HOME
DETAILS

ചെന്നൈയില്‍ കനത്ത മഴ തുടരുന്നു; രജനീകാന്തിന്റെ വില്ലയിലും വെള്ളം കയറി 

  
Web Desk
October 16, 2024 | 6:06 AM

Chennai Faces Major Disruptions as Heavy Rains Cause Flooding Schools Closed

ചെന്നൈ: ചെന്നൈയിലും സമീപ ജില്ലകളിലും കനത്ത മഴ തുടരുന്നു. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട് ജില്ലകളില്‍ രണ്ടു ദിവസമായി വ്യാപക മഴക്കെടുതിയാണ് റിപ്പോര്‍ട്ടു ചെയ്യുന്നത്. ഈ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. റോഡുകളിലും റെയില്‍വേ ട്രാക്കിലും വെള്ളം കയറിയതോടെ ചെന്നൈയിലെ ഗതാഗതം താറുമാറായി. വൈദ്യുതി വിതരണവും തകരാറിലായി. അഴുക്കുചാലുകള്‍ നിറഞ്ഞൊഴുകുന്നത് മേഖലയില്‍ വലിയ ആശങ്കയായിട്ടുണ്ട്. അനാവശ്യമായി ആളുകള്‍ വീടുവിട്ട് പുറത്തിറങ്ങരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. എ.െടി കമ്പനികളിലെ ജീവനക്കാര്‍ക്ക് വര്‍ക് ഫ്രം ഹോം അനുവദിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതായി ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.


കനത്ത മഴയില്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ പോയസ് ഗാര്‍ഡനിലെ ആഡംബര വില്ലയിലും വെള്ളംകയറി. രജനികാന്തിന്റെ വസതിക്ക് സമീപം വെള്ളക്കെട്ട് രൂപപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 

ദക്ഷിണ റെയില്‍വേ ചെന്നൈ സെന്‍ട്രല്‍  മൈസൂര്‍ കാവേരി എക്‌സ്പ്രസ് ഉള്‍പ്പെടെ നാല് എക്‌സ്പ്രസ് ട്രെയിനുകള്‍ റദ്ദാക്കി. ചെന്നൈയിലേക്കുള്ള നിരവധി ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. ചെന്നൈയില്‍നിന്നുള്ള ആഭ്യന്തര വിമാന സര്‍വീസുകളും റദ്ദാക്കി. രണ്ട് ദിവസത്തേക്കു കൂടി കനത്ത മഴ തുടരുമെന്നാണ് കാലാനസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.  വിവിധയിടങ്ങളിലായി ദുരന്തനിവാരണ സേനയെ വിന്യസിക്കുകയും കണ്‍ട്രോള്‍ റൂമുകള്‍ തുറക്കുകയും ചെയ്തിട്ടുണ്ട്.

മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി അവലോകന യോഗം ചേര്‍ന്ന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. തമിഴ്‌നാട് ചീഫ് സെക്രട്ടറി എന്‍. മുരുകാനന്ദന്റെ നേതൃത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഉറപ്പു വരുത്തിയിട്ടുണ്ട്. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിഗ് സ്‌ക്രീന്‍ നായകനില്‍ നിന്ന് നേരെ നാടിന്റെ നായകനിലേക്ക്; എം.ജി.ആറിന് ശേഷം തമിഴകത്ത് വിജയ് കുറിക്കുന്ന ചരിത്രം

National
  •  3 days ago
No Image

ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ഒരിടത്തും ചുവപ്പില്ല; കേരളവും കൈവിട്ടതോടെ ഇടതുപക്ഷം പടിക്കുപുറത്ത്

Kerala
  •  3 days ago
No Image

'അപ്രതീക്ഷിതമല്ല, ചാത്തന്നൂരിലേത് 'ഡീല്‍' ജയം; സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ചയും പ്രചാരണത്തിലെ മന്ദതയും ബി.ജെ.പിക്ക് വഴിയൊരുക്കിയെന്ന് റിപ്പോര്‍ട്ട്

