HOME
DETAILS

സരിന്‍ ബി.ജെ.പിയുമായി ചര്‍ച്ച നടത്തി; പറയുന്നത് എം.ബി രാജേഷ് എഴുതിക്കൊടുത്ത വാചകം: വിമര്‍ശനവുമായി വി.ഡി സതീശന്‍

  
October 17, 2024 | 8:54 AM

satheesan-accuses-cpm-of-scripting-sarin-allegation

ചേലക്കര: കോണ്‍ഗ്രസ് വിട്ട പി സരിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥിയാവാന്‍ കഴിയില്ലെന്ന് കണ്ടപ്പോഴാണ് സരിന്‍ സി.പി.എമ്മിനെ സമീപിച്ചത്. സരിന്‍ പറഞ്ഞത് എം.ബി രാജേഷ് എഴുതിക്കൊടുത്ത വാചകങ്ങളാണെന്നും വി.ഡി സതീശന്‍ പറഞ്ഞു. 

ബി.ജെ.പിയുമായി സരിന്‍ ആദ്യം ചര്‍ച്ച നടത്തിയിരുന്നു. സ്ഥാനാര്‍ത്ഥിയാകാന്‍ പറ്റുമോയെന്ന് സരിന്‍ നോക്കിയിരുന്നു. അത് പറ്റില്ലെന്ന് അറിഞ്ഞതോടെയാണ് സി.പി.എം സ്ഥാനാര്‍ത്ഥിയാകാന്‍ നോക്കുന്നത്. ഇന്നലെ നടപടി എടുത്തിരുന്നെങ്കില്‍ അതിനാലാണ് സി.പി.എമ്മിലേക്ക് പോയതെന്ന് വരുത്തിതീര്‍ത്തേനേ. ഞങ്ങള്‍ക്ക് ഇത് നേരത്തെ അറിയാമായിരുന്നു.

ഞാന്‍ അഹങ്കാരിയാണ്, ധാര്‍ഷ്ട്യക്കാരനാണ് തുടങ്ങിയ കാര്യങ്ങള്‍ സിപിഎം പറയുന്നതില്‍ പരാതിയില്ല. കാരണം അങ്ങനെയൊക്കെ 'ഒരാളെക്കുറിച്ച്' പറയാന്‍ അവര്‍ക്ക് ആഗ്രഹമുണ്ട്. കടക്കുപുറത്ത് എന്നു പറയുന്ന ഒരാളോട് ഇതൊക്കെ പറയാന്‍ അവര്‍ക്ക് ആഗ്രഹമുണ്ട്.  കോണ്‍ഗ്രസിലെ സംവിധാനം അനുസരിച്ചു തന്നെയാണ് സ്ഥാനാര്‍ഥികളെ തീരുമാനിച്ചത്. കെ.പി.സി.സി പ്രസിഡന്റും രമേശ് ചെന്നിത്തലയും ഞാനും കൂടിച്ചേര്‍ന്നാണ് തീരുമാനം എടുത്തത്. എല്ലാ മുതിര്‍ന്ന നേതാക്കളോടും കൂടിയാലോചിച്ചുവെന്നും വി.ഡി സതീശന്‍ പറഞ്ഞു. 

സരിന് സ്ഥാനാര്‍ഥിയാവാന്‍ താല്‍പര്യമുണ്ട്. ബി.ജെ.പി.യും സി.പി.എമ്മുമായി ചര്‍ച്ച നടത്തുന്ന ഒരാളെ ഞങ്ങള്‍ എങ്ങിനെ സ്ഥാനാര്‍ഥിയാക്കും. ഞാന്‍ പിന്നെ ദേഷ്യപ്പെട്ടു എന്നാണ് സരിന്‍ പറയുന്നത്. രാവിലെ ചാനലില്‍ ഇരുന്ന് പ്രതിപക്ഷ നേതാവിനെ കണ്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കരുതെന്ന് ആവശ്യപ്പെടും എന്ന് സരിന്‍ പറയുന്നതാണ് കാണുന്നത്. അതിനുശേഷം എന്നെ കാണാന്‍ വന്നിരിക്കുന്നു. അതല്ല രീതിയെന്ന് ഞാന്‍ പറഞ്ഞു- അദ്ദേഹം പറഞ്ഞു. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  12 hours ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  13 hours ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  13 hours ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  13 hours ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  13 hours ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  14 hours ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  14 hours ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  14 hours ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  14 hours ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  14 hours ago