HOME
DETAILS

എം.ടിയുടെ വീട്ടിലെ മോഷണം; ജോലിക്കാരിയും ബന്ധുവും കസ്റ്റഡിയില്‍

  
October 06, 2024 | 5:08 AM

theft-in-mt-vasudevan-nair-house-two-in-custody

കോഴിക്കോട്: എം.ടി വാസുദേവന്‍ നായരുടെ വീട്ടിലെ മോഷണവുമായി ബന്ധപ്പെട്ട് ജോലിക്കാരിയും ബന്ധുവും കസ്റ്റഡിയില്‍. എംടിയുടെ വീട്ടിലെ പാചകക്കാരിയായ കരുവിശ്ശേരി സ്വദേശി ശാന്ത, ബന്ധു പ്രകാശന്‍ എന്നിവരാണ് പിടിയിലായത്. ഇവരെ നടക്കാവ് പൊലിസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തു വരികയാണ്.

കൊട്ടാരം റോഡിലെ എം.ടിയുടെ 'സിതാര' വീട്ടിലാണ് മോഷണം നടന്നത്. വീട്ടിനകത്തെ അലമാരയിലെ സേഫില്‍ സൂക്ഷിച്ച 15 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങളാണ് നഷ്ടമായത്. കഴിഞ്ഞ മാസം 22നും 30നുമിടയില്‍ മോഷണം നടന്നതായാണ് എം.ടിയുടെ ഭാര്യ എസ്.എസ് സരസ്വതി നടക്കാവ് പൊലിസില്‍ നല്‍കിയ പരാതിയിലുള്ളത്.

സ്വര്‍ണാഭരണങ്ങള്‍ മകളുടെ ബാങ്ക് ലോക്കറില്‍ വച്ചിട്ടുണ്ടോയെന്ന സംശയം മൂലമാണ് പരാതി നല്‍കുന്നതില്‍ കാലതാമസമുണ്ടായതെന്ന് കുടുംബം അറിയിച്ചു. മൂന്ന്, നാല്, അഞ്ച് പവന്‍ തൂക്കംവരുന്ന ഗോള്‍ഡ് ചെയിന്‍, മൂന്ന് പവന്‍ തൂക്കം വരുന്ന വള, മൂന്ന് പവന്‍ തൂക്കംവരുന്ന രണ്ട് ജോഡി കമ്മല്‍, ഡയമണ്ട് പതിച്ച ഓരോ പവന്റെ രണ്ട് ജോഡി കമ്മല്‍, ഡയമണ്ട് പതിച്ച രണ്ട് പവന്റെ ഒരു ലോക്കറ്റ്, മരതകം പതിച്ച ഒരു പവന്റെ ലോക്കറ്റ് തുടങ്ങി 26 പവനോളം വരുന്ന സ്വര്‍ണാഭരണങ്ങളാണ് മോഷ്ടിച്ചത്.

അതേസമയം ജ്ഞാനപീഠമുള്‍പ്പെടെയുള്ള നിരവധി പുരസ്‌കാരങ്ങളുള്ള വീട്ടില്‍ നിന്ന് ഇവയൊന്നും തന്നെ നഷ്ടപ്പെടുകയോ കേടുവരുത്തുകയോ ചെയ്തിട്ടില്ലെന്ന് പൊലിസ് അറിയിച്ചു. വീടിനെ കുറിച്ച് വ്യക്തമായി അറിവുള്ള ആരെങ്കിലുമാവാനാണ് സാധ്യതയെന്നാണ് സംശയം.

മോഷ്ടാവ് വീട്ടില്‍ കയറാനായി വാതിലുകളോ മറ്റോ തര്‍ക്കത്തിട്ടില്ലെന്നാണ് പൊലിസ് പറയുന്നത്. ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന അലമാരയുടെ പൂട്ടും തകര്‍ത്തിട്ടില്ല. തൊട്ടടുത്ത മേശപ്പുറത്തായിരുന്നു താക്കോലുണ്ടായിരുന്നത്. അതിനാല്‍ താക്കോല്‍ ഉപയോഗിച്ച് തുറന്ന ശേഷം മോഷണം നടത്തിയതാകാണ് സാധ്യതയെന്ന് പൊലിസ് അറിയിച്ചു. 

