HOME
DETAILS

എം.ടിയുടെ വീട്ടിലെ മോഷണം; ജോലിക്കാരിയും ബന്ധുവും കസ്റ്റഡിയില്‍

  
October 06, 2024 | 5:08 AM

theft-in-mt-vasudevan-nair-house-two-in-custody

കോഴിക്കോട്: എം.ടി വാസുദേവന്‍ നായരുടെ വീട്ടിലെ മോഷണവുമായി ബന്ധപ്പെട്ട് ജോലിക്കാരിയും ബന്ധുവും കസ്റ്റഡിയില്‍. എംടിയുടെ വീട്ടിലെ പാചകക്കാരിയായ കരുവിശ്ശേരി സ്വദേശി ശാന്ത, ബന്ധു പ്രകാശന്‍ എന്നിവരാണ് പിടിയിലായത്. ഇവരെ നടക്കാവ് പൊലിസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തു വരികയാണ്.

കൊട്ടാരം റോഡിലെ എം.ടിയുടെ 'സിതാര' വീട്ടിലാണ് മോഷണം നടന്നത്. വീട്ടിനകത്തെ അലമാരയിലെ സേഫില്‍ സൂക്ഷിച്ച 15 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങളാണ് നഷ്ടമായത്. കഴിഞ്ഞ മാസം 22നും 30നുമിടയില്‍ മോഷണം നടന്നതായാണ് എം.ടിയുടെ ഭാര്യ എസ്.എസ് സരസ്വതി നടക്കാവ് പൊലിസില്‍ നല്‍കിയ പരാതിയിലുള്ളത്.

സ്വര്‍ണാഭരണങ്ങള്‍ മകളുടെ ബാങ്ക് ലോക്കറില്‍ വച്ചിട്ടുണ്ടോയെന്ന സംശയം മൂലമാണ് പരാതി നല്‍കുന്നതില്‍ കാലതാമസമുണ്ടായതെന്ന് കുടുംബം അറിയിച്ചു. മൂന്ന്, നാല്, അഞ്ച് പവന്‍ തൂക്കംവരുന്ന ഗോള്‍ഡ് ചെയിന്‍, മൂന്ന് പവന്‍ തൂക്കം വരുന്ന വള, മൂന്ന് പവന്‍ തൂക്കംവരുന്ന രണ്ട് ജോഡി കമ്മല്‍, ഡയമണ്ട് പതിച്ച ഓരോ പവന്റെ രണ്ട് ജോഡി കമ്മല്‍, ഡയമണ്ട് പതിച്ച രണ്ട് പവന്റെ ഒരു ലോക്കറ്റ്, മരതകം പതിച്ച ഒരു പവന്റെ ലോക്കറ്റ് തുടങ്ങി 26 പവനോളം വരുന്ന സ്വര്‍ണാഭരണങ്ങളാണ് മോഷ്ടിച്ചത്.

അതേസമയം ജ്ഞാനപീഠമുള്‍പ്പെടെയുള്ള നിരവധി പുരസ്‌കാരങ്ങളുള്ള വീട്ടില്‍ നിന്ന് ഇവയൊന്നും തന്നെ നഷ്ടപ്പെടുകയോ കേടുവരുത്തുകയോ ചെയ്തിട്ടില്ലെന്ന് പൊലിസ് അറിയിച്ചു. വീടിനെ കുറിച്ച് വ്യക്തമായി അറിവുള്ള ആരെങ്കിലുമാവാനാണ് സാധ്യതയെന്നാണ് സംശയം.

മോഷ്ടാവ് വീട്ടില്‍ കയറാനായി വാതിലുകളോ മറ്റോ തര്‍ക്കത്തിട്ടില്ലെന്നാണ് പൊലിസ് പറയുന്നത്. ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന അലമാരയുടെ പൂട്ടും തകര്‍ത്തിട്ടില്ല. തൊട്ടടുത്ത മേശപ്പുറത്തായിരുന്നു താക്കോലുണ്ടായിരുന്നത്. അതിനാല്‍ താക്കോല്‍ ഉപയോഗിച്ച് തുറന്ന ശേഷം മോഷണം നടത്തിയതാകാണ് സാധ്യതയെന്ന് പൊലിസ് അറിയിച്ചു. 

