HOME
DETAILS

സലൂണില്‍ മുടി വെട്ടാന്‍ പോകുമ്പോള്‍ സൂക്ഷിച്ചോളൂ...! മുടിവെട്ടുമ്പോള്‍ മസാജിന്റെ പേരില്‍ കഴുത്തു തിരിച്ചു- യുവാവിന് മസ്തിഷ്‌കാഘാതം

  
October 01, 2024 | 5:03 AM

The neck was twisted in the name of massage - the young man suffered a brain injury

ബെംഗളൂരു :മസാജിന്റെ പേരില്‍ തലമുടി വെട്ടുന്നതിനിടെ കഴുത്ത് പിടിച്ചു തിരിച്ച യുവാവിനു മസ്തിഷ്‌കാഘാതം സംഭവിച്ചു. ഇത് വിവാദമായതോടെ ഇതിനെതിരേ വ്യാപകമായ ബോധവല്‍ക്കരണം വേണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. വൈറ്റ്ഫീല്‍ഡിലെ സലൂണിലാണ് സംഭവം.  കഴിഞ്ഞ ദിവസം മുടിവെട്ടാന്‍ എത്തിയ ബെള്ളാരി സ്വദേശിയായ 30 വയസ്സുകാരനാണു ദാരുണാനുഭവമുണ്ടായത്. മുടി വെട്ടിക്കൊണ്ടിരിക്കെ ബലമായി കഴുത്തു പിടിച്ചു തിരിക്കുകയായിരുന്നു. വീട്ടിലെത്തിയപ്പോള്‍ നാവു കുഴഞ്ഞു പോയി. ഇടതു കൈ ഉയര്‍ത്താന്‍ കഴിഞ്ഞതുമില്ല. തുടര്‍ന്നു നടത്തിയ പരിശോധനയിലാണു മസ്തിഷ്‌കാഘാതം സ്ഥിരീകരിച്ചത്. 

ബ്യൂട്ടിപാര്‍ലറുകളിലും സലൂണുകളിലുമൊക്കെ മുടി വെട്ടുന്നതിനിടെ മസാജിന്റെ പേരിലെന്നു പറഞ്ഞു കഴുത്ത് പിടിച്ച് പ്രത്യേക രീതിയില്‍ ഒടിക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന ബ്യൂട്ടിപാര്‍ലര്‍ സ്‌ട്രോക്ക് സിന്‍ഡ്രോം എന്ന രോഗാവസ്ഥയാണ് യുവാവിന് ഉണ്ടായത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് രക്തക്കുഴലുകള്‍ക്കു ക്ഷതം സംഭവിച്ച്, അവയവങ്ങളിലേക്കു രക്തയോട്ടം തടസ്സപ്പെടുകയായിരുന്നെന്ന് ബെംഗളൂരുവില്‍ ഓര്‍ത്തോപീഡിക് സര്‍ജനായ ഡോ. അലക്‌സാണ്ടര്‍ തോമസ് പറഞ്ഞത്.

ഇത്തരം സാഹചര്യങ്ങളില്‍ അടിയന്തര ചികിത്സ തേടണമെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാര്‍ക്ക് അടിയന്തരമായി ബോധവല്‍ക്കരണം നല്‍കണമെന്നും നിര്‍ദേശിച്ചു. ബ്യൂട്ടിപാര്‍ലറുകളില്‍ മാത്രമല്ല, സലൂണുകളിലും മുടിവെട്ടുമ്പോള്‍ കഴുത്ത് പിറകിലേക്കു വലിക്കാറുണ്ട്. ഷേവ് ചെയ്യുന്ന സമയത്തൊക്കെ, റേസര്‍ വച്ചുതാടിയുടെ അടിഭാഗം ഷേവ് ചെയ്യുമ്പോള്‍ കഴുത്ത് നന്നായി പിറകിലേക്ക് തിരിക്കാറുമുണ്ട്. ചിലയിടത്ത് മുടിവെട്ടുമ്പോള്‍ കഴുത്ത് പ്രത്യേക രീതിയില്‍ പൊട്ടിക്കാറുണ്ട്. ഇതും സ്‌ട്രോക്കിനു കാരണമാവും. 

