HOME
DETAILS

എ.ഡി.ജി.പിയുടെ മേല്‍ ഒരു പരുന്തും പറക്കില്ല; മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ചിരിക്കുന്നു; അന്‍വര്‍   

  
September 30, 2024 | 3:04 PM

Anwar Alleges CM Protects ADGP Shields Criminal

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ 'ദ ഹിന്ദു' പത്രത്തിലെ പരാമര്‍ശത്തിലൂടെ മലപ്പുറത്തെ അപമാനിച്ചെന്ന് പി.വി. അന്‍വര്‍ എം.എല്‍എ. ഹിന്ദുവിലെ ലേഖനത്തിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും, ഇംഗ്ലീഷ് പത്രത്തില്‍ കൊടുത്താല്‍ ഡല്‍ഹിയില്‍ കിട്ടുമല്ലോയെന്നും എന്തുകൊണ്ട് മലയാള മാധ്യമങ്ങളോട് പറയുന്നില്ലെന്നും അന്‍വര്‍ ചോദിച്ചു.

മുഖ്യമന്ത്രി ആര്‍.എസ്.എസുമായി ചേര്‍ന്ന് ഒരു സമുദായത്തെ അപരവത്കരിക്കാന്‍ ശ്രമിക്കുകയാണ്. കൂടാതെ മുഖ്യമന്ത്രിയാണ് മതസൗഹാര്‍ദത്തിന് കത്തിവെക്കുന്നതെന്നും അന്‍വര്‍ കുറ്റപ്പെടുത്തി. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടന്ന ആക്ഷന്‍ കമ്മിറ്റിയുടെ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാത്രമല്ല കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായിരുന്ന മാമിയുടെ തിരോധാനത്തിലും എംഎല്‍എ പുതിയ ആരോപണങ്ങള്‍ ഉന്നയിച്ചു.

മാമി കേസ് അന്വേഷണത്തില്‍ എല്ലാവരും തൃപ്തരായിരുന്നുവെന്നും, അതിനിടെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ അന്വേഷണ ചുമതലയില്‍ നിന്നു തിരുവനന്തപുരത്ത് എക്‌സൈസിലേക്ക് മാറ്റിയത്. കൂടാതെ ഈ ഉദ്യോഗസ്ഥനെ തന്നെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് എല്‍.ഡി.എഫ് കണ്‍വീനറായ ടി.പി. രാമകൃഷ്ണനും സി.പി.എം ജില്ലാ സെക്രട്ടറിക്കും എളമരം കരീമിനും മുഹമ്മദ് റിയാസിനും മുഖ്യമന്ത്രിക്കും രണ്ടാഴ്ച മുന്നേ കത്ത് കൊടുത്തുവെന്നും അന്‍വര്‍ പറഞ്ഞു.

ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ ഓഫിസില്‍ 20 മിനിറ്റോളം ഇരുന്ന്, മെയില്‍ ഡി.ജി.പിക്ക് നല്‍കുന്നത് കണ്ടിട്ടാണ് താന്‍ എ.ഡി.ജി.പിയുടെ ഓഫിസില്‍ നിന്നു ഇറങ്ങിയതെന്നും, വീണ്ടും മുഖ്യമന്ത്രിക്ക് കത്ത് കൊടുത്തിട്ടും അദ്ദേഹത്തെ അന്വേഷണത്തിനായി നിയമിച്ച് ഉത്തരവിറങ്ങിയില്ലെന്നും അന്‍വര്‍ പറയുന്നു. കൂടാതെ എ.ഡി.ജി.പിയുടെ മേല്‍ ഒരു പരുന്തും പറക്കില്ലെന്നും, മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ചിരിക്കുകയാണെന്നും, കൈപിടിച്ച് വലിച്ചാലും കാല്‍പിടിച്ചു വലിച്ചാലും ആ കെട്ട് വിടാന്‍ അദ്ദേഹം തയാറല്ലെന്നും, അതിനു കാരണം അറിയില്ലെന്നും, ജനങ്ങള്‍ പരിശോധിക്കട്ടെയെന്നും അന്‍വര്‍ വ്യക്തമാക്കി.

Anwar accuses Kerala CM of shielding ADGP, claims no action against criminal, sparking political controversy.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിലെ റാസ് ലഫാൻ വ്യവസായ മേഖലയിലെ ഫാക്ടറിയിൽ വൻ സ്ഫോടനം; ആർക്കും പരിക്കില്ല

qatar
  •  6 days ago
No Image

യു.എസ്-ഇറാന്‍ മാരത്തണ്‍ ചർച്ച; 60 DAYS FOR PEACE

International
  •  6 days ago
No Image

ക്രമക്കേടുകളും അഴിമതിയും; അച്ചടക്ക നടപടിക്ക് ശുപാർശ ഉണ്ടായിട്ടും ആരോപണ വിധേയർ സർവിസിൽ വിലസുന്നു

Kerala
  •  6 days ago
No Image

വ്യാവസായിക പരിശീലന വകുപ്പില്‍ അഴിമതി, ക്രമക്കേട് അര്‍ഹരായ വിദ്യാര്‍ഥികളുടെ ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ചെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്

Kerala
  •  6 days ago
No Image

ട്രെയിനിൽ രോഗാണുക്കളുടെ 'ചൂളംവിളി'

Kerala
  •  6 days ago
No Image

പ്ലസ് വൺ കമ്മ്യൂണിറ്റി ക്വാട്ടയ്ക്ക് മുന്നേ മാനേജ്മെൻ്റ് സീറ്റിൽ പ്രവേശനം; മെറിറ്റ് അട്ടിമറിക്കപ്പെടുമെന്ന് ആശങ്ക

Kerala
  •  6 days ago
No Image

രാജ്യത്ത് കാലവർഷ സഞ്ചാരം നിശ്ചലാവസ്ഥയിൽ

Kerala
  •  6 days ago
No Image

യു.എസ്- ഇറാന്‍ സമാധാന ചര്‍ച്ചകള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ ആദ്യഘട്ടം പൂർത്തിയായി

International
  •  6 days ago
No Image

തെരഞ്ഞെടുപ്പിൽ ജയിക്കാൻ പശുവിനെ കൊന്ന് മുസ്‍ലിം യുവാക്കളെ കുടുക്കാൻ ശ്രമം; ഗ്രാമമുഖ്യനടക്കം മൂന്ന് പേർ അറസ്റ്റിൽ

National
  •  6 days ago
No Image

നടൻ അബു സലീം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  6 days ago