HOME
DETAILS

തിരുപ്രഭ ക്വിസ് - 22 - അസ്സ്വാദിഖു വൽ മസ്ദൂഖ് (സ)

  
Laila
September 27 2024 | 04:09 AM

thiruprabha quiz- 22

സർവ സൃഷ്ടിജാലങ്ങളാലും സുസമ്മതനായ പ്രവാചക നാമങ്ങളാണിവ. പ്രസിദ്ധ സ്വഹാബി അബ്ദുല്ലാഹി ബിന്‍ മസ്ഊദ്(റ)ൽ നിന്ന് ഇമാം ബുഖാരി(റ)യും ഇമാം മുസ്‌ലിം(റ)യും ഉദ്ധരിക്കുന്ന ഹദീസ് തുടങ്ങുന്നതിങ്ങനെയാണ്. 'പ്രവാചകൻ(സ) ഞങ്ങളോട് പറഞ്ഞു. അവിടുന്ന് അസ്സ്വാദിഖുൽ മസ്ദൂഖാണ്. നിശ്ചയം, ഉമ്മയുടെ ഗർഭാശയത്തിൽ നിങ്ങൾ ഓരോരുത്തരുടെയും രൂപകൽപന നടക്കുന്നത് 40 ദിവസങ്ങൾ ഭ്രൂണമായിട്ടും അത്ര തന്നെ ദിവസങ്ങൾ മാംസ പിണ്ഡമായിട്ടുമാണ്. പിന്നീട്, അവിടേക്ക് അല്ലാഹു ഒരു മലക്കിനെ അയക്കുകയും ആ മലക്ക് അതിലേക്ക് റൂഹ് ഊതുക (നിക്ഷേപിക്കുക)യും ചെയ്യും.

' ഈ ഹദീസിന്റെ തുടക്കത്തിൽ ഇബ്നു മസ്ഊദ്(റ) പ്രവാചകനെ പരിചയപ്പെടുത്തുന്നത് 'അസ്സ്വാദിഖുൽ മസ്ദൂഖ്' എന്നാണ്. യഥാർഥത്തിൽ അവിടുത്തെ കുറിച്ച് ഈ നാമം കൊണ്ട് പരിചയപ്പെടുത്തുന്നത് ഈ ഹദീസിൽ മാത്രമല്ല. പ്രവാചകൻ (സ) ഈ നാമത്തിന് അർഹനാണെന്നത് അവിതർക്കിതമാണ്. എങ്കിലും, ഇവിടെ ഇത് സൂചിപ്പിക്കാനുള്ള കാരണം ഹദീസിലെ പ്രതിപാദ്യ വിഷയം ഉമ്മയുടെ ഗർഭാശയത്തിൽ നടക്കുന്ന ഒരു ശിശുവിന്റെ പരിണാമ ഘട്ടങ്ങളായത് കൊണ്ടാണ്.

അത് അർശിന്റെ അധിപനായ അല്ലാഹു അറിയിച്ചു കൊടുത്താലല്ലാതെ ആർക്കും അറിയാൻ സാധ്യമല്ലാത്ത ഒരു കാര്യമാണ്. പ്രവാചകൻ ഇത്സംബന്ധമായി പഠിച്ചയാളോ ഒരു ഭിഷഗ്വരനോ ആ വിജ്ഞാന ശാഖയുമായി ബന്ധമുള്ള ആളോ അല്ല. സ്വഹാബിമാരിൽ ആരെങ്കിലും പ്രവാചക വചനം ഉദ്ധരിക്കുമ്പോൾ പ്രവാചകനെ കുറിച്ച് എന്റെ ഖലീൽ, അല്ലെങ്കിൽ എന്റെ ഹബീബ് എന്നോട് പറഞ്ഞു എന്നിത്യാദി പ്രയോഗങ്ങള്‍ ഉപയോഗിച്ചാൽ അവിടുത്തോട് വളരെ ശ്രദ്ധിക്കപ്പെടേണ്ട വിഷയം അതിൽ പ്രതിപാദിക്കുന്നുണ്ടെന്ന് മനസ്സിലാക്കാം. 

സംസാരത്തിൽ സത്യം മാത്രം പറയുന്നവർ എന്നാണ് 'അസ്സ്വാദിഖ്' എന്നതുകൊണ്ട് അർഥമാക്കുന്നത്. അവിടുന്ന് ജീവിതത്തിൽ ഒരിക്കൽ പോലും യാഥാർഥ്യത്തോട് നിരക്കാത്തതൊന്നും പറഞ്ഞിട്ടില്ല. കാരണം, അവിടുന്ന് കാണുന്നതും കേൾക്കുന്നതും അനുഭവിക്കുന്നതുമെല്ലാം തീർത്തും യാഥാർഥ്യങ്ങൾ മാത്രമായിരുന്നല്ലോ. പാപ സുരക്ഷിതത്വവും ജീവിത ശുദ്ധിയും കൈമുതലായുള്ളതുകൊണ്ട് ദേഹേച്ഛയുടെയോ പിശാചിന്റെയോ പ്രലോഭനത്തിൽ വീണു പോകുമെന്നുള്ള ഭയവുമില്ല.