സലൂണുകളില്‍ നിന്ന് കഴുത്ത് വല്ലാതെ പിറകിലേക്ക് തിരിക്കുമ്പോള്‍ വെര്‍ട്ടിബ്രല്‍ ആര്‍ട്ടറിയുടെ ഭിത്തികളില്‍ വിള്ളലുണ്ടാവും. അങ്ങനെ വരുമ്പോള്‍ രക്തയോട്ടം താല്‍ക്കാലികമായി കുറയും. ഇതിന്റെ ലക്ഷണമായി തലചുറ്റലും ഛര്‍ദിയുമൊക്കെയാണ് ആദ്യം കാണുക. പിന്നീട് രക്തയോട്ടത്തിന്റെ തോത് കുറയുകയും ബാലന്‍സ് നഷ്ടപ്പെടുകയും കുഴഞ്ഞുപോവുകയുമൊക്കെ സംഭവിക്കും. അതുകൊണ്ട് കൃത്യസമയത്ത് തന്നെ ചികിത്സിക്കുക.

എന്തെങ്കിലും ലക്ഷണം തോന്നിയാല്‍ (തലകറക്കമോ, ഛര്‍ദിയോ കഴുത്തുവേദനയോ) കണ്ടാല്‍ പെട്ടന്നുഡോക്ടറെ കാണുക. കൂണുപോലെ മുളച്ചുവരുന്നു പാര്‍ലറുകളിലും സലൂണുകളിലും പോകുന്നവര്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട കാര്യമാണ് ഇത്. പരിശീലനം ഇല്ലാത്ത തൊഴിലാളികളായിരിക്കും ഇത്തരം സ്ഥാപനങ്ങളില്‍ അധികവും ഉണ്ടാവുക. ഇവര്‍ കഴുത്തു തിരിക്കുകയും പൊട്ടിക്കുകയുമൊക്കെ ചെയ്യുമ്പോള്‍ ഇത്തരത്തില്‍ പെട്ടുപോകുന്നത് നമ്മളായിരിക്കും.

അതുകൊണ്ട് വിദഗ്ധ പരിശീലനം കിട്ടിയവര്‍ തന്നെയാണോ അംഗീകൃത സലൂണുകളാണോ ഇതെന്നുമൊക്കെ നന്നായി ശ്രദ്ധിച്ചുമാത്രമേ ഇത്തരക്കാരുടെ മുന്നില്‍ തല വച്ചു കൊടുക്കാവൂ... കഴുത്ത് പിറകിലേക്കു തിരിക്കുമ്പോള്‍ നന്നായി ശ്രദ്ധിക്കണം. തീവ്രമായ മസാജുകള്‍ ചെയ്യിക്കാതിരിക്കുക. അല്ലെങ്കില്‍ ഇതില്‍ വിദഗ്ധമായ അറിവുണ്ടോ എന്നു പരിശോധിക്കുക. സലൂണിലെ ജീവനക്കാര്‍ക്ക് ഇത്തരം മസാജുകള്‍ ചെയ്യുന്നതിനുള്ള പരിശീലനം കൊടുക്കുന്നുണ്ടോ എന്നന്വേഷിക്കുക.

ഇത്തരം അപകടസാധ്യതകളെ കുറിച്ചു സലൂണുകാര്‍ക്കും പാര്‍ലര്‍കാര്‍ക്കും മുന്നറിയിപ്പു നല്‍കണം. നന്നായി ഇതിനെകുറിച്ചറിയുന്ന പരിശീലനം ലഭിച്ച ജീവനക്കാരാവട്ടെ ഇത്തരം സാഹസങ്ങള്‍ക്കൊന്നും മുതിരാറുമില്ല.  നിങ്ങള്‍ക്കു തന്നെ തോന്നുകയാണ് സലൂണില്‍ ഇരിക്കുമ്പോള്‍ കഴുത്ത് വല്ലാതെ പിറകിലേക്കു വലിച്ചു തിരിക്കുന്നു എന്ന് .അങ്ങനെ വരുമ്പോള്‍ അതപ്പോള്‍ തന്നെ നിരസിക്കുക. ഈ കാര്യത്തില്‍ ജീവനക്കാര്‍ക്ക് കൃത്യമായ ബോധവല്‍ക്കരണം തന്നെയാണ് നടത്തേണ്ടത്. 

