HOME
DETAILS

വാസയോഗ്യമേഖല അടയാളപ്പെടുത്താനുള്ള സർവേ പ്രതിഷേധത്തെ തുടർന്ന് നിർത്തിവച്ചു

  
October 15, 2024 | 4:12 AM

The survey to demarcate the habitable zone was zone following protests

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം സർക്കാർ നിയോഗിച്ച പ്രൊഫ. ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ട് തള്ളി ദുരന്തബാധിതർ. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രദേശങ്ങളിലെ വാസയോഗ്യമായ സ്ഥലം അടയാളപ്പെടുത്താനുള്ള അധികൃതരുടെ നീക്കം നാട്ടുകാർ തടഞ്ഞു. ഉരുൾപൊട്ടിയതിന്റെ 50 മീറ്റർ അകലെ വാസയോഗ്യമെന്ന സമിതി ശുപാർശയ്‌ക്കെതിരേയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.

ഇന്നലെ രാവിലെ ഫീൽഡ് പരിശോധനയുടെ മുന്നോടിയായി മേപ്പാടി ഗ്രാമപഞ്ചായത്തിലെത്തിയ ഉദ്യോഗസ്ഥസംഘത്തെ നാട്ടുകാർ തടഞ്ഞു. തുടർന്ന് കലക്ടർ ദുരന്തബാധിതരെ കൂടി ഉൾപ്പെടുത്തി വിളിച്ച അടിയന്തര സർവകക്ഷി യോഗം പ്രായോഗികമല്ലാത്തതും അശാസ്ത്രീയമായതുമായ റിപ്പോർട്ട് തള്ളണമെന്ന നിലപാടെടുത്തു. ഇതോടെ ദുരന്തഭൂമിയിലെ വാസയോഗ്യമായ മേഖലകൾ അടയാളപ്പെടുത്താനുള്ള സർവേ താൽകാലികമായി നിർത്തിവച്ചതായും ജനങ്ങളുടെ ആശങ്ക സർക്കാരിനെ അറിയിക്കുമെന്നും കലക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു.

പുന്നപ്പുഴക്ക് ഇരുകരയിലും പുഞ്ചിരിമട്ടത്തിന് മുകളിലേക്ക് 50 മീറ്റർ ദൂരത്തിലും പുഞ്ചിരിമട്ടത്തിന് താഴെ 30 മീറ്ററിന് അപ്പുറവും വാസയോഗ്യമാണെന്നാണ് റിപ്പോർട്ടിലുള്ളത്. ഇതോടെ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ പുഞ്ചിരമട്ടത്തെ പട്ടികവർഗ സങ്കേതവും 2019ൽ ഉരുൾപൊട്ടലുണ്ടായ ചൂരൽമല സ്‌കൂൾ റോഡിന് മുകൾഭാഗത്തെ ജനവാസമേഖലയായ പടവെട്ടിക്കുന്നും മുണ്ടക്കൈ അങ്കണവാടിക്ക് സമീപത്തെ വീടുകളും വാസയോഗ്യമേഖലയായി.

വിദഗ്ധ സമിതിയുടെ പ്രാഥമിക പരിശോധനയിൽ വാസയോഗ്യമല്ലെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞിരുന്ന പ്രദേശങ്ങൾ വരെ അന്തിമ റിപ്പോർട്ടിൽ സുരക്ഷിത മേഖലയാക്കിയതോടെയാണ് ജനം പ്രതിഷേധവുമായി രംഗത്തെത്തിയത്. സർവകക്ഷി യോഗത്തിൽ ഭരണ,പ്രതിപക്ഷ വ്യത്യാസമില്ലാതെ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ ജോൺ മത്തായി കമ്മിറ്റി റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ടത് സർക്കാരിന് തലവേദന സൃഷ്ടിക്കും. നേരത്തെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ യോഗത്തിലും റിപ്പോർട്ട് അശാസ്ത്രീയമാണെന്ന ആക്ഷേപമുയർന്നിരുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലം ചവറയിൽ അരുംകൊല: 65-കാരിയായ മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊന്നു, മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ചു

crime
  •  11 days ago
No Image

ഇൻഡിഗോ പ്രതിസന്ധി: യുഎഇയിൽ നിന്നും നാട്ടിലേക്കുള്ള ടിക്കറ്റുനിരക്കിൽ വൻ വർധന; ഡൽഹി, കേരള സെക്ടറുകളിൽ തീവില

uae
  •  11 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; തിരുവനന്തപുരം ജില്ലയിലെ പോളിംഗ് വിതരണ, സ്വീകരണ കേന്ദ്രങ്ങളായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(8-12-2025) അവധി

Kerala
  •  11 days ago
No Image

കൊടും തണുപ്പിൽ 33-കാരിക്ക് പർവതത്തിൽ ദുരൂഹമരണം: 33-കാരിയെ കാമുകൻ മനപ്പൂർവം അപകടത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം; കേസെടുത്തു

crime
  •  11 days ago
No Image

ലോകകപ്പിൽ തിളങ്ങാൻ മുൻ ബ്ലാസ്റ്റേഴ്‌സ് താരം; കളത്തിലിറങ്ങുക സാക്ഷാൽ ബ്രസീലിനെതിരെ

Football
  •  11 days ago
No Image

ഗോവ നിശാക്ലബ് തീപ്പിടിത്തം: 25 മരണം; പടക്കം പൊട്ടിച്ചതാണ് കാരണമെന്ന് നിഗമനം, 4 ജീവനക്കാർ അറസ്റ്റിൽ

National
  •  11 days ago
No Image

തകർത്തടിച്ചാൽ ഒന്നാമനാവാം; രോഹിത്തിന് മുകളിൽ ഉദിച്ചുയരാനൊരുങ്ങി സ്‌കൈ

Cricket
  •  11 days ago
No Image

വിജയ്‌യുടെ ടിവികെ പാർട്ടിയുടെ ഈറോഡ് റാലിക്ക് പൊലിസ് അനുമതി നിഷേധിച്ചു; കാരണം വൻ ജനത്തിരക്കും പാർക്കിങ് പ്രശ്നവും

National
  •  11 days ago
No Image

'ഇതാണ് സായിദിന്റെ പുത്രന്മാരുടെയും പുത്രിമാരുടെയും യഥാർത്ഥ ആത്മാവ്'; ​ഗസ്സയ്ക്ക് സഹായഹസ്തവുമായി യുഎഇ

uae
  •  11 days ago
No Image

2000 രൂപയുടെ തർക്കം: കുഴൽ കിണർ പൈപ്പിൽ ഗ്രീസ് പുരട്ടി ക്രൂരത; തൊഴിലാളികളെയും വാഹനവും കസ്റ്റഡിയിലെടുത്ത് പൊലിസ്

crime
  •  11 days ago