HOME
DETAILS

തെല്‍ അവീവിലേക്ക് ഹമാസ്, ഹൈഫയില്‍ ഹിസ്ബുല്ല ഒപ്പം ഹൂതികളും; ഇസ്‌റാഈലിനെ ഞെട്ടിച്ച് തുരുതുരാ റോക്കറ്റുകള്‍ 

  
Farzana
October 08 2024 | 05:10 AM

Hamas Hezbollah and Houthi Launch Coordinated Rocket Attacks on Israel on October 7 Anniversary

തെല്‍അവീവ്: ഒക്ടോബര്‍ ഏഴ് ഇസ്‌റാഈലിനെ ` ഓര്‍മിപ്പിക്കുന്നത് പരാജയത്തിന്റെ കഥകളാണ്. അബാബീല്‍ പക്ഷികളെ പോലെ ഹമാസ് പോരാളികള്‍ തങ്ങളുടെ സിരാകേന്ദ്രങ്ങളില്‍ പറന്നിറങ്ങി മര്‍മ്മം നോക്കി പൊട്ടിച്ച കഥ. തുടര്‍ന്നങ്ങോട്ട് ഫലസ്തീന് മേല്‍ മരണമായ് പെയ്തിറങ്ങിയെങ്കിലും അന്നത്തെ നാണക്കേടില്‍ നിന്ന് കരകയറാന്‍ ഇസ്‌റാഈലിന് ആയിട്ടില്ല. ആ നാണക്കേടിന്റെ കഥകള്‍ ഒന്നുകൂടി ശക്തമായി ഓര്‍മിപ്പിച്ച് ഇസ്‌റാഈലിന്റെ ശക്തി കേന്ദ്രങ്ങളിലേക്ക് പോരാട്ടത്തിന്റെ തീനാളങ്ങള്‍ ഒരിക്കല്‍ കൂടി പറന്നിറങ്ങി. 

ഗസ്സ ആക്രമണത്തിന്റെ ഒന്നാം വാര്‍ഷികമായ `ഒക്ടോബര്‍ ഏഴിന് ഇസ്‌റാഈലിലേക്ക് ഹമാസും ഹിസ്ബുല്ലയും ഹൂതികളും റോക്കറ്റ് ആക്രമണം നടത്തി. തെല്‍അവീവിലേക്കായിരുന്നു ഹമാസിന്റെ കുതിപ്പെങ്കില്‍ ഹൈഫ നഗരം ലക്ഷ്യമാക്കിയാണ് ഹിസ്ബുല്ലയുടെ റോക്കറ്റകല്‍ കുതിച്ചത്. 

തെല്‍അവീവിവേക്ക് നിരവധി റോക്കറ്റുകളയച്ചതായി ഹമാസ് പറയുന്നു.  തെക്കന്‍ ഇസ്‌റാഈല്‍ നഗരമായ ഹൈഫയിലേക്ക് ലബനാനും റോക്കറ്റ് ആക്രമണം നടത്തിയതില്‍ 10 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ലബനാനില്‍ നിന്ന് 135 റോക്കറ്റുകള്‍ ഇസ്‌റാഈലിലെത്തിയെന്നാണ് സൈന്യം പറയുന്നത്. ലബനാന്‍ അതിര്‍ത്തിയില്‍ ഇസ്‌റാഈലില്‍ ഹിസ്ബുല്ല ആക്രമണത്തില്‍ രണ്ട് ഇസ്‌റാഈല്‍ സൈനികര്‍ കൊല്ലപ്പെട്ടു. മാസ്റ്റര്‍ സാര്‍ജന്റ് എതേയ് അസുലെ (25) ഞായറാഴ്ചയും വാറണ്ട് ഓഫിസര്‍ അവിവ് മഗേന്‍ (43) തിങ്കളാഴ്ചയുമാണ് കൊല്ലപ്പെട്ടത്. മറ്റൊരു സൈനികന് ഗുരുതരമായി പരുക്കേറ്റിട്ടുമുണ്ട്. ഹൂതികളുടെ റോക്കറ്റ് തകര്‍ത്തെന്നും ഇസ്‌റാഈല്‍ സൈന്യം അവകാശപ്പെടുന്നുണ്ട്. 

