HOME
DETAILS

വാസയോഗ്യമേഖല അടയാളപ്പെടുത്താനുള്ള സർവേ പ്രതിഷേധത്തെ തുടർന്ന് നിർത്തിവച്ചു

  
October 15, 2024 | 4:12 AM

The survey to demarcate the habitable zone was zone following protests

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം സർക്കാർ നിയോഗിച്ച പ്രൊഫ. ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ട് തള്ളി ദുരന്തബാധിതർ. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രദേശങ്ങളിലെ വാസയോഗ്യമായ സ്ഥലം അടയാളപ്പെടുത്താനുള്ള അധികൃതരുടെ നീക്കം നാട്ടുകാർ തടഞ്ഞു. ഉരുൾപൊട്ടിയതിന്റെ 50 മീറ്റർ അകലെ വാസയോഗ്യമെന്ന സമിതി ശുപാർശയ്‌ക്കെതിരേയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.

ഇന്നലെ രാവിലെ ഫീൽഡ് പരിശോധനയുടെ മുന്നോടിയായി മേപ്പാടി ഗ്രാമപഞ്ചായത്തിലെത്തിയ ഉദ്യോഗസ്ഥസംഘത്തെ നാട്ടുകാർ തടഞ്ഞു. തുടർന്ന് കലക്ടർ ദുരന്തബാധിതരെ കൂടി ഉൾപ്പെടുത്തി വിളിച്ച അടിയന്തര സർവകക്ഷി യോഗം പ്രായോഗികമല്ലാത്തതും അശാസ്ത്രീയമായതുമായ റിപ്പോർട്ട് തള്ളണമെന്ന നിലപാടെടുത്തു. ഇതോടെ ദുരന്തഭൂമിയിലെ വാസയോഗ്യമായ മേഖലകൾ അടയാളപ്പെടുത്താനുള്ള സർവേ താൽകാലികമായി നിർത്തിവച്ചതായും ജനങ്ങളുടെ ആശങ്ക സർക്കാരിനെ അറിയിക്കുമെന്നും കലക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു.

പുന്നപ്പുഴക്ക് ഇരുകരയിലും പുഞ്ചിരിമട്ടത്തിന് മുകളിലേക്ക് 50 മീറ്റർ ദൂരത്തിലും പുഞ്ചിരിമട്ടത്തിന് താഴെ 30 മീറ്ററിന് അപ്പുറവും വാസയോഗ്യമാണെന്നാണ് റിപ്പോർട്ടിലുള്ളത്. ഇതോടെ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ പുഞ്ചിരമട്ടത്തെ പട്ടികവർഗ സങ്കേതവും 2019ൽ ഉരുൾപൊട്ടലുണ്ടായ ചൂരൽമല സ്‌കൂൾ റോഡിന് മുകൾഭാഗത്തെ ജനവാസമേഖലയായ പടവെട്ടിക്കുന്നും മുണ്ടക്കൈ അങ്കണവാടിക്ക് സമീപത്തെ വീടുകളും വാസയോഗ്യമേഖലയായി.

വിദഗ്ധ സമിതിയുടെ പ്രാഥമിക പരിശോധനയിൽ വാസയോഗ്യമല്ലെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞിരുന്ന പ്രദേശങ്ങൾ വരെ അന്തിമ റിപ്പോർട്ടിൽ സുരക്ഷിത മേഖലയാക്കിയതോടെയാണ് ജനം പ്രതിഷേധവുമായി രംഗത്തെത്തിയത്. സർവകക്ഷി യോഗത്തിൽ ഭരണ,പ്രതിപക്ഷ വ്യത്യാസമില്ലാതെ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ ജോൺ മത്തായി കമ്മിറ്റി റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ടത് സർക്കാരിന് തലവേദന സൃഷ്ടിക്കും. നേരത്തെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ യോഗത്തിലും റിപ്പോർട്ട് അശാസ്ത്രീയമാണെന്ന ആക്ഷേപമുയർന്നിരുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിൽ കാലുകുത്തുന്ന യുഎസ് സെെനികരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് ഭക്ഷണമാക്കും; യുഎസിന് മുന്നറിയിപ്പുമായി ഇറാൻ 

International
  •  16 days ago
No Image

കണ്ണൂരിലെ സുരക്ഷിത സീറ്റുകളില്‍ മാത്രമേ നിങ്ങള്‍ക്ക് ജയിക്കാനാവൂ; അമ്പലപ്പുഴയില്‍ മത്സരിച്ച് ജയിക്കാനുള്ള തന്റേടമുണ്ടോ? സിപിഎം നേതാക്കളെ വെല്ലുവിളിച്ച് ജി സുധാകരന്‍ 

Kerala
  •  16 days ago
No Image

ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ്; 284 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്

National
  •  16 days ago
No Image

പ്രതിസന്ധികൾ യുഎഇയെ കൂടുതൽ കരുത്തരാക്കും; പതറാതെ വികസന കുതിപ്പ് തുടരുമെന്ന് ശൈഖ് മുഹമ്മദ്

uae
  •  16 days ago
No Image

ഇസ്‌റാഈല്‍ കെമിക്കല്‍ ഫാക്ടറിക്ക് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം; രാസവസ്തുക്കള്‍ ചോര്‍ന്നു; സമീപ പ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദേശം 

International
  •  16 days ago
No Image

കുവൈത്തിൽ സൈനിക ക്യാമ്പിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം; 10 സൈനികർക്ക് പരുക്ക്

Kuwait
  •  16 days ago
No Image

എസ്ഡിപിഐ പിന്തുണ തള്ളാതെ എ. വിജയരാഘവന്‍; ആര് വോട്ട് തന്നാലും സ്വീകരിക്കും, അതാണ് ജനാധിപത്യ സമ്പ്രദായമെന്ന് വിശദീകരണം

Kerala
  •  16 days ago
No Image

ഇന്ധനപ്രതിസന്ധിയിൽ ശ്രീലങ്കയെ ചേർത്തുപിടിച്ച് ഇന്ത്യ; 20,000 ടൺ ഡീസലും 18,000 ടൺ പെട്രോളും കൈമാറി

National
  •  16 days ago
No Image

വ്യാജ വീഡിയോകൾക്ക് വിലക്ക്; അണക്കെട്ടുകളുടെ ദൃശ്യം ചിത്രീകരിക്കരുത്; കർശന നിർദ്ദേശങ്ങളുമായി റാസൽഖൈമ പൊലിസ്

uae
  •  16 days ago
No Image

സ്ത്രീകള്‍ക്ക് 2000 രൂപ ധനസഹായം; പെന്‍ഷന്‍ തുക ഉയര്‍ത്തും; സൗജന്യ വൈദ്യുതിയും, വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പും; വമ്പന്‍ പ്രഖ്യാപനങ്ങളുമായി ഡിഎംകെ പ്രകടന പത്രിക

Kerala
  •  16 days ago