HOME
DETAILS

വോക്കി ടോക്കി സ്‌ഫോടനം: നിര്‍മാണ ആരോപണം നിഷേധിച്ച് ജപ്പാന്‍ കമ്പനി

  
Web Desk
September 20, 2024 | 1:34 AM

Walkie Talkie Explosion Japanese Company Denies Manufacturing Claims

ടോക്യോ: തെക്കന്‍ ലബനാനില്‍ നിരവധി പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനങ്ങള്‍ക്ക് കാരണമായ വോക്കി ടോക്കി നിര്‍മിച്ചത് ജപ്പാനില്‍നിന്നാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഇക്കാര്യം നിഷേധിച്ച് ജാപ്പനീസ് കമ്പനി രംഗത്ത്. അഞ്ചു മാസം മുമ്പ് ഹിസ്ബുല്ല വാങ്ങിയെന്ന് കരുതുന്ന റേഡിയോകള്‍ തങ്ങള്‍ നിര്‍മിച്ചതല്ലെന്നും ഐ.സി- വി82 എന്ന മോഡലിന്റെ ഉൽപാദനം 10 വര്‍ഷം മുമ്പേ കമ്പനി അവസാനിപ്പിച്ചതാണെന്നും പ്രമുഖ ജാപ്പനീസ് റേഡിയോ നിര്‍മാതാക്കളായ ഐകോം അറിയിച്ചു. ഹിസ്ബുല്ല സേനാംഗങ്ങളുടെ കൈകളില്‍നിന്ന് പൊട്ടിത്തെറിച്ച വോക്കി ടോക്കി റേഡിയോകളില്‍ ഐകോമിന്റെ പേരും 'ജപ്പാനില്‍ നിര്‍മിച്ച'തെന്ന മുദ്രയും ഉണ്ടായ സാഹചര്യത്തിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്.

ഐ.സി- വി82 ശ്രേണിയിലുള്ള റേഡിയോകള്‍ ഉല്‍പ്പാദിപ്പിച്ച് പശ്ചിമേഷ്യയിലേക്ക് കയറ്റി അയച്ചത് 2004- 2014 കാലഘട്ടത്തിലാണ്. 2014ല്‍ ഇതിന്റെ ഉൽപാദനം നിര്‍ത്തിവച്ചതാണ്. അതിന് ശേഷം ഇവ നിര്‍മിക്കുകയോ കയറ്റിയയക്കുകയോ ചെയ്തിട്ടില്ല. ഇതിലെ പ്രധാനഭാഗമായ ബാറ്ററിനിര്‍മാണവും നിര്‍ത്തിവച്ചിട്ടുണ്ട്. വ്യാജ ഉൽപന്നങ്ങളെ തിരിച്ചറിയാനായി കമ്പനി ഉപയോഗിക്കുന്ന ഹോളോഗ്രാം മുദ്ര, ലബനാനില്‍ ആക്രമണത്തിന് ഉപയോഗിച്ച വാക്കി ടോക്കികളുടെ അവശിഷ്ടങ്ങളില്‍ ഇല്ലായിരുന്നുവെന്നതില്‍നിന്ന് ഇവ തങ്ങളുടെതല്ലെന്ന് വ്യക്തമാണമെന്നും കമ്പനി അറിയിച്ചു.

ഇസ്‌റാഈല്‍ ചാരസംഘനയായ മൊസാദിന് കീഴില്‍ നിര്‍മിച്ച വ്യാജ വോക്കി ടോക്കികളാണ് ഹിസ്ബുല്ല വാങ്ങിയതെന്ന ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് ഐകോമിന്റെ പ്രതികരണം. നേരത്തെ ലബനാനില്‍ സ്‌ഫോടനനടത്താന്‍ ഉപയോഗിച്ച പേജറുകളില്‍ ഹംഗറിയിലെ 'അപ്പോളോ ഗോള്‍ഡ്' എന്ന മുദ്ര ഉണ്ടായിരുന്നുവെങ്കിലും അതിന് പിന്നിലും മറ്റൊരു കമ്പനിയാണെന്ന് വ്യക്തമായിരുന്നു.

The Japanese company Icom has denied allegations linking their I.C-V82 Walkie Talkie model to recent explosions in southern Lebanon that resulted in multiple fatalities. The company clarified that the production of this model ceased in 2014 and emphasized that no new units have been manufactured or exported since. They pointed out that counterfeit devices, possibly linked to Hezbollah and manufactured under the direction of Mossad, are being misidentified as their products. Icom aims to clear the confusion surrounding the use of their branding on these devices.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതീക്ഷയുടെ നെറുകൈയില്‍ ഒമാന്‍ സാറ്റ്1

oman
  •  6 minutes ago
No Image

നരഭോജിക്കടുവയുടെ ആക്രമണം; നീലഗിരിയിൽ 65-കാരിയെ കൊന്ന് ശരീരഭാഗങ്ങൾ ഭക്ഷിച്ചു

National
  •  14 minutes ago
No Image

ആകാശത്ത് ചാരമേഘം; കണ്ണൂർ-അബൂദബി ഇൻഡിഗോ വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടു

uae
  •  15 minutes ago
No Image

പാസ്‌പോര്‍ട്ട് പുതുക്കാതെ ഇന്ത്യന്‍ എംബസി; കുവൈത്തില്‍ കുടുങ്ങി പ്രവാസി

Kuwait
  •  33 minutes ago
No Image

ഫ്ലാറ്റിൽ കോളേജ് വിദ്യാർത്ഥിനി മരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്തിനായി തിരച്ചിൽ

crime
  •  41 minutes ago
No Image

എല്ലാ ജോലിയും ഒരാള്‍ തന്നെ ചെയ്യേണ്ട അവസ്ഥ; ജോലിഭാരം താങ്ങാനാവുന്നില്ല; സങ്കട ഹരജി നല്‍കി ബിഎല്‍ഒമാര്‍ 

Kerala
  •  43 minutes ago
No Image

വിദ്യാർഥികൾക്ക് ആഘോഷക്കാലം; ഡിസംബർ 8 മുതൽ യുഎഇയിൽ സ്കൂളുകൾക്ക് അവധി

uae
  •  an hour ago
No Image

മോഷണക്കുറ്റം ആരോപിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികളെ തടഞ്ഞുവെച്ച് തല്ലിച്ചതച്ചു; 2 പേർ പിടിയിൽ

crime
  •  an hour ago
No Image

ഖത്തറിൽ കാർഷിക സീസണിന് തുടക്കം; ഉൽപാദനം വർധിക്കുമെന്ന പ്രതീക്ഷയിൽ ഫാമുകൾ

qatar
  •  2 hours ago
No Image

ആഡംബര കാറിന് വേണ്ടിയുള്ള തർക്കം; അച്ഛന്റെ അടിയേറ്റ മകൻ മരിച്ചു

crime
  •  2 hours ago