HOME
DETAILS

ശത്രുക്കള്‍ക്ക് കൊത്തിവലിക്കാന്‍ പാര്‍ട്ടിയെ ഇട്ടുകൊടുക്കരുത്; അന്‍വറിനെതിരെ പി.കെ ശ്രീമതി

  
September 23, 2024 | 7:51 AM

pk-sreemathi-against-pv-anvar-cpm

തിരുവനന്തപുരം: അനുഭാവി ആയാലും ആരായാലും ശത്രുക്കള്‍ക്ക് കൊത്തിവലിക്കാന്‍ പാര്‍ട്ടിയെ ഇട്ടുകൊടുക്കരുതെന്ന് മുന്‍ മന്ത്രിയും സി.പി.എം നേതാവുമായ പി.കെ.ശ്രീമതി. അങ്ങനെ ചെയ്യുന്നത് ശരിയല്ലെന്ന് ശ്രീമതി പ്രതികരിച്ചു. പി.വി.അന്‍വറുമായി ബന്ധപ്പെട്ട വിവാദത്തിലാണ് പ്രതികരണം. അഴീക്കോടന്‍ രാഘവന്‍ രക്തസാക്ഷിദിനത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീമതി.

സി.പി.എം പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും പാര്‍ട്ടിയാണ്. ഈ പാര്‍ട്ടിക്ക് മാത്രമേ ഒരു നവകേരളം കെട്ടിപ്പടുക്കാന്‍ കഴിയുകയുള്ളൂവെന്നും ശ്രീമതി കൂട്ടിച്ചേര്‍ത്തു.

പിണറായി സര്‍ക്കാര്‍ രണ്ടാമത് അധികാരത്തില്‍ വന്നതോട് കൂടി കേരളത്തിലെ പ്രതിപക്ഷവും കേന്ദ്രത്തിലെ ഭരണകക്ഷിയും മാധ്യമങ്ങളും കൂട്ടമായ നീക്കമാണ് പാര്‍ട്ടിക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചത്തോളമായി കേരളത്തിലെ ഒരു നിയമസഭാ സാമാജികന്‍ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ മാത്രമാണ് മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നത്. മറ്റെല്ലാ കാര്യങ്ങളും തമസ്‌കരിക്കുന്നു. അതിന്റെ യാഥാര്‍ഥ്യം മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിലൂടെ പറഞ്ഞിട്ടും മാധ്യമങ്ങള്‍ അടങ്ങിയില്ല. ഏതന്വേഷണത്തിനും നടപടിക്കും തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും ചെവികൊണ്ടില്ല. ആരോപണം വന്നയുടന്‍ തന്നെ ആരോപണവിധേയര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് പറയുന്നത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും അതേ സമീപനമാണ് ഉണ്ടായത്. അന്വേഷിച്ച് കണ്ടെത്താനുള്ള സാവാകാശം പോലും സര്‍ക്കാരിന് നല്‍കുന്നില്ല. അത് മാധ്യമ ഭീകരതയാണ്. കേരളത്തില്‍ മാത്രമാണ് ഇത്തരമൊരു നീക്കമുള്ളതെന്നും ശ്രീമതി പറഞ്ഞു.

മുഖ്യമന്ത്രിക്ക് പിന്നാലെ അന്‍വറിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും പ്രസ്താവനയിറക്കിയിരുന്നു.അന്‍വറിന്റെ നിലപാടുകള്‍ പാര്‍ട്ടി ശത്രുക്കള്‍ക്കുള്ള ആയുധമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് നിരീക്ഷിച്ചു.അന്‍വറിന്റെ നിലപാടുകളോട് പാര്‍ട്ടിക്ക് യോജിപ്പില്ല. പാര്‍ട്ടിയെയും മുന്നണിയെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കുന്നതും ദുര്‍ബലപ്പെടുത്തുന്നതുമായ നിലപാടാണ് അന്‍വറിന്റേത്. ഇത്തരം സമീപനങ്ങളില്‍നിന്ന് പിന്മാറണമെന്ന് സിപിഎം മുന്നറിയിപ്പ് നല്‍കി.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലം കുരീപ്പുഴയില്‍ മത്സ്യബന്ധന ബോട്ടുകള്‍ക്ക് തീ പിടിച്ചു;  10ല്‍ അധികം ബോട്ടുകളും ചീനവലകളും കത്തി നശിച്ചു

Kerala
  •  a day ago
No Image

വാശിയേറിയ പോരാട്ടം: ബത്തേരിയിൽ ഭരണം പിടിക്കാൻ എൽ.ഡി.എഫും യു.ഡി.എഫും നേർക്കുനേർ; പ്രതിപക്ഷ നേതാവ് ഇന്ന് ജില്ലയിൽ

Kerala
  •  a day ago
No Image

കുവൈത്തിൽ മയക്കുമരുന്നിന്റെ ചിത്രങ്ങളോ എഴുത്തുകളോ ലോഗോകളോ ഉള്ള വസ്ത്രങ്ങളും വസ്തുക്കളും നിരോധിച്ചു, ലംഘിച്ചാൽ കനത്ത പിഴ, ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം പിടിയിലായാലും പണി കിട്ടും

latest
  •  a day ago
No Image

പാലക്കാട് നിന്നു തട്ടിക്കൊണ്ടു പോയ മലപ്പുറത്തെ വ്യവസായിയെ കണ്ടെത്തി പൊലിസ്; പ്രതികള്‍ ഉറങ്ങിയപ്പോള്‍ ഇറങ്ങിയോടി പൊലിസിനെ വിവരമറിയിച്ചു

Kerala
  •  a day ago
No Image

ടയര്‍ പഞ്ചറായി ബൈപാസില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം

Kerala
  •  a day ago
No Image

കോഴിക്കോട് കോർപറേഷനിൽ പ്രോഗ്രസ് റിപ്പോർട്ട് വിതരണം: കലക്ടറുടെ നിർദേശം വീണ്ടും മറികടന്ന് സി.പി.എം; പ്രതിഷേധം ശക്തമാക്കി യു.ഡി.എഫ്

Kerala
  •  a day ago
No Image

ദേശീയപാത തകര്‍ന്ന സംഭവത്തില്‍ വിദഗ്ധ സമിതി ഉടന്‍ റിപോര്‍ട്ട് സമര്‍പ്പിക്കും; 3 അംഗ സമിതി സ്ഥലം സന്ദര്‍ശിച്ചു

Kerala
  •  a day ago
No Image

തദ്ദേശപ്പോര് മുറുകുന്നു: ഇനി നാലുനാൾ; പൊതുയോഗങ്ങളിൽ ചൂടുപിടിപ്പിക്കുന്ന വിഷയങ്ങൾ ചർച്ചയാക്കി നേതാക്കൾ

Kerala
  •  a day ago
No Image

പൊലിസ് പരിശോധനയില്ലാതെ സഹകരണ സ്ഥാപനങ്ങളിൽ ഇനി ജോലിയില്ല; ഉദ്യോഗാർത്ഥി 1000 രൂപ ഫീസ് നൽകണം; നടപടിക്രമങ്ങൾ പുറത്തിറക്കി

Kerala
  •  a day ago
No Image

ഉമീദ് രജിസ്ട്രേഷൻ: പരിശോധനയ്ക്ക് അധികസമയം വേണം; ന്യൂനപക്ഷ മന്ത്രാലയത്തിന് വഖ്ഫ് ബോർഡിന്റെ കത്ത്

National
  •  a day ago