരുന്നുവെന്നതില്‍നിന്ന് ഇവ തങ്ങളുടെതല്ലെന്ന് വ്യക്തമാണമെന്നും കമ്പനി അറിയിച്ചു.

ഇസ്‌റാഈല്‍ ചാരസംഘനയായ മൊസാദിന് കീഴില്‍ നിര്‍മിച്ച വ്യാജ വോക്കി ടോക്കികളാണ് ഹിസ്ബുല്ല വാങ്ങിയതെന്ന ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് ഐകോമിന്റെ പ്രതികരണം. നേരത്തെ ലബനാനില്‍ സ്‌ഫോടനനടത്താന്‍ ഉപയോഗിച്ച പേജറുകളില്‍ ഹംഗറിയിലെ 'അപ്പോളോ ഗോള്‍ഡ്' എന്ന മുദ്ര ഉണ്ടായിരുന്നുവെങ്കിലും അതിന് പിന്നിലും മറ്റൊരു കമ്പനിയാണെന്ന് വ്യക്തമായിരുന്നു.

The Japanese company Icom has denied allegations linking their I.C-V82 Walkie Talkie model to recent explosions in southern Lebanon that resulted in multiple fatalities. The company clarified that the production of this model ceased in 2014 and emphasized that no new units have been manufactured or exported since. They pointed out that counterfeit devices, possibly linked to Hezbollah and manufactured under the direction of Mossad, are being misidentified as their products. Icom aims to clear the confusion surrounding the use of their branding on these devices.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെമ്പായം ബാര്‍ തീപിടിത്തം: പൊള്ളലേറ്റ ഒരാൾ മരിച്ചു; ചികിത്സയിലുള്ള അനീഷ് തീകൊളുത്തിയതെന്ന് പൊലിസ്

Kerala
  •  7 days ago
No Image

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  7 days ago
No Image

മൂന്ന് പേരെ കൊന്നിട്ടും കലിയടങ്ങാതെ ചെന്താമര; സമാനതയില്ലാത്ത ക്രൂരതയ്ക്ക് ഒടുവില്‍ തൂക്കുകയർ

latest
  •  7 days ago
No Image

നിതിൻ രാജ് മരണക്കേസ്: പ്രത്യേക അന്വേഷണ സംഘത്തിന് ഉത്തരവ്, തുടരന്വേഷണം അജിതാ ബീഗത്തിന്റെ നേതൃത്വത്തിൽ

Kerala
  •  7 days ago
No Image

കണ്ണീര്‍ വാതകം ,ലാത്തിച്ചാര്‍ജ്ജ്...സി.ജെ.പി മാര്‍ച്ച് അടിച്ചമര്‍ത്താന്‍ പൊലിസ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും രംഗത്ത്, സമരക്കാര്‍ വീണ്ടും പാര്‍ലമെന്റിലേക്ക്, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

National
  •  7 days ago
No Image

35 വര്‍ഷമായി നിശ്ചലമായ കഴുമരങ്ങള്‍; ജയിലുകളില്‍ വധശിക്ഷ കാത്ത് 40 പേര്‍- കോടതികള്‍ വിധി കടുപ്പിക്കുമ്പോഴും ശിക്ഷ വൈകുന്നതെന്ത്?

Kerala
  •  7 days ago
No Image

മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം തീക്കളിയായി; ബാറില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി, ആറുപേര്‍ക്ക് പൊള്ളലേറ്റു

Kerala
  •  7 days ago
No Image

'ഇനിയും ഞാന്‍ വരും, നിങ്ങളെയും കൊല്ലും!' കോടതിയില്‍ കൊലവിളി നടത്തിയ ക്രൂരന്‍; ഒരു നാടിനെ മുഴുവന്‍ ഭയപ്പെടുത്തിയ നെന്മാറയിലെ ചെന്താമരയ്ക്ക് ഒടുവില്‍ മരണശിക്ഷ

Kerala
  •  7 days ago
No Image

മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  7 days ago
No Image

നെന്മാറ ഇരട്ടക്കൊല; പ്രതി ചെന്താമരയ്ക്ക് വധശിക്ഷ; കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി

Kerala
  •  7 days ago