63 ബന്ദികള്‍ ഇപ്പോഴും ഹമാസിന്റെ കസ്റ്റഡിയിലാണ്. 251 പേരെയാണ് ഹമാസ് ഗസ്സയിലേക്ക് കടത്തിക്കൊണ്ടുപോയിരുന്നത്. 11 സൈനികരടക്കം നിലവില്‍ 51 പുരുഷന്മാരും 10 സ്ത്രീകളും രണ്ടു കുട്ടികളുമാണ് ബന്ദികളായി തുടരുന്നതെന്നാണ് കണക്ക്. ഇതില്‍ 56 പേര്‍ ഇസ്‌റാഈല്‍ പൗരന്മാരാണ്. ആറു പേര്‍ തായ്‌ലന്റ്, നേപ്പാള്‍ പൗരന്മാരാണ്.

 കുറച്ച് പേരെ നേരത്തെ വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ ഭാഗമായി വിട്ടയച്ചിരുന്നു. 71 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. ഇതില്‍ 34 പേരുടെ മൃതദേഹം ഗസ്സയില്‍ തന്നെയാണുള്ളത്. ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണങ്ങളിലാണ് ഇതിലേറെ പേരും കൊല്ലപ്പെട്ടത്. 240 ഫലസ്തീനികളെ ജയിലില്‍ നിന്ന് മോചിപ്പിച്ചതിനു പകരമായാണ് ചില ബന്ദികളെ ഹമാസ് വിട്ടയച്ചത്. 

ഒക്ടോബര്‍ 7 മുതല്‍ 729 ഇസ്‌റാഈല്‍ സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ 347 പേരും ഗസ്സയില്‍ കരയാക്രമണം തുടങ്ങിയ ശേഷമാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച ഗസ്സയിലെ ആക്രമണത്തില്‍ പരുക്കേറ്റ സൈനികന്‍ നിര്‍ ഹദാദും കൊല്ലപ്പെട്ടിരുന്നു. ഇറാഖില്‍ നിന്നുള്ള ഡ്രോണ്‍ ആക്രമണത്തിലും രണ്ടു സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗള്‍ഫ് യാത്രയ്ക്കുള്ള നടപടികള്‍ ലഘൂകരിക്കും; ജിസിസി ഏകീകൃത വിസ ഉടന്‍ പ്രാബല്യത്തില്‍

uae
  •  20 hours ago
No Image

സഹതടവുകാരനെ തലക്കടിച്ച് കൊലപ്പെടുത്തിയ ഇന്ത്യന്‍ പ്രവാസിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ബഹ്‌റൈന്‍ കോടതി

bahrain
  •  21 hours ago
No Image

കോട്ടയം മെഡിക്കൽ കോളേജിന്റെ കെട്ടിടം തകർന്നുവീണു; രണ്ടു കുട്ടികൾക്ക് പരുക്ക്

Kerala
  •  21 hours ago
No Image

ജാസ്മിന്റെ കൊലപാതകം; അച്ഛന് പിന്നാലെ അമ്മയും അമ്മാവനും കസ്റ്റഡിയിൽ

Kerala
  •  21 hours ago
No Image

ആശൂറാഅ് ദിനത്തില്‍ നോമ്പനുഷ്ഠിക്കാന്‍ ഖത്തര്‍ ഔഖാഫിന്റെ ആഹ്വാനം

qatar
  •  21 hours ago
No Image

ആഗോള സമാധാന സൂചികയില്‍ ഖത്തര്‍ 27-ാമത്; മെന മേഖലയില്‍ ഒന്നാം സ്ഥാനത്ത്

qatar
  •  21 hours ago
No Image

കുവൈത്ത് എക്സിറ്റ് പെർമിറ്റ് നയം; ജൂലൈ ഒന്നിനു ശേഷം നൽകിയത് 35,000 എക്സിറ്റ് പെർമിറ്റുകൾ

Kuwait
  •  21 hours ago
No Image

മാലിയിൽ ഭീകരാക്രമണം; മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി, മോചിപ്പിക്കാൻ ശ്രമങ്ങൾ തുടരുന്നു

National
  •  a day ago
No Image

തിരുപ്പതി ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തിന് സമീപം തീപിടുത്തം; വൻ നാശനഷ്ടം

National
  •  a day ago
No Image

ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരേ ഇന്ത്യ സഖ്യം; തിരിച്ചറിയാന്‍ ആധാരം ജനന സര്‍ട്ടിഫിക്കറ്റ് മാത്രം- മൂന്നു കോടി ജനങ്ങള്‍ക്ക് വോട്ടവകാശം നഷ്ടമാകും

Kerala
  •  a day ago