HOME
DETAILS

എം.ടിയുടെ വീട്ടിലെ മോഷണം; ജോലിക്കാരിയും ബന്ധുവും കസ്റ്റഡിയില്‍

  
October 06, 2024 | 5:08 AM

theft-in-mt-vasudevan-nair-house-two-in-custody

കോഴിക്കോട്: എം.ടി വാസുദേവന്‍ നായരുടെ വീട്ടിലെ മോഷണവുമായി ബന്ധപ്പെട്ട് ജോലിക്കാരിയും ബന്ധുവും കസ്റ്റഡിയില്‍. എംടിയുടെ വീട്ടിലെ പാചകക്കാരിയായ കരുവിശ്ശേരി സ്വദേശി ശാന്ത, ബന്ധു പ്രകാശന്‍ എന്നിവരാണ് പിടിയിലായത്. ഇവരെ നടക്കാവ് പൊലിസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തു വരികയാണ്.

കൊട്ടാരം റോഡിലെ എം.ടിയുടെ 'സിതാര' വീട്ടിലാണ് മോഷണം നടന്നത്. വീട്ടിനകത്തെ അലമാരയിലെ സേഫില്‍ സൂക്ഷിച്ച 15 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങളാണ് നഷ്ടമായത്. കഴിഞ്ഞ മാസം 22നും 30നുമിടയില്‍ മോഷണം നടന്നതായാണ് എം.ടിയുടെ ഭാര്യ എസ്.എസ് സരസ്വതി നടക്കാവ് പൊലിസില്‍ നല്‍കിയ പരാതിയിലുള്ളത്.

സ്വര്‍ണാഭരണങ്ങള്‍ മകളുടെ ബാങ്ക് ലോക്കറില്‍ വച്ചിട്ടുണ്ടോയെന്ന സംശയം മൂലമാണ് പരാതി നല്‍കുന്നതില്‍ കാലതാമസമുണ്ടായതെന്ന് കുടുംബം അറിയിച്ചു. മൂന്ന്, നാല്, അഞ്ച് പവന്‍ തൂക്കംവരുന്ന ഗോള്‍ഡ് ചെയിന്‍, മൂന്ന് പവന്‍ തൂക്കം വരുന്ന വള, മൂന്ന് പവന്‍ തൂക്കംവരുന്ന രണ്ട് ജോഡി കമ്മല്‍, ഡയമണ്ട് പതിച്ച ഓരോ പവന്റെ രണ്ട് ജോഡി കമ്മല്‍, ഡയമണ്ട് പതിച്ച രണ്ട് പവന്റെ ഒരു ലോക്കറ്റ്, മരതകം പതിച്ച ഒരു പവന്റെ ലോക്കറ്റ് തുടങ്ങി 26 പവനോളം വരുന്ന സ്വര്‍ണാഭരണങ്ങളാണ് മോഷ്ടിച്ചത്.

അതേസമയം ജ്ഞാനപീഠമുള്‍പ്പെടെയുള്ള നിരവധി പുരസ്‌കാരങ്ങളുള്ള വീട്ടില്‍ നിന്ന് ഇവയൊന്നും തന്നെ നഷ്ടപ്പെടുകയോ കേടുവരുത്തുകയോ ചെയ്തിട്ടില്ലെന്ന് പൊലിസ് അറിയിച്ചു. വീടിനെ കുറിച്ച് വ്യക്തമായി അറിവുള്ള ആരെങ്കിലുമാവാനാണ് സാധ്യതയെന്നാണ് സംശയം.

മോഷ്ടാവ് വീട്ടില്‍ കയറാനായി വാതിലുകളോ മറ്റോ തര്‍ക്കത്തിട്ടില്ലെന്നാണ് പൊലിസ് പറയുന്നത്. ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന അലമാരയുടെ പൂട്ടും തകര്‍ത്തിട്ടില്ല. തൊട്ടടുത്ത മേശപ്പുറത്തായിരുന്നു താക്കോലുണ്ടായിരുന്നത്. അതിനാല്‍ താക്കോല്‍ ഉപയോഗിച്ച് തുറന്ന ശേഷം മോഷണം നടത്തിയതാകാണ് സാധ്യതയെന്ന് പൊലിസ് അറിയിച്ചു. 

അസി.കമ്മിഷണര്‍ ടി.കെ അഷ്റഫിന്റെ മേല്‍നോട്ടത്തില്‍ ചെമ്മങ്ങാട് ഇന്‍സ്പക്ടര്‍ എസ്.കിരണ്‍, നടക്കാവ് ഇന്‍സ്പക്ടര്‍ എന്‍.പ്രജീഷ് എന്നിവരുള്‍പ്പെടെ 12 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. അസി.കമ്മിഷണറുടെ കീഴിലുള്ള ക്രൈംസ്‌ക്വാഡ് അംഗങ്ങളും അന്വേഷണസംഘത്തിലുണ്ട്. സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചാണ് അന്വേഷണം. കൊട്ടാരം റോഡിലേയും ഈസ്റ്റ് നടക്കാവിലേയും സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസ് പരിശോധിച്ചു വരുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണട ഉപേക്ഷിച്ചോ? ; 'ഇപ്പോള്‍ എല്ലാം കാണാം' ചിരിച്ചുകൊണ്ട് മറുപടി നല്‍കി പിണറായി

Kerala
  •  3 days ago
No Image

നിപയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല; 30 പരിശോധനയില്‍ 29 എണ്ണം നെഗറ്റീവ്: ആരോഗ്യ മന്ത്രി

Kerala
  •  3 days ago
No Image

ക്ലാസ് മുറിയില്‍ വിദ്യാര്‍ഥികളെ മര്‍ദിച്ച് പ്രിന്‍സിപ്പല്‍; നടപടി ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ, വീഡിയോ 

National
  •  3 days ago
No Image

ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തത് ഗുരുതര വീഴ്ച്ച; വി.സിമാര്‍ മാപ്പുപറയണം: മുഖ്യമന്ത്രി

Kerala
  •  3 days ago
No Image

പ്രതികാരമായി വാഹനത്തിന് തീയിട്ടു; 17കാരി ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

National
  •  3 days ago
No Image

ഹിജ്‌റ പുതുവത്സരം; ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  3 days ago
No Image

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏകോപനമില്ലായ്മ തുടരുന്നു; രാഷ്ട്രീയ ആയുധമാക്കാനില്ല: പിണറായി വിജയന്‍

Kerala
  •  3 days ago
No Image

'അയ്യൂബ് ബഔദി' കാനറികളെ പൂട്ടിയ പതിനെട്ടുകാരൻ; ഫുട്ബോൾ ലോകത്തെ പുതിയ വിസ്മയം

International
  •  3 days ago
No Image

വട്ടിയൂര്‍ക്കാവ് കൗണ്‍സിലര്‍ സുഗതനെതിരേ 19 കേസുകള്‍; വധശ്രമം മുതല്‍ പൊലിസ് കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതുവരെ ഗുരുതര ആരോപണങ്ങള്‍

Kerala
  •  3 days ago
No Image

ഫുട്ബോൾ‍ പ്രേമികളുടെ ശ്രദ്ധയക്ക്: ലോകകപ്പ് മത്സരങ്ങൾ കാണാൻ വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്; മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബൈ

uae
  •  3 days ago