അസി.കമ്മിഷണര്‍ ടി.കെ അഷ്റഫിന്റെ മേല്‍നോട്ടത്തില്‍ ചെമ്മങ്ങാട് ഇന്‍സ്പക്ടര്‍ എസ്.കിരണ്‍, നടക്കാവ് ഇന്‍സ്പക്ടര്‍ എന്‍.പ്രജീഷ് എന്നിവരുള്‍പ്പെടെ 12 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. അസി.കമ്മിഷണറുടെ കീഴിലുള്ള ക്രൈംസ്‌ക്വാഡ് അംഗങ്ങളും അന്വേഷണസംഘത്തിലുണ്ട്. സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചാണ് അന്വേഷണം. കൊട്ടാരം റോഡിലേയും ഈസ്റ്റ് നടക്കാവിലേയും സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസ് പരിശോധിച്ചു വരുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുതിച്ച് ദുബൈയിലെ റിയൽ എസ്റ്റേറ്റ് വിപണി; പ്രോപ്പർട്ടികളുടെ വിലയിൽ അഞ്ച് വർഷം കൊണ്ട് ഉണ്ടായത് ഇരട്ടിയിലധികം വർധന

uae
  •  2 days ago
No Image

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്; ഷാർജ-ദുബൈ റൂട്ടിൽ വൻ ഗതാഗത സ്തംഭനം; വേഗപരിധി കുറയ്ക്കാൻ നിർദേശം

uae
  •  2 days ago
No Image

'അപഹാസ്യമായ പ്രസ്താവന': ശ്രീലങ്കയിലേക്ക് സഹായവുമായി പോയ പാക് വിമാനത്തിന്  വ്യോമാനുമതി വൈകിച്ചെന്ന ആരോപണം തള്ളി ഇന്ത്യ

National
  •  2 days ago
No Image

തദ്ദേശപ്പോര്; സ്ഥാനാർഥികൾ 15ൽ താഴെ; എല്ലാ വാർഡുകളിലും ഒറ്റ ബാലറ്റ് യൂനിറ്റ് മാത്രം

Kerala
  •  2 days ago
No Image

കുവൈത്തില്‍ മുട്ട കിട്ടാനില്ല; ഉള്ളതിന് തീപ്പിടിച്ച വിലയും; അടിയന്തര നീക്കവുമായി സര്‍ക്കാര്‍

Kuwait
  •  2 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യ ഹരജി ഇന്ന് പരിഗണിക്കും

Kerala
  •  2 days ago
No Image

അടുത്ത ഘട്ട ചര്‍ച്ച ഉടനെന്ന് ഖത്തര്‍; ഇസ്‌റാഈലിനെയും ഹമാസിനെയും കൊണ്ടുവരാനാകുമെന്ന് പ്രതീക്ഷ

qatar
  •  2 days ago
No Image

നിയമലംഘന പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്നത് രാഷ്ട്രത്തെ അട്ടിമറിക്കാനുള്ള ശ്രമമല്ല: ഉമർ ഖാലിദ് കേസിൽ വാദത്തിനിടെ സിബൽ

National
  •  2 days ago
No Image

പ്രതിപക്ഷത്തിന് മുന്നില്‍ മുട്ടുമടക്കി കേന്ദ്രസര്‍ക്കാര്‍, എസ്.ഐ.ആറില്‍ ഒമ്പത്, പത്ത് തീയതികളില്‍ ചര്‍ച്ച 

National
  •  2 days ago
No Image

കോടിയുടെ പി.ജി സീറ്റിൽ പ്രവേശനം നേടുന്നത് 'ദരിദ്രർ'; മെഡിക്കൽ പി.ജി യോഗ്യത നേടിയ ഇ.ഡബ്ല്യു.എസ് വിഭാഗം സ്വകാര്യസ്ഥാപനങ്ങളിൽ കോടികൾ നൽകി പഠിക്കുന്നു

Kerala
  •  2 days ago