അവിടുന്ന് കണ്ടത് ഹൃദയം വ്യാജമാക്കിയിട്ടില്ല” (അന്നജ്മ്: 11). 'അവിടുത്തെ ദൃഷ്ടി വ്യതിചലിക്കുകയോ പരിധി വിട്ടു പോവുകയോ ചെയ്തിട്ടില്ല' (അന്നജ്മ്: 17). 'ദിവ്യ സന്ദേശമായി കിട്ടുന്ന വഹ്‌യ്‌ അല്ലാതെ അവിടുന്ന് തന്നിഷ്ട പ്രകാരം യാതൊന്നും ഉരിയാടുകയില്ല' (അന്നജ്മ്: 3-4). പ്രവാചകന്റെ ഹൃദയം, നയനങ്ങൾ, നാവ് എന്നിവയുടെ പരിശുദ്ധിയും പാപ സുരക്ഷിതത്വവും അല്ലാഹു വ്യക്തമാക്കുകയാണ് മേൽ സൂക്തങ്ങളിലൂടെ. 

ഐഹികവും പാരത്രികവും ദൃശ്യവും അദൃശ്യവുമായ കാര്യങ്ങളെയും ഭാവി-ഭൂത കാലങ്ങളിലെ സംഭവ വികാസങ്ങളെയും പറ്റി അവിടുന്ന് പറഞ്ഞ എല്ലാ വർത്തമാനങ്ങളും പരിപൂർണ്ണമായും വാസ്തവവും അവാസ്തവത്തിന്റെ ഒരു ലാഞ്ചന പോലും സ്പർശിക്കാത്തതുമായിരുന്നു. 

ഏതു സാഹചര്യത്തിലും അവിടുന്ന് സത്യമേ പറഞ്ഞിട്ടുള്ളൂ അബ്ദുല്ലാഹി ബിൻ അംറ് (റ) പ്രവാചകനോട് ചോദിച്ചു 'അങ്ങയിൽ നിന്ന് കേൾക്കുന്നതെല്ലാം ഞാൻ എഴുതി വെക്കട്ടെയോ?'. 'ചെയ്തോളൂ' എന്ന് അവിടുത്തെ മറുപടി വന്നു. സ്വഹാബി തുടർന്ന് ചോദിച്ചു: 'അങ്ങയുടെ ദേഷ്യത്തിന്റേയും സന്തോഷത്തിന്റേയും സാഹചര്യത്തിൽ ഉള്ളതെല്ലാം?'. 'അതെ, ഏതൊരു സാഹചര്യത്തിലും ഞാൻ സത്യമല്ലാതെ പറയുകയില്ല'. അവിടുന്ന് പ്രതിവചിച്ചു.

ഇത്രയും സംശുദ്ധവും സുരക്ഷിതവുമായതാണ് അവിടുത്തെ വചനങ്ങൾ എന്നതു കൊണ്ടാണ് ലോകത്തിന് അവിടുത്തെ സത്യസന്ധത അംഗീകരിക്കാനും ആദർശം സ്വീകരിക്കാനും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരാതിരുന്നത്. ലോകത്തിന്റെ ഈ അംഗീകാരമാണ് 'അൽമസ്ദൂഖ്' എന്ന നാമത്തിന്റെ പൊരുൾ. 

 

 

WhatsApp Image 2024-09-27 at 8.48.13 AM.jpeg



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശ്നപരിഹാരത്തേക്കാൾ ഇമേജ് സംരക്ഷണവും വിമർശനങ്ങളെ നിശബ്ദമാക്കലുമാണ് പ്രധാനം: ഡോ. ഹാരിസ് ചിറക്കലിന്റെ വിമർശനത്തിന് പിന്തുണയുമായി എൻ. പ്രശാന്ത് ഐഎഎസ്

Kerala
  •  12 days ago
No Image

ആദ്യം അടിച്ചു വീഴ്ത്തി, പിന്നെ എറിഞ്ഞു വീഴ്ത്തി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റൻ ജയം 

Cricket
  •  12 days ago
No Image

മണ്ണിടിഞ്ഞ് ട്രാക്ക് തകർന്ന സംഭവം: ഷൊർണൂർ-തൃശൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം പു‍നസ്ഥാപിച്ചു

Kerala
  •  12 days ago
No Image

മഴ ശക്തമാവുന്നു; മുല്ലപ്പെരിയാർ നാളെ 10 മണിക്ക് തുറക്കും 

Kerala
  •  12 days ago
No Image

ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് നെതന്യാഹുവിനെ പ്രേരിപ്പിക്കുന്നതായി റിപ്പോർട്ട്

International
  •  12 days ago
No Image

പാകിസ്താനിൽ മിന്നൽ പ്രളയം; സ്വാത് നദിയിലൂടെ 18 പേർ ഒഴുകിപ്പോയി

International
  •  12 days ago
No Image

സിമി' മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന സാഖ്വിബ് നാച്ചന്‍ അന്തരിച്ചു

National
  •  12 days ago
No Image

ഇതുപോലൊരു നേട്ടം ആർക്കുമില്ല; ഒറ്റ സെഞ്ച്വറിയിൽ സ്‌മൃതി മന്ദാന നടന്നുകയറിയത് ചരിത്രത്തിലേക്ക്

Cricket
  •  12 days ago
No Image

വനിതാ ജീവനക്കാരിയെയും സഹയാത്രികരെയും ഉപദ്രവിച്ചു: എയർ ഇന്ത്യ വിമാനത്തിൽ മദ്യപിച്ച് യാത്രക്കാരന്റെ അതിക്രമം

National
  •  12 days ago
No Image

​ഗസ്സയിലെ ഇസ്റാഈൽ ആക്രമണങ്ങൾ: യൂറോപ്യൻ യൂണിയന്റെ ഇരട്ടത്താപ്പ് നിലപാടിനെതിരെ വിമർശനം 

International
  •  12 days ago