 

 

Bengaluru: A young man suffered a stroke while getting his hair cut under the guise of a massage, leading to controversy. Health experts are calling for widespread awareness regarding such practices. The incident occurred at a salon in Whitefield.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി വഴി മടങ്ങാന്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കി ഇന്ത്യന്‍ എംബസി

bahrain
  •  13 days ago
No Image

ഗണേഷ് കുമാറിനെതിരെ 'കോഴി'യുമായി പ്രതിഷേധം; കൽപ്പറ്റയിലും,പത്തനാപുരത്തും സംഘർഷം

Kerala
  •  13 days ago
No Image

ലെബനനിൽ ഇസ്റാഈൽ ആക്രമണം രൂക്ഷം; മരണസംഘ്യ 486 ആയി

International
  •  13 days ago
No Image

ഗിന്നസ് റെക്കോർഡ് തകർന്നില്ല, എങ്കിലും ചരിത്രം! ബ്രസീലിയൻ മണ്ണിൽ ഒരൊറ്റ മത്സരത്തിൽ പിറന്നത് 23 ചുവപ്പ് കാർഡുകൾ

Football
  •  13 days ago
No Image

അഹമ്മദാബാദ് വിമാനാപകടം: അന്വേഷണ റിപ്പോർട്ട് വൈകില്ലെന്ന് കേന്ദ്രമന്ത്രി കെ. റാംമോഹൻ നായിഡു

National
  •  13 days ago
No Image

പത്തനംതിട്ടയിൽ യുവതിക്ക് നേരെ ക്രൂരമായ ആക്രമണം; നടുറോഡിൽ വെട്ടിപ്പരിക്കേൽപ്പിച്ചു, സുഹൃത്ത് അറസ്റ്റിൽ

crime
  •  13 days ago
No Image

'ഹാപ്പി ഹോളി' എന്ന് പറയുന്നത് കുറ്റമോ? ഉത്തർപ്രദേശിൽ ഹോളി ആശംസിച്ച ദലിത് യുവാവിനെ ബ്രാഹ്മണ കുടുംബം കുത്തിക്കൊലപ്പെടുത്തി

National
  •  14 days ago
No Image

മാനന്തവാടിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം: രണ്ട് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  14 days ago
No Image

ഇന്ത്യയിൽ നിന്ന് ബ്രഹ്മോസ് മിസൈലുകൾ വാങ്ങാൻ കരാറൊപ്പിട്ട് ഇന്തോനേഷ്യ

National
  •  14 days ago
No Image

200-ലേറെ സാക്ഷികൾ, സ്പെഷ്യൽ പ്രോസിക്യൂട്ടർ; ഇലന്തൂർ നരബലി കേസിൽ നിർണ്ണായക വിചാരണ നടപടികൾക്ക് തുടക്കം

crime
  •  14 days ago

No Image

ചികിത്സാപിഴവ് രോഗിയുടെ മരണത്തിലേക്ക് നയിച്ചു; മലപ്പുറത്തെ സ്വകാര്യ ആശുപത്രിക്കെതിരെ നടപടിയെടുത്ത് ഉപഭോക്തൃ കമ്മീഷൻ; പരാതിക്കാരന് 4.93 ലക്ഷം രൂപ നൽകാൻ ഉത്തരവ്

Kerala
  •  14 days ago
No Image

മെസ്സി ബാഴ്സയിൽ തിരിച്ചെത്തിയാൽ എനിക്കെതിരെ യുദ്ധം പ്രഖ്യാപിക്കും; ലാപോർട്ടയുടെ കള്ളങ്ങൾ പൊളിച്ച് സാവി ഹെർണാണ്ടസ്

Football
  •  14 days ago
No Image

മാധ്യമങ്ങളോട് സംസാരിക്കരുത്, സോഷ്യൽ മീഡിയ ഉപയോഗിക്കരുത്; ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ ഷർജീൽ ഇമാമിന് ഇടക്കാല ജാമ്യം

National
  •  14 days ago
No Image

ഇമെയില്‍ ലഭിച്ചപ്പോള്‍ എസ്‌ഐടി രൂപീകരിച്ച സര്‍ക്കാര്‍ ഗണേഷ് കുമാറിനെതിരേ എന്ത് നടപടിയാണെടുത്തത്?: രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ 

Kerala
  •  14 days ago