HOME
DETAILS

എ.ഡി.ജി.പിയുടെ മേല്‍ ഒരു പരുന്തും പറക്കില്ല; മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ചിരിക്കുന്നു; അന്‍വര്‍   

  
September 30, 2024 | 3:04 PM

Anwar Alleges CM Protects ADGP Shields Criminal

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ 'ദ ഹിന്ദു' പത്രത്തിലെ പരാമര്‍ശത്തിലൂടെ മലപ്പുറത്തെ അപമാനിച്ചെന്ന് പി.വി. അന്‍വര്‍ എം.എല്‍എ. ഹിന്ദുവിലെ ലേഖനത്തിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും, ഇംഗ്ലീഷ് പത്രത്തില്‍ കൊടുത്താല്‍ ഡല്‍ഹിയില്‍ കിട്ടുമല്ലോയെന്നും എന്തുകൊണ്ട് മലയാള മാധ്യമങ്ങളോട് പറയുന്നില്ലെന്നും അന്‍വര്‍ ചോദിച്ചു.

മുഖ്യമന്ത്രി ആര്‍.എസ്.എസുമായി ചേര്‍ന്ന് ഒരു സമുദായത്തെ അപരവത്കരിക്കാന്‍ ശ്രമിക്കുകയാണ്. കൂടാതെ മുഖ്യമന്ത്രിയാണ് മതസൗഹാര്‍ദത്തിന് കത്തിവെക്കുന്നതെന്നും അന്‍വര്‍ കുറ്റപ്പെടുത്തി. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടന്ന ആക്ഷന്‍ കമ്മിറ്റിയുടെ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാത്രമല്ല കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായിരുന്ന മാമിയുടെ തിരോധാനത്തിലും എംഎല്‍എ പുതിയ ആരോപണങ്ങള്‍ ഉന്നയിച്ചു.

മാമി കേസ് അന്വേഷണത്തില്‍ എല്ലാവരും തൃപ്തരായിരുന്നുവെന്നും, അതിനിടെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ അന്വേഷണ ചുമതലയില്‍ നിന്നു തിരുവനന്തപുരത്ത് എക്‌സൈസിലേക്ക് മാറ്റിയത്. കൂടാതെ ഈ ഉദ്യോഗസ്ഥനെ തന്നെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് എല്‍.ഡി.എഫ് കണ്‍വീനറായ ടി.പി. രാമകൃഷ്ണനും സി.പി.എം ജില്ലാ സെക്രട്ടറിക്കും എളമരം കരീമിനും മുഹമ്മദ് റിയാസിനും മുഖ്യമന്ത്രിക്കും രണ്ടാഴ്ച മുന്നേ കത്ത് കൊടുത്തുവെന്നും അന്‍വര്‍ പറഞ്ഞു.

ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ ഓഫിസില്‍ 20 മിനിറ്റോളം ഇരുന്ന്, മെയില്‍ ഡി.ജി.പിക്ക് നല്‍കുന്നത് കണ്ടിട്ടാണ് താന്‍ എ.ഡി.ജി.പിയുടെ ഓഫിസില്‍ നിന്നു ഇറങ്ങിയതെന്നും, വീണ്ടും മുഖ്യമന്ത്രിക്ക് കത്ത് കൊടുത്തിട്ടും അദ്ദേഹത്തെ അന്വേഷണത്തിനായി നിയമിച്ച് ഉത്തരവിറങ്ങിയില്ലെന്നും അന്‍വര്‍ പറയുന്നു. കൂടാതെ എ.ഡി.ജി.പിയുടെ മേല്‍ ഒരു പരുന്തും പറക്കില്ലെന്നും, മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ചിരിക്കുകയാണെന്നും, കൈപിടിച്ച് വലിച്ചാലും കാല്‍പിടിച്ചു വലിച്ചാലും ആ കെട്ട് വിടാന്‍ അദ്ദേഹം തയാറല്ലെന്നും, അതിനു കാരണം അറിയില്ലെന്നും, ജനങ്ങള്‍ പരിശോധിക്കട്ടെയെന്നും അന്‍വര്‍ വ്യക്തമാക്കി.

Anwar accuses Kerala CM of shielding ADGP, claims no action against criminal, sparking political controversy.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗണേഷ്കുമാറിന്റെ ലൈസൻസിൽ പേരിനൊപ്പം എം.എൽ.എയും; മേൽവിലാസം സെക്രട്ടേറിയറ്റ്, കത്തയച്ചാൽ കിട്ടുക മന്ത്രി സി.പി ജോണിന്

Kerala
  •  6 days ago
No Image

ടൈംസ് സ്‌ക്വയറില്‍ തര്‍ക്കത്തിനിടെ വെടിവയ്പ്പ്: ആളുകള്‍ ഭയന്നോടി, കൗമാരക്കാരന്‍ കസ്റ്റഡിയില്‍

International
  •  6 days ago
No Image

പെൺകുട്ടികളെ ക്രിക്കറ്റ് പരിശീലിപ്പിക്കാൻ വനിതാ കോച്ച് മതി; സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ

Kerala
  •  6 days ago
No Image

ആനക്കാംപൊയിൽ - മേപ്പാടി തുരങ്കപാത നിർമാണം; അപകടനിലയിൽ മുത്തപ്പൻപുഴ മസ്ജിദ്

Kerala
  •  6 days ago
No Image

ഗവിയിലെ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം: പോസ്റ്റ്‌മോർട്ടം ഇന്ന്; പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലിസ്

Kerala
  •  6 days ago
No Image

ഹോർമുസ് കടലിടുക്ക് തുറക്കുന്നു; റാസ് ലഫാൻ പ്ലാന്റിൽ എൽഎൻജി ഉൽപാദനം വർധിപ്പിക്കാൻ ഖത്തർ എനർജി

qatar
  •  6 days ago
No Image

തിരുപ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത് മലയാളി യുവതിക്ക് നേരെ ലൈംഗികാതിക്രമം; ലോറി ഡ്രൈവർ അറസ്റ്റിൽ

National
  •  6 days ago
No Image

ബിഹാറിൽ ഭർത്താവിനെ മുറിയിൽ പൂട്ടിയിട്ട് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; സ്വകാര്യഭാഗങ്ങളിൽ നിന്ന് വെടിയുണ്ടയും കല്ലും കണ്ടെടുത്തു

National
  •  6 days ago
No Image

ഹോർമുസ് കടലിടുക്കിൽ മൈൻ ഭീഷണി; 500-ലേറെ ചരക്കുകപ്പലുകളും പതിനൊന്നായിരം നാവികരും കുടുങ്ങിക്കിടക്കുന്നു

International
  •  6 days ago
No Image

'ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മോശം മത്സരം'? സൂപ്പർ താരം ഇസ്മായെൽ കോനെയ്ക്ക് ഗുരുതര പരുക്ക്, ഖത്തറിന് നാണക്കേട്

International
  •  6 days ago