Kerala
  •  3 days ago
No Image

'മാറ്റാൻ ഞങ്ങളുണ്ട്'; ചരിത്ര വിജയത്തിന് പിന്നാലെ വി.ഡി സതീശൻ; കേരളം ഇനി യുഡിഎഫ് നയിക്കും

Kerala
  •  3 days ago
No Image

അസമില്‍ ഭരണമുറപ്പിച്ച് എന്‍ഡി.എ; 99 സീറ്റുകളില്‍ മുന്നേറ്റം, കോണ്ഗ്രസിന് കനത്ത തിരിച്ചടി

National
  •  3 days ago
No Image

രണ്ടില പൊഴിയും കാലം; താങ്ങാനാവാത്ത തോൽവിയിൽ കേരള കോൺഗ്രസ് എമ്മും ജോസ് കെ. മാണിയും

Kerala
  •  3 days ago
No Image

'കേരളത്തിന്റെ ഉയർത്തെഴുന്നേൽപ്പ് ലക്ഷ്യം, വയനാട് പുനരധിവാസം വേഗത്തിലാക്കും': സാദിഖലി ശിഹാബ് തങ്ങൾ

Kerala
  •  3 days ago
No Image

'ഭയപ്പെടേണ്ടതില്ല, സൂര്യാസ്തമയത്തിന് ശേഷം വിജയം നമ്മുടേത്' പശ്ചിമ ബംഗാളില്‍ ബി.ജെ.പി മുന്നേറ്റം കണക്കിലെടുക്കേണ്ടെന്ന് മമത; ജാഗ്രത കൈവിടരുതെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം

National
  •  3 days ago
No Image

ജോസ് കെ. മാണിക്ക് കനത്ത ആഘാതം; മത്സരിച്ച 12 സീറ്റിലും കേരള കോണ്‍ഗ്രസ് (എം) പിന്നില്‍; പാലായില്‍ വീണ്ടും അട്ടിമറി

Kerala
  •  3 days ago
No Image

'നമ്മള്‍ ജയിച്ചു അപ്പ...' ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകള്‍ക്കു മുന്നില്‍ ചാണ്ടി ഉമ്മന്‍

Kerala
  •  3 days ago


No Image

നമ്മള്‍ തൂക്കി... മുസ്‌ലിം ലീഗ് ഓഫിസിനു മുന്നില്‍ കേരള സ്റ്റേറ്റ് നമ്പര്‍ 2 ബോര്‍ഡുള്ള കാര്‍; ചിത്രം പങ്കുവെച്ച് പി.എം.എ സലാം

Kerala
  •  3 days ago
No Image

പാര്‍ട്ടിയെ വിറപ്പിച്ച് വിമതര്‍; പയ്യന്നൂരില്‍ വി കുഞ്ഞിക്കൃഷ്ണനും, തളിപ്പറമ്പില്‍ ടി.കെ ഗോവിന്ദനും, അമ്പലപ്പുഴയില്‍ ജി. സുധാകരനും ലീഡ്

Kerala
  •  3 days ago
No Image

'പിന്നിട്ട ആറ് റൗണ്ടുകള്‍, മതി കേരളമേ!ഇതു മതി... കൊല്ലാന്‍ ആഹ്വാനം ചെയ്തവന്‍ പൊളളുന്ന വെയിലത്ത് നഗ്‌നനായി നില്‍ക്കുന്ന കാഴ്ച കാണാന്‍ ചന്ദ്രശേഖരനു കഴിഞ്ഞു' കെ.കെ രമയുടെ വൈകാരിക പോസ്റ്റ് 

Kerala
  •  3 days ago
No Image

മന്ത്രിപ്പട നിലംപൊത്തുന്നു; തകര്‍ന്ന് ഇടതുകോട്ടകള്‍; ആറന്മുളയും പത്തനാപുരവും യുഡിഎഫിനൊപ്പം

Kerala
  •  3 days ago