അസി.കമ്മിഷണര്‍ ടി.കെ അഷ്റഫിന്റെ മേല്‍നോട്ടത്തില്‍ ചെമ്മങ്ങാട് ഇന്‍സ്പക്ടര്‍ എസ്.കിരണ്‍, നടക്കാവ് ഇന്‍സ്പക്ടര്‍ എന്‍.പ്രജീഷ് എന്നിവരുള്‍പ്പെടെ 12 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. അസി.കമ്മിഷണറുടെ കീഴിലുള്ള ക്രൈംസ്‌ക്വാഡ് അംഗങ്ങളും അന്വേഷണസംഘത്തിലുണ്ട്. സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചാണ് അന്വേഷണം. കൊട്ടാരം റോഡിലേയും ഈസ്റ്റ് നടക്കാവിലേയും സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസ് പരിശോധിച്ചു വരുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ മരണം; അഷ്‌കറിനെ തെളിവെടുപ്പിന് എത്തിച്ചു, പ്രതിക്ക് നേരെ രോഷാകുലരായി പാഞ്ഞടുത്ത് നാട്ടുകാര്‍

Kerala
  •  12 hours ago
No Image

'ബംഗ്ലാദേശിയെന്ന് വിളിച്ചു, കല്ലും മുട്ടയുമെറിഞ്ഞു, ഹെല്‍മറ്റ് ധരിപ്പിച്ചില്ലായിരുന്നെങ്കില്‍ ജീവന്‍ തന്നെ നഷ്ടമായേനെ'  അഭിഷേക് ബാനര്‍ജിക്കെതിരായ ആക്രമണത്തിനെതിരെ മമത ബാനര്‍ജി

National
  •  12 hours ago
No Image

മന്ത്രി ജനീഷിന് വിരുന്നൊരുക്കി; സി.പി.ഐ പ്രവര്‍ത്തകനെ പാര്‍ട്ടി പുറത്താക്കി

Kerala
  •  13 hours ago
No Image

സംസ്ഥാനത്ത് സ്‌കൂളുകള്‍ നാളെ തുറക്കും; ഹൈസ്‌കൂളുകള്‍ക്ക് 7 ശനിയാഴ്ചകള്‍ പ്രവൃത്തിദിനം, സൈബര്‍ സുരക്ഷാ പ്രതിജ്ഞയും

Kerala
  •  13 hours ago
No Image

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി.ബി.ഐയ്ക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍

Kerala
  •  13 hours ago
No Image

താമരശ്ശേരി ചുരത്തില്‍ ഇന്നും ഗതാഗതക്കുരുക്ക്; യാത്രാ ദുരിതം മൂന്നാം ദിവസത്തിലേക്ക്

Kerala
  •  14 hours ago
No Image

ആദ്യ ഹജ്ജ് സംഘം  ഇന്ന് തിരിച്ചെത്തും; ആദ്യം എത്തുന്നത് സ്വകാര്യ ഹജ്ജ് സംഘം

International
  •  14 hours ago
No Image

കേന്ദ്ര ഉത്തരവിൽ വലഞ്ഞ് കെ.എസ്.ആർ.ടി.സി; നിരത്തിലുള്ളത് കാലാവധി കഴിഞ്ഞ 2,000 ബസുകൾ

Kerala
  •  14 hours ago
No Image

പനവൂരില്‍ ഒന്നര വയസ്സുകാരന്റെ മരണം ക്രൂരമര്‍ദനം മൂലം; ശരീരത്തില്‍ 51 പരിക്കുകള്‍, അമ്മയും സുഹൃത്തും അറസ്റ്റില്‍

Kerala
  •  14 hours ago
No Image

സ്വന്തം വീടിനു മുന്നില്‍ ഇറച്ചിപ്പൊതി കൊണ്ടുവെച്ച് പരാതി നല്‍കി ഹിന്ദു യുവാവ്; വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമം; സത്യം പുറത്തു കൊണ്ടു വന്ന് സിസിടിവി, താക്കീത് നല്‍കി വിട്ടയച്ച് പൊലിസ് 

National
  •  